Lead News

  • ഇന്ത്യന്‍ കയറ്റുമതി രംഗത്തെ താരമായി ബീഫ്; ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്: വരുമാനം 34,177കോടി; ലോകത്തിലെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യം; മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗിയുടെ യുപി

      ലക്‌നൗ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആരെല്ലാം വാളെടുത്താലും ഇന്ത്യന്‍ കയറ്റുമതി രംഗത്തെ താരമായിരിക്കുകയാണ് ബീഫ്. ബീഫിനെ ചൊല്ലി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും ആഗോള ബീഫ് വിപണിയില്‍ ഇന്ത്യന്‍ ബീഫിന് ഡിമാന്റ് കുത്തനെ വര്‍ധിച്ചിരിക്കുന്നു. ബീഫ് കയറ്റുമതിയില്‍ ഇന്ത്യ വന്‍കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് കിട്ടിയ വരുമാനം എത്രയെന്നറിയാമോ 34,177 കോടി രൂപ. ആഗോള ബീഫ് വിപണിയില്‍ പരമ്പരാഗത കുത്തകരാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. നിലവില്‍ ലോകത്തെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. പ്രതിവര്‍ഷം 380 കോടി ഡോളറിന്റെ അതായത് ഏകദേശം 34,177 കോടി രൂപയാണ് ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ സ്വന്തമാക്കുന്നത്. രാജ്യത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. കയറ്റുമതിയുടെ 60 ശതമാനവും യുപിയില്‍ നിന്നാണ്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. തെക്കുകിഴക്കന്‍ ഏഷ്യയും മിഡില്‍…

    Read More »
  • ‘ഇതൊക്കെ ഒരു കാറാണോ’ എന്ന പരിഹാസം എവിടെ? ഇലക്ട്രിക് കാര്‍ വില്‍പനയില്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കമ്പനിയായ ബിവൈഡി; മസ്‌കിനു തിരിച്ചടിയായത് ട്രംപിന്റെ നീക്കങ്ങള്‍; ഭാവി ചൈനീസ് കമ്പനികളുടെ കൈയിലെന്നും വിദഗ്ധര്‍

    ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായി ചൈനയുടെ ബിവൈഡി. ഒരിക്കല്‍ ‘ഇതൊക്കെയൊരു കാറാണോ’ എന്ന് ഇലോണ്‍ മസ്‌ക് പരിഹസിച്ച അതേ ബിെൈവഡി! അമേരിക്കന്‍ കമ്പനി കഴിഞ്ഞ വര്‍ഷാവസാനം ഡെലിവറികളില്‍ വന്‍ ഇടിവു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലൊണു കണക്കുകളും പുറത്തുവന്നത്. 2025ല്‍ ബിവൈഡി 22.6 ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ടെസ്ലയ്ക്ക് ഇതു 16.3 ലക്ഷംസ മാത്രമാണ്. ഇലക്‌ട്രോണിക് കാറുകള്‍ക്കുള്ള സബ്‌സിഡി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചതാണ് വന്‍ തിരിച്ചടിക്കു കാരണമെന്നു വിലയിരുത്തുന്നു. ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് കാര്‍ വ്യവസായത്തിലെ വന്‍ കുതിപ്പായി ഈ മാറ്റത്തെ വിലയിരുത്തുന്നു. ലോകമെമ്പാടും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റത്തില്‍ ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചൈനീസ് കാര്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ബിവൈഡി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെയ്ക്, ചെറി എന്നീ കമ്പനികളുടെ ഒമോഡ, ജെയ്കു എന്നീ മോഡലുകള്‍ തമ്മിലാണ് വന്‍ മത്സരം. കഴിഞ്ഞ…

    Read More »
  • മാരത്തണ്‍ തൂക്കു കയര്‍! തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വധശിക്ഷയില്‍ റെക്കോഡിട്ട് സൗദി; 2024ല്‍ 338 പേര്‍, 2025ല്‍ 356 പേര്‍; മയക്കു മരുന്നിന് എതിരായ യുദ്ധമെന്ന് അധികൃതര്‍; സിറിയയില്‍ നിന്നുള്ള ലഹരി കയറ്റുമതിയില്‍ പടിയിലാകുന്നതും കൊല്ലപ്പെടുന്നതും വിദേശികള്‍

    റിയാദ്: കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്കു വിധേയമാക്കിയവരുടെ എണ്ണത്തില്‍ റെക്കോഡിട്ട് സൗദി അറേബ്യ. 2025ല്‍ 356 തടവുകാരെ വധശിക്ഷയ്ക്കു വിധേമാക്കിയെന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘മയക്കു മരുന്നിനെതിരായ യുദ്ധ’ത്തിന്റെ ഭാഗമായാണ് ഇത്രയും വധശിക്ഷ നടപ്പാക്കിയതെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷങ്ങളില്‍ മയക്കുമരുന്നു കേസുകളുമായി അറസ്റ്റ് ചെയ്തതില്‍ വിചാരണയ്ക്കും ശിക്ഷാ നടപടികളും കഴിഞ്ഞ് വധശിക്ഷയ്ക്കു വിധേയമാക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഭൂരിപക്ഷവും വിദേശികളാണ്. എന്നാല്‍, സൗദി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 243 പേരെയാണു കൊലപ്പെടുത്തിയതെന്നു വാര്‍ത്താ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സെ-പ്രസെ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വധശിക്ഷകളുടെ കണക്കില്‍ സൗദിയെ മുന്നിലെത്തിക്കുന്നു. 2024ല്‍ 338 പേരെയാണു വധിച്ചത്. 2022 അവസാനത്തോടെയാണു സൗദി മയക്കുമരുന്നിനെതിരായ വധശിക്ഷകള്‍ ആരംഭിച്ചത്. മൂന്നുവര്‍ഷത്തോളം സമാന കേസുകളില്‍ ശിക്ഷ നിര്‍ത്തിവച്ചശേഷമാണ് നടപടികള്‍ വീണ്ടും ആരംഭിച്ചത്. കാപ്റ്റഗോണ്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുത്ത ഫെനെതൈലിന്‍ എന്ന ഉത്തേജക മരുന്നിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് സൗദി. സിറിയയുടെ മുന്‍ നേതാവ് ബാഷര്‍-അല്‍ അസദിന്റെ നേതൃത്വത്തില്‍…

    Read More »
  • കിമ്മിനൊപ്പം കുസുംസാന്‍ കൊട്ടാരത്തില്‍ മകള്‍; ഉത്തരകൊറിയയില്‍ അധികാര കൈമാറ്റമെന്ന് സൂചന; അച്ഛനെപ്പോലെ മകളും നിഗൂഢതകളുടെ രാജകുമാരി! പേരും പ്രായവും മുതല്‍ വിദ്യാഭ്യാസം വരെ അതീവ രഹസ്യം; സ്‌കൂളുകളിലോ സ്ഥാപനങ്ങളിലോ പഠിച്ചതിനും തെളിവില്ല

    സോള്‍: ഈ ലോകത്ത് നിഗൂഢതകളുടെ അധികാരിയെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ്. ഉന്നിന്റെ സകല വിവരങ്ങളും അതീവ രഹസ്യമായാണു സൂക്ഷിക്കുന്നത്. അടുത്തിടെ ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെ പൊഴിഞ്ഞുവീണ രോമം മുതല്‍ വിരലടയാളം പോലും ബാക്കിവയ്ക്കാതെ അദ്ദേഹം താമസിച്ചിരുന്ന മുറി ക്ലീന്‍ ക്ലീനാക്കിയിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ഡിഎന്‍എ സാമ്പിളുകള്‍ പോലും ആര്‍ക്കും ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. എല്ലാ പ്രവൃത്തികളിലും അതീവ രഹസ്യം സൂക്ഷിക്കുന്ന വ്യക്തി. കിമ്മിന് ശേഷം ഉത്തരകൊറിയ ആരുടെ കൈകളിലേക്കായിരിക്കും എത്തുന്നത് എന്നത് എന്നും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. നിലവില്‍ അതിന് ഒരു പേരുമാത്രമേ ഉയര്‍ന്നു കേള്‍ക്കുന്നുള്ളൂ… ‘കിം ജു എ’, കിം ജോങ് ഉന്നിന്റെ മകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദര്‍ശനത്തില്‍ കിം ജു ഏയും പങ്കെടുത്തിരുന്നു. വീണ്ടും വീണ്ടും കിമ്മിനൊപ്പം കിം ജുഏ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കിമ്മിന്റെ പിന്‍ഗാമിയായിരിക്കും ഈ…

    Read More »
  • ഇസ്രയേലിനു പിന്നാലെ ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്കയുടെയും പിന്തുണ; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടും; ‘ഞങ്ങള്‍ സര്‍വ സജ്ജരും തയാറുമാണ്’; ഇടപെട്ടാല്‍ മേഖലയില്‍ അപ്പാടെ കുഴപ്പമുണ്ടാകുമെന്ന് തിരിച്ചടിച്ച് ഇറാന്‍

    ടെഹ്‌റാന്‍: ഇറാനില്‍ ഭരണകൂടത്തിനെതിരേ നടക്കുന്ന സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടുമെന്നു മുന്നറിയിപ്പ്. പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കു കടന്നപ്പോള്‍ ആറുപേരാണു കൊല്ലപ്പെട്ടത്. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാന്‍ വെടിവെച്ച് ക്രൂരമായി കൊല്ലുകയാണെങ്കില്‍, അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും. ഞങ്ങള്‍ അതിന് സര്‍വ്വസജ്ജരും തയാറുമാണ്’ എന്നാണ് ട്രംപ് എഴുതിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. മോശം സാമ്പത്തിക സ്ഥിതിയിലും ഇറാന്‍ റിയാലിന്റെ മൂല്യതകര്‍ച്ചയിലും ടെഹ്‌റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തുടനീളം വ്യാപിച്ചത്. അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിനോട് ഇറാന്‍ തിരിച്ചടിച്ചു. ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ മേഖലയിലടക്കം കുഴപ്പങ്ങളുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. യു.എസ് ഡോളറിനും മറ്റു വിദേശ കറന്‍സികള്‍ക്കും എതിരെ ഇറാന്‍ റിയാല്‍ നേരിടുന്ന മൂല്യ തകര്‍ച്ചയാണ് രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇറക്കുമതി ചെലവ് വര്‍ധിച്ചതോടെ സാധനങ്ങള്‍ക്ക് തീവിലയായത് ചില്ലറവ്യാപാരികള്‍ക്ക്…

    Read More »
  • ഞാന്‍ ഒന്നും മറന്നിട്ടില്ല, വളഞ്ഞിട്ട് ആക്രമിച്ചു, ആരും ഒരു കരുണയും കാട്ടിയില്ല; പാകിസ്താനില്‍ ജനിച്ചതിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്ന് വിടവാങ്ങല്‍ സമ്മേളനത്തില്‍ തുറന്നടിച്ച് ഉസ്മാന്‍ ഖവാജ

    ഓസ്ട്രേലിയന്‍ ടീമിനൊപ്പം കളിക്കുമ്പോള്‍ മുന്‍ താരങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത മനോവിഷമം നേരിട്ടുവെന്ന് ഉസ്മാന്‍ ഖവാജ. താന്‍ പാക്കിസ്ഥാനില്‍ ജനിച്ചതിന്‍റെ പേരിലും മുസ്ലിം ആയതിന്‍റെ പേരിലും വിവേചനം നേരിട്ടിരുന്നുവെന്ന് ഖവാജ വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കാലങ്ങളായി താന്‍ അനുഭവിച്ച, തന്നെ വീര്‍പ്പുമുട്ടിച്ച ദുരനുഭവങ്ങളെ കുറിച്ച് ഖവാജ മനസ് തുറന്നത്. സിഡ്നിയിലെ മല്‍സരത്തോടെ താരം വിരമിക്കും. ഓസ്ട്രേലിയയ്ക്കായി കളിച്ച ആദ്യത്തെ പാക്കിസ്ഥാന്‍ – മുസ്ലിം ക്രിക്കറ്റര്‍ കൂടിയാണ് ഖവാജ. കുടുംബത്തിനൊപ്പമെത്തിയാണ് ഖവാജ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.   ആഷസിനിടെ താരത്തിന് പുറത്തിന് പരുക്കേല്‍ക്കുകയും ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ പുറത്തിരിക്കേണ്ടിയും വന്നിരുന്നു. ട്രാവിസ് ഹെഡാണ് പകരം ഓപ്പണറായത്. പരുക്കേറ്റതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഖവാജയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ടെസ്റ്റിന് തലേന്ന് താരം ഗോള്‍ഫ് കളിച്ചതും വിവാദത്തിലായി. തുടര്‍ന്ന് ബ്രിസ്ബേന്‍ ടെസ്റ്റ് ഖവാജയ്ക്ക് നഷ്ടമായി. സ്റ്റീവ് സ്മിത്തിന് അവസാന നിമിഷം പരുക്കേറ്റതോടെ ഖവാജയെ…

    Read More »
  • പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യന്‍ ടീം കൈ കൊടുക്കാതിരുന്നതുപോലെത്തന്നെ; ഹസ്തദാനത്തിന് മുതിര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ മൈന്‍ഡ് ചെയ്യാതെ ചെന്നിത്തല; ഹു കെയേഴ്‌സ് എന്ന് രാഹുലിന് മാത്രമല്ല ചെന്നിത്തലയ്ക്കും പറയാം; ദൃശ്യങ്ങള്‍ വൈറല്‍; പെരുന്നയിലെ നാടകീയ രംഗങ്ങളില്‍ ചമ്മലുമായി രാഹുല്‍

    ചങ്ങനാശേരി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കൈ കൊടുക്കാതിരുന്ന ഇന്ത്യന്‍ ടീമിനെ ഓര്‍മയില്ലേ. അതുപോലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് കൈ കൊടുക്കാതെ നിന്ന രമേശ് ചെന്നിത്തല. മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുള്ള ചെന്നിത്തലയ്ക്ക് കൈ കൊടുക്കാന്‍ യാതൊരു ചമ്മലുമില്ലാതെ ഞാന്‍ വളരെ കൂളാണ് ഹു കെയേഴ്‌സ് എന്ന രീതിയില്‍ ചെന്നപ്പോഴാണ് കൈ കൊടുക്കാനോ എന്തിന് മൈന്‍ഡ് ചെയ്യാനോ നില്‍ക്കാതെ ചെന്നിത്തല മാറിപ്പോയത്. ശരിക്കും ചമ്മി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുഖത്തെ ചിരി വാര്‍ന്നുപോവുകയും ചെയ്തു. കോട്ടയം ചങ്ങനാശേരി പെരുന്നയിലാണ് രാഹുലിനെതിരെ ചെന്നിത്തലയുടെ ഹു കെയേഴ്‌സ് നിലപാടുണ്ടായത്. മന്നം ജയന്തി ആഘോഷത്തിന് പെരുന്നയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ അവഗണിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മുഖം കൊടുക്കാതെ നടന്നുനീങ്ങി ഹു കെയേഴ്‌സ് എന്ന് കാണിച്ചുകൊടുത്തത്. ചെന്നിത്തലയോട് സംസാരിക്കാനായി രാഹുല്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ നടന്നുനീങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. നിര്‍ബന്ധിത ഗര്‍ഭഛിദ്രമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം മുതിര്‍ന്ന നേതാക്കളായ…

    Read More »
  • വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണക്കണക്കൊഴുകുന്നു; പണം മേടിച്ചവര്‍ ആശങ്കയില്‍; ആര്‍ക്കെല്ലാം വെള്ളാപ്പള്ളി പണം കൊടുത്തുകാണും എന്ന് ജനം; ആരെല്ലാം കൈനീട്ടി കാശുവാങ്ങിക്കാണുമെന്നും ചോദ്യമുയരുന്നു

      തിരുവനന്തപുരം: അങ്ങനെ കൊടുത്തപണത്തിന്റെയും കൈനീട്ടി വാങ്ങിയ പണത്തിന്റെയുമൊക്കെ കണക്കും കണക്കില്ലായ്മയും പുറത്തുവരാന്‍ തുടങ്ങുകയാണെന്ന് വെള്ളാപ്പള്ളിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നു. വിളിച്ചുപറയാന്‍ തുടങ്ങിയിട്ടുണ്ട് നടേശന്‍. ഇനി കാര്യങ്ങള്‍ വെടിപ്പാകുമെന്നാണ് ഈ പോക്കുപോകുന്നത് കാണുമ്പോള്‍ തോ്ന്നുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണ്ട് വര്‍ഗീയതയാണ് പുറത്തുവരാറുള്ളതെന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണക്കണക്കാണല്ലോ പുറത്തുവരുന്നതെന്ന് പേടിക്കുന്നു. എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ പറഞ്ഞത് അറിയാം എന്ന് സിപിഐക്കെതിരെ വെള്ളാപ്പള്ളി പറഞ്ഞപ്പോള്‍ തെറ്റായ വഴിക്ക് ഒരു രൂപ വാങ്ങിയിട്ടില്ലെന്ന് ബിനോയ് വിശ്വത്തിന് മറുപടി കൊടുക്കേണ്ടി വന്നു. വ്യവസായി എന്ന നിലയില്‍ വെള്ളാപ്പള്ളിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിയും വന്നു. തെറ്റായ വഴിക്ക് ഒരു രൂപ പോലും സി പി ഐക്കാര്‍ വാങ്ങില്ലെന്നു തറപ്പിച്ചു പറഞ്ഞ സി പി ഐ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണും, അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ല എന്നാണ് അവകാശപ്പെടുന്നത്. അല്ല എന്താണ് ബിനോയ്…

    Read More »
  • ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ : അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർ എസ് എസ് പറഞ്ഞാൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല: രക്തസാക്ഷികളാകാൻ ക്രിസ്ത്യാനികൾക്കും മടിയില്ലെന്നും സഭാധ്യക്ഷൻ

      കോട്ടയം : കേന്ദ്രസർക്കാരിനും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ പരസ്യമായി രംഗത്തെത്തി. അതിശക്തവും രൂക്ഷവുമായ ഭാഷയിലാണ് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കേന്ദ്രത്തിലെ ബിജെപി സർക്കാരിനും ആർഎസ്എസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചിരിക്കുന്നത്. അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർ എസ് എസ് പറയുന്നുണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കടുത്ത ഭാഷയിൽ ഓർമിപ്പിച്ചിട്ടുണ്ട്. ആർ എസ് എസിന് അങ്ങനെ വല്ല ചിന്തയുണ്ടെങ്കിൽ അത് നടക്കത്തുമില്ല. ക്രിസ്ത്യാനികൾക്ക് അതിനുവേണ്ടി രക്തസാക്ഷികൾ ആകുന്നതിന് ഒരു മടിയുമില്ല. കാരണം ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നത് രക്തസാക്ഷിത്വത്തിൽ കൂടിയും പീഡനത്തിൽ കൂടിയുമാണ്. പീഡനങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ്മാ.മാർത്തോമാ ശ്ലീഹ ഇന്ത്യയിൽ വന്ന് സുവിശേഷം അറിയിച്ചപ്പോൾ ഇവിടെ ആളുകൾ ഇതെല്ലാം സ്വീകരിച്ചു. ഇവിടെ…

    Read More »
  • വെള്ളാപ്പള്ളിയല്ല എൽഡിഎഫ്: നടേശന്റെ ധാരണ തിരുത്തി ബിനോയ് വിശ്വം : വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി: ബിനോയ് വിശ്വമല്ല പിണറായി എന്നു പറഞ്ഞതും നേര് 

        ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധാരണകളെ തച്ചുടച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്ന് തുറന്നടിച്ചുകൊണ്ടാണ് നടേശനെതിരെ ബിനോയ് വിശ്വം വീണ്ടും രംഗത്തെത്തിയത്. ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് എല്ലാ കാര്യവും അറിയാം. അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വെള്ളാപ്പള്ളി തൊടുത്തുവിട്ട വിമർശനങ്ങൾക്ക് ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിന് താനില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം തുറന്നു സമ്മതിച്ചു . വെള്ളാപ്പള്ളി നടേശൻ ഒരു വ്യവസായിയാണ്.…

    Read More »
Back to top button
error: