LIFE

  • പണം കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ആന്റോ ആന്റണിക്കു കുരുക്കാകും; തിരിച്ചു നല്‍കിയതിന്റെ വരുമാന സ്രോതസും വെളിപ്പെടുത്തേണ്ടിവരും; ഇന്‍കം ടാക്‌സ് നിയമം പറയുന്നത് ഇങ്ങനെ; രഹസ്യ ഇടപാടുകളിലൂടെ ബാങ്ക് പൊട്ടിയപ്പോള്‍ ജനത്തിന് നഷ്ടമായത് ലക്ഷങ്ങള്‍

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി നിക്ഷേപം നടത്തിയെന്നു പറയുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം കൈപ്പറ്റിയെന്നു സമ്മതിച്ചത് ആന്റോ ആന്റണിക്കു തിരിച്ചടിയാകും. സാധാരണക്കാരുടെ പക്കല്‍നിന്നു നിക്ഷേപം സ്വീകരിച്ചശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ച അതേ സ്ഥാപനത്തില്‍നിന്ന് ആന്റോ ആന്റണി അടക്കമുള്ള രാഷ്ട്രീയക്കാര്‍ പണം കൈപ്പറ്റി മടക്കി നല്‍കാതിരുന്നിട്ടുണ്ടോ എന്നതടക്കം എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ പരിധിയില്‍ വരുമെന്നാണു വിവരം. ജനങ്ങളുടെ നിക്ഷേപമായി കോടികള്‍ സ്വീകരിച്ചശേഷം തിരിച്ചു നല്‍കാതെ വഞ്ചിക്കുകയാണു നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനം ചെയ്തത്. കേരളത്തിലും പുറത്തും നിരവധി ശാഖകളുണ്ടായിരുന്നെങ്കിലും അവയെല്ലാം പൂട്ടി ഉടമകള്‍ ആദ്യം ഒളിവിലും പിന്നീടു ജയിലിലുമായി. ആ സ്ഥാപനത്തിന്റെ തട്ടിപ്പ് മൂലം നിരവധി ആളുകളാണ് ആത്മഹത്യ ചെയ്തത്. മക്കളുടെ കല്യാണം മുടങ്ങിയവരും വീട് ജപതി ചെയ്യപ്പെട്ടവരുമായി നിരവധിപ്പേരുണ്ട്. ഇതേ സ്ഥഭാപനത്തില്‍നിന്നാണ് രണ്ടുകോടി രൂപ കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി കൈപ്പറ്റിയെന്ന് ഉടമ പറഞ്ഞത്. കൈപ്പറ്റിയെന്ന് ആന്റോ ആന്റണിയും സമ്മതിച്ചിട്ടുണ്ട്. അതായത് ഈ സംസ്ഥാനത്തെയും പുറത്തെയും ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പിന്റെ…

    Read More »
  • ‘മണിയന്‍ പിള്ള രാജു പോലീസിനെ വിളിച്ചെന്ന വാദം തെറ്റ്, രാത്രി വീട്ടിലെത്തിയപ്പോള്‍ കാറും ആളും ഉണ്ടായിരുന്നില്ല, ബൈക്ക് എത്തിയത് അമിത വേഗത്തില്‍’; പോലീസ് റിപ്പോര്‍ട്ട് പുറത്ത്

    തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിനെതിരായ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ച തള്ളി ഡിസിപിയുടെ റിപ്പോര്‍ട്ട്. പോലീസ് രാത്രി രാജുവിന്റെ വീട്ടിലെത്തിയിരുന്നെന്നും ആ സമയത്ത് അദ്ദേഹവും കാറും വീട്ടിലുണ്ടായിരുന്നില്ല എന്നും റിപ്പോട്ടില്‍ പറയുന്നു. പോലീസിനെ വിളിച്ചെന്ന രാജുവിന്റെ വാദം തെറ്റെന്നും രാവിലെ വന്നാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലായിരുന്നു അപകടം. രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാന്‍ഡ്രം ക്ലബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിര്‍ദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവര്‍ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. എല്‍എല്‍ബി വിദ്യാര്‍ഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. ട്രിവാന്‍ഡ്രം ക്ലബില്‍നിന്ന്…

    Read More »
  • തോല്‍ക്കാന്‍ വിടില്ല! സൂര്യകുമാര്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ? ബാറ്റിംഗ് പട തവിടു പൊടിയായത് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍; എണ്ണം പറഞ്ഞ റെക്കോഡുകളും സൂര്യയുടെ പോക്കറ്റില്‍

    സൂര്യകുമാര്‍ യാദവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഇന്ത്യ- യുഎസ്എ മല്‍സരം കണ്ട ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഇതുമാത്രമാണ് പറയാനുണ്ടായിരുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ബാറ്റിങ് പട ദുര്‍ബലരായ യുഎസ്എയ്ക്ക് മുന്നില്‍ തകര്‍ന്നത് ആരാധകരേയും മുന്‍താരങ്ങളേയും ഞെട്ടിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്ക്. ഇതായിരുന്നു വരാനിരിക്കുന്ന തകര്‍ച്ചയുടെ ആദ്യപടി. സന്നാഹമല്‍സരങ്ങളിലടക്കം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ പിടിച്ചുനില്‍ക്കാതെ 20ല്‍ പടിയിറങ്ങി. ശിവം ദുബെ ആദ്യബോളില്‍ പുറത്ത്. 46ന് നാല്, എഴുപത്തിരണ്ടിന് അഞ്ച്, എഴുപത്തേഴിന് ആറ്… തിലക് വര്‍മയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേട് ഭയന്നു. പിന്നീട് കണ്ടത് ക്യാപ്റ്റന്റെ തോളില്‍ കരകയറ്റം. ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും തലങ്ങും വിലങ്ങും റണ്‍സ് കണ്ടെത്തി സൂര്യകുമാര്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. 49 പന്ത് നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും പത്തുഫോറുമായി 84 റണ്‍സെടുത്തു. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയായിരുന്നു ക്യാപ്റ്റന്റെ ബാറ്റിങ്. നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ സൂര്യ 21 റണ്‍സെടുത്തു. …

    Read More »
  • ശബരിമല തിരിഞ്ഞു കൊത്തുന്നോ? യുഡിഎഫ് നേതാക്കള്‍ ഒന്നൊന്നായി എസ്‌ഐടി, ഇഡി റഡാറിലേക്ക്; വി.ഡി. സതീശന്റെ യാത്രയ്‌ക്കൊപ്പം വിവാദ പെരുമഴ; ബംഗളുരു കണക്ഷന്‍ എന്ത്? രണ്ടുകോടി എങ്ങനെ ചെലവിട്ടു? സാമ്പത്തിക ഇടപാടുകള്‍ തിരിച്ചടിയാകും

    തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണ വിഷയമായ ശബരിമല സ്വര്‍ണക്കൊള്ള കേസ് അടിമുടി മാറിമറിയുന്നെന്നു സൂചന. കോണ്‍ഗ്രസ് നേതാക്കളിലേക്കും ബംഗളുരു ബന്ധത്തിലേക്കും എസ്‌ഐടി അന്വേഷണം നീളുന്നത് ഇതിന്റെ സൂചനയായിട്ടാണു വിലയിരുത്തുന്നത്. വമ്പന്‍ പ്രചാരണ കോലാഹലങ്ങളാണ് ശബരിമല സ്വര്‍ണക്കേസില്‍ കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിലും വന്‍ പ്രതിഷേധങ്ങള്‍ക്കും ഇറങ്ങിപ്പോക്കിനും ഇടയാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയിട്ടും എസ്‌ഐടിക്കെതിരേ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അടക്കം രംഗത്തുവന്നിരുന്നു. ഇതിന്റെ ഉദ്യേശ്യലക്ഷ്യം തന്നെ സംശയിക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നതെന്നാണു സൂചന. വി.ഡി. സതീശന്റെ യാത്ര ആരംഭിച്ചതിനു പിന്നാലെയാണ് വിവാദങ്ങള്‍ മാറി മറിയുന്നതെന്ന പ്രതിസന്ധിയുമുണ്ട്. അന്വേഷണം സോണിയ ഗാന്ധിയിലേക്ക് അടക്കം നീങ്ങുന്ന തരത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി എത്തുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള സോണിയ ഓഫീസില്‍ പിടിപാടുള്ള ബംഗളുരു ബന്ധം ഏതെന്നും കോണ്‍ഗ്രസിനു വിശദീകരിക്കേണ്ടിവരും. ഇവര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ അതും വിഷയമാകും. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍…

    Read More »
  • ആന്റോ ആന്റണി മുക്കിയ രണ്ടുകോടി ശബരിമല തട്ടിപ്പില്‍ നിന്നുള്ള പണം? ചോദ്യം ചെയ്യാന്‍ ഇഡി; തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ എംപിക്കും കുരുക്കാകും; എസ്‌ഐടിക്കു മുന്നില്‍ വിയര്‍ത്ത് അടൂര്‍ പ്രകാശും; സോണിയയെ കണ്ടത് ബംഗളുരൂ കണക്ഷന്‍ വഴി

    തിരുവനന്തപുരം: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പ് പണമെന്ന് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി രണ്ടുകോടി രൂപ വായ്പ നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍.എം രാജു ആരോപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും എന്‍.എം. രാജു പറഞ്ഞു. പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെനല്‍കി എന്നുമാണ് ആന്റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുംപറമ്പില്‍ ഫിനാന്‍സിന്റെ…

    Read More »
  • ‘ഫോഴ്‌സ് മജ്യൂര്‍’ എങ്ങനെ നടപ്പാക്കും? ഇന്ത്യക്കെതിരേ കളിക്കാതിരിക്കാന്‍ നിയമത്തിലെ പഴുതുകള്‍ തേടിയ പാകിസ്ഥാനോട് വിശദീകരണം തേടി ഐസിസി

    ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതിന് പിന്നാലെ, ഇതിനായി ‘ഫോഴ്‌സ് മജ്യൂര്‍’ (force majeure) വ്യവസ്ഥ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്നതില്‍ പാകിസ്ഥാനോടു വിശദീകരണം തേടി ഐസിസി (ICC). സര്‍ക്കാര്‍ തീരുമാനമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഉത്തരവാദിത്തം െൈകാഴിയാന്‍ പിസിബി (PCB) ശ്രമിച്ചതിനെ തുടര്‍ന്നാണിത്. ബാക്കി മത്സരങ്ങളെല്ലാം കളിക്കാന്‍ അനുമതിയുള്ളപ്പോള്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് പറയുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് ഐസിസി ചോദിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിസിബിയെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ നടപ്പിലാക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഐസിസി ഡയറക്ടര്‍ നല്‍കുന്ന സൂചന. ഐസിസിയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളേക്കാള്‍ ക്രിക്കറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് ഐസിസി. എന്താണ് ഫോഴ്‌സ്…

    Read More »
  • ‘പ്രത്യാഘാതം ഗുരുതരം’; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; നയതന്ത്ര ബന്ധം പുനരാരംഭിച്ചതിനു പിന്നാലെ കടുത്ത നടപടി; കപ്പല്‍പട അവിടെത്തന്നെ ഉണ്ടെന്ന് ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്

    ന്യൂയോര്‍ക്ക്: നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്റെ നടപടി. ഇറാനുമായി വാണിജ്യപരമായി ഇടപഴകുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. എത്ര ശതമാനം നികുതി ചുമത്തും എന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തരവിനെ പറ്റി സംസാരിച്ചില്ല. മറിച്ച് ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഒമാനില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുവ തീരുമാനം. ”ഇറാനുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തി. ഇറാന് ഞങ്ങളുമായി കരാറിലെത്തണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അത് എന്തായിരിക്കുമെന്ന് നമുക്ക്…

    Read More »
  • ടാലന്റില്‍ കോലിയെ കടത്തിവെട്ടി മുന്നേറുമോ വൈഭവ്? എന്റൊരു ടാലന്റ് എന്നു സോഷ്യല്‍ മീഡിയ; സച്ചിനുമായും താരതമ്യം; ഇളകി മറിഞ്ഞ് ആരാധകര്‍

    ഇന്ത്യ ആറാം തവണയും അണ്ടര്‍ 19 ലോകകപ്പ് നേടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരനാണ്. ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തില്‍ 175 റണ്‍സുമായി കിരീടത്തേക്കാള്‍ ഉയരത്തിലാണീ കൊച്ചുപയ്യന്‍. ലോകത്തെ ഒന്നാംനിര ബോളര്‍മാരെ തച്ചുതകര്‍ത്ത് ഐപിഎല്ലില്‍ ചരിത്രം കുറിച്ച കൗമാരക്കാരന്‍. അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തോടെ വൈഭവിന്റെ ടാലന്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഐപിഎല്ലില്‍ അരങ്ങേറിയപ്പോഴും സെഞ്ചറി നേടിയപ്പോഴുമെല്ലാം കണ്ണഞ്ചി നിന്നവര്‍ പോലും വൈഭവിന്റെ യഥാര്‍ഥ ടാലന്റില്‍ അത്ര വിശ്വസിച്ചിരുന്നില്ല. ഭാഗ്യംകൊണ്ടുകൂടിയാകാം പയ്യന്റെ അടിയെന്നാണു പലരും കരുതിയത്. പക്ഷേ ഭാഗ്യം കൊണ്ടുമാത്രം തൊട്ടതെല്ലാം പൊന്നാക്കാന്‍ ഒരു പതിനാലുകാരന് കഴിയുമോ? ഓരോ ഫോര്‍മാറ്റിലും ഒന്നിനൊന്ന് മെച്ചമായി തിളങ്ങുകയാണ് വൈഭവ്. ടെസ്റ്റായാലും എകദിനമായാലും ടി20 ആയായാലും വൈഭവ് ക്രീസിലെത്തിയാല്‍ അടുത്ത റെക്കോര്‍ഡ് പ്രതീക്ഷിക്കാമെന്നായി സ്ഥിതി. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുടെ ബെഞ്ച്മാര്‍ക്ക് ഇപ്പോഴും സച്ചിന്‍ തെണ്ടുല്‍ക്കറാണ്. അതു കഴിഞ്ഞാല്‍ വിരാട് കോലിയും. ടെണ്ടുല്‍ക്കറുമായി തട്ടിച്ചുനോക്കാന്‍ ചെക്കന്‍ ആയിട്ടില്ലെന്നാണ് ക്രിക്കറ്റ്…

    Read More »
  • കോവിഡില്‍ മാതാപിതാക്കളുടെ പ്രതിസന്ധി നേരിട്ടു കണ്ടു; ജെന്‍ സീ പിള്ളേര്‍ക്ക് ജോലിയെന്നാല്‍ ജീവിതമല്ല; ട്രെന്‍ഡിംഗ് ആകുന്ന ‘ആന്റി-അംബീഷന്‍’; പദവികളേക്കാള്‍ ലക്ഷ്യം വൈകാരിക സ്ഥിരത, ഫ്രീലാന്‍സ് ജോലികള്‍; ശമ്പളം ഒരു പ്രലോഭനമേ അല്ല!

    ന്യൂഡല്‍ഹി: ജീവിതത്തില്‍ വേഗത്തില്‍ പടവുകള്‍ കയറി ‘സെറ്റിലാകുക’യെന്ന ലക്ഷ്യത്തില്‍നിന്ന് ജെന്‍ സീയുടെ ജീവിതലക്ഷ്യം വഴിമാറുന്നുവോ? ആധുനിക ജീവിതത്തിന്റെ സമ്മര്‍ദങ്ങളല്ല, പകരം ജീവിതം ആസ്വദിക്കുകയും ആവശ്യത്തിനു സമയം കണ്ടെത്തി ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയുമാണ് ജെന്‍ സീ സ്വപ്‌നം കാണുന്നതെന്നും പഠനങ്ങള്‍. ദശകങ്ങളായി, അഭിലാഷം അഥവാ ആംബീഷന്‍ (ambition) എന്നതിന് വ്യക്തമായ ഒരു നിര്‍വചനമുണ്ടായിരുന്നു: വേഗത്തില്‍ പടവുകള്‍ കയറുക, കൂടുതല്‍ സമ്പാദിക്കുക, വലിയ ടീമുകളെ നിയന്ത്രിക്കുക, പദവികള്‍ക്ക് പിന്നാലെ പായുക. എന്നാല്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കുന്ന യുവതലമുറയ്ക്കിടയില്‍ ആ നിര്‍വചനം നിശബ്ദമായി തകര്‍ന്നു വീഴുകയാണ്. വിവിധ മേഖലകളില്‍, ജെന്‍ സീ (Gen Z) തൊഴിലാളികള്‍ ഈ പരമ്പരാഗത മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അത് അവര്‍ക്ക് ലക്ഷ്യബോധം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് അതിന്റെ ഫലം അവര്‍ക്ക് ഗുണകരമായി തോന്നാത്തതുകൊണ്ടാണ്. അടുത്തിടെ നടന്ന ആഗോള തൊഴില്‍ സര്‍വേകള്‍ ശ്രദ്ധേയമായ മാറ്റമാണു വെളിപ്പെടുത്തുന്നത്. യുവ തൊഴിലാളികളില്‍ പകുതിയോളം പേരും തങ്ങളെ പഴയ അര്‍ത്ഥത്തിലുള്ള ‘അഭിലാഷമുള്ളവര്‍’ ആയി തിരിച്ചറിയുന്നില്ല. പ്രമോഷനുകളേക്കാളും വലിയ പദവികളേക്കാളും വൈകാരിക…

    Read More »
  • ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചത് ആചാര ലംഘനമല്ല, ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിനു വിരുദ്ധമാകരുത് ചട്ടങ്ങളെന്നും ദേവസ്വം ബെഞ്ച്; മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയതിന്റെ പേരില്‍ നല്‍കിയ ഹര്‍ജി തള്ളി

    പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചതില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബര്‍ 7-നായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്യാന്‍ സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്. മാര്‍ അപ്രേമിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും അദ്ദേഹം ഇതിനെ ആചാരലംഘനമായി കാണുന്നില്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. മാര്‍ അപ്രേമിന്റെ ക്ഷേത്രപ്രവേശനം 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ നിയമത്തില്‍ ഇങ്ങനെ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങള്‍ നില്‍ക്കരുതെന്ന് ജസ്റ്റിസുമാരായ എ.രാജാ…

    Read More »
Back to top button
error: