Breaking News
-
തവനൂരില്‍ ജലീല്‍, കുന്നംകുളത്ത് മൊയ്തീന്‍, തലശേരിയില്‍ കാരായി രാജന്‍; കരുത്തരെ ഇറക്കാന്‍ സിപിഎം; ചെന്നിത്തലയ്ക്ക് എതിരേ യുവനേതാവ്; പോരാട്ടം കടുക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തരെ തന്നെ അണിനിരത്തി ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണി. മലപ്പുറത്തെ തവനൂര്‍ നിലനിര്‍ത്താന്‍ കെ.ടി. ജലീലിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. സമാനമായ രീതിയില്‍ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് എ.സി. മൊയ്തീനെ നാലാം തവണയും മത്സരരംഗത്തിറക്കാന്‍ സി.പി.എം ആലോചിക്കുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റില്‍ അന്തിമതീരുമാനം വന്നേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണായക ഇടതുമുന്നണിയോഗത്തില്‍ സീറ്റ് വിഭജനം അന്തിമമായേകും. തവനൂരില്‍ കെ.ടി. ജലീലിന്റെ ജനസ്വാധീനം ഗുണകരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുന്നംകുളത്ത് വിജയസാധ്യത നിലനിര്‍ത്താന്‍ എ.സി. മൊയ്തീന്‍ അനിവാര്യമാണെന്ന നിലപാടിലേക്കാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയായേക്കാം എന്ന നിഗമനത്തിലാണ് ഈ തീരുമാനം. കെ.കെ. ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ ജനവിധി തേടിയേക്കും. നിലവില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശേരിയില്‍ കാരായി രാജനെയാണ് പരിഗണിക്കുന്നത്. കായംകുളത്ത് സിറ്റിംഗ് എം.എല്‍.എ യു. പ്രതിഭ തന്നെ വീണ്ടും മത്സരിച്ചേക്കും. ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ നേരിടാന്‍ യുവനേതാവിനെ തന്നെ രംഗത്തിറക്കാനാണ്…
Read More » -
വെറുതേ പാഴാക്കരുത്! ഇറാനെതിരായ ആക്രമണം 10 ദിവസം കൂടി തുടര്‍ന്നാല്‍ മിസൈല്‍ ശേഖരം പരിധിക്കു താഴെ എത്തുമെന്ന് മുന്നറിയിപ്പ്; പെന്റഗണും ട്രംപും തമ്മില്‍ തര്‍ക്കം; യുഎസ് സൈനിക കരുത്തിനെ കുറിച്ച് ആശങ്ക
ന്യൂയോര്‍ക്ക്: ഇറാനെതിരായ ആക്രമണം നിലവിലെ അവസ്ഥയില്‍ പത്ത് ദിവസം കൂടി തുടര്‍ന്നാല്‍ അമേരിക്കയുടെ അത്യാധുനിക മിസൈല്‍ ശേഖരം പരിധിക്ക് താഴെപ്പോകുമെന്ന് പെന്റഗണ് മുന്നറിയിപ്പ് നല്‍കുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസ് സൈനിക കരുത്തിനെക്കുറിച്ചുള്ള നിര്‍ണായക ആശങ്കകള്‍ ഉയരുന്നത്. അമേരിക്കയുടെ കൈവശം അനന്തമായ ആയുധശേഖരമുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സൈനിക ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍ മറിച്ചാണ്. ഈ വിഷയത്തില്‍ പെന്റഗണും ട്രംപും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് കുറയാന്‍ സാധ്യതയുള്ളതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജനറല്‍ ഡാന്‍ കെയിനും പെന്റഗണ്‍ ഉദ്യോഗസ്ഥരും ട്രംപിന് ആയുധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഫെബ്രുവരി 23ന് ദ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാനുമായുണ്ടായ ആക്രമണത്തില്‍ മാത്രം യുഎസ് തങ്ങളുെട 25ശതമാനം താഡ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഉപയോഗിച്ചു കഴിഞ്ഞിരുന്നു. 150ഓളം മിസൈലുകള്‍…
Read More » -
ഇറാന്റെ പരമോന്നത നേതാവായി ഖമേനിയുടെ മകന്‍; മൊജ്തബ ഖമേനിയെ തെരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്; നേരത്തേ പ്രഖ്യാപിച്ചത് മൂന്ന് പുരോഹിതരുടെ പേരുകള്‍; ഇറാന്‍ ഭരണം വീണ്ടും കുടുംബത്തിലേക്ക്
ടെഹ്‌റാന്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മൊജ്തബ ഹൊസൈനി ഖമനയി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ വിദഗ്ദ്ധ സമിതിയാണ് ഖമനയിയുടെ പിന്‍ഗാമിയായി മകനെ തിരഞ്ഞെടുത്തെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 28 നാണ് യുഎസ് ഇസ്രയേല്‍ സംയുക്താക്രണത്തില്‍ ആയത്തുള്ള ഖമനയി കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും മരിച്ചിരുന്നു. ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ എത്തുമെന്ന് തന്നെയായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍. ഖമനയിയുടെ മരണത്തിന് പിന്നാലെ അമേരിക്കയേയും ഇസ്രയേലിനേയും വെറുതേവിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഖമനയിയുടെ വിശ്വസ്തനും രണ്ടാമത്തെ മകനുമായ മൊജ്തബയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി നിലവില്‍വന്നിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷം ഖമനയി പ്രഖ്യാപിച്ച മൂന്ന് മുതിര്‍ന്ന പുരോഹിതന്മാരുടെ പേരുകളില്‍ പിന്‍ഗാമിയായി മൊജ്തബയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിലുണ്ടായിരുന്ന മൊജ്തബയ്ക്ക് ഇറാാനിലെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധവുമുണ്ട്. 56-കാരന്‍ ഷിയാ പുരോഹിതന്‍ മൊജ്തബയുടെ കൈകളിലേക്ക് അധികാരം കൈമാറുന്നത്, ഷാ മുഹമ്മദ്…
Read More » -
ഇന്ത്യക്കു മിണ്ടാനൊക്കില്ലേ? നിശബ്ദത തന്ത്രപരമോ? പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഇടയിലും ഖമേനിയുടെയും കുടുംബത്തിന്റെയും മരണത്തത്തില്‍ ഒന്നും പറയാതെ മോദിയും കേന്ദ്ര സര്‍ക്കാരും; മൗനത്തിന് അഞ്ചു കാരണങ്ങള്‍
ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ഖമേനിയും അദ്ദേഹത്തിന്റെ കൈക്കുഞ്ഞായ കൊച്ചുമകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് കുടുംബാംഗങ്ങളും ഉന്നത ഉപദേശകരും ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചെങ്കിലും, ഔദ്യോഗിക കുറിപ്പുകളില്‍ അനുശോചനത്തെക്കുറിച്ചോ തെഹ്റാനിലെ യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചോ യാതൊരു പരാമര്‍ശവുമുണ്ടായിരുന്നില്ല. യുഎന്‍ കണക്കുകള്‍ പ്രകാരം തെക്കന്‍ ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ നടന്ന യുഎസ്-ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച (2026 മാര്‍ച്ച് 1) നടന്ന ആക്രമണത്തില്‍ തെഹ്റാനിലെ ഗാന്ധി ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ഈ സംഭവത്തെ ‘അങ്ങേയറ്റം ആശങ്കാജനകം’ എന്ന് വിശേഷിപ്പിച്ചുവെങ്കിലും, ന്യൂഡല്‍ഹി ഇതിനോട് പ്രതികരിച്ചില്ല. ‘ഒരു പരിഷ്‌കൃത ലോകത്ത്…
Read More » -
ഖമേനിയിലേക്ക് എത്തിയ വഴി: ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്തു; സുരക്ഷാ ഉദ്യോഗസ്ഥരുടെ കാറുകള്‍ ട്രാക്ക് ചെയ്തു; ടവര്‍ തകര്‍ത്ത് ഖമേനിയുടെ ബര്‍ണര്‍ ഫോണ്‍ ‘ബിസി’യാക്കി; ആക്രമണത്തിന് സ്പാരോ മിസൈലുകള്‍; ഓപ്പറേഷന്‍ വെറും 60 സെക്കന്‍ഡ്!
ടെല്‍അവീവ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം ഇസ്രയേലിന്റെ പതിറ്റാണ്ടുകളുടെ രഹസ്യാന്വേഷണത്തിന്റെ വിജയം. ഇറാനിയന്‍ ഭരണകൂടത്തിന്റെ ‘തല’യറുക്കാന്‍ ആറുമാസമായി സിഐഎ അടക്കമുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ നിര്‍ണായക സാങ്കേതിക സംവിധാനങ്ങളും മനുഷ്യ ശക്തിയും ഉപയോഗിച്ചു നടത്തിയ ശക്തമായ ആക്രമണമായിരുന്നു ഇതെന്നാണ് ഇസ്രായേലിലെയും യുഎസിലെയും വിദഗ്ധര്‍, വിരമിച്ച ചാരന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തുന്നതില്‍ ഇസ്രായേലിന് നീണ്ട ചരിത്രമുണ്ടെങ്കിലും രാഷ്ട്രത്തലവനെ വധിക്കുന്നത് ആദ്യം. ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ തലവന്‍ ആമോസ് യാദ്ലിന്‍ പറഞ്ഞത്, ഈ ആക്രമണം ഒരു ‘തന്ത്രപരമായ അമ്പരപ്പ്’ (tactical surprise) ആയിരുന്നു എന്നാണ്. ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് തുടക്കമിട്ടതുപോലെ ഇസ്രായേല്‍ ഇരുട്ടില്‍ ആക്രമിക്കുമെന്നായിരുന്നു പൊതുവായ പ്രതീക്ഷ. എന്നാലിതു വ്യത്യസ്തമായി. ശനിയാഴ്ച രാവിലെ തെഹ്റാനിലെ കെട്ടിട സമുച്ചയത്തില്‍ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുമെന്ന സിഐഎയുടെ വിവരമാണ് ഖമേനിയെ വധിക്കാനുള്ള സമയം നിശ്ചയിക്കാന്‍ കാരണമായത്. ഖമേനി ആ സ്ഥലത്തുണ്ടാകുമെന്നും…
Read More » -
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്ന കെട്ടിടവും തകര്‍ത്തു; ചര്‍ച്ച വൈകിയെന്നു ട്രംപ്; പ്രേതനഗരമായി ടെഹ്‌റാന്‍; വൈദ്യുതിയും വെള്ളവുമില്ല; 787 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്ക്
ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗം നടന്ന കെട്ടിടവും ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്‍ ചര്‍ച്ചയ്ക്കു തയാറായെങ്കിലും വൈകിപ്പോയെന്നായിരുന്നു ഇക്കാര്യത്തില്‍ ട്രംപിന്റെ പ്രതികരണമെന്നും വിവരം. ഉയര്‍ന്ന പുരോഹിതരടക്കം കൊല്ലപ്പെട്ടെന്നാണു വിവരം. ആക്രമണം ആരംഭിച്ചതിനു പിന്നാലെ ടെഹ്‌റാന്‍ പ്രേതനഗരമായി മാറിക്കഴിഞ്ഞെന്നു താമസക്കാര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ചെക്ക്പോസ്റ്റുകളും റെവല്യൂഷണറി ഗാര്‍ഡ്സിന്റെ പട്രോളിംഗും ഒഴിച്ചാല്‍ നഗരത്തിലെ തെരുവുകളെല്ലാം ശൂന്യം. ശനിയാഴ്ച മുതല്‍ നടക്കുന്ന വ്യോമാക്രമണങ്ങളില്‍ നൂറുകണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങള്‍ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് വഴിവെക്കുമെന്നാണ് അമേരിക്ക കരുതിയതെങ്കിലും അതിനുള്ള ലക്ഷണങ്ങളില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘എല്ലാ തെരുവുകളിലും ഇടവഴികളിലും ചെക്ക്പോസ്റ്റുകളുണ്ട്’- വടക്കന്‍ തെഹ്റാനിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന 27 വയസ്സുകാരി ഫരീബ ഗെരാമി പറഞ്ഞു. ബോംബാക്രമണം തുടങ്ങിയതുമുതല്‍ വൈദ്യുതിയും വെള്ളവും തടസപ്പെട്ടു. രാത്രിയില്‍ കവര്‍ച്ചക്കാര്‍ വീട് കൊള്ളയടിക്കുമോ എന്ന ഭയത്തിലാണ് അവരും സുഹൃത്തുക്കളും.…
Read More » -
ഇറാനിലെ ആക്രമണത്തിന്റെ കുന്തമുന; ലൂക്കാസ് അമേരിക്ക വാങ്ങിക്കൂട്ടിയത് റെക്കോഡ് വേഗത്തില്‍; സ്റ്റാര്‍ ലിങ്കുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തനം; 20 ദശലക്ഷത്തില്‍ നിന്ന് ചെലവ് 35,000 ഡോളറിലേക്ക് ഒറ്റയടിക്കു ചെലവു കുറഞ്ഞു
ന്യൂയോര്‍ക്ക്: ഇറാനിലെ പോരാട്ടത്തിന് ഉപയോഗിക്കാന്‍ കുറഞ്ഞ ചെലവിലുള്ള ചാവേര്‍ ഡ്രോണുകള്‍ അമേരിക്ക വാങ്ങിയത് മിന്നല്‍ വേഗത്തിലെന്നു റിപ്പോര്‍ട്ടുകള്‍. പെന്റഗണില്‍ ഡ്രോണിന്റെ പ്രദര്‍ശനത്തിനു പിന്നാലെയാണ് അരിസോണയിലെ സ്‌പെക്ട്രവര്‍ക്‌സ് (SpektreWorks) നിര്‍മ്മിച്ച ലോ-കോസ്റ്റ് അണ്‍ക്രീവ്ഡ് കോംബാറ്റ് അറ്റാക്ക് സിസ്റ്റം (LUCAS) ഡ്രോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്. സൈന്യത്തിലേക്ക് പുതിയ ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി രംഗത്തുള്ള പത്തിലധികം കമ്പനികളില്‍നിന്നാണ് 2025 ജൂലൈയില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ തെരഞ്ഞെടുത്തത്. ആയുധിന യുദ്ധമുറകളില്‍ ഡ്രോണുകളുടെ സാന്നിധ്യം എന്നത്തേക്കാളും വര്‍ധിച്ചിട്ടുണ്ട്. റഷ്യ ഇറാനില്‍ നിര്‍മിക്കുന്ന ഷാഹെദ് (Shahed) ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ യുക്രൈന്‍ യുദ്ധത്തില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇവയ്ക്ക് ലൂക്കാസിനോട് (LUCAS) അടുത്ത സാമ്യമുണ്ട്. ആന്‍ഡുറില്‍ (Anduril), ഷീല്‍ഡ് എഐ (Shield AI), എയ്റോവൈറോണ്‍മെന്റ് (AeroVironment) തുടങ്ങിയ സിലിക്കണ്‍ വാലി പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകളുമായും പ്രധാന പ്രതിരോധ കമ്പനികളുമായും പെന്റഗണ്‍ കരാറുകള്‍ക്കായി സ്‌പെക്ട്രവര്‍ക്‌സ് മത്സരിക്കുന്ന ഈ മേഖല അമേരിക്കന്‍ പ്രതിരോധ വ്യവസായത്തിലെ ഏറ്റവും കടുത്ത മത്സരമുള്ള ഒന്നാണ്. ലൂക്കാസ് ഡ്രോണുകള്‍…
Read More » -
സ്വർണ്ണവില വർദ്ധനവ്: വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷൻ; ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% -30 ദിവസത്തേക്ക്
കൊച്ചി: സ്വർണ്ണ വില ക്രമാതീതമായി ഉയരുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുന്ന സാഹചര്യത്തിൽ വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% 30 ദിവസത്തേക്ക് എന്ന രീതിയിൽ നടപ്പിൽ വരുത്താൻ തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു. കേരള ജ്വല്ലറി ഫെഡറേഷൻ ചെയർമാൻ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. പി.അഹമ്മദ്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. സുരേന്ദ്രൻ,ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ,എ.കെ. നിഷാദ് മലബാർ, രാജേഷ് കല്യാൺ, വർഗീസ് ആലുക്കാസ്, ബാബു എം ഫിലിപ്പ് ജോസ്കോ, വിപിൻദാസ് റീഗൽ,…
Read More »

