Health
-
നാവും നഖങ്ങളും കണ്ടാൽ ഒരാളുടെ ആരോഗ്യനിലയോ രോഗലക്ഷണങ്ങളോ നിർണയിക്കാം, എന്താണ് അതിനു പിന്നിലെ കാരണങ്ങൾ…?
നാവ് കണ്ടാല്‍ മതി ഒരാളുടെ ആരോഗ്യസ്ഥിതി അറിയാന്‍. എന്തെങ്കിലും അസുഖവുമായി ഡോക്ടറെ സമീപിച്ചാൽ അദ്ദേഹം ആദ്യം പറയുക നാവു നീട്ടാനായിരിക്കും. ഇത് തന്നെ നാവില്‍ നിന്നും ആരോഗ്യാവസ്ഥയയെ കുറിച്ച് മനസിലാക്കാം എന്നതിന്റെ തെളിവാണ്. ഇത് എങ്ങനെയെന്ന് നോക്കാം. ആരോഗ്യമുള്ള ആളുടെ നാവ് ആരോഗ്യവാനായ ഒരാളുടെ നാവിന് ഇളം റോസ് നിറമായിരിക്കും. കടുത്ത ചുവപ്പു നിറമുള്ള നാവ് വിറ്റാമിന്‍ ബി12 ന്റെ അഭാവം മൂലമാണ് നാവിന് കടുത്ത ചുവപ്പു നിറമാകുന്നത്. അനീമിയ ഉള്ളവരുടെ നാവ് ഇത്തരത്തിലായിരിക്കും. നാവില്‍ വെളുത്ത നിറം രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലും നാവില്‍ വെളുത്ത നിറത്തിലുള്ള പൂപ്പല്‍ കാണപ്പെടുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോഴും ചിലപ്പോള്‍ നാവില്‍ പൂപ്പല്‍ പ്രത്യക്ഷപ്പെടാം. അമിതവണ്ണം, ഹൃദ്രോഗം, സോറിയാസിസ്, പ്രമേഹം എന്നീ രോഗങ്ങളുള്ളവരിലും നാവില്‍ പൂപ്പല്‍ബാധ കാണപ്പെടാറുണ്ട്. നാവില്‍ മഞ്ഞ നിറം ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ ആണ് മഞ്ഞനിറത്തിലുള്ള നാവിന്റെ കാരണം. വായുടെ ശുചിത്വമില്ലായ്മയാണ് പൂപ്പല്‍ബാധയ്ക്ക് പ്രധാന കാരണം. പനിയുള്ളപ്പോഴും നാവില്‍ മഞ്ഞനിറം കാണപ്പെടാറുണ്ട്. ഹൃദ്രോഗികളില്‍ സ്ട്രോക്കിനു…
Read More » -
സന്തോഷമില്ല, സമാധാനമില്ല; കടുത്ത മാനസിക സമ്മർദ്ദം. പരിഹാരങ്ങളൊന്നും ഫലം കണ്ടില്ല. ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കൂ; മനസ് ശാന്തമാകും, വിജയങ്ങൾ തേടി എത്തും
മനസ്സൊരു മന്ത്രികക്കുതിര എന്നാണ് കവി തന്നെ പറയുന്നത്. ജീവിതത്തിൻ്റെ വിജയമന്ത്രമാണ് മനസ്വസ്ഥത. മറ്റെന്തൊക്കെ നേടിയാലും മനസമാധാനമില്ലെങ്കിൽ എന്തു ഫലം…? അന്ത സംഘർഷങ്ങളാണ് ഏതൊരു വ്യക്തിയേയും ഉലയ്ക്കുന്നതും തകർക്കുന്നതും. എല്ലാ വ്യക്തികളും തേടുന്നത് മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗങ്ങളാണ്. തിരക്കും സംഘർഷങ്ങളും നിറഞ്ഞ ജീവിതത്തിൽ അതിനുള്ള ഏക വഴി വായനയിലേക്കു തിരിച്ചു പോകുക എന്നതാണ്. പുസ്തകങ്ങളിലൂടെ മറ്റൊരു ലോകത്തിലേയ്ക്ക് തിരിച്ചെത്തുമ്പോൾ മനസ്സിന് നവോന്മേഷമാണു ലഭിക്കുന്നത്. വയസ്സ് ഏറുമ്പോഴും അതിന്റെ ബുദ്ധിമുട്ടുകളെ പല വിധത്തിൽ ചെറുക്കാൻ വായനയ്ക്കു കഴിയുമെന്നാണു പഠനങ്ങൾ പറയുന്നത്. വായനയിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുകയും തലച്ചോറിന് ജോലി കൊടുക്കുകയും ചെയ്യുന്നതിനാൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് വർധിക്കുമെന്നാണ് ഒരു കണ്ടെത്തൽ. എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ ചെലുത്താനുള്ള കഴിവ് പ്രായമാകുമ്പോൾ കുറയാറുണ്ട്. എന്നാൽ വായനയിലൂടെ ഇതു പരിഹരിക്കാം. ശ്രദ്ധിക്കാനുള്ള കഴിവ് തിരിച്ചുവരും. കൂടുതൽ വായിക്കുന്നവർക്ക് മാനസിക സമ്മർദം കുറയുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വായിക്കുന്ന സമയത്ത് പേശികൾ സുഖകരമായ അവസ്ഥയിലേക്കു പോകുകയും ഹൃദയമിടിപ്പ് കൂടാതിരിക്കുകയും ചെയ്യുന്നു.…
Read More » -
ഉപ്പു തിന്നവൻ വെള്ളം കുടിക്കും; അമിതമായി ഉപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണം, മാനസിക പ്രശ്നങ്ങളും വിടാതെ പിടികൂടും
ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നാണ് പഴമൊഴി. എന്നാൽ ഉപ്പ് ആവശ്യത്തിന് ഉപയോഗിക്കുകയും വേണം. ഉപ്പ് ചേർക്കാത്ത ഭക്ഷണത്തിന് യാതൊരു രുചിയും ഉണ്ടാകാറില്ല. ആഹാരത്തില്‍ അമിതമായ ഉപ്പ് ചേര്‍ക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല ഉപ്പ് കൂടുന്നതു മൂലം മാനസിക പ്രശ്നങ്ങളും പിന്നാലെ വരുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. കാര്‍ഡിയോവാസ്‌കുലാര്‍ റിസര്‍ച്ച് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദം നല്‍കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമിത അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് എങ്ങനെയാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്ന പഠനം വലിയ ചുവടുവെപ്പാണെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ റെനാല്‍ ഫിസിയോളജി വിഭാഗം പ്രൊഫസറായ മാത്യൂ ബെയ്ലി പറഞ്ഞു. ഉപ്പ് കൂടിയ അളവില്‍ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും കിഡ്നിയെയും നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ നമ്മുടെ തലച്ചോര്‍ സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ്…
Read More » -
സ്ത്രീകൾക്കിടയിൽ സ്തനാര്‍ബുദം പടരുന്നു, രോഗത്തെയും ചികിത്സാരീതികളെയും കുറിച്ച് അറിഞ്ഞിരിക്കുക
രാജ്യത്ത് സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 2019 ല്‍ 6,95,072 ആയിരുന്നു രോഗബാധിതരുടെ എണ്ണമെങ്കില്‍ 2021 ആകുമ്പോഴേക്കും അത് 7,30,771 ആയി ഉയർന്നു. ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് സ്തനാര്‍ബുദമാണ്. രണ്ടാമതായി തൊണ്ടയില്‍ പടരുന്ന കാന്‍സറും. സ്തനാർബുദം വരാനുള്ള സാധ്യത തനിക്കുണ്ടോ എന്ന് ഓരോ സ്ത്രീയും സ്വയം വിലയിരുത്തണം. അതനുസരിച്ച് ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യണം. സ്തനാർബുദത്തെയും ചികിത്സാ രീതികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുക. അമ്മയ്ക്കോ സഹോദരിമാർക്കോ സ്തനാർബുദം വന്നവർക്ക് സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി സ്തനാർബുദം വരാൻ കാരണമായേക്കാവുന്ന ജനിതക തകരാർ വഹിക്കുന്ന വ്യക്തികൾ, സ്തനത്തിന്റെ ഭാഗത്തേക്ക് റേഡിയേഷൻ ചികിത്സ സ്വീകരിച്ചവർ എന്നിവർക്കും രോഗ സാധ്യത കൂടുതലാണ്. സ്തനാർബുദത്തിന് ഏറ്റവും മികച്ച ചികിത്സ ഏതു സ്റ്റേജിലും ലഭ്യമാണ്. രോഗം മറ്റു ഭാഗങ്ങളിൽ പടർന്നിട്ടുണ്ടോ എന്നറിയാൻ ഡോക്ടർ ചിലപ്പോൾ സി.ടി. സ്കാനോ പെറ്റ് സി.ടി സ്കാനോ നിർദേശിക്കും. ബയോപ്സി സാംപിളിൽ തന്നെ ട്യൂമറിന്റെ തരം അറിയാനുള്ള…
Read More » -
സന്ധിവേദനയുള്ളവർ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
നിത്യ ജീവിതത്തിൽ ഇന്ന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. സന്ധിവാതം ബാധിച്ചവർക്ക് ശൈത്യകാലം ബുദ്ധിമുട്ടാക്കുന്ന വിവിധ ഘടകങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള വേദനയ്ക്കും വൈകല്യത്തിനും സന്ധിവാതം ഒരു പ്രധാന കാരണമാണ്. ശൈത്യകാലത്ത് വേദന വർദ്ധിക്കുന്നതിന് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഏറ്റവും സാധാരണമായ ഒന്ന്, സന്ധിവാതവും മറ്റ് സന്ധി പ്രശ്നങ്ങളും ഉള്ള ആളുകൾ ബാരോമെട്രിക് മർദ്ദത്തിലെ മാറ്റങ്ങളോട് സംവേദനക്ഷമതയുള്ളവരായിരിക്കാം എന്നതാണ്’- ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ.ആർ.എ.പൂർണചന്ദ്ര തേജസ്വി പറയുന്നു. ശൈത്യകാലത്ത് സന്ധിവാതം കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക് ആന്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കുമാർ ഗുഡ്‌ലുരു പറയുന്നു. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സന്ധികളിൽ…
Read More » -
നിസാരക്കാരനല്ല മുറ്റത്തെ തുളസി, ശീലമാക്കിയാൽ രോഗങ്ങളെ അകറ്റാം
ഒട്ടുമിക്ക വീടുകളിലും സർവസാധാരണമായ സസ്യമാണ് തുളസി. കാഴ്ചയിൽ ചെറിയ ഇലകളെങ്കിലും തുളസിയിൽ ഔഷധ ഗുണം ഏറെയാണ്. തുളസി ഇല ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളും ചെറുതല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി. കുറയ്ക്കാനും, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തുളസി വളരെ ശക്തവും ചുമയ്ക്കും ജലദോഷത്തിനും ഉള്ള ഒരു സാധാരണ പരിഹാരമാണ്, കാരണം ഇത് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, എക്സ്പെക്ടറന്റ്, ചുമ-ശമനം, അലർജിക്ക് എതിരാണ്. പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ്…
Read More » -
കോവിഡ് ഭീതി അകലുന്നു, ആഗോള അടിയന്തരാവസ്ഥ പിൻവലിക്കാൻ ലോകാരോഗ്യ സംഘടന
മനുഷ്യരാശി നേരിട്ട ഏറ്റവും രൂക്ഷമായ മഹാമാരിയാണ് കോവിഡ്. വൈറസിനെ ചെറുത്തു തോൽപ്പിക്കാൻ ലോകമെങ്ങും തീവ്ര ശ്രമം ഉണ്ടായി. അതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ആഗോള അടിയന്തരാവസ്ഥ പിൻവലിക്കാൻ ഒരുങ്ങുകയാണ് ലോകാരോഗ്യ സംഘടന. അടുത്തവര്‍ഷം കോവിഡ് സംബന്ധമായ അടിയന്തരാവസ്ഥ വേണ്ടിവരില്ലെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. കോവിഡ്-19 അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. വിദഗ്ധസമിതി ജനുവരിയില്‍ യോഗം ചേരും അതേസമയം ആഗോളതലത്തിൽ കോവിഡ് ഭീതി കുറഞ്ഞെങ്കിലും മഹാമാരിക്കു കാരണമായ സാര്‍സ്-കോവി-2 െവെറസ് വിട്ടൊഴിയില്ലെന്നു ഡബ്ല്യു.എച്ച്.ഒ. മേധാവി മുന്നറിയിപ്പ് നല്‍കി. മറ്റ് ശ്വാസകോശ രോഗങ്ങള്‍ക്കൊപ്പം സാര്‍സ്-കോവി-2 വൈ റസിനെയും നിയന്ത്രിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും കഴിയണം. ഇന്‍ഫ്‌ളുവന്‍സ, റസ്പിറേറ്ററി സിന്‍സിഷ്യല്‍ െവെറസ് (ആര്‍.എസ്.വി) രോഗങ്ങളുടെ വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാണ്. പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും തയാറാകണമെന്നതാണു കോവിഡ് മഹാമാരി നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നു ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തു മത്സരവും ആശയക്കുഴപ്പവും വര്‍ധിപ്പിക്കുന്നതിനു പകരം ആഗോളസഹകരണം മെച്ചപ്പെടുത്തണമെന്നതാണു മറ്റൊന്ന്.…
Read More » -
‘കൂര്‍ക്കംവലി’ കിടപ്പറയിലെ വില്ലൻ, ഒഴിവാക്കാൻ പാലിക്കാവുന്ന അഞ്ച് കാര്യങ്ങള്‍
കൂര്‍ക്കംവലി കിടപ്പറയിലെ പ്രശ്നക്കാരനായ വില്ലനാണ്. ഭാര്യയോ മക്കളോ ചങ്ങാതിമാരോ, ആരാണെങ്കിലും ഒപ്പം കിടക്കുന്നവരുടെ ഉറക്കം കെടുത്തും ഇത്. പങ്കാളിയുടെ ദുസ്സഹമായ കൂര്‍ക്കംവലി മൂലം വിവാഹമോചനം തേടിയ ഭാര്യയുടെ കഥ നാം കേട്ടിട്ടുണ്ട്. കൂര്‍ക്കംവലിക്കുന്നവരാണ് എങ്കില്‍ അവരില്‍ മിക്കവർക്കും ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ എന്ന പ്രശ്നമുണ്ടായിരിക്കും. അടിസ്ഥാനപരമായി ഉറങ്ങുമ്പോള്‍ നേരിടുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’യുടെ പ്രത്യേകത. പഠനങ്ങള്‍ പറയുന്നത് പ്രകാരം 20 ശതമാനം മുതിര്‍ന്നവര്‍ പതിവായി കൂര്‍ക്കം വലിക്കുന്നവരും 40 ശതമാനം പേര്‍ ഇടവിട്ട് കൂര്‍ക്കംവലിക്കുന്നവരുമാണ്. കുട്ടികളാണെങ്കില്‍ പത്തിലൊരാളെങ്കിലും കൂര്‍ക്കംവലിക്കുന്നവരാണ്. കൂര്‍ക്കംവലിക്കുന്ന ശീലത്തില്‍ നിന്ന് രക്ഷ നേടാൻ ചില മാര്‍ഗങ്ങള്‍ ആദ്യം പരിശീലിച്ച് നോക്കാവുന്നതാണ്. ഇതിലൂടെ ശാശ്വതമായി പരിഹരിക്കാനാവുമോ എന്നും നിരീക്ഷിക്കുക. 1. ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തിനോക്കാം. വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വശം തിരിഞ്ഞ് കിടക്കുമ്പോള്‍ നാവ് ഒരുപാട് ഉള്ളിലേക്ക് പോകുന്നതൊഴിവാകും. ഇതിലൂടെയാണത്രേ കൂര്‍ക്കംവലി കുറയ്ക്കാൻ സാധിക്കുന്നത്. ഇതുപോലെ തല ഉയര്‍ത്തിവച്ച് ഉറങ്ങുന്നതും…
Read More » -
കാസർഗോഡ് ജില്ലയിലെ ആദ്യ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ചു; ജില്ലയിലെ ദീർഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം
തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു.. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എട്ടു കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്നലെ രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം എന്നിവ കാത്ത് ലാബിലൂടെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ കൂടുതല്‍ പേര്‍ക്ക് ചെയ്ത ശേഷം രണ്ടാംഘട്ടമായി ആന്‍ജിയോ പ്ലാസ്റ്റി ആരംഭിക്കും. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബില്‍ ലഭിക്കും. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി പേസ്…
Read More » -
ആശങ്ക പരത്തി പക്ഷിപ്പനി കോട്ടയത്തും; എന്താണ് പക്ഷിപ്പനി? അറിയേണ്ടതെല്ലാം
കോട്ടയം: ആഫ്രിക്കൻ പന്നിപ്പനിക്കു പിന്നാലെ പക്ഷിപ്പനിയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിലും തലയാഴത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എണ്ണായിരത്തോളം പക്ഷികളെ ദയാവധം നടത്തിയും പത്തു കിലോമീറ്റർ ചുറ്റളവിൽ മുട്ട, കോഴിയിറച്ചി വിൽപ്പന നിരോധിച്ചും പ്രതിരോധപ്രവർത്തനം ഊർജിതമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും തീരുമാനം. രോഗലക്ഷണങ്ങളും പ്രതിവിധിയും പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും പടർന്നുപിടിക്കാനും സാധ്യതയുള്ളതുമായ ഒരിനം വൈറസ് രോഗമാണ് പക്ഷിപ്പനി. എല്ലായിനം പക്ഷികളേയും ബാധിക്കാമെങ്കിലും വീട്ടിലോ, ഫാമുകളിലോ വളർത്തുന്ന താറാവ്, കോഴി, കാട, വാത്ത തുടങ്ങിയവയെയാണ് ഈ രോഗം അധികവും ബാധിക്കാറുള്ളത്. ഏവിയൻ ഇൻഫഌവൻസാ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷിപ്പനി ഇൻഫ്ളുവൻസാ ടൈപ്പ് -എ വൈറസുകളാണ് ഉണ്ടാക്കുന്നത്. ഈ രോഗം ഒരു രാജ്യത്തുനിന്നോ/പ്രദേശത്തു നിന്നോ മറ്റ് രാജ്യങ്ങളിലേക്ക് /പ്രദേശങ്ങളിലേക്ക് പടരുന്നതിൽ ദേശാടന പക്ഷികൾ മുഖ്യമായ പങ്ക് വഹിക്കുന്നു. ഇത്തരം പക്ഷികളിൽ നിന്നും വൈറസ് നാടൻ പക്ഷികളിലേക്ക് പകരുകയും അവയിലിത് രോഗമായി മാറുകയും ചെയ്യുന്നു. കൂടുതലായി തൂവൽ കൊഴിയുക, കട്ടികുറഞ്ഞ തോടോടു കൂടിയ…
Read More »