Breaking News
-
‘എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കേവല ദാരിദ്ര്യം ഇല്ലാതാക്കും‘ ; ഒട്ടനേകം വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമപെൻഷൻ വർധനയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു. ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേവല ദാരിദ്ര്യം ഇല്ലാതാക്കും, ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും, എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിർന്ന പൗരന്മാർക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും എന്നിവയെല്ലാം അത്തരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വാഗ്ദാനങ്ങളാണ്. തൊഴിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും നിരവധികാര്യങ്ങൾ പ്രകടന പത്രികയിലുണ്ട്. പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും, യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC)…
Read More » -
‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ “ശിലായുഗത്തിലേക്ക് തള്ളിവിടും” എന്ന കടുത്ത പരാമർശത്തോടെയാണ് ട്രംപ് പ്രതികരിച്ചത്. പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേനയുടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭരണകൂടമാറ്റം അമേരിക്കയുടെ പ്രധാന ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസിൽ നടത്തിയ രാജ്യത്തെ അഭിസംബോധനയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ സൈനിക ശേഷി തകർക്കുകയും ആണവായുധ വികസന സാധ്യതകൾ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നതിൽ യുഎസ് മുന്നേറുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സൈനിക നടപടികൾ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. ഇറാൻ യുഎസിന്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതുവരെ സൈനിക സമ്മർദ്ദം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഓപ്പറേഷൻ എപ്പിക് ഫ്യൂറി”യുടെ…
Read More » -
എത്ര ചോദിച്ചിട്ടും കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല, വാടക വീടിന് തീയിട്ട് 28 കാരന്‍, കൈ ഞരമ്പ് മുറിക്കാനും ശ്രമം
തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസൽ (28) തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ പണം നൽകാൻ തയ്യാറാകാതിരുന്നതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈ ഞരമ്പ് മുറിക്കാൻ ഫൈസൽ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. ഭയന്നുപോയ ഷാജഹാനും ഭാര്യയും ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവർ മാറിതാമസിച്ച സമയത്താണ് ഫൈസൽ വീടിന് തീയിട്ടത്. തീ പടർന്നതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചു. വലിയ സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ്…
Read More » -
മകന്റെ രോഗം മാറാന്‍ പതിമൂന്നുകാരിയെ ബലി നല്‍കി മാതാവ്, പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരത്തടി കുത്തിക്കയറ്റി, തല മുറിച്ച് രക്തം ശേഖരിച്ചു, പിന്നീട് ബലാത്സംഗമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, മൂന്നുപേര്‍ അറസ്റ്റില്‍
റാഞ്ചി: ഝാര്‍ഖണ്ഡില്‍ മകന്റെ രോഗം മാറുന്നതിന് പതിമൂന്ന് വയസുകാരിയെ ബലി നല്‍കി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കള്‍ തങ്ങളുടെ പതിമൂന്നുകാരിയെ ബലി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്. ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും, രക്തം…
Read More » -
കരാറിലെത്താതെ യുദ്ധം അവസാനിപ്പിച്ചാല്‍ മുറിവേല്‍ക്കുക സൗദി അടക്കമുള്ള രാജ്യങ്ങള്‍ക്ക്; എണ്ണയില്‍ അടക്കം നിയന്ത്രണം കൊണ്ടുവരിക ഇറാന്‍; ആക്രമണ സാധ്യതകളും തുടരും; ഒരിക്കലും ആഗ്രഹിക്കാത്ത യുദ്ധത്തിന്റെ പേരില്‍ ട്രംപ് ഗള്‍ഫ് രാജ്യങ്ങളെ എത്തിച്ചത് ഊരാക്കുടുക്കില്‍
ദുബായ്: ഇറാനുമായി കരാറിലെത്താതെ യുദ്ധം അവസാനിപ്പിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിക്കുക ഗള്‍ഫ് രാജ്യങ്ങളെ. ഹോര്‍മൂസിലൂടെ എണ്ണ കടത്തേണ്ടവര്‍ അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയെന്ന പ്രസ്താവന യഥാര്‍ഥത്തില്‍ ഞെട്ടിച്ചത് സൗദിയടക്കമുള്ള രാജ്യങ്ങളെയാണ്. ഊര്‍ജ വിതരണത്തില്‍ ഇറാനു മേല്‍ക്കൈ ലഭിക്കുന്നതിനൊപ്പം തങ്ങള്‍ ഒരിക്കലും തുടങ്ങി വയ്ക്കാത്ത യുദ്ധത്തിന്റെ പേരില്‍ ഗള്‍ഫ് അറബ് രാജ്യങ്ങളില്‍െ എണ്ണ, വാതക ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയും നേരിടേണ്ടിവരും. ഇറാനിലെ മതഭരണാധികാരികളെ തകര്‍ക്കുന്നതിന് പകരം, ആഴ്ചകള്‍ നീണ്ട യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളെ അതിജീവിച്ചതിലൂടെ ഇറാന്‍ കൂടുതല്‍ കരുത്തരാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തും ഹോര്‍മൂസ് കടലിടുക്ക് ഫലപ്രദമായി അടച്ചുപൂട്ടിയതിലൂടെ ആഗോള ഊര്‍ജ്ജ വിപണിയെ വിറപ്പിച്ചും ഇറാന്‍ തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍, ഇറാനുമായുള്ള യുദ്ധം അമേരിക്ക ‘വളരെ വേഗത്തില്‍’ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരു കരാറില്ലാതെ തന്നെ യുദ്ധം പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് ചൊവ്വാഴ്ച അദ്ദേഹം സൂചന നല്‍കുകയും ചെയ്തു. തുടര്‍ന്ന് എന്ത്…
Read More » -
രണ്ട് പ്രധാന പാതകള്‍; ഒരു ബദല്‍ മാര്‍ഗം; ഉപരോധങ്ങളെ മറികടക്കാനുള്ള വഴിയും; അതി സങ്കീര്‍ണമായ കപ്പല്‍ ചാലുകള്‍; ഷാഡോ ഫ്‌ളീറ്റ്; നിരീക്ഷണമില്ലാത്ത മേഖലകളിലെ നിഗൂഢ കൈമാറ്റങ്ങള്‍; അത്ര ലളിതമല്ല റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തുന്ന വിധം
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നു ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞതോടെ റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവാദം നല്‍കുമ്പോള്‍ ഏകദേശം 150 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കപ്പലില്‍ ടാങ്കറുകളിലുണ്ടായിരുന്നു. നേരത്തെ ലോഡ് ചെയ്തതോ ട്രാന്‍സിറ്റിലുള്ളതോ ആയ കാര്‍ഗോകള്‍ക്ക് മാത്രം ബാധകമായ ഈ ഇളവ്, റഷ്യന്‍ അസംസ്‌കൃത എണ്ണ വ്യാപാരത്തിന്റെ സംവിധാനങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ വിതരണ ശൃംഖലയില്‍ എത്രത്തോളം ആഴത്തില്‍ ഇഴചേര്‍ന്നിട്ടുണ്ടെന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു. യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതെ തീരങ്ങളില്‍ ടാങ്കറുകള്‍ വെറുതെ കിടന്നതോടെ റഷ്യന്‍ എണ്ണ കടലില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. 2022ല്‍ ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഇറക്കുമതി, 2025 അവസാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മറ്റൊരു ഘട്ടം ഉപരോധം ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞു. എന്നാല്‍ ഇറക്കുമതി ഒരിക്കലും നിലച്ചില്ല. ഗള്‍ഫില്‍ നിന്നുള്ള ഇന്ധന വിതരണത്തെ തടസപ്പെടുത്തിയ യുഎസ്-ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷത്തിനിടയില്‍…
Read More » -
പശ്ചിമ ബംഗാളില്‍നിന്ന് പഠിച്ച പാഠം; ഗീതാ ഗോപിനാഥ് മുതല്‍ ക്രിസ് ഗോപാല കൃഷ്ണനും അദാനിയും ഐടി കമ്പനികളും വരെ; ആദ്യ ടേം പൊളിറ്റിക്‌സ്, രണ്ടാം ടേം ബിസിനസ്; കമ്യൂണിസം മാറ്റിവച്ച പിണറായി വിജയന്‍ ലവലേശം എതിര്‍പ്പില്ലാതെ കേരളത്തെ മാറ്റിയത് ഇങ്ങനെ
തിരുവനന്തപുരം: 2015 മേയ്. സംസ്ഥാന തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടി റിയല്‍ എസ്‌റ്റേറ്റ് അഴിമതി നടത്തിയെന്നും മലയാളിയുടെ വികസന ആഗ്രഹങ്ങളുടെ മറവില്‍ 8000 കോടി വിലമതിക്കുന്ന ഭൂമി 6000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിനു വിറ്റെന്നുമാണ് ആരോപിച്ചത്. ഈ പദ്ധതിക്കു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അവകാശപ്പെട്ടു. എന്നാല്‍, ഈ കാഴ്ചപ്പാടു മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. 2016ല്‍ മുഖ്യമന്ത്രിയായതോടെ അദ്ദേഹം നിര്‍ണായക തീരുമാനത്തെ നേരിട്ടു. കേരളത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുന്ന രീതിയില്‍ പദ്ധതി എതിര്‍ക്കണോ അതോ മുമ്പോട്ടു പോകണോ? അദ്ദേഹം രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു. ഗൗതം അദാനിക്ക് കരാര്‍ നല്‍കുന്നതിനെതിരേ എല്‍.ഡി.എഫിലെ മുഴുവന്‍ ആളുകളെയും അണിനിരത്തിയ വി.എസ്. അച്യുതാനന്ദന്റെ എതിര്‍പ്പ് അദ്ദേഹം മറികടന്നു. ഇടതുപക്ഷം ചങ്ങാത്ത മുതലാളിത്തത്തിന്റെ ആളെയും മോദിയുടെ അടുപ്പക്കാരനെന്നും വിശേഷിപ്പിക്കുന്നയാളുമായ അദാനിയുമായി ധാരണയിലെത്തി!…
Read More » -
യുവനടിക്കു പിന്തുണയുമായി സിനിമാ ലോകം; രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ്, റൈറ്റേഴ്‌സ് യൂണിയനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു; കാലം എല്ലാത്തിനും കണക്കു ചോദിക്കുമെന്ന് ആദ്യ പരാതിക്കാരി
കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ് – റൈറ്റേഴ്‌സ് യൂണിയനുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നടി ഐ.സിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു . കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് രഞ്ജിത്തിനെതിരായ ആദ്യ പരാതിക്കാരി പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിനെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശം ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്കയ്ക്ക് പുറമെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതികരിച്ചു. നടക്കാന്‍ പാടില്ലാത്ത സംഭവമെന്നും ഇരകള്‍ക്ക് നീതി ലഭിക്കണം എന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ഇത്തരം സംഭവം നിര്‍ഭാഗ്യകരമെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സുധീര്‍ കരമനയുടെ നിലപാട് രഞ്ജിത്ത് ജയിലില്‍ യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍…
Read More » -
സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ,കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം!! രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗം. ഐസിസിയിൽ നിന്ന് ഇന്നലെ രാത്രി രാജിവച്ച എക്‌സ്റ്റേണൽ അംഗമായ അഡ്വ. മുഹമ്മദ് സിയാദ് ആണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. അതുപോലെ അഡ്വ. മുഹമ്മദ് സിയാദിന്റെ പേരിൽ ഐസിസിയിൽ നൽകിയിരിക്കുന്നത് മറ്റൊരു അഭിഭാഷകയുടെ ഫോൺ നമ്പറാണെന്നും കണ്ടെത്തൽ. അതേസമയം ഐസിസിയിൽ നിന്ന് ഇന്നലെ രാത്രി താൻ രാജിവെച്ചെന്നാണ് അഡ്വ. മുഹമ്മദ് സിയാദ് നൽകുന്ന വിശദീകരണം. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നൽകിയിട്ടില്ലെന്നുമാണ് ഇയാളുടെ പ്രതികരണം. ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പോലീസിന് കൈമാറുകയായിരുന്നു. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ…
Read More » -
വന്യം തീവ്രം… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും; കാടകം കുലുക്കുന്ന കൊടുങ്കാറ്റാകാൻ ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ
കൊച്ചി: ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയ്ക്ക് സംഗീതമൊരുക്കാൻ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ. ‘മാർക്കോ’യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സുമായുള്ള ഈ സഹകരണം. പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ കാട്ടാളനിലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചന നൽകിക്കൊണ്ട് ഒരു വീഡിയോയിലൂടെ കാട്ടാളൻറെ സംഗീത സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് മാസമാണ്. ”വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും. കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം, സംഗീതം മാത്രമല്ല, ഒരു ശക്തി, ഒരു കൊടുങ്കാറ്റ്. ഇതിഹാസങ്ങൾ പിറവിയെടുത്ത…
Read More »