Lead News
-
സുരേഷ് ഗോപിക്കു പിന്നാലെ തൃശൂരിനെ ഉള്ളംകയ്യിലെടുക്കാൻ പത്മജയും, പാലക്കാട് ഹെവി വെയ്റ്റ് സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ!! ബിജെപിയിൽ സ്ഥാനാർഥി ചിത്രം തെളിയുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞുപ്പിൽ ബിജെപി ചിത്രം തെളിയുന്നു. പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഇരുവരോടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതോടെ എ ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന തൃശ്ശൂരിലും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെതന്നെയാണ് ബിജെപി നിശ്ചയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിലാണ് തൃശ്ശൂരിൽ അങ്കം കുറിക്കുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 35 ഡിവിഷനുകളിൽ സുരേഷ്ഗോപിക്ക് മേൽക്കൈ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും പത്മജയുടെ വരവോടെ കാര്യങ്ങൾ തിരിയും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിലവിൽ തിരുവനന്തപുരത്തുള്ള പത്മജാ വെള്ളിയാഴ്ചയോടുകൂടി തൃശ്ശൂർ എത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. അതേസമയം 2016 ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശോഭാ സുരേന്ദ്രന് നാൽപതിനായിരത്തിലധികം വോട്ടുകളാണ് നേടാനായത്. ബിജെപി അന്ന് തൊട്ട് മണ്ഡലത്തിൽ…
Read More » -
‘തോൽവി കളിയുടെ ഭാഗമാണ്, ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും, കൂടുതൽ ശക്തമായി തിരിച്ചുവരും… ബോളിങ് മികച്ചതായിരുന്നു, പക്ഷെ ബാറ്റിങ്ങിൽ പരാജയപ്പെട്ടു, പവർപ്ലേയിൽ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല’- സൂര്യകുമാർ
ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെയുണ്ടായ തോൽവിയിൽ പ്രതികരണവുമായി ക്യാപ്റ്റൻ സൂര്യകുമാർ. തോൽവി കളിയുടെ ഭാഗമാണ്, അതിൽ നിന്നെല്ലാം പഠിക്കുമെന്നായിരുന്നു നായകന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. തോൽവിക്കുപിന്നാലെ സൂര്യകുമാറിന്റെ പ്രതികരണം ഇങ്ങനെ മത്സരത്തിന്റെ തുടക്കത്തിൽ നാം മികച്ച ഗെയിമിൽ ഉണ്ടായിരുന്നു. തുടക്കത്തിലെ ബൗളിംഗ് മികച്ചതായിരുന്നു. അവർ 21/3 എന്ന നിലയിൽ ആയിരുന്നു. എന്നാൽ 7 മുതൽ 15 ഓവറുകൾക്കിടയിൽ അവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പിന്നീട് നാം വീണ്ടും ഗെയിമിലേക്ക് തിരിച്ചുവന്നു. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ ബൗളിംഗ് നന്നായിരുന്നു, പക്ഷേ ബാറ്റിംഗ് മോശമായിരുന്നു.” “പവർപ്ലേയിൽ നന്നായി കളി ജയിക്കാൻ സാധിക്കില്ലെങ്കിൽ അവിടെ തന്നെ കളി നഷ്ടപ്പെടുത്താം. നാം പവർപ്ലേയിൽ ഏറെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി. മാത്രവുമല്ല, 180-185 റൺസ് പിന്തുടരുന്നതിനായി ഞങ്ങൾ ആഗ്രഹിച്ചതുപോലെ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. അതാണ് മത്സരത്തിൽ നിർണായകമായത്, പക്ഷേ അത് കളിയുടെ ഭാഗമാണ്. ഞങ്ങൾ…
Read More » -
സർക്കാർ ഔദ്യോഗിക യന്ത്രങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’- വി.ഡി. സതീശൻ
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യ സംവിധാനങ്ങളെ മുഴുവൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൻ്റെ ഭാഗമായാണ് ഡാറ്റാ മോഷണമടക്കം നടന്നതെന്നും അദ്ദേഹം ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നൽകുന്ന സ്പാർക്കിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യൽ മീഡിയ വിഭാഗമാണ് ഡാറ്റാ മോഷണം നടത്തിയതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ പറഞ്ഞു. നവകേരള സർവേയ്ക്ക് ഡിവൈഎഫ്ഐക്കാർ വൊളൻ്റിയർമാരാകണമെന്ന് പാർട്ടിയാണ് സർക്കുലർ ഇറക്കിയത്. ഇതിനുശേഷം ഇവർക്ക് പണംനൽകാൻ സർക്കാർ ഉത്തരവിട്ടു. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിവൈഎഫ്ഐക്കാരെ കൊണ്ട് ചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു. ഇതിനുപുറമെ സർക്കാരിൻ്റെ നേട്ടങ്ങൾ ട്രൈബൽ കോളനികളിൽ പോയി വിവരിച്ചു കൊടുക്കാൻ പല ജില്ലകളിലേയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ സംവിധാനങ്ങളെ മുഴുവൻ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് സർക്കാർ. കോടികളാണ് ഇതിനായി പിആർഡി മുടക്കുന്നത്. ഈ വിധത്തിലെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ഔദ്യോഗിക യന്ത്രങ്ങൾ…
Read More » -
എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; കോടതിയിൽ ഹാജരായി എം.എ. ഷഹനാസ്
കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺഗ്രസ് വനിതാ നേതാവുമായ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് ഹാജരായത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യം.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു
Read More » -
ഇറാനെ തകർക്കാനോ ‘ലോബ്സ്റ്റർ വിരുന്ന്? മേശപ്പുറത്ത് സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്, പൈ തുടങ്ങിയ വിഭവങ്ങൾ…. ആമേരിക്കൻ സൈനീകർക്ക് ‘അവസാന വിരുന്ന്’ ഒരുക്കി ട്രംപ്… ചിത്രങ്ങൾ വൈറൽ
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ സൈനികർക്കു നൽകിയ ആഡംബര ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സൈനികർക്കായി സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്, പൈ തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെട്ട പ്രത്യേക മെനുവിന്റെ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചതോടെയാണ് ഇറാനെ ആക്രമിക്കാൻ അമേരിക്ക തയാറെടുത്തുവെന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കമായത്. യുദ്ധമേഖലകളിലേക്ക് വിന്യസിക്കുന്നതിന് മുമ്പ് സൈനികർക്കു നൽകുന്ന ‘അവസാന ഭക്ഷണം’ (ലാസ്റ്റ് സപ്പർ) എന്ന നിലയിലാണ് ഇത്തരം പ്രത്യേക ഭക്ഷണങ്ങൾ നൽകാറുള്ളത്. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കി യുഎസ് ഇറാനെതിരെ സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. “”സ്റ്റീക്ക്, പൈ, ഞണ്ട് കാലുകൾ, ലോബ്സ്റ്റർ എന്നിവയുൾപ്പെടെയുള്ള മെനുകൾ യുഎസ് സൈനികർക്ക് ലഭിച്ചു” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഇത് വീണ്ടും ഷെയർ ചെയ്ത യുഎസ് എയർഫോഴ്സിലെ വിരമിച്ച പൈലറ്റ് ബസ് പാറ്റേഴ്‌സൺ “ഐകൈക്. അത് ഓണാണ്.” എന്ന രഹസ്യപരമായ സന്ദേശം പങ്കുവെച്ചത് സംശയങ്ങൾക്ക് കൂടുതൽ ബലമേകുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിൽ…
Read More » -
എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാൻ കഴിയും? എന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ല, മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭർത്താവ്, രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പോലീസും സമ്മതിക്കുന്നില്ല, മക്കൾക്ക് തലയുയർത്തി നടക്കാനാകുന്നില്ല, ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല, ഞാൻ കള്ളിയല്ല….നിർണായകമായി മരണമൊഴി
കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഭർതൃമതിയുടെ മരണത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. മോഷണക്കുറ്റം ആരോപിച്ച് ആലംപാടി നാലത്തടുക്കയിലെ ജസീലയാണ് (24) കഴിഞ്ഞ ദിവസം മരിച്ചത്. വിഷം കഴിച്ച് ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഏതാനുംദിവസം മുൻപ് നടന്ന ഒരു സ്വർണമോഷണ പരാതിയിൽ തന്റെ പേര് വലിച്ചിഴച്ചത് വലിയ മാനസികവിഷമമുണ്ടാക്കിയെന്ന് യുവതി മജിസ്‌ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് അന്വേഷണം നടത്തുന്ന വിദ്യാനഗർ ഇൻസ്‌പെക്ടർ കെ.പി.ഷൈനിന് ലഭിച്ചു. ജസീല വീഡിയോയിൽ പറയുന്നത് ഇങ്ങനെ- നിരപരാധിയായ തന്നെ കള്ളിയാക്കിയെന്നും വീട്ടുകാർക്കും നാട്ടുകാർക്കും മുമ്പിൽ ചിത്രീകരിച്ചത് തന്നെ പൂർണമായും തളർത്തി, തന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ലെന്നും പറയുന്ന ജസീലയുടെ വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ‘ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ കുറെ അനുഭവിച്ചു. എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വർണം എടുത്തെന്നാണ് പറയുന്നത്.…
Read More » -
എസ്പ്രസ് വേയിലെ കുരുക്ക്; ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞത് 33 മണിക്കൂര്‍; ഒരു ലക്ഷത്തില്‍ അധികം വാഹന യാത്രക്കാരില്‍ നിന്ന് പിരിച്ച 5.16 കോടിയുടെ ടോള്‍ തിരികെ നല്‍കും
മുംബൈ: മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു ലക്ഷത്തിലധികം വാഹനയാത്രക്കാര്‍ക്ക് ടോള്‍ തുക തിരികെ നല്‍കാന്‍ തീരുമാനം. ഏകദേശം 5.16 കോടി രൂപയാണ് റീഫണ്ട് ആയി നല്‍കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (MSRDC) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 3-ന് എക്‌സ്പ്രസ് വേയിലെ ഖോപ്പോളി ഭാഗത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് 33 മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞിരുന്നു. അപകടത്തെത്തുടര്‍ന്ന് ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തിവെക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് വരുന്നതിന് മുന്‍പേ തന്നെ പല വാഹനയാത്രക്കാരുടെയും ഫാസ്ടാഗ് (FASTag) അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കിയിരുന്നു. ‘ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിട്ട ശേഷവും വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തീരുമാനിച്ചു. 5.16 കോടി രൂപ MSRDC റീഫണ്ട് ചെയ്യും. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍…
Read More » -
മാറ്റിനിർത്തിയിരുന്ന ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിൽ!! ചേങ്കോട്ടുകോണം സ്കൂളിലെ തീപിടിത്തത്തിൽ ദുരൂഹത, ബസുകൾക്ക് ആരോ തീയിട്ടതാണെന്ന് സ്‌കൂൾ അധികൃതർ, തീപിടിത്തമുണ്ടായത് പുലർച്ചെ 2.45-ഓടെ
തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി. സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾബസുകൾക്കു തീ പിടിക്കുകയായിന്നു. മൂന്ന് ബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടൻതന്നെ തീയണയ്ക്കാനായതിനാൽ അപകടം ഒഴിവായി. അതേസമയം, വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിർത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തും പാർക്ക് ചെയ്തിരുന്നു. എന്നാൽ, ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയശേഷം തീയിട്ട നിലയിലാണ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ബസുകൾ ആരോ കത്തിച്ചതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി.…
Read More »

