Newsthen Special

  • തുടങ്ങി കോൺഗ്രസിൽ പോസ്റ്റർ യുദ്ധം : സ്ഥാനാർത്ഥിനിർണയത്തിനു മുൻപേ ഒല്ലൂരിൽ പോസ്റ്ററുകൾ : ഇവിടേക്ക് വരത്തന്മാർ വേണ്ട: ഒല്ലൂരുകാരെ അപമാനിക്കരുത്: കെപിസിസി പ്രസിഡന്റിന് കത്തയച്ചതായി സൂചന 

        തൃശൂർ: സാധാരണ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മാത്രം തൃശൂരിൽ നടക്കാറുള്ള പോസ്റ്റർ യുദ്ധം കോൺഗ്രസിൽ ഇക്കുറി നേരത്തെ തുടങ്ങി. സ്ഥാനാർത്ഥിനിർണയത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് ശേഷം ആരായിരിക്കും സ്ഥാനാർത്ഥി എന്നതിനെക്കുറിച്ച് ഭ്യൂഹങ്ങളും സൂചനകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ സേവ് കോൺഗ്രസിന്റെ പേരിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.   നിയമസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂർ സീറ്റിൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കണമെന്നും കോൺഗ്രസിന് ‘വരത്തൻമാർ’ വേണ്ടെന്നുമുള്ള ആവശ്യവുമായി വ്യാപക പോസ്റ്ററുകൾ ഒല്ലൂരിലും പരിസരത്തും ഒട്ടിച്ചിട്ടുണ്ട് .   സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ഒല്ലൂരിനെ വരത്തന്മാരുടെ കുപ്പത്തൊട്ടിയാക്കരുത്, ഒല്ലൂർ ഒല്ലൂരുകാർക്ക് നൽകുക, ഒല്ലൂരുകാരെ അപമാനിക്കരുത്, ഒല്ലൂരിൽ കോൺഗ്രസിൽ മത്സരിക്കാൻ വരത്തന്മാർ വേണ്ട’ എന്നിങ്ങനെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്.   ഒല്ലൂരിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്നും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ വേണമെന്നുമാണ് കോൺഗ്രസ് പ്രാദേശിക ഭാരവാഹികളുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ്…

    Read More »
  • ട്രംപിന്റെ ലക്ഷ്യം ഖമേനി? ഇറാന്‍ തീരത്ത് കൂടുതല്‍ അമേരിക്കന്‍ നിരീക്ഷണ ഡ്രോണുകള്‍; കൂടുതല്‍ വിമാനങ്ങള്‍ മധ്യേഷ്യയിലേക്ക്; ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ദാനില്‍; ഫ്‌ളൈറ്റ് റഡാറിലെ വിവരങ്ങള്‍ പങ്കുവച്ച് വിദഗ്ധര്‍; മുന്നറിയിപ്പ് നല്‍കി നെതന്യാഹു

    ടെഹ്‌റാന്‍: ഇറാനില്‍ യുഎസ് ആക്രമണ ആശങ്കമെന്ന പുതിയ ആശങ്കയ്ക്കിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ യുഎസ് സൈനിക വിമാനങ്ങള്‍. യു.കെയിലെ വ്യോമതാവളത്തില്‍ നിന്നും യു.എസ് സൈന്യത്തിന്റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ഡാനില്‍ ഇറങ്ങി. അതേസമയം, അബുബാദിയില്‍ നിന്നും പുറപ്പെട്ട യു.എസ് നിരീക്ഷണ ഡ്രോണ്‍ നിലവില്‍ ഇറാന്‍ തീരത്തിന് സമീപത്തുകൂടി പറക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചു. ഫ്‌ലൈറ്റ് മോണിറ്ററിങ് ഡാറ്റ പ്രകാരം, യുകെയിലെ ആര്‍എഎഫ് ലേക്കന്‍ഹീത്തില്‍ നിന്നും പറന്ന രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍-III വിമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ജോര്‍ദാനിലെത്തി. ഇവിടെ നിന്നും വിമാനങ്ങള്‍ വീണ്ടും തിരികെ പറന്നതാണ് നിലവിലെ ഡാറ്റ. ആര്‍എഎച്ച് 183, ആര്‍സിഎച്ച് 181 എന്നി വിമാനങ്ങളാണ് ജോര്‍ദാനിലെത്തിയത്. 1,70,900 പൗണ്ട് വരെ ചരക്ക് വഹിക്കാനും ചെറുതും…

    Read More »
  • എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തി : ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളുടെ വീടുകളിൽ അടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന: കേന്ദ്ര ഏജൻസിയുടേത് നിർണായകനീക്കം : പോറ്റിയുടെ വീട്ടിൽ ആരുമില്ലാത്തതിനാൽ അകത്തുകയറാനായില്ല 

          തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇ ഡി പരിശോധന. സ്വർണ്ണക്കൊള്ള കേസിലെ നിർണായക നീക്കമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്.കേസിലെ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ ഇ ഡി സംഘത്തിന് അകത്ത് കയറാനായില്ല. വീട്ടിലുള്ളവർ ബന്ധുവീട്ടിലാണ് എന്നാണ് അയൽക്കാർ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. പ്രതികളുടെ ആസ്തികൾ, ബാങ്ക്…

    Read More »
  • ‘ഇത് സണ്ണിക്കുള്ള സീറ്റ്!’; കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തില്‍ എത്തിയ കെ. സുധാകരനെ മൈന്‍ഡ് ചെയ്യാതെ രാഹുല്‍ ഗാന്ധി; തനിക്ക് അടുത്തിരുന്നപ്പോള്‍ തഞ്ചത്തില്‍ എഴുന്നേല്‍പ്പിച്ചുവിട്ടു; കണ്ണൂര്‍ സിംഹത്തോട് ദേശീയ നേതൃത്വത്തിനും അതൃപ്തിയോ?

    കൊച്ചി: കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്തില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ കസേരയില്‍നിന്ന് എഴുന്നേല്‍പ്പിച്ചുവിട്ട് രാഹുല്‍ ഗാന്ധി. വേദിയില്‍ തൊഴുതുനിന്നിട്ടും അദ്ദേഹത്തെ ഗൗനിക്കാതിരുന്ന രാഹുല്‍, തനിക്കരികിലുള്ള കേസരയില്‍ സുധാകരന്‍ ഇരുന്നപ്പോഴാണ് ഒരു കുപ്പി വെള്ളം നല്‍കിയശേഷം എഴുന്നേറ്റു മാറാന്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി. രാഹുല്‍ വേദിയിലെത്തിയതിനു പിന്നാലെ എല്ലാ നേതാക്കള്‍ക്കുമരികില്‍ എത്തി ഒന്നൊന്നായി കൈകൊടുത്തിട്ടും കെ. സുധാകരന്റെ അരികിലേക്ക് പോകാന്‍ രാഹുല്‍ തയാറായില്ല. സുധാകരനോടുള്ള അനിഷ്ടം പ്രകടമാക്കും വിധമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശരീരഭാഷ. രാഹുലിന് അരികിലെത്തി തൊഴുതുനിന്നിട്ടും മൈന്‍ഡ് ചെയ്തില്ല. രാഹുല്‍ഗാന്ധി വേദിയിലെത്തുന്നതുമുതല്‍ കസേരയില്‍ ഇരിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേദിയിലേക്ക് എത്തിയ രാഹുല്‍ എം.എം. ഹസന്‍, കെ. മുരളീധരന്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ക്കും അദ്ദേഹം കൈകൊടുത്തു. തൊഴുതു നില്‍ക്കുന്ന കെ. സുധാകരനെ കണ്ടതോടെ അതുവരെ നേതാക്കള്‍ക്ക് അരികിലേക്ക് എത്തിയ രാഹുല്‍…

    Read More »
  • ‘പെണ്‍കുട്ടികളെ നിങ്ങള്‍ കാമറയെടുക്കൂ, ബ്രാഹ്‌മണ- പുരുഷാധിപത്യത്തിന്റെ യുക്തികള്‍ തകര്‍ക്കേണ്ട ആയുധമാണിത്, നടിയുടെ വീഡിയോയ്ക്ക് കോടതിയില്‍ സംഭവിച്ചത് എന്താണെന്നു ചര്‍ച്ചയായ കേരളത്തില്‍ നിന്നാണ് ഇതു പറയുന്നത്’; ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിയെ ന്യായീകരിച്ച പോസ്റ്റിന് വ്യാപക വിമര്‍ശനം

    കൊച്ചി: ബസില്‍ ലൈംഗിക കൈയേറ്റം നടത്തിയെന്ന തരത്തില്‍ യുവതി വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ ന്യായീകരിച്ച് സാമൂഹിക നിരീക്ഷക മാളവിക ബിന്നി. പീഡകനെ അനുകൂലിക്കുന്ന ന്യായീകരണങ്ങള്‍ യുക്തിക്കും മനുഷ്യത്വത്തിനും അപ്പുറമാണെന്നും ബ്രാഹ്‌മണ പുരുഷാധിപത്യത്തിന്റെ യുക്തികള്‍ തകര്‍ക്കേണ്ട ആയുധമാണ് കാമറകളെന്നും അവര്‍ പറഞ്ഞു. വീഡിയോ എടുത്ത് പോലീസിനു കൈമാറണമായിരുന്നെന്ന വാദത്തെയും മാളവിക വിമര്‍ശിക്കുന്നു. നടിയുടെ വീഡിയോയ്ക്കു കോടതിയില്‍ എന്തു സംഭവിച്ചെന്ന ഗുരുതരമായ വിമര്‍ശനമാണ് മുന്നോട്ടു വയ്ക്കുന്നത്. സൈബര്‍ ഭീഷണി നേരിട്ട എന്റെ സ്വന്തം കേസില്‍, എനിക്ക് അയച്ച നൂറുകണക്കിന് അശ്ലീലവും അക്രമാസക്തവുമായ സന്ദേശങ്ങള്‍ പരിശോധിക്കുക മാത്രമല്ല, അവ എങ്ങനെ അശ്ലീലമാണെന്ന് തെളിയിക്കുകയും അവയില്‍ റേപ്പ് എന്ന വാക്ക് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടിവന്നെന്നും അവര്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം     ഓ, ഈ വിഡ്ഢിത്തം നിര്‍ത്തൂ പീഡകനെ അനുകൂലിക്കുന്ന ചില ന്യായീകരണങ്ങള്‍ യുക്തിക്കും മനുഷ്യത്വത്തിനും അപ്പുറമാണ്. ചില സാമ്പിളുകള്‍? 1) മകന്റെ മൃതദേഹത്തില്‍ അമ്മയുടെ കണ്ണുനീര്‍ നിങ്ങള്‍ക്ക്…

    Read More »
  • സജി ചെറിയാന്‍ തിരുത്തണം, വിവാദം കത്തിയിട്ടും ന്യായീകരിച്ചു, പാര്‍ട്ടിയെ ദുര്‍ബലമാക്കി; കടുപ്പിച്ച് സിപിഎം; സ്വന്തം സ്ഥാനാര്‍ഥി പട്ടികകൂടി നോക്കണമെന്ന് സജി ചെറിയാനോടു പ്രതിപക്ഷം

    നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വിവാദ പ്രസ്താവന സജി ചെറിയാന്‍ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി പരാമര്‍ശമെന്ന് കേന്ദ്രനേതൃത്വവും നിലപാടെടുത്തു. പരാമര്‍ശം വിവാദമായിട്ടും ഇന്നലെ സജി ചെറിയാന്‍ വീണ്ടും ന്യായീകരിച്ചത് പ്രശ്‌നം വഷളാക്കിയെന്നും നേതൃത്വം പറയുന്നു. ‘കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്നും’ സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞതാണ് വിവാദമായത്. അതേസമയം, വര്‍ഗീയ ധ്രുവീകരണമുണ്ടോയന്നറിയാന്‍ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കാനിറങ്ങിയ സജി ചെറിയാന്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപട്ടിക കൂടി നോക്കണമെന്ന് വിമര്‍ശകര്‍ പറയുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ഥികളിലും…

    Read More »
  • ‘ഇനിയും കളിക്കാന്‍ കഴിയില്ലെന്നു മനസിലാകുന്ന സമയമുണ്ട്, അതാണിത്’; ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ വിരമിച്ചു

    ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം ഒളിംപ്യന്‍ സൈന നെഹ്​വാള്‍ വിരമിച്ചു. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തോളമായി പരുക്കില്‍ നിന്ന് മുക്തി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇനിയും കളിക്കളത്തിലേക്ക് മടങ്ങി വരാന്‍ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ താരം വിരമിക്കുന്നതായി അറിയിക്കുകയായിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയ്ക്കായി സൈന വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. 2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ 24 രാജ്യാന്തര കിരീടങ്ങള്‍ സൈന സ്വന്തമാക്കി. ബാഡ്മിന്‍റണില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും സൈനയാണ്. ‘രണ്ടു വര്‍ഷത്തോളമായി കളി നിര്‍ത്തിയിട്ട്. കളിയിലേക്ക് ഞാന്‍ എന്റേതായ സമയത്ത് വന്നു, എന്‍റേതായ സമയത്ത് അവസാനിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ വേണമെന്ന് കരുതുന്നില്ല. കളിക്കാന്‍ ഇനി കഴിയില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകുന്ന സമയമുണ്ട്. അതാണിത്’– സൈന വ്യക്തമാക്കി. കാല്‍മുട്ടിന് നല്ല തേയ്മാനമുണ്ട്, ഒപ്പം വാതവും പിടിപെട്ടതാണ് വലച്ചതെന്ന് താരം പറയുന്നു. ആരോഗ്യസ്ഥിതി മാതാപിതാക്കളോടും…

    Read More »
  • സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണം ; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മാമല മേലെ സത്യം ഉദിച്ചുയരണമെന്ന് ഭക്തര്‍ ; ഹൈക്കോടതി നേരിട്ട് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതിനാല്‍ വിശ്വാസികള്‍ക്കും പ്രതീക്ഷ; ശബരിമലയില്‍ ഇന്നും പരിശോധന

      കൊച്ചി: മകരജ്യോതിയും മകരവിളക്കും തെളിഞ്ഞ പോലെ സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണമെന്ന് ലോകമെങ്ങുമുള്ള അയ്യപ്പഭക്തര്‍ ആഗ്രഹിക്കുമ്പോള്‍ കേസില്‍ ശക്തമായ നടപടികളുമായി ഹൈക്കോടതി രണ്ടും കല്‍പ്പിച്ചു മുന്നോട്ട്. തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം സിബിഐയോ ഇ ഡി യോ ആരു തന്നെ വന്നാലും ഹൈക്കോടതി കൈകൊണ്ടിട്ടുള്ള കര്‍ശന നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കരുത്തു പകരുന്നതാണ്. കേസില്‍ ഉഴപ്പാന്‍ ഹൈക്കോടതി അനുവദിക്കില്ലെന്ന് വ്യക്തം. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഹൈക്കോടതി നേരിട്ട് നിയന്ത്രിക്കുന്നത് കൊണ്ട് സാധാരണക്കാരായ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ സത്യം തെളിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ്. ജുഡീഷ്യറി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് കൊണ്ട് അന്വേഷണത്തില്‍ എസ്‌ഐടിക്ക് വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ല എന്നാണ് ഭക്തലക്ഷങ്ങളുടെ വിശ്വാസം. ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഹൈക്കോടതി എസ്‌ഐടിക്ക് പല സുപ്രധാന നിര്‍ദേശങ്ങളും നല്‍കിയിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി അന്വേഷണം ഊര്‍ജിതമാക്കാന്‍ ആണ് നടപടി കൈകൊണ്ടിരിക്കുന്നത്. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ് ഐ ടിക്ക് സുപ്രധാനമായ നിരവധി…

    Read More »
  • കേരളത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത; ദീപക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ആവിഷ്‌കരിക്കും; റീല്‍സും ഷോര്‍ട്ട്‌സും നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്ന് ആവശ്യം; സോഷ്യല്‍ മീഡിയ സെന്‍സറിങ് അനിവാര്യമാണെന്നും വിലയിരുത്തല്‍ ; ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി; യുവതിക്കെതിരെ കേസെടുത്തു

        കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യത. ദീപക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായി ആവശ്യമുയരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നീക്കം നടക്കുന്നത്. ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാവുന്ന പ്ലാറ്റ്‌ഫോം ആയി സോഷ്യല്‍ മീഡിയകള്‍ മാറുന്നതിനെതിരെ ദീപക് സംഭവത്തോടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ പ്രതിഷേധം കൂടുതലും സോഷ്യല്‍ മീഡിയയില്‍ ആണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.   പൗരന്മാര്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ചില സമൂഹമാധ്യമങ്ങള്‍ ലംഘിച്ചെന്ന ആരോപണവും സോഷ്യല്‍ മീഡിയയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആരോപണമാണ്. സോഷ്യല്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ചില നിയമങ്ങളും ചട്ടങ്ങളും എല്ലാം കൊണ്ടുവന്നിട്ടുണ്ട്. അതിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു നിയന്ത്രണം അനിവാര്യമാണെന്ന് വിവിധ മേഖലകളില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…

    Read More »
  • മുദ്ദുഗവുവില്‍ കുടുങ്ങി കര്‍ണാടക ഡിജിപി; സെന്‍സര്‍ ചെയ്യാത്ത 47 സെക്കന്‍ഡ് ദൃശ്യങ്ങള്‍; തലകുനിച്ച് കര്‍ണാടക പോലീസ്; വീട്ടില്‍ വന്നിട്ടും ഡിജിപിയെ കാണാന്‍ കൂട്ടാക്കാതെ കര്‍ണാടക ആഭ്യന്തര മന്ത്രി ; സര്‍വ്വം വ്യാജമെന്ന് പോലീസ് മേധാവി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

      ബെംഗളൂരൂ: തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കാത്തുമ്പി മാണിക്യനോട് ചോദിച്ച മുദ്ദുഗവുവില്‍ കുടുങ്ങി കര്‍ണാടക ഡിജിപി. വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ 47 സെക്കന്‍ഡ് നീളുന്ന വീഡിയോവിലാണ് കര്‍ണാടക പോലീസ് മേധാവിയുടെ റൊമാന്റിക് കാഴ്ചകള്‍ ബംഗളൂരുവില്‍ പരന്നത്. കര്‍ണാടക പോലീസ് സേനയ്ക്ക് തലയുയര്‍ത്താന്‍ കഴിയാത്ത വിധം നാണക്കേടായിരിക്കുകയാണ് പോലീസ് മേധാവിയുടെ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. പോലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിലവില്‍ സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. യൂണിഫോമില്‍ ഒന്നിലധികം യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഓഫീസ് സമയത്ത് പലപ്പോഴായി രാമചന്ദ്ര റാവുവിന്റെ ക്യാബിനിലെത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. വിവിധ സമയങ്ങളില്‍ ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ…

    Read More »
Back to top button
error: