Lead News

  • കരട് വോട്ടർ പട്ടിക; ആക്ഷേപങ്ങളും അവകാശങ്ങളും നവംബർ 30നകം അറിയിക്കണം

    സംസ്ഥാനത്ത് നവംബർ എട്ടിനു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ നവംബർ 30നു മുൻപ് അറിയിക്കണമെന്നു ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് എം. കൗൾ അറിയിച്ചു. കരട് വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വെബ്സൈറ്റിലും (www.ceo.kerala.gov.in) ബന്ധപ്പെട്ട ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിലും വില്ലേജ് ഓഫിസിലും ബി.എൽ.ഒമാരുടെ കൈവശവും ലഭ്യമാണ്. ഇതു പരിശോധിച്ച് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കാം. 2022 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഈ തീയതിയിൽ 18 വയസ് പൂർത്തിയാകുന്ന പൗര•ാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണു നവംബർ എട്ടിനു കേരളത്തിലും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും കാരണത്താൽ വോട്ടർ പട്ടികയിൽനിന്നു പേര് നീക്കംചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ നവംബർ 30 നകം പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകാം. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട്…

    Read More »
  • കെ.കെ ജയകുമാർ കൊച്ചി മെട്രോ പി.ആർ.ഒ

    കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി കെ.കെ ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവായി. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. മലയാള മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വിവിധ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചശേഷം 2014 ലാണ് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തനം ആരംഭിച്ചത്. പെഴ്സണൽ ഫിനാൻസുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്രമാധ്യമങ്ങളിലെ കോളമിസ്റ്റും വിവർത്തകനുമായ ജയകുമാറിന് കേരളത്തിലെ ഏറ്റവും മികച്ച ഫിനാൻഷ്യൽ ജേണലിസ്റ്റിനുള്ള കേരള ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാഡമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (കോഴിക്കോട്) നിന്ന് ഡാറ്റ ജേണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനവും നേടിയിട്ടുണ്ട്. ചേർത്തല പള്ളിപ്പുറം കേളമംഗലം സ്വദേശിയാണ്.

    Read More »
  • സ്‌കൂളുകളില്‍ പഠനസമയം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം

    തിരുവനന്തപുരം: സ്കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രി തീരുമാനം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ഉച്ചവരെയാണ് ക്ലാസ്. പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കണമെന്നും യോഗത്തിൽ തീരുമാനമായി. ഇക്കാര്യം മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്കൂൾ സമയം നീട്ടാത്തതിനാൽ ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതിനായി പരാതി ഉയർന്നിരുന്നു.

    Read More »
  • വൃക്ക നൽകാൻ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ചു; ഭർത്താവ് അറസ്റ്റിൽ

    തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ തയാറാകാത്ത ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനാണ് അറസ്റ്റിലായത്. തീരദേശം കേന്ദ്രീകരിച്ചു അനധികൃത വൃക്ക വ്യാപാരം നടക്കുന്നതായി വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് വൃക്ക നല്‍കാന്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെ ഇയാള്‍ മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം കുട്ടികളെയും ഭാര്യയെയും മര്‍ദിച്ചതിനെത്തുടര്‍ന്ന് പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    Read More »
  • മോഡലുകളുടെ അപകടമരണം; ഹാർഡ് ഡിസ്കിനായുള്ള തെരച്ചിൽ പൊലീസ് അവസാനിപ്പിച്ചു

    കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാ‍ർഡ് ‍ഡിസ്കിനായി കൊച്ചി കായലിൽ പൊലീസ് നടത്തി വന്ന തെരച്ചിൽ അവസാനിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഹോട്ടലിലെ മറ്റു സിസിടിവികളിൽ നിന്നും ലഭ്യമായ ദൃശ്യങ്ങൾ കേസിന്റെ ഭാഗമാക്കാനാണ് പൊലീസിൻ്റെ ഇനിയുള്ള ശ്രമം. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണെന്നും. ശക്തമായ തെളിവുകൾ സ്വീകരിച്ച് അന്വേഷണം വേഗത്തിൽ തീ‍ർക്കുമെന്നും സി.എച്ച്.നാഗരാജു അറിയിച്ചു. കൊച്ചി കണ്ണങ്കാട് പാലത്തിനു സമീപം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉപേക്ഷിച്ചെന്നാണ് ഉടമ റോയി വയലാട്ടും ജീവനക്കാരും പൊലീസിന് നൽകിയ മൊഴി. ഹാർഡ് ഡിസ്ക് പോലെ ഒരു സാധനം കണ്ടതായി ഈ ഭാഗത്ത് തന്നെയുളള ഒരു മത്സ്യത്തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ വസ്തു ഹാർഡ് ‍ഡിസ്ക് ആണെന്നറിയാതെ താൻ വെളളത്തിലേക്ക് തന്നെ എറിഞ്ഞെന്നാണ് മത്സ്യത്തൊഴിലാളിയുടെ മൊഴി. ഇതനുസരിച്ച് പൊലീസ് ഈ ഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും…

    Read More »
  • തൃശ്ശൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം; സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

    തൃശ്ശൂര്‍: ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. വടക്കേ കാരമുക്ക് സെയ്ന്റ് ജോസഫ് തീര്‍ഥകേന്ദ്രം പരിസരം പുളിപ്പറമ്പില്‍ വിദ്യാസാഗറാണ് (60) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പുത്തന്‍പുരയില്‍ ശ്യാമിന് (20) പരിക്കേറ്റു. ഇവരെ വാടാനപ്പള്ളി ആക്ട്സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് അവിടെനിന്ന് അശ്വിനി ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കാഞ്ഞാണി കാരമുക്ക് വിളക്കുംകാലിലെ ബി.എസ്.എന്‍.എല്ലിന്റെ കണ്ടശ്ശാംകടവ് എക്സ്ചേഞ്ചിന് മുന്നിലായിരുന്നു അപകടം. അന്തിക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ദീപ, മക്കള്‍: വിജില്‍, ദീപക്, ദീപ്തി.

    Read More »
  • രണ്ടര വയസ്സിൽ മരിച്ച അനുജന്റെ ഓർമ്മയിൽ ബിച്ചു തിരുമല എഴുതിയ ആ പാട്ട്

    ഇളം മനസിന്റെ നോവ് ബിച്ചുവിനോളം അറിഞ്ഞ കവികൾ വേറെയുണ്ടാവില്ല.ബിച്ചു തിരുമലയ്ക്ക് അന്ന് മൂന്നരവയസ്.അനുജൻ രണ്ടര വയസുകാരൻ ബാലഗോപാലനാണ് പ്രിയ കളിക്കൂട്ടുകാരൻ.പട്ടാഴി മണ്ണടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള വേടമല എസ്റ്റേറ്റിലായിരുന്നു അന്ന് ബിച്ചുവിന്റെയും കുടുംബത്തിന്റെയും താമസം.ഒരു ദിവസം രാവിലെ ബിച്ചു ഉറക്കമുണർന്നു നോക്കുമ്പോൾ കുഞ്ഞനിയൻ ചുവന്ന പട്ട് പുതച്ചു കിടക്കുകയാണ്.തനിക്ക് അതുപോലൊരു പട്ട് കിട്ടിയില്ലല്ലോ എന്നായിരുന്നു അന്ന് ബിച്ചുവിന്റെ സങ്കടം. ബാലുവിനെ കുഴിയിൽ വച്ച് മണ്ണിട്ട് മൂടിയപ്പോൾ അവൻ മുളച്ചു വരുമെന്ന് കരുതി പ്രതീക്ഷയിൽ ബിച്ചു മാസങ്ങളോളം കാത്തിരുന്നു. വർഷങ്ങൾക്കു ശേഷം ആലപ്പുഴയിലെ ഒരു ലോഡ്ജിലായിരുന്നു അന്ന് ബിച്ചു തിരുമല. പപ്പയുടെ സ്വന്തം അപ്പൂസിനുവേണ്ടി എഴുതേണ്ട താരാട്ടിന്റെ ഈണം കയ്യിലുണ്ട്. എത്ര ശ്രമിച്ചിട്ടും വരികളൊന്നും ശരിയാകുന്നില്ല.പുലർച്ചെ നാലുമണിയായപ്പോൾ അവിചാരിതമായി മനസിലേക്കെത്തിയ അനുജന്റെ ഓർമകൾ അദ്ദേഹത്തെ വല്ലാതെ നോവിക്കാൻ തുടങ്ങി.ആ വികാരവിക്ഷോഭത്തിൽ പാട്ടിന്റെ വരികൾ മെല്ലെ ഉയിരെടുത്തു. ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’ പിഞ്ചുവിരലിൽ നിന്നും പിടിവിട്ടു പറന്നകന്ന ഒരു കുഞ്ഞിളംകിളിക്കു കൊടുത്തുതീർക്കാൻ…

    Read More »
  • കോട്ടയത്ത് കോൺഗ്രസ് ശിൽപ്പശാലയിൽ പ്രവർത്തകർ തമ്മിൽ സംഘർഷം

    കോട്ടയം: കോൺഗ്രസ് പാർട്ടിയുടെ ശിൽപ്പശാലയിൽ പ്രവർത്തകർ തമ്മിൽ സംഘർഷം. ഈരാറ്റുപേട്ടയിൽ നടന്ന കോൺഗ്രസിന്റെ യൂണിറ്റ് കമ്മിറ്റി ശിൽപ്പശാലയിലാണ് പ്രശ്നം ഉണ്ടായത്. കോൺഗ്രസ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും നേതാക്കൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ശിൽപശാലയിൽ പങ്കെടുത്തുവെന്ന പേരിലായിരുന്നു പ്രശ്നം തുടങ്ങിയത്.

    Read More »
  • തുടർസമരം പ്രഖ്യാപിച്ച് അനുപമ; ഡിസംബർ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം

    തിരുവനന്തപുരം: ദത്തുവിവാദക്കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്ന് അനുപമ. ഡിസംബര്‍ പത്തിന് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യാനാണ് തീരുമാനം. മനുഷ്യാവകാശ ദിനമാണ് ഡിസംബര്‍ പത്താം തീയതി. കുട്ടിക്കടത്ത് എന്നു പറയുന്നതു മനുഷ്യാവകാശ ലംഘനമാണ്. പത്താം തീയതി ഒരു സമരം തീരുമാനിച്ചിട്ടുണ്ട്. ബാക്കി സമരങ്ങളെക്കുറിച്ച് അന്നേ ദിവസം പ്രഖ്യാപിക്കുമെന്നും അനുപമ പറഞ്ഞു. എനിക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതു സൈബര്‍ സഖാക്കളാണ്. ഒരു ഭാഗത്തുനിന്ന് പിന്തുണയും മറ്റൊരു ഭാഗത്ത് സൈബര്‍ ആക്രമണവും നടക്കുന്നു. പ്രത്യക്ഷ സമരത്തില്‍നിന്ന് എനിക്ക് പിന്‍മാറേണ്ടിവരും. കുഞ്ഞിനെയും കൊണ്ടു സമരം ചെയ്യല്‍ സാധ്യമല്ല. പക്ഷേ ഇനിയുള്ള സമരത്തിലും വീര്യം ഒട്ടും കുറയില്ല. കുട്ടിക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അനുപമ പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം കാര്യമായി എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

    Read More »
  • കുട്ടികൾക്കായി കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി; 29ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    കേരള ബാങ്ക് കുട്ടികൾക്കായി ആവിഷ്‌ക്കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ 29ന് മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്‌ക്കരിച്ച പ്രത്യേക നിക്ഷേപപദ്ധതിയാണ് വിദ്യാനിധിയെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം. (7 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക്). സമ്പാദ്യശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ അത്യാവശ്യ പഠനാവശ്യങ്ങൾക്ക് തുക ഉപയോഗിക്കാൻ പ്രപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതിയിൽ അംഗങ്ങൾ ആയ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിന് മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും…

    Read More »
Back to top button
error: