LIFE
-
സുരേഷ് ഗോപി എവിടെ? വിജയചരിത്രം കുറിച്ച തട്ടകത്തില്‍ ബിജെപിയുടെ പ്രചാരണത്തിന് പൊടിപോലുമില്ല; വന്നതു നാലുവട്ടം മാത്രം; ചെലവഴിച്ചത് മൂന്നു മണിക്കൂര്‍; പരാതിയുമായി പ്രവര്‍ത്തകര്‍; പോസ്റ്ററുകളില്‍ കേന്ദ്ര മന്ത്രിയുടെ ചിത്രം ഒഴിവാക്കി സ്ഥാനാര്‍ഥികള്‍
തൃശൂര്‍: രണ്ട് വര്‍ഷം മുമ്പ് തൃശൂരില്‍ എവിടെയും സുരേഷ് ഗോപിയായിരുന്നു. പത്രങ്ങളുടെ മുന്‍പേജുകളില്‍, പ്രൈം ടൈം ടിവി ഷോകളില്‍, ബാനറുകളില്‍, പോസ്റ്ററുകളില്‍, പൊതുചര്‍ച്ചകളില്‍ എല്ലാം അദ്ദേഹം നിറഞ്ഞുനിന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ എംപിയായി അദ്ദേഹം ചരിത്രം കുറിച്ചു. മോദി സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനവും ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍, താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ പോലും ബിജെപിയുടെ പ്രചാരണ രംഗത്ത് സുരേഷ് ഗോപിയുടെ അസാന്നിധ്യം പ്രകടമാണ്. നഗരത്തിലുടനീളമുള്ള ഭൂരിഭാഗം തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ഹോര്‍ഡിംഗുകളിലും സ്ഥാനാര്‍ത്ഥിയുടെ ചിത്രം മാത്രമാണുള്ളത്. ചേറുമുക്ക് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ബിജെപിയുടെ ഓഫീസായ ‘നമോ ഭവനില്‍’ പോലും സുരേഷ് ഗോപിയുടെ ചിത്രങ്ങളില്ല. ഏപ്രില്‍ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ മണ്ഡലത്തില്‍ കാണാനുമില്ല. തൃശ്ശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, തൃശ്ശൂര്‍, പുതുക്കാട്, കൈപ്പമംഗലം, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവ സുരേഷ് ഗോപിയുടെ പാര്‍ലമെന്റ് പരിധിയില്‍…
Read More » -
കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നിട്ടും എന്തുകൊണ്ട് എഎപിയുടെ വിശ്വാസം നഷ്ടപ്പെട്ടു? പാര്‍ട്ടിയും രാഘവ് ഛദ്ദയും തമ്മിലുള്ള അകല്‍ച്ചയുടെ കാരണങ്ങള്‍; രാജ്യസഭയ്ക്കു നല്‍കിയ കത്തില്‍ പേരുപോലുമില്ല; പുകഞ്ഞു പുകഞ്ഞു പുറത്തേക്കെന്ന് സൂചന
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കുറ്റമുക്തനാക്കി ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ യുവ നേതാവ് രാഘവ് ഛദ്ദയുടെ സീറ്റ് തെറിച്ചതാണ് ചര്‍ച്ച. കേജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നിട്ടും ഏറെക്കുറെ പുറത്താക്കലിന്റെ വക്കിലാണ് ഛദ്ദ. ഛദ്ദയ്ക്ക് പകരം അശോക് മിത്തലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി വ്യാഴാഴ്ച രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്തെഴുതി. രാജ്യസഭാ വെബ്സൈറ്റിലും സഭയിലെ എഎപിയുടെ ഡെപ്യൂട്ടി ലീഡറായി മിത്തലിന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. രാജ്യസഭാ സെക്രട്ടേറിയറ്റിന് നല്‍കിയ കത്തില്‍ ഛദ്ദയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും മിത്തലിനെ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും എഎപി വൃത്തങ്ങള്‍ പറഞ്ഞു. 2012-ല്‍ എഎപിയില്‍ ചേരുകയും 2022 മുതല്‍ രാജ്യസഭാംഗമായിരിക്കുകയും ചെയ്യുന്ന ഛദ്ദയെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ പുകയുന്നതായി വ്യക്തമായിരുന്നു. എന്നാല്‍, എംപി എന്ന നിലയില്‍ സംസാരിക്കാന്‍ ഛദ്ദയ്ക്ക് അനുവദിച്ചിട്ടുള്ള സമയം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍…
Read More » -
ധോണിയോടും കപില്‍ദേവിനോടും മാപ്പ്: തുറന്നു പറഞ്ഞ് യുവരാജ് സിംഗ്; ‘ഇതു ശരിയല്ലെന്ന് ഞാന്‍ അച്ഛനോടു പഞ്ഞതാണ്’
മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരായ കപില്‍ദേവിനോടും മഹേന്ദ്രസിങ് ധോണിയോടും പരസ്യമായി മാപ്പുപറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്. സച്ചിനും സെവാഗിനും ധോണിക്കും സഹീര്‍ഖാനുമെല്ലാമൊപ്പം ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയര്‍ ചെലവഴിച്ച യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ തലയെടുപ്പുള്ള താരമായിരുന്നു. 2007 ലെ ട്വന്‍റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ധോണി പ്രഭാവത്തില്‍ മുങ്ങിപ്പോയ അക്കാലത്ത് യുവരാജ് ഉള്‍പ്പടെയുള്ളവര്‍ തഴയപ്പെട്ടതായി വ്യാപക ആക്ഷേപവും ഉയര്‍ന്നിരുന്നു. യുവരാജ് സിങ് വിരമിച്ചതിന് ശേഷം പിതാവായ യോഗ്രാജ് സിങാണ് ടീമിനുള്ളില്‍ മകന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും കഴിവുണ്ടായിട്ടും പിന്തള്ളപ്പെട്ടതിനെ കുറിച്ചും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതിരുന്നതില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ചും തുറന്നടിച്ചത്. ഇക്കാര്യങ്ങളെ കുറിച്ചാണ് യുവരാജിന്‍റെ മാപ്പുപറച്ചിലെന്നാണ് സൂചന. ‘സ്പോര്‍ട്സ് തകി’ന്റെ പോഡ്കാസ്റ്റല്‍ സംസാരിക്കവേയാണ് ‘കപിലിനോടും ധോണിയോടും ഞാന്‍ മാപ്പ് പറയുന്നു’ എന്ന് താരം തുറന്ന് പറഞ്ഞത്. ‘ആ അഭിമുഖങ്ങള്‍ കാണുമ്പോള്‍ മോശമായിപ്പോയെന്ന് തോന്നാറുണ്ടോ എന്ന് യോഗ്രാജ് സിങിന്‍റെ…
Read More » -
സുഖസുന്ദരം! വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍: ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ ‘കൈനറ്റ് റെയില്‍വേ സൊല്യൂഷന്‍സ്’ ആദ്യ കോച്ചിന്റെ ബോഡി പൂര്‍ത്തിയാക്കി, പ്രോട്ടോടൈപ്പ് ഉടന്‍
മുംബൈ: ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ കിനറ്റ് റെയില്‍വേ സൊല്യൂഷന്‍സ് (Kinet Railway Solutions) വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ കാര്‍ ബോഡി നിര്‍മ്മാണം പൂര്‍ത്തിയാക്കി. ‘ഞങ്ങളുടെ ലാത്തൂര്‍ ഫെസിലിറ്റിയില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത കാര്‍ ബോഡി വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെ’ന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയ്ക്കായി 120 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ (അല്ലെങ്കില്‍ 1,920 കോച്ചുകള്‍) നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി പ്രമുഖ റഷ്യന്‍ റോളിംഗ് സ്റ്റോക്ക് കമ്പനിയായ ടിഎംഎച്ചും (TMH), റെയില്‍ വികാസ് നിഗം ലിമിറ്റഡും (RVNL) തമ്മിലുള്ള സംയുക്ത സംരംഭമായാണു കൈനറ്റ് സ്ഥാപിച്ചത്. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പ് 2026 ജൂണോടെ പുറത്തിറക്കാനാണ് ആര്‍വിഎന്‍എല്‍ ലക്ഷ്യമിടുന്നത്. ‘വന്ദേ ഭാരത് ഞങ്ങള്‍ക്കും റെയില്‍വേയ്ക്കും വളരെ അഭിമാനകരമായ ഒരു പദ്ധതിയാണ്. ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത പുരോഗതി അനുസരിച്ച് നടക്കുന്നു. റെയില്‍വേയ്ക്ക് പ്രോട്ടോടൈപ്പ് നല്‍കുക എന്നതാണ് ഞങ്ങളുടെ ആദ്യ നാഴികക്കല്ല്’ എന്ന് ആര്‍വിഎന്‍എല്‍…
Read More » -
അടുത്ത അമേരിക്കന്‍ സൈനിക മേധാവിയും തെറിച്ചു; രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി; എഫ്ബിഐ ഡയറക്ടര്‍ അടക്കമുള്ളവരെയും മാറ്റി നിര്‍ത്താന്‍ ആലോചന; ഇറാന്‍ യുദ്ധത്തില്‍ യുഎസ് സൈനിക തലപ്പത്ത് പൊട്ടിത്തെറി?
ന്യൂയോര്‍ക്ക്: യുഎസ് സൈനിക മേധാവിയോട് രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പശ്ചിമേഷ്യന്‍ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജിനോട് വിരമിക്കാനാവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. റാണ്ടിയോട് അടിയന്തരമായി സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട കാര്യം പെന്റഗണ്‍ പ്രതിരോധ കേന്ദ്രവും സ്ഥിരീകരിക്കുന്നുണ്ട്. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ആര്‍മി സെക്രട്ടറി ഡാനിയല്‍ ഡ്രിസ്‌കോള്‍, ലേബര്‍ സെക്രട്ടറി ലോറി ഷാവേസ്-ഡെറെമര്‍ എന്നിവരെയും മാറ്റിനിര്‍ത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദി അറ്റ്‌ലാന്റിക്’ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ഇസ്രയേല്‍ സൈന്യം ഇറാനെതിരെ സംയുക്തമായി നടത്തുന്ന സൈനിക നീക്കം ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ക്കിടെയാണ് ഭരണകൂടത്തിലും സൈന്യത്തിലും ഈ അഴിച്ചുപണി നടത്തുന്നത്. 2026 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അമേരിക്കന്‍ ഭരണകൂടത്തിലുള്‍പ്പെടെ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പന്ത്രണ്ടിലധികം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പീറ്റ് ഹെഗ്സെത്ത് ചുമതലകളില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും…
Read More » -
പ്രവാസി വോട്ടുകള്‍ വന്‍തോതില്‍ കൂടി; ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതത്വത്തില്‍; അമിത നിരക്കും യുദ്ധവും വെല്ലുവിളി; പ്രചാരണം കൊഴുപ്പിച്ച് പ്രവാസി സംഘടനകള്‍
ന്യൂഡല്‍ഹി: പ്രവാസി വോട്ടുകള്‍ വന്‍ തോതില്‍ കൂടിയെങ്കിലും വോട്ടര്‍മാരുമായി ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതത്വത്തില്‍. യുദ്ധസാഹചര്യവും അമിത വിമാനനിരക്കുമാണ് വെല്ലുവിളി. സാധാരണ കോഴിക്കോട് മാത്രം പത്തിലേറെ വോട്ട് വിമാനങ്ങള്‍ എത്തുന്നിടത്താണ് ഈ അവസ്ഥ. എങ്കിലും കണ്‍വെന്‍ഷനുകളിലൂടെയും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലൂടെയും പ്രവാസി സംഘടനകള്‍ ഗള്‍ഫില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. പരസ്യ പ്രചാരണം അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടേയുള്ള താര പ്രചാരകര്‍ അവസാനഘട്ട പ്രചാരണം ഇളക്കി മറിക്കാനെത്തും. ശബരിമല സ്വര്‍ണക്കൊള്ള, സി.പി.എംബിജെപി ഡീല്‍ ആരോപണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തന്നെയായിരിക്കും യു.ഡി.എഫ് മുന്നോട്ട് പോവുക. വയനാട് ഫണ്ട് വിവാദം ഉയര്‍ത്തി എല്‍.ഡി.എഫ് പ്രതിരോധം തീര്‍ക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തും. അവസാന ദിവസങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താര പ്രചാരകര്‍ ശ്രദ്ധയൂന്നുക. കോഴിക്കോട്…
Read More » -
എന്തായി ഇറാനിലെ ട്രംപിന്റെ ലക്ഷ്യങ്ങള്‍? മാറ്റമില്ലാത്തത് വാചകമടിക്കു മാത്രം; മിസൈല്‍ ഭീഷണി മുതല്‍ ആണവായുധ നിര്‍മാണം തടയലും ഭരണമാറ്റവും വരെ; ഒരുമാസം കഴിഞ്ഞിട്ടും ഇറാന്റെ പിടിച്ചു നില്‍പ്പ് നല്‍കുന്ന സൂചനയെന്ത്? മോജ്തബയെ കാത്തിരിക്കുന്നത് അസദിന്റെ അവസ്ഥ?
ന്യൂയോര്‍ക്ക്: ‘ഇറാനിലെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ ഉടന്‍ നേടിയെടുക്കും’- ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തു ട്രംപിന്റെ അവകാശവാദമായിരുന്നു ഇത്. പലവട്ടം ലക്ഷ്യങ്ങളെന്ത് എന്നതില്‍ മാറ്റമുണ്ടായെങ്കിലും മാറ്റമില്ലാത്തത് ഈ വാചകങ്ങള്‍ മാത്രമായിരുന്നു! ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ ഇല്ലാതാക്കുക ഫെബ്രുവരി 28-ന് പുറത്തിറക്കിയ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇറാന്റെ ‘മിസൈലുകള്‍ നശിപ്പിക്കുമെന്നും അവരുടെ മിസൈല്‍ വ്യവസായത്തെ തകര്‍ക്കുമെന്നും’ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. യുദ്ധത്തിന് മുമ്പ് ഇറാനില്‍ ഏകദേശം 2,500 അതിവേഗ ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതു നശിപ്പിക്കുക ഇസ്രായേലിനും പ്രധാന ലക്ഷ്യമായിരുന്നു. ഇറാന്റെ മിസൈല്‍ വിക്ഷേപണ നിരക്ക് ഏകദേശം 90% കുറഞ്ഞു, അവരുടെ ദീര്‍ഘകാല നിര്‍മ്മാണ ശേഷി ഗണ്യമായി തകര്‍ക്കപ്പെട്ടു. എന്നിരുന്നാലും, ഇസ്രായേലിനെയും ഗള്‍ഫ് മേഖലയെയും ആക്രമിക്കാന്‍ മിതമായ തോതിലെങ്കിലും ടെഹ്റാന്‍ ഇപ്പോഴും ശേഷി നിലനിര്‍ത്തുന്നു. ഇത് ഭീതിക്കും നാശനഷ്ടങ്ങള്‍ക്കും ചെറിയ തോതിലുള്ള ആള്‍നാശത്തിനും കാരണമാകുന്നു. ഇസ്രായേലി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കനുസരിച്ച്, യുദ്ധത്തിന്റെ നാലാം ദിവസം മുതല്‍…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍ പാഠമായി; യുദ്ധ തന്ത്രങ്ങള്‍ അടിമുടി മാറ്റി പാകിസ്താന്‍; യുദ്ധ വിമാനങ്ങളില്‍ നിന്ന് ഡ്രോണുകളിലേക്ക്; നിരീക്ഷണത്തിന് ഇലക്‌ട്രോണിക് യുദ്ധമുറകള്‍; വ്യോമ പ്രതിരോധത്തിലും മാറ്റം; സൈനിക നീക്കങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വ്യോമയുദ്ധവുമായി ബന്ധപ്പെട്ട തന്ത്രങ്ങളില്‍ അടിമുടി മാറ്റം വരുത്തി പാകിസ്താന്‍. പരമ്പരാഗതമായ ഫൈറ്റര്‍-ടു-ഫൈറ്റര്‍ (വിമാനങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം) ദൗത്യങ്ങളില്‍നിന്ന് പാകിസ്താന്‍ വഴിമാറുന്നെന്നും ഇന്ത്യയുടെ എസ്-400 ട്രയംഫ് (S-400 Triumf) വ്യോമ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ അസമമായ തന്ത്രങ്ങള്‍ (asymmetric tactics), ഇലക്ട്രോണിക് യുദ്ധമുറകള്‍, ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആശ്രയിച്ചുള്ള തന്ത്രയങ്ങളാണു രൂപീകരിക്കുന്നതെന്നും റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനിടെ പാകിസ്ഥാന് ഒന്നിലധികം യുദ്ധവിമാനങ്ങളും പ്രധാനപ്പെട്ട ഒരു വ്യോമ ഗതാഗത മുന്നറിയിപ്പ് പ്ലാറ്റ്ഫോമും (airborne early-warning platform) നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്ന അവകാശവാദങ്ങള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി തള്ളിക്കളഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള വിന്യാസങ്ങളും സംഭരണ തീരുമാനങ്ങളും സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ ദീര്‍ഘദൂര വ്യോമ പ്രതിരോധം ഉയര്‍ത്തുന്ന ഭീഷണി ഇസ്ലാമാബാദിലെ സൈനിക നേതൃത്വം വളരെ ഗൗരവത്തോടെ സ്വീകരിച്ചെന്നാണ്. ഇന്ത്യയുടെ ഓരോ വിമാനത്തിനും പകരം മറ്റൊരു വിമാനം എന്ന രീതിയില്‍ പൊരുതുന്നതിന് പകരം, ആ പ്രതിരോധ…
Read More » -
‘മൈക്ക് കൊടുക്കുന്നില്ല, കൊടുത്താല്‍ ഇവള്‍ ട്രോളന്‍മാര്‍ക്ക് തീറ്റ കൊടുക്കും’; ഭാര്യയെ ട്രോളി രമേഷ് പിഷാരടി; മിമിക്രി താരങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പ് പ്രചാരണം
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുടെ പ്രചാരണ പരിപാടിയില്‍ സിനിമാ–മിമിക്രി മേഖലയിലെ താരങ്ങള്‍ അണി നിരന്നു. ധർമ്മജൻ ബോൾഗാട്ടി, നാദിർഷാ, നോബി, ഷാജോണ്‍ തുടങ്ങിയ നിരവധി താരങ്ങൾ പാലക്കാട്ടെ പ്രചാരണ വേദിയിൽ എത്തി. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ ഉള്ളവരാണെങ്കിലും 20 വർഷത്തിലധികമായുള്ള സൗഹൃദത്തിന്റെ പുറത്താണ് തങ്ങൾ പിഷാരടിക്കായി വോട്ട് ചോദിക്കാൻ എത്തിയതെന്ന് താരങ്ങൾ വ്യക്തമാക്കി. അതേ സമയം രമേഷ് പിഷാരടിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ധർമ്മജൻ സംസാരിക്കുകയും, പാലക്കാടിന് പിഷാരടി ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാല്‍ തന്റ ഭാര്യയെ ആദ്യമായി വേദിയില്‍ പരിചയപ്പെടുത്തിയ പിഷാരടി ഭാര്യയ്ക്ക് മൈക്ക് നല്‍കുന്നില്ല എന്നും, നല്‍കിയാല്‍ ട്രോളന്‍മാര്‍ക്ക് തീറ്റയാകുമെന്നും പറഞ്ഞ് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. ഇവിടെ കാണുന്നവരെല്ലാം കുടുംബക്കാരാണ് എന്നാല്‍ ഒറിജിനല്‍ കുടുംബത്തെക്കൂടി പരിചയപ്പെടുത്താം എന്നു പറഞ്ഞായിരുന്നു പിഷാരടി ഭാര്യയെ വേദിയിലേക്ക് വിളിച്ചത്. 2011ല്‍ വിവാഹിതരായ പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്. മിമിക്രി കലാകാരന്മാർക്കിടയിൽ ഏറ്റവും കൂടുതൽ ഐക്യുവും ഓർമ്മശക്തിയുമുള്ള വ്യക്തിയാണ് പിഷാരടിയെന്നും, ജനങ്ങളുടെ പരാതികൾ…
Read More »
