Breaking News

  • ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’; വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുറിപ്പുമായി തരൂരിന്റെ മകന്‍; ജെഫ് ബെസോസിന്റെ ഇടപെടലില്‍ നഷ്ടമായത് ലക്ഷക്കണക്കിന് വരിക്കാരെ; തലമുതിര്‍ന്ന എഡിറ്റര്‍മാര്‍ രാജിവച്ചു; ഇതിഹാസ പത്രത്തിന്റെ ചിറകരിയുമ്പോള്‍

    ന്യൂയോര്‍ക്ക്: ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’ (Democracy dies in darkness). 12 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ന്യൂസ് ഡസ്‌കില്‍നിന്നുള്ള ചിത്രം പങ്കുവച്ച് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലോകമെമ്പാടും വായനക്കാരുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്നു പിരിച്ചുവിടപ്പെട്ട മുന്നൂറു ജീവനക്കാരില്‍ ഒരാളാണ് ഇഷാന്‍ തരൂര്‍. ‘ന്യൂസ്‌റൂമി’നെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തു ദുഖിക്കുന്നെന്നും ഇഷാന്‍ കുറിച്ചു. ‘വാഷിംഗ്ടണ്‍ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര വിഭാഗം ജീവനക്കാര്‍ക്കും മറ്റ് നിരവധി മികച്ച സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എന്നെയും ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞങ്ങളുടെ ന്യൂസ് റൂമിനും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തില്‍ പോസ്റ്റിനായി സേവനമനുഷ്ഠിച്ച നിസ്തുലരായ പത്രപ്രവര്‍ത്തകരെയും ഓര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഏതാണ്ട് 12 വര്‍ഷമായി എന്റെ സുഹൃത്തുക്കളും സഹകാരികളുമായിരുന്ന എഡിറ്റര്‍മാരും ലേഖകരും. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു’ തരൂര്‍ എക്‌സില്‍ കുറിച്ചു. 2017 മുതല്‍ ആരംഭിച്ച വേള്‍ഡ് വ്യൂ എന്ന കോളം കൈകാര്യം ചെയ്തിരുന്നത് ഇഷാന്‍ ആയിരുന്നു. അമേരിക്കന്‍ മാധ്യമലോകത്ത്…

    Read More »
  • നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ​ഗുരുതര പരുക്ക്, അപകടത്തിൽപ്പെട്ട നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവ്, ഇടിച്ച വണ്ടി നിർത്താതെ പോയി, ഫോൺ സ്വിച്ച്ഓഫ് ചെയ്തു, വാഹനമോടിച്ചത് താൻതന്നെ, കാറിനുപിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു, പേടി കാരണമാണ് വാഹനം നിർത്താത്തതെന്ന് രാവിലെ സ്ഥിരീകരണം

    തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് 2 ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരുക്ക്. അപകടത്തിൽ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ഇവരുടെ ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം സുധീർകുമാർ‌ രാജു എന്നാണ് കാറിന്റെ ആർസി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പോലീസ് നൽകിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്നു രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയൻപിള്ള രാജു പറഞ്ഞു. അപകടത്തിനു പിന്നാലെ മണിയൻപിള്ള…

    Read More »
  • മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ ചൈനീസ് രഹസ്യ നിക്ഷേപം? ഗുരുതര ആരോപണവുമായി സെനറ്റര്‍മാര്‍; അന്വേഷിക്കാന്‍ പെന്റഗണിനു നിര്‍ദേശം; അമേരിക്കയുടെ സൈനിക- രഹസ്യ അന്വേഷണ രംഗത്തും ആശങ്ക; നിക്ഷേപം എത്തിയത് വളഞ്ഞ വഴിയിലൂടെ

    ന്യൂയോര്‍ക്ക്: ചൈനീസ് നിക്ഷേപകര്‍ രഹസ്യമായി ഓഹരികള്‍ കൈക്കലാക്കിയെന്ന ആരോപണങ്ങള്‍ക്കിടയില്‍, സ്പേസ് എക്സിനെക്കുറിച്ച് (space x) അടിയന്തര അന്വേഷണം നടത്താന്‍ രണ്ട് ഡെമോക്രാറ്റിക് യുഎസ് സെനറ്റര്‍മാര്‍ വ്യാഴാഴ്ച പെന്റഗണിനോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണു കത്തുനല്‍കിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്പേസ് എക്സിലെ ചൈനീസ് നിക്ഷേപം ‘ദേശീയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും പ്രധാനപ്പെട്ട സൈനിക, രഹസ്യാന്വേഷണ, സിവിലിയന്‍ നിര്‍മിതികളെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെനറ്റര്‍മാരായ എലിസബത്ത് വാറനും ആന്‍ഡി കിമ്മുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് കത്തെഴുതിയത്. ചൈനയുമായി ബന്ധമുള്ള നിക്ഷേപകര്‍ സ്പേസ് എക്സ് ഓഹരികള്‍ വാങ്ങുന്നത് മറച്ചുവയ്ക്കാന്‍ കേമാന്‍ ഐലന്‍ഡ്സ് (Cayman Islands), ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍വഴി പണം എത്തിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളും കോടതി മൊഴികളും ഉദ്ധരിച്ച് നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച സ്പേസ് എക്‌സ്, അമേരിക്കയുടെ സൈനിക-രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. യുക്രൈന്‍ പ്രതിരോധത്തെ പിന്തുണയ്ക്കുന്ന സ്റ്റാര്‍ലിങ്ക് എന്ന…

    Read More »
  • ചരിത്ര നേട്ടവുമായി ആര്‍സിബി; ഡല്‍ഹിയെ വീഴ്ത്തി രണ്ടാമതും കിരീടം; ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിടാതെ വെടിക്കെട്ട്‌

    വനിതാ പ്രീമിയർ ലീഗ് 2026 ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വീണ്ടും ചാംപ്യന്മാരായി. ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറായ 203 റൺസ് അടിച്ചുകൂട്ടിയിട്ടും ഡൽഹിക്ക് വിജയിക്കാനായില്ല. സ്മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ ബാറ്റിംഗാണ് ബെംഗളൂരുവിന് ഐതിഹാസിക ജയം സമ്മാനിച്ചത്. വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് വേണ്ടി ഓപ്പണർമാർ വിസ്മയകരമായ തുടക്കമാണ് നൽകിയത്. വെറും 41 പന്തിൽ നിന്ന് 87 റൺസ് അടിച്ചുകൂട്ടി ക്യാപ്റ്റൻ സ്മൃതി മന്ദാന  മുന്നിൽ നിന്ന് നയിച്ചു. 79 റൺസുമായി ജോർജിയ വോൾ ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 165 റൺസ് കിരീടത്തിലേക്കുള്ള പാത സുഗമമാക്കി. തുടർച്ചയായി നാലാം വർഷമാണ് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പരാജയപ്പെടുന്നത്. 2023, 2024, 2025 വർഷങ്ങളിലെ തോൽവിക്ക് പിന്നാലെ 2026-ലും റണ്ണേഴ്സ് അപ്പായി ഒതുങ്ങാനായിരുന്നു ഡൽഹിയുടെ വിധി. നേരത്തെ ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്റ്റൻ ജെമീമ…

    Read More »
  • മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 16 മരണം; കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേര്‍; അനധികൃത ഖനനമെന്നും സൂചന

    മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് മേഘാലയ ഡിജിപി ഐ. നോങ്‌റാം അറിയിച്ചു. ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാണ്. തങ്‌സ്‌കു മേഖലയിലെ ഖനിയിൽ കൽക്കരി വേർതിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ സ്ഥിരീകരിച്ചു. ‌അശാസ്ത്രീയവും അപകടകരവുമായ ‘റാറ്റ് ഹോൾ’ (Rat-hole) ഖനന രീതി പരിസ്ഥിതിക്കും മനുഷ്യജീവനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014-ൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) മേഘാലയയിൽ നിരോധിച്ചിരുന്നു. 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമ്മിച്ച് അതിലൂടെ ഇഴഞ്ഞു കയറി കൽക്കരി ശേഖരിക്കുന്ന രീതിയാണിത്. ഒരാൾക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന ഇത്തരം തുരങ്കങ്ങൾ ഏത് നിമിഷവും തകരാൻ സാധ്യതയുള്ളവയാണ്. സുപ്രീം കോടതി ഈ…

    Read More »
  • ഫോണിൽ സംസാരിച്ച് നടക്കവെ പാർലമെന്റ് കവാടത്തിൽ വഴുതി വീണ് കാലിനു പൊട്ടൽ, വീൽചെയറിൽ പാർലമെന്റ് സമ്മേളനത്തിനെത്തി തരൂർ- വീഡിയോ

    ന്യൂഡൽഹി: ഫോണിൽ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തിൽ കാൽ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയിൽ അടിച്ചുവീണ തരൂരിന് പരിശോധനയിൽ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ് നടപടികൾക്കായെത്തിയ തരൂർ, പ്രതിഷേധങ്ങൾക്കിടയിലൂടെ ഫോണിൽ സംസാരിച്ച് നടക്കുമ്പോഴാണ് പടികളിൽ കാൽ തെന്നി വീണത്. വീഴ്ചയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് കാലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയത്. അതേസമയം പരുക്കേറ്റെങ്കിലും തന്റെ പാർലമെന്ററി പ്രവർത്തനങ്ങൾ മുടങ്ങില്ലെന്ന് ശശി തരൂർ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ വീൽചെയറിൽ പാർലമെന്റിലെത്തുമെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണി അദ്ദേഹം വീൽചെയറിൽ പാർലമെന്റിലെത്തുകയും ചെയ്തു. जब अचानक से सीढ़ियों पर कांग्रेस सांसद शशि थरूर फिसल कर गिर गए तो झट से अखिलेश जी उनको संभालते हुए उठाया… pic.twitter.com/bUl3OIe2jb — मनीष यादव रायबरेली…

    Read More »
  • അവർ ഇപ്പോഴും സംസാരിക്കുന്നത് ബോഫോഴ്‌സ് പോലുള്ള കരാറുകളെക്കുറിച്ച്!! പ്രായമൊക്കെ ആയില്ലേ, ഖാർഗെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചോളൂ…പ്രതിപക്ഷത്തിന് മടുത്തു അവർ ഇറങ്ങിപ്പോയി- പ്രതിപക്ഷത്തെ പേരെടുത്തു പറഞ്ഞ് മോദിയുടെ പരിഹാസം, ലോകശക്തികൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ താത്പര്യപ്പെടുന്നു… പ്രധാനമന്ത്രി

    ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാജ്യസഭയിൽ മറുപടി നൽകുന്നതിനിടെ, പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയതും പ്രതിപക്ഷ എംപിമാർ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു രം​ഗത്തെത്തുകയായിരുന്നു. ഏകാധിപത്യത്തിനെതിരേയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രസംഗം തടസപ്പെടുത്തിയതോടെ മോദി ഇടയ്‌ക്കൊന്നു നിർത്തി. തുടർന്ന് പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ഇരുന്ന് മുദ്രാവാക്യം വിളിച്ചോളുവെന്ന് മോദി പരിഹസിച്ചു. തുടർന്നും മുദ്രാവാക്യങ്ങൾ വിളിച്ച പ്രതിപക്ഷ എംപിമാർ, മിനിറ്റുകൾക്കുശേഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. പ്രതിപക്ഷത്തിന് മടുത്തെന്നും അവർ ഇറങ്ങിപ്പോയെന്നും മോദി വീണ്ടും പരിഹാസം തുടർന്നു. 2014-ൽ കോൺഗ്രസ് ഒരുപാട് പ്രശ്‌നങ്ങൾ ബാക്കിവെച്ചു. അത് ശുദ്ധീകരിക്കാൻ തന്റെ സർക്കാരിന് ഒരുപാട് ശ്രമിക്കേണ്ടിവന്നു. അവർ കാരണം ഇന്ത്യയെക്കുറിച്ച് ലോകത്തിന് പ്രത്യേക ധാരണയുണ്ടായിരുന്നു. അത് മാറ്റാൻ സമയം ചെലവഴിക്കേണ്ടിവന്നുവെന്നും മോദി പറഞ്ഞു. പിന്നാലെ യൂറോപ്യൻ…

    Read More »
  • മരിച്ചിട്ടും സി.ജെ. റോയിയെ വേട്ടയാടുകയാണ്, ബോർഡിലുള്ള ആളെപ്പോലെ സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്, പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്, ഞങ്ങളുടെ പക്കൽ കള്ളപ്പണമോ, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല- ടി.എ. ജോസഫ്

    കൊച്ചി: മരിച്ചിട്ടും ഡോ. സി.ജെ.റോയിയെ വിടാതെ സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടുകയാണെന്നു കോൺഫിഡന്റ് ഗ്രൂപ്പ്. തങ്ങളുടെ പക്കൽ കള്ളപ്പണമോ ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല, കമ്പനിയുടെ ഭാവിയെക്കുറിച്ച് ഒരാൾക്കും ആശങ്ക വേണ്ടെന്നും മുൻപു പ്രവർത്തിച്ചിരുന്ന അതേ ഊർജത്തോടെ മുന്നോട്ടു പോകുമെന്നും കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. കമ്പനിയുടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ജോസഫ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതുപോലെ കമ്പനി ചെയർമാൻ സി.ജെ. റോയി മരിച്ചുകഴിഞ്ഞപ്പോൾ ആശങ്കകൾ ഉണ്ടായത് സ്വാഭാവികമാണെന്നും ഒട്ടേറെ നിക്ഷേപകർ തങ്ങളെ വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇകാര്യങ്ങൾ വാർത്താ സമ്മേളനം വിളിച്ച് വിശദമാക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും പോലീസ് അന്വേഷണവും മറ്റുമായി ബെംഗളുരുവിൽ തന്നെ നിൽക്കേണ്ടി വന്നതിനാലാണ് അത് സാധിക്കാതിരുന്നത് എന്നും ജോസഫ് പറഞ്ഞു. കേരളത്തിലും ബെംഗളുരുവിലുമാണ് കോൺഫി‍ഡന്റ് ഗ്രൂപ്പ് കൂടുതലായി പ്രവർത്തിക്കുന്നത്. എന്നാൽ ബെംഗളുരുവിൽ അപ്പാർട്ട്മെന്റുകളുടെ നിർമാണത്തേക്കാൾ 2–3 വർഷമായി മാസ്റ്റർ ഡെവലപ്പർ എന്ന നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കൂടിയ അളവിൽ സ്ഥലം വാങ്ങി ബിൽഡർമാർക്ക് സംയുക്തമായി വികസിപ്പിക്കാൻ…

    Read More »
  • ഭർത്താവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാമുകനുമായി ചേർന്ന് കഴുത്തുഞെരിച്ച് കൊന്ന് വാഹനാപകടമാക്കി, മോഷണമെന്ന് വരുത്തിതീർക്കാൻ കാതിൽ കിടന്ന കമ്മലുകളും ഫോണും പ്രതികൾക്ക് നൽകി, ബോധരഹിതയായതായി അഭിനയിച്ചു കിടന്നു!! വീണ്ടും ഹണിമൂൺ കൊലപാതകം, കുടുക്കിയത് ആശിഷിന്റെ ശരീരത്തിലെ മുറിവുകൾ

    ജയ്പുർ: രാജസ്ഥാൻ സ്വദേശിയായ ഹണിമൂണിനിടെ നവവരൻ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്നു കണ്ടെത്തൽ. ഭാര്യയും കാമുകനും കൂട്ടാളികളും ചേർന്നു യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയാണെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൽ കാമുകനായ സഞ്ജുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ ഭാര്യ അഞ്ജുവാണു ഭർത്താവ് ആശിഷിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. കേസിൽ 4 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവദിവസം വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ ഭർത്താവിനെ അജ്ഞാത വാഹനം വന്നിടിച്ചെന്നാണു 23കാരിയായ അഞ്ജു പോലീസിനോട് പറഞ്ഞത്. അപകടത്തിന് പിന്നാലെ തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു. എന്നാൽ, അഞ്ജുവിന്റെ മൊഴിയിൽ പോലീസിനു സംശയം തോന്നിയതാണു കേസിൽ വഴിത്തിരിവായത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആശിഷിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ കഴുത്തു ഞെരിച്ചതായും കണ്ടെത്തി. പക്ഷെ ഒപ്പമുണ്ടായിരുന്ന അഞ്ജുവിന് പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞതും സംശയത്തിനിടയാക്കി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അഞ്ജു തന്റെ വീടിനടുത്തുള്ള സഞ്ജു എന്ന യുവാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ വഴി പോലീസ് കണ്ടെത്തി. അഞ്ജുവും ആശിഷും മൂന്നു…

    Read More »
  • സന്തോഷ് ട്രോഫിയിൽ പഞ്ചാബി മല്ലന്മാരെ 4-0 മലർത്തിയടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ ഇതാ ഫൈനലിൽ

    santosh-trophyദിബ്രുഗഡ് (അസം): സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ ഒറ്റ​ഗോൾ പോലും അടിക്കാൻ സമ്മതിക്കാതെ 4- 0ന് തകർത്ത് കേരളം ഫൈനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. റെയിൽവേസിനെ 2- 0 ന് തകർത്ത് സർവീസസും ഫൈനലിൽ കടന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസും കേരളവും ഏറ്റുമുട്ടും. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ മുഹമ്മദ് അജസലിന്റെ വകയായിരുന്നു ആദ്യ ഗോൾ. 16–ാം മിനിറ്റിൽ വി. അർജുൻ എടുത്ത കോർണർ കിക്കിന് അജസൽ തലവച്ചു കൊടുത്തതോടെ സ്കോർ- 1-0. 34–ാം മിനിറ്റിൽ രണ്ടാം ഗോൾ. വി. അർജുന്റെ ഗ്രൗണ്ട് ബോൾ കോർണർ ബിബിൻ അജയനിലേക്ക്. ബിബിൻ പാസ് നീട്ടിയത് പോസ്റ്റിൽ കാത്തുനിന്ന റിയാസിന്. റിയാസിന്റെ ഷോട്ട് വലയിൽ. 2- 0. പിന്നീട് മൂന്നാം ഗോൾ പിറന്നത് 45–ാം മിനിറ്റിൽ. അജസൽ നൽകിയ പന്ത് എടുത്ത് ഇടത് വിങ്ങിലൂടെ മുന്നേറിയ എം.…

    Read More »
Back to top button
error: