Breaking News

  • ‘ഓപ്പറേഷന്‍ ചെയ്തു തൊണ്ട മുഴുവന്‍ മുറിച്ചു കളഞ്ഞു; വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല; കേരളത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് കീമോ മാത്രം മതിയെന്നാണ്; ബംഗളരുവില്‍ ശസ്ത്രക്രിയ നടത്തിയത് പലരുടെയും വാക്കു കേട്ട്’; ജിഷ്ണുവിന്റെ മരണത്തില്‍ അച്ഛന്‍ രാഘവന്‍

    കൊച്ചി: നമ്മള്‍ എന്ന ഒറ്റ സിനിമ മതി നടന്‍ ജിഷ്ണുവിനെ എക്കാലത്തും ഓര്‍മിക്കാന്‍. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അല്‍പം വില്ലത്തരമുള്ള വേഷത്തിലും ജിഷ്ണു രാഘവന്‍ എത്തി. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായാന് ശ്രദ്ധേയനായത്. സിനിമ രംഗത്ത് സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി കാന്‍സര്‍ ബാധിച്ചത്. 2016ല്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ മകന്റെ ചികില്‍സയെ പറ്റി സംസാരിക്കുകയാണ് നടന്‍ രാഘവന്‍. ആരുടെയൊക്കെയോ വാക്കുകേട്ട് അവന്‍ ബെംഗളൂരുവില്‍നിന്ന് ഓപ്പറേഷന്‍ ചെയ്‌തെന്നും തങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും രാഘവന്‍ പറഞ്ഞു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും പക്ഷേ അത് കേട്ടില്ലെന്നും രാഘവന്‍ പറയുന്നു. ഒരു ഫോട്ടോ പോലും വച്ചിട്ടില്ലെന്നും തങ്ങള്‍ ജിഷ്ണുവിനെ ഓര്‍ക്കാറേയില്ലെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാഘവന്‍ പറഞ്ഞു. ‘അത് അങ്ങനെയാണ് വരേണ്ടത്. ഞാന്‍ ഒരു കാര്യത്തെക്കുറിച്ച് ഓര്‍ത്തും വിഷമിക്കില്ല. കാരണം,…

    Read More »
  • എസ്‌ഐആറിന് കുട്ടികളെ വിടാനാകില്ല; പ്രശ്‌നം നേരിട്ടാല്‍ ആര് ഉത്തരം പറയും? തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വിദ്യാഭ്യാസ മന്ത്രി; ‘പഠനം മുടക്കിയുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല’; കത്തു നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

    തിരുവനന്തപുരം: എസ്.ഐ.ആറിന് സ്‌കൂള്‍ കുട്ടികളെ വൊളന്റിയര്‍മാരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ തുറന്നെതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ വിടാനാവില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, ബി.എല്‍.ഒമാരെ സഹായിക്കാന്‍ വിദ്യാര്‍ഥികളെ വൊളന്റിയര്‍മാരാക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. എസ്. ഐ. ആറിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സേവനം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടംസ്‌കൂളുകള്‍ക്ക് കത്തു നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. എസ്.ഐ.ആറില്‍ സ്‌കൂള്‍കുട്ടികളെ ഉള്‍പ്പെടുന്നത് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി വിദ്യാഭ്യാസ മന്ത്രിതന്നെ രംഗത്തെത്തി. പഠനം മുടക്കിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല. കുട്ടികള്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ആര് ഉത്തരം പറയുമെന്നും മന്ത്രി ചോദിച്ചു. കുട്ടികളെ നിര്‍ബന്ധിച്ച് എസ്.ഐ.ആറിന്റെ ഭാഗമാക്കില്ലെന്നും എന്നാല്‍ കുട്ടികള്‍പങ്കെടുക്കുന്നത് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ഖേല്‍ക്കര്‍ പറഞ്ഞു. ബി.എല്‍.ഒമാരെ സഹായിക്കാനാണ് കുട്ടികളുടെ സേവനം തേടുന്നത്. ഡിജിറ്റൈസേഷനും മാപ്പിങിനുമാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കുക എന്ന് തിരുവനന്തപുരം ജില്ലാകലക്ടര്‍ അറിയിച്ചു.…

    Read More »
  • രത്‌നകിരീടം ചൂടാന്‍ തങ്ങളുടെ തലയ്ക്ക് ശേഷിയില്ല; തന്നെ വിമര്‍ശിച്ചിരിക്കുന്നത് എല്ലാം തികഞ്ഞ ഒരു ‘മാം’ ; വിവാദനായിക പി.പി. ദിവ്യയ്ക്ക് രൂക്ഷ വിമര്‍ശനവുമായി സീമാ ജി നായര്‍

    കണ്ണൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് തന്നെ വിമര്‍ശിച്ച വിവാദനായിക പിപി ദിവ്യയ്ക്ക് രൂക്ഷ വിമര്‍ശനം നടത്തി നടി സീമാ ജി നായര്‍. തന്നെ വിമര്‍ശിച്ചിരിക്കുന്നത് എല്ലാം തികഞ്ഞ ഒരു ‘മാം’ ആണെന്നാണ് ആക്ഷേപം. ഈ അഭിപ്രായം താന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു സീമയുടെ പരിഹാസ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം സീമാ ജി നായര്‍ പിന്തുണച്ചിരുന്നു. ഇതിന് സീമാ ജി നായരെ വിമര്‍ശിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ പി പി ദിവ്യ രംഗത്ത് വന്നിരുന്നു. ഇതിനായിരുന്നു സീമാ ജി നായരുടെ മറുപടി. രത്‌ന കിരീടം തങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്നും ആ കിരീടം താങ്ങാനുള്ള ശേഷി തന്റെയൊന്നും തലയ്ക്കില്ല, അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീമ ജി നായരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പി പി…

    Read More »
  • ഒരേ വാര്‍ഡില്‍ മത്സരിക്കുന്നത് മൂന്ന് ഗീതമാരും അനിതമാരും, അഭിജിത് മാര്‍ രണ്ട് ; ഒഞ്ചിയത്ത് നടക്കുന്നത് അപരന്മാരുടെ സംസ്ഥാനാ സമ്മേളനം ; വടകര രണ്ടാം വാര്‍ഡില്‍ അപരനെ മാത്രമല്ല വിമതനെയും മുസ്‌ളീംലീഗിന് നേരിടണം

    കോഴിക്കോട്: ഏത് തെരഞ്ഞെടുപ്പ് വന്നാലും ഏറ്റവും വലിയ ചര്‍ച്ചയായി മാറുന്ന അപരശല്യ ത്തിന്റെ കാര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും മുന്നില്‍ ഒഞ്ചിയം ഒരേ വാര്‍ഡില്‍ മത്സരിക്കാന്‍ ഗീതമാരും അനിതമാരും അഭിജിത് മാരും ഇറങ്ങിത്തിരിച്ചപ്പോള്‍ വടകരയില്‍ രണ്ടാം വാര്‍ഡില്‍ മുസ്‌ളീംലീഗിന് നേരിടേണ്ടി വരുന്നത് അപരശല്യത്തിന് പുറമേ വിമതരെ കൂടിയാണ്. ഒഞ്ചിയം പഞ്ചായത്തിലെ ഏറ്റവും വലിയ തന്ത്രമായി മുന്നണികള്‍ അപരന്മാരെ ഉപയോഗി ക്കുകയാണ്. ഒട്ടുമിക്ക വാര്‍ഡുകളിലും ഒന്നിലധികം അപര സ്ഥാനാര്‍ത്ഥിക ളാണുള്ളത്. ഒഞ്ചിയം രണ്ടാം വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി അനിത പിലാക്കണ്ടിയില്‍ ആണ്. എന്നാല്‍ മറ്റു രണ്ട് അനിതമാരും മത്സരിക്കുന്നുണ്ട്. ഇത് രണ്ടാം വാര്‍ഡിലെ കാര്യമാണെങ്കില്‍ ഒന്നാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വി അഭിജിത്താണ്. അഭിജിത് എന്ന അതേ പേരില്‍ അപര സ്ഥാനാര്‍ത്ഥിയും ഇവിടെയുണ്ട്.. മൂന്നാം വാര്‍ഡില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി വിനോദിനെതിരെ രണ്ട് വിനോദന്‍മാരാണ് മത്സരിക്കുന്നത്. എട്ടാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി പി രാജുവിനെതിരെ പി പി രാജന്‍ എന്ന പേരിലാണ്…

    Read More »
  • ഒറ്റദിവസം കൊണ്ട് സ്‌കോര്‍ ചെയ്യേണ്ടത് 500 ന് മേല്‍ , കെ എല്‍ രാഹുലും ജയ്‌സ്വാളും വീണു ; അത്ഭുതം നടന്നാല്‍ ഇന്ത്യ ജയിക്കും ; പക്ഷേ ദക്ഷിണാഫ്രിക്കയെ മറികടന്നാല്‍ ചേസിംഗില്‍ കാത്തിരിക്കുന്നത് ഈ നേട്ടം

    ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ആവേശകര മായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ മറികടക്കാന്‍ നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടത് റെക്കോഡ് ചേസിംഗ്. ഇന്ത്യയുടെ വിജയലക്ഷ്യം 549 റണ്‍സാണ്. നാലാം ഇന്നിംഗ്‌സില്‍ ഒരു ലോക റെക്കോര്‍ഡ് ചേസ് ആവശ്യമാണ്. ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ് 2003-ല്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയക്കെതിരെ നേടിയ 418 ആണ്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസ് 1976-ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 406 ആണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 400-ല്‍ അധികം റണ്‍സ് നാല് തവണ മാത്രമാണ് വിജയകര മായി ചേസ് ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ഏഷ്യന്‍ സാഹചര്യങ്ങളില്‍ ഒരു ടീമും 400-ല്‍ അധികം റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ല. ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകര മായ ചേസ് 2021-ല്‍ ബംഗ്ലാദേശിനെതിരെ ചട്ടോഗ്രാമില്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയ 395 റണ്‍സാണ്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസ്…

    Read More »
  • നടിയെ ആക്രമിച്ച കേസ്: ഇടപെടരുതെന്നു ചിലര്‍ പി.ടിയോട് ആവശ്യപ്പെട്ടു; ആ പേരുകള്‍ പുറത്തു പറയാന്‍ കഴിയില്ലെന്ന് ഉമ തോമസ്; ഭാമ മുതല ബിന്ദു പണിക്കര്‍വരെ 19 പേര്‍ മൊഴിമാറ്റിയ കേസില്‍ വിധി പറയാനിരിക്കേ വെളിപ്പെടുത്തല്‍

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍ പി.ടി. തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ. താന്‍ ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ലെന്ന് പി.ടി. പറഞ്ഞു. ആ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിനു പ്രഖ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. എട്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ നൂറിലേറെ ദിവസമാണ് വിസ്തരിച്ചത്. ഏപ്രില്‍ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ അന്തിമവാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധിക്ക് മുന്നോടിയായി വാദങ്ങളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ഏഴ് മാസം. എട്ട് വര്‍ഷം നീണ്ട വിചാരണനപടികള്‍ക്കൊടുവില്‍ ഡിസംബര്‍ എട്ടിന് വിധിയെന്ന് ജ്ഡജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി. തദേശതിരഞ്ഞെടുപ്പിന് തൊട്ടു തലേദിവസമുള്ള വിധി നടന്‍ ദിലീപിനടക്കം ഏറെ നിര്‍ണായകമാണ്. ദൈര്‍ഘ്യമേറിയ വിചാരണനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതിലഭിക്കുമെന്നാണ് പ്രതീക്ഷ.…

    Read More »
  • സ്ഥാനാര്‍ത്ഥിയെ ഒപ്പിച്ചോണ്ട് വന്നപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരില്ല ; അടൂരില്‍ 8 വാര്‍ഡുകളില്‍ ബിജെപിക്ക് മത്സരിക്കാനാളില്ല ; നേരത്തെ ശക്തമായ പോരാട്ടം നടത്തിയ 24 ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതേയില്ല

    അടൂര്‍: ശബരിമല ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ വലിയ വിഷയമുള്ളപ്പോള്‍ ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ബിജെപി. കഴിഞ്ഞതവണ ശക്തമായ മത്സരം കാഴ്ചവെച്ച സീറ്റുകളില്‍ പോലും സ്ഥാനാര്‍ത്ഥിയില്ല. ഒരിടത്ത് ആളെ ഒപ്പിച്ചു വന്നപ്പോള്‍ അയാള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരില്ല. അടൂര്‍ നഗരസഭയിലെ എട്ടു വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. 29 വാര്‍ഡുകളാണ് നഗരസഭയില്‍ മൊത്തമുള്ളത്. ഇതില്‍ 6,11,19,20,21,22,24,28 വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. ഇതില്‍ ആറാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായെങ്കിലും പത്രിക നല്‍കാനെത്തിയപ്പോഴാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്ന് അറിയുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥി പത്രിക നല്‍കാനാകാതെ പിന്‍ വാങ്ങി. കഴിഞ്ഞ തവണ 245 വോട്ടുകള്‍ നേടിയ അടൂര്‍ ടൗണ്‍ 24-ാം വാര്‍ഡിലും ഇത്തവണ സ്ഥാനാര്‍ത്ഥിയില്ല. ബിജെപി ഇവിടെ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

    Read More »
  • മുഗളന്മാര്‍ ഹിന്ദു പാരമ്പര്യങ്ങളെ അടിച്ചമര്‍ത്തി, ‘തിലകം മായ്ക്കാനും പൂണൂല്‍ ഇല്ലാതാക്കാനും ശ്രമിച്ചു’ ; ഇന്ത്യയെ മുസ്‌ളീംരാജ്യമാക്കാന്‍ ശ്രമിച്ചു ; പ്രതിരോധിച്ചത് സിഖ് ഗുരുക്കന്മാരെന്ന് യോഗി ആദിത്യനാഥ്

    ലക്‌നൗ: മുഗള്‍ രാജാക്കന്മാര്‍ ഇന്ത്യയിലെ ഹിന്ദുപാരമ്പര്യങ്ങള്‍ അടിച്ചമര്‍ത്തി ഇസ്‌ളാമിക രാജ്യമാക്കാന്‍ ശ്രമിച്ചെന്നും സിഖ് ഗുരുക്കന്മാരാണ് പ്രതിരോധിച്ചതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരമായ പീഡനം ശക്തമാക്കുകയും ഹിന്ദു ചിഹ്നങ്ങളെയും ആചാര ങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടത്തിയതെന്നും ബലപ്രയോഗത്തിലൂടെ മതമാറ്റം നടത്തിയതായും പറഞ്ഞു. മുഴുവന്‍ ഇന്ത്യയെയും ഇസ്ലാമികവല്‍ക്കരിക്കാന്‍ മുഗളന്മാര്‍ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. ഔറംഗസേബ് തിലകം മായ്ക്കാനും പൂണൂല്‍ ഇല്ലാതാക്കാനും ശ്രമിച്ചു. കശ്മീരിലെ അടിച്ചമര്‍ ത്തല്‍ ഉള്‍പ്പെടെയുള്ള വ്യാപകമായ അതിക്രമങ്ങള്‍ നടത്തി. ഈ കാലഘട്ടത്തില്‍ ഗുരു തേജ് ബഹാദൂര്‍ ശബ്ദമുയര്‍ത്തുകയും പീഡനങ്ങള്‍ക്കെതിരെ ഒരു തടസ്സമായി നിലകൊള്ളുകയും ചെയ്തുവെന്ന് സിഖ് ചരിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ അനുയായികള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ”ഭായ് മതി ദാസിനെ ആദ്യം പീഡിപ്പിക്കുകയും കഷണങ്ങളാക്കി അറുക്കുകയും ചെയ്തു. ഭായ് സതി ദാസിനെ പഞ്ഞിയില്‍ കെട്ടി തീയിട്ടു. ഭായ് ദയാലയെ തിളച്ച വെള്ളമുള്ള പാത്രത്തി ലേക്ക് എറിയുകയും ചെയ്തു. അവര്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടും ഗുരു തേജ് ബഹാദൂര്‍…

    Read More »
  • ഇന്ത്യന്‍ പോലീസിന്റെ ഊഴം കഴിഞ്ഞു ; വീഡിയോകോള്‍ വിളിച്ചുള്ള പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് ഇപ്പോള്‍ ഖത്തര്‍പോലീസിന്റെ വേഷത്തിലും ; ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

    ദോഹ : പോലീസ് വേഷത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന് പുതിയമുഖം. ഇന്ത്യന്‍ പോലീസുകാരുടെ വേഷത്തില്‍ നടക്കുന്ന തട്ടിപ്പ് ഇപ്പോള്‍ വേണ്ടവിധത്തില്‍ ഏല്‍ക്കാതായപ്പോള്‍ ഖത്തര്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീഡിയോ കോളിലൂടെ സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി. വ്യാജ പോലീസ് യൂണിഫോം ധരിച്ച് വീഡിയോ കോളിനിടെ പ്രത്യക്ഷപ്പെട്ട ഒരു കേസ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് രാജ്യത്തെ ഔദ്യോഗിക പദവികളും വേഷവും അനുകരിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നത്. ഇത്തരം പുതിയ ഇലക്ട്രോണിക് തട്ടിപ്പ് രീതികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തറി പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തുന്ന ഒരാള്‍ വ്യാജ യൂണിഫോമില്‍, വ്യാജ ഐഡിയുമായി ഇരകളിലൊരാളുമായി വീഡിയോ കോളില്‍ ബന്ധപ്പെടുന്നതിന്റെ ചിത്രം ഖത്തറിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ”വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങളോ ഡാറ്റയോ കൈക്കലാക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്.സര്‍ക്കാര്‍ അല്ലെങ്കില്‍…

    Read More »
  • ഇന്ത്യയെ ഇന്നിംഗ്‌സ് തോല്‍വിയിലേക്ക് തള്ളിവിടാന്‍ അവസരമുണ്ടായിട്ടും ഒഴിവാക്കി; രണ്ടു മിനുട്ട് ആലോചിച്ച് ഫോളോ ഓണ്‍ വേണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍; ഇന്ത്യ ഏറ്റവുമൊടുവില്‍ ഫോളോ ഓണ്‍ വഴങ്ങിയത് 2010ല്‍

    ഗുവാഹത്തി: രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 201ന് ഓള്‍ഔട്ടായതോടെ ആതിഥേയരെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാന്‍ (വീണ്ടും ബാറ്റിങ്ങിന് അയയ്ക്കുക) ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവൂമയ്ക്ക് അവസരം ഉണ്ടായിരുന്നിട്ടും വിനിയോയിച്ചില്ല. എന്നാല്‍ അംപയര്‍മാര്‍ ഫോളോ ഓണിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘രണ്ടു മിനിറ്റ്, ടീമുമായി ആലോചിക്കട്ടെ’ എന്നായിരുന്നു ബവൂമയുടെ മറുപടി. പിന്നാലെ ഡ്രസിങ് റൂമിന് അടുത്തേക്ക് ഓടിയ ബവൂമ, പരിശീലകന്‍ ഉള്‍പ്പെടെ ഉള്ളവരോടു ചോദിച്ച ശേഷം ഫോളോ ഓണ്‍ വേണ്ടെന്നും തങ്ങള്‍ ബാറ്റ് ചെയ്‌തോളാമെന്നും അംപയര്‍മാരെ അറിയിച്ചു. ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്ക് തള്ളിവിടാന്‍ അവസരം ഉണ്ടായിട്ടും ഫോളോ ഓണ്‍ ഉപേക്ഷിച്ച ബവൂമയുടെ തീരുമാനം കമന്റേറ്റര്‍മാര്‍ക്കും കൗതുകമായി. നാട്ടില്‍ നടന്ന ടെസ്റ്റില്‍, 2010ലാണ് ഇന്ത്യ അവസാനമായി ഫോളോ ഓണ്‍ വഴങ്ങിയത്. അന്നും ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു എതിരാളി. മത്സരത്തില്‍ ഇന്നിങ്‌സിനും 6 റണ്‍സിനും ഇന്ത്യ തോറ്റിരുന്നു. ഇതടക്കം 3 തവണയാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഫോളോ ഓണ്‍ നേരിടേണ്ടിവന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288…

    Read More »
Back to top button
error: