Breaking News

  • കുപ്രസിദ്ധ ലൈം​ഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വെളിപ്പെടുത്തണം, മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് മോദി സ്വീകരിച്ചത്? വിഷയം പാർലമെന്റിൽ എടുത്തിടാൻ പ്രതിപക്ഷം

    ന്യൂഡൽഹി: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ട സംഭവം പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം. ഈ വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ലൈം​ഗിക കുറ്റവാളിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കുപ്രസിദ്ധ കുറ്റവാളിയായ എപ്സ്റ്റീനുമായി മോദിക്കുള്ള ബന്ധമെന്താണ്? മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. അതേസമയം എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലാണ് മോദിയുടെ പേര് പരാമർശിക്കുന്നത്. എപ്സ്റ്റീന്റെ ഒരു ഇ മെയിലിൽ മോദിയുടെ പേര് പറയുന്നുണ്ട്. തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനുവേണ്ടി 2017ൽ ഇസ്രയേൽ സന്ദർശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റേതായി പുറത്തുവന്ന മെയിലിൽ പറയുന്നത്. എന്നാൽ സന്ദർശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലിൽ പരാമർശമില്ല. എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര് പരാമർശിച്ചത്…

    Read More »
  • അതു ഫേക്ക് അക്കൗണ്ട് ആണോ എന്നുപോലും അറിയില്ല; ഫെന്നി നൈനാന്റെ ആരോപണങ്ങളെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് പൊളിച്ച് റിനി; ‘ഒരാളെയും താന്‍ അങ്ങോട്ടു ബന്ധപ്പെട്ടിട്ടില്ല, നിയമ നടപടി പിന്നാലെ’

    കൊച്ചി: താന്‍ ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച്, ഫെന്നി നൈനാനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി റിനി ആന്‍. ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് തനിക്ക് മെസേജ് വന്നതെന്നും അത് പുരുഷന്‍ ആണോ സ്ത്രീ ആണോ എന്ന് പോലും അറിയില്ലെന്നും സ്‌ക്രീന്‍ ഷോട്ടുള്‍പ്പടെ പങ്കുവെച്ച് അവര്‍ വിശദീകരിക്കുന്നു. അതിജീവിതയെ ബന്ധപ്പെടേണ്ടതിന്റെ ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ട് തന്നെയാണ് താങ്കള്‍ പറഞ്ഞ കാര്യത്തെ ഞാന്‍ പരിപൂര്‍ണമായി നിഷേധിച്ചത്. ആരോ ഒരാള്‍ ഏതോ ഒരു ഫേക്ക് അക്കൗണ്ടില്‍ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷന്‍ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. കൂടുതല്‍ ഡീറ്റെയില്‍സ് പറയാമോ എന്നെല്ലാം ചോദിച്ചു. ഞാന്‍ പറഞ്ഞു ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാന്‍ പറ്റില്ല നിങ്ങള്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങള്‍ വിളിക്കു എന്ന്. അ തിന് ഒരു മറുപടിയും എനിക്ക് തന്നിട്ടില്ല. ഇപ്പോള്‍ ഈ വിഷയം വന്നപ്പോള്‍ ഞാന്‍ ഇത് എന്റെ ഇന്‍സ്റ്റയില്‍ നോക്കിയപ്പോള്‍…

    Read More »
  • ‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’; സി.ജെ. റോയിയുടെ ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍; സഹോദരന്റെയും ഗ്രൂപ്പ് ഡയറക്ടറുടെയും മൊഴി രേഖപ്പെടുത്തും; വിദേശ സംരംഭങ്ങളില്‍ തിരിച്ചടിയോ?

    ബംഗളുരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന സി.ജെ.റോയിയുടെ ഡയറിയില്‍ ആത്മഹത്യാക്കുറിപ്പിന് സമാനമായ വിവരങ്ങള്‍. വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടെന്ന് ഡയറി കുറിപ്പ്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിലുണ്ട്. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും ഡയറിയിലുണ്ട്. റോയിയുടെ സഹോദരന്റെയും ഗ്രൂപ്പ് ഡയറക്ടറുടെയും മൊഴി എസ്‌ഐടി വീണ്ടും രേഖപ്പെടുത്തും. ആദ്യം രേഖപ്പെടുത്തിയ മൊഴികളില്‍ വ്യക്തത വരുത്തും. ഇരുവര്‍ക്കും ഹാജരാകാനുള്ള നോട്ടിസ് അയച്ചു. സി.ജെ.റോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കര്‍ണാടക പോലീസ് ഊര്‍ജിതമാക്കി. ആത്മഹത്യ ചെയ്യുന്ന സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന ആദായനികുതി ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തതിന് പിറകെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. കുടുംബത്തിന്റെ മൊഴികള്‍ പരിശോധിച്ച സംഘം ആവശ്യമെങ്കില്‍ വീണ്ടും അവരെ വിളിച്ചുവരുത്തും. അതിനിടെ കുടുംബം അറിയാതെ നാളെ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിരുന്ന വാര്‍ത്താ സമ്മേളനം മാറ്റി. മകനും ഗ്രൂപ്പ് ഡയറക്ടറും ചേര്‍ന്ന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആണ് നിലവിലെ ധാരണ. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണത്തിന്…

    Read More »
  • വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം

    ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങളെന്ന് റിപ്പോർട്ട്. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. അതുപോലെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. കൂടാതെ പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതുപോലെ കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം. അതേസമയം ആദായ നികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടൽ റോയിയെ സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും.

    Read More »
  • ‘തോക്ക് എങ്ങനെ കിട്ടി? ആദായ നികുതി ഉദ്യോഗസ്ഥര്‍ റോയിയെ പരിശോധിക്കാതെ ആണോ അകത്തേക്കു കയറ്റിയത്? നികുതി വെട്ടിപ്പിന് ആരും ആത്മഹത്യ ചെയ്‌തെന്നു കേട്ടിട്ടില്ല; യഥാര്‍ഥ കാരണം പുറത്തുവിടണം’

    തിരുവനന്തപുരം: ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് അന്വേഷിക്കുന്നു എന്നതിന്റെ പേരില്‍ ഒരാളും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ലെന്നും, പക്ഷെ, ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ സിജെ റോയ് ജീവനൊടുക്കിത് എന്തിനാണെന്ന് അറിയേണ്ടതുണ്ടെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. സിജെ റോയ് മരിച്ചു. കോണ്‍ഫിഡന്റ് ബിസനസ് സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് തന്റെ സിംഹാസനത്തില്‍ ഇരുന്നു കൊണ്ട് സ്വയം വെടിവെച്ച് മരിച്ചു. ഇതാണ് വസ്തുത. സിജെ റോയ് എന്തിന്, അവിടെ വെച്ച്, ആ സമയത്തു മരിച്ചു, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നു. ഏതാണ്ട് മൂന്ന് മണിക്കാണ് മരണദിനത്തില്‍ റോയ് ഓഫീസില്‍ എത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനാണ് എത്തിയത് എന്നാണ് മാനേജിംഗ് ഡയറക്ടര്‍ ടിഎ ജോസഫ് പറയുന്നത്. അതിനിടയില്‍ അമ്മയോട്ട് സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ട് റോയ് തന്റെ ചേംബറിലേക്ക് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് മാനേജിംഗ് ഡയറക്ടര്‍ ടിഎ ജോസഫ് കാബിന് മുന്നിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കയറ്റി വിട്ടില്ല. ആരേയും കയറ്റിവിടരുത്…

    Read More »
  • നോക്കൗട്ടില്‍ എന്തു ചെയ്യും? ലോകകപ്പില്‍ ഇന്ത്യക്കെതിരേ കളിക്കില്ലെന്ന് പാകിസ്ഥാന്‍; ബംഗ്ലാദേശിനെ ഒഴിവാക്കിയതില്‍ കടുത്ത തീരുമാനം; പിഴയ്ക്കും കോടതി നടപടികള്‍ക്കും വഴിവയ്ക്കും; മുന്നറിയിപ്പുമായി പാക് മുന്‍ താരങ്ങളും

    ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍. ബംഗ്ലദേശിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് പാക്കിസ്ഥാന്‍ നീങ്ങിയത്. മറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ടീമിന് അനുമതിയുണ്ടെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ മറ്റ് മല്‍സരങ്ങള്‍. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ നിലപാടില്‍ ഐസിസി പ്രതികരണം നിര്‍ണായകമാവും. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍നിന്നു പുറത്താക്കിയിരുന്നു. പകരം സ്‌കോട്ലന്‍ഡിന് അവസരം നല്‍കിയതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയ ഐസിസി, ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ആവര്‍ത്തിച്ചു. ബംഗ്ലദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുമായുണ്ടായ നീരസത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ജനുവരി മൂന്നിന് ഐപിഎലില്‍നിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. മറുപടിയായി ബംഗ്ലദേശ്, രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം…

    Read More »
  • കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം

    1 സാമ്പത്തിക വളർച്ച ലക്ഷ്യം വെക്കുന്ന ബജറ്റ് : തോമസ് ജോൺ മുത്തൂറ്റ് (മുത്തൂർ ഫിൻകോർപ്പ് ആൻഡ് മാനേജിംഗ് ഡയറക്ടർ) കൊച്ചി: ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയും ഭാവിയും ലക്ഷ്യമാക്കിയുള്ളതാണ് കേന്ദ്ര ബജറ്റെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും. മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്. 2026 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള സന്തുലിതമായ സമീപനമാണ് സൂചിപ്പിക്കുന്നത്. ഉത്പാദനം, എംഎസ്എംഇ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ ശക്തിപ്പെടുത്തുക, ബജറ്റിലൂടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. മാത്രമല്ല, ഒരു വികാസ ഭാരതത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഉൽപ്പാദനക്ഷമത, അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതി മത്സരക്ഷമത എന്നിവയ്ക്ക് ഉപഭോക്തൃ സഹായ സുസ്ഥിരമായ വളർച്ചയ്ക്ക് കാരണമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് മാറ്റുരക്കാനുമാകും. ദക്ഷിണേന്ത്യയ്ക്കും പ്രയോജനം ലഭിക്കും. മെച്ചപ്പെട്ട വായ്പ ലഭ്യത, ബാങ്കിംഗ് രംഗത്തെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ എന്നിവ എൻബിഎഫ്‌സികളെ ശക്തിപ്പെടുത്തും. സാമ്പത്തിക…

    Read More »
  • ‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്, കേന്ദ്രം നല്കിയ പദ്ധതികൾ എത്രയെണ്ണം സംസ്ഥാനം നടപ്പാക്കി? ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ വരണം‘- രാജീവ്‌ ചന്ദ്രശേഖർ

    തിരുവനന്തപുരം:  കേന്ദ്ര ബജറ്റിൽ കേരളത്തിന് തുടർച്ചയായ അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേരളത്തിനൊന്നും കിട്ടിയിട്ടില്ല എന്ന് പറയുന്ന സംസ്ഥാന സർക്കാരിനോട് ഒരുകാര്യം ചോദിക്കാനുള്ളത് തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ്. എയിംസിനുള്ള ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണം. രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഇന്നത്തെ ബജറ്റിൽ യുവാക്കൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുദ്രാവാക്യം മാത്രം പറയുന്ന സർക്കാർ അല്ല നരേന്ദ്രമോദിയുടേത്. കേന്ദ്രസർക്കാർ എന്തുകൊണ്ട് കേരളത്തിൽ വികസനം നടപ്പാക്കുന്നില്ല എന്ന് ശരിക്കും ചർച്ച ചെയ്യണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ്. പദ്ധതികൾ വെറുതെ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം. തന്ന കാര്യങ്ങൾ നടപ്പാക്കാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടത്. കേരളത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഭരണം വരണം. ഡബിൾ…

    Read More »
  • പീഡനശ്രമം 13 കാരൻ എതിർത്തു, കലികയറിയ 21 കാരൻ കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് ഇടിച്ചു മുഖം തകർത്തു, ടെറസിൽവച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേ​ഹം കട്ടിലിലെ അറയിലേക്ക് മാറ്റി, ആരും തിരയാതിരിക്കാൻ അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി…

    ഇൻ‌ഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പീഡനശ്രമം എതിർത്ത13 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി കട്ടിലിലെ അറയിൽ ഒളിപ്പിച്ചു. സംഭവത്തിൽ പ്രദേശവാസിയായ റെഹാനെ (21) പോലീസ് അറസ്റ്റു ചെയ്തു. ലൈംഗികപീഡന ശ്രമം കുട്ടി എതിർത്തതോടെ കലി കയറിയ പ്രതി കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഇഷ്ടിക കൊണ്ട് മുഖം തകർക്കുകയായിരുന്നു. പിന്നീട് മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി. സംശയം ഒഴിവാക്കാനായി, അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി. പിന്നാലെ കുട്ടിക്കായുള്ള തിരച്ചിലിൽ റെഹാനും പോലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. കുട്ടിയുടെ വീടിന് 30 മീറ്റർ മാത്രം അകലെയുള്ള ആറ് നില കെട്ടിടത്തിന്റെ ടെറസിനു മുകളിൽ വച്ചാണ് ക്രൂര കൊലപാതകം നടന്നത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ മൃതദേഹം പിന്നീട് നാലാം നിലയിലെ ഫ്ലാറ്റിലേക്ക് മാറ്റുകയായിരുന്നെന്ന് പോലീസ് പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ വെള്ളിയാഴ്ച രാത്രിയാണ് വീടിനു മുന്നിൽ നിന്നും കാണാതായത്. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും…

    Read More »
  • രാമന് ഉന്നം തെറ്റി, എയ്ത അമ്പ് കൊണ്ടത് രാവണന്റെ കണ്ണിന്, കാഴ്ച നഷ്ടമായി… സംഭവം രാംലീല ആഘോഷങ്ങൾക്കിടെ, സ​ഹായം ചോദിച്ചപ്പോൾ ജാതി പറഞ്ഞ് കളിയാക്കി, ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു- പരാതി

    ലക്‌നൗ: രാംലീല ആഘോഷങ്ങൾക്കിടെ രാമനായി വേഷമിട്ടയാൾ തൊടുത്ത അമ്പുകൊണ്ട് രാവണനായി വേഷമിട്ടയാളുടെ കാഴ്ച നഷ്ടമായെന്ന് പരാതി. ആഘോഷത്തിനിടെ സുനിൽ കുമാർ എന്ന ദളിത് യുവാവിന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. എന്നാൽ സംഭവ ശേഷം പരിപാടിയുടെ സംഘാടകരോ അമ്പ് തൊടുത്ത വ്യക്തിയോ നഷ്ടപരിഹാരമോ സഹായമോ നൽകാതെ വന്നതോടെയാണ് സുനിൽകുമാർ പരാതി നൽകിയത്. കഴിഞ്ഞ വർഷം നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷാഹ്‌ഗഞ്ചിൽ രാംലീല ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ രാവണനായി അഭിനയിച്ചത് സുനിൽകുമാർ ആയിരുന്നു. രാംസനേഹി സിങ് എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. നൈതിക് പാണ്ഡെ എന്ന യുവാവാണ് രാമനായി വേഷമിട്ടത്. ഇരുവരും തമ്മിലുള്ള യുദ്ധം മുറുകുന്നതിനിടെ രാമനായി വേഷമിട്ടയാൾ തൊടുത്തുവിട്ട അമ്പ് ലക്ഷ്യംതെറ്റി സുനിൽകുമാറിന്റെ വലതുകണ്ണിൽ കൊള്ളുകയായിരുന്നു. ഉടൻതന്നെ കണ്ണിൽ നിന്ന് ഒരുപാട് രക്തവും വെള്ളവും വന്നിരുന്നു. ഗുരുതരമായ പരുക്കേറ്റതിനു പിന്നാലെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പിന്നീടുണ്ടായ പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ ജനുവരി 23നാണ് സുനിൽകുമാർ പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ…

    Read More »
Back to top button
error: