Breaking News
-
ഈ ചെക്കന് ഭ്രാന്താടാ… എട്ട് സിക്സ്… എട്ട് ഫോർ!! 32 ബോളിൽ 50, പിന്നെ സെഞ്ചുറിയിലേക്ക് 23 ബോളുകൾ മാത്രം, അർദ്ധ സെഞ്ചുറി നേടിയ പിന്നാലെ ആയുഷ് പുറത്ത്- ഇന്ത്യ 167-2
ഹരാരെ: തുടക്കത്തിൽ കാടൻ അടിക്ക് ശ്രമിക്കാതെ പ്രഹരിക്കേണ്ട ബോളുകൾ തിരഞ്ഞുപിടിച്ചുള്ള അടി, 32 ബോളിൽ 50 അടിച്ചെടുത്ത് ഇന്ത്യൻ കുട്ടിത്താരം വൈഭവ് സൂര്യവംശി. പിന്നാലെ 23 ബോളിൽ സെഞ്ചുറി… അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി. 8 ഫോറും എട്ട് സിക്സുമടക്കമാണ് താരത്തിന്റെ മനോഹര സെഞ്ചുറി. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് അർദ്ധ സെഞ്ചുറി പുറത്തായി. 51 ബോളിൽ 53 റൺസെടുത്താണ് ആയുഷ് പുറത്തായത്. നാലാമനായി വേദാന്ത് ത്രിവേദി ക്രീസിൽ. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മലയാളി താരം ആരോൺ ജോർജിന്റെ വിക്കറ്റാണ് നഷ്ടമായത്. ഗ്രീനിന്റെ ബോൾ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ബെന്നിന്റെ കൈകളിലോതുങ്ങുകയായിരുന്നു. 34 ബോളിൽ 33 റൺസുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും 35 ബോളിൽ 55 റൺസുമായി വൈഭവ് സൂര്യ വംശിയുമായി ക്രീസിൽ. ഇന്ത്യൻ സ്കോർ 21 ഓവറിൽ 186-2. അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ്…
Read More » -
പതിവ് തെറ്റിക്കാതെ വൈഭവ്, 32 ബോളിൽ അർദ്ധസെഞ്ചുറി (71*), നൂറ് കടന്ന് ഇന്ത്യ!! 9 റൺസെടുത്ത് ആരോൺ പുറത്ത്
ഹരാരെ: കാടൻ അടിക്ക് ശ്രമിക്കാതെ പ്രഹരിക്കേണ്ട ബോളുകൾ തിരഞ്ഞുപിടിച്ചുള്ള അടി, 32 ബോളിൽ 50 അടിച്ചെടുത്ത് ഇന്ത്യൻ കുട്ടിത്താരം വൈഭവ് സൂര്യവംശി. ടോസ് നേടി ബാറ്റിങ്ങ് തിരിഞ്ഞെടുത്ത ഇന്ത്യയ്ക്ക് മലയാളി താരം ആരോൺ ജോർജിന്റെ വിക്കറ്റാണ് നഷ്ടമായത്. ഗ്രീനിന്റെ ബോൾ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ബെന്നിന്റെ കൈകളിലോതുങ്ങുകയായിരുന്നു. 36 ബോളിൽ 38 റൺസുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും 41 ബോളിൽ 71 റൺസുമായി വൈഭവ് സൂര്യ വംശിയുമായി ക്രീസിൽ. ഇന്ത്യൻ സ്കോർ 15 ഓവറിൽ 122-1. അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹരാരെ സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം. അതേസമയം അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. എതിരാളികളായ ഇംഗ്ലണ്ട് 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള…
Read More » -
തെല്ലാശ്വാസം! സ്വർണ്ണ വില കുറഞ്ഞു; പവന് ഇന്ന് 1,11,720 രൂപ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 6,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില കുറഞ്ഞത് 6000 രൂപയോളം. പവൻ്റെ വില ഇന്ന് ഒരൊറ്റ ദിവസം 1,520 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,11,720 രൂപയാണ് വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. അതേസമയം,വെള്ളിയുടെ വില റെക്കോർഡിലെത്തി നില്ക്കുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നത്തെ വില 275 രൂപയാണ്. ഇന്നത്തെ വിപണി പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13965 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11475 രൂപയും ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8935 രൂപയും ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5675 രൂപയുമാണ്. കഴിഞ്ഞ ദിവസം (വ്യാഴാഴ്ച) സ്വർണവില സർവ്വ റെക്കോർഡുകളും തകർത്ത് കുതിച്ചുയർന്നിരുന്നു. എന്നാൽ ആ കുതിപ്പ് നിലനിന്നില്ല. വില ഇടിഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര…
Read More » -
ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി, അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ…വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്, പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല!! അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും- മണിയൻ പിള്ള രാജു
തിരുവനന്തപുരം: സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തന്റെ കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനാൽ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു. അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കുമെന്നും നടൻ വ്യക്തമാക്കി. ‘സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടു. ഈ അപകടത്തിൽ ഞാൻ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവർ ഇല്ല. ദീർഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. ഞാൻ പതിയെ ആണ് വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാർഡ് ചടങ്ങിന് പോയിട്ട് തിരികെ വരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്. ക്ലബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡ് ശൂന്യമായിരുന്നു. എന്നാൽ പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ. വണ്ടി തട്ടിയപ്പോൾ പെട്ടെന്ന് ഞാൻ ആകെ പേടിച്ചുപോയി. ആ ടെൻഷനിൽ ഇറങ്ങാൻ പറ്റിയില്ല. ഉടനെ ഞാൻ ക്ലബ്ബിൽ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ്…
Read More » -
അമേരിക്കൻ പൗരന്മാർ ഈ നിമിഷം ഇറാൻ വിടണം, അമേരിക്കൻ– ഇറാനിയൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക അപകടസാധ്യത’, ആശയവിനിമയ ബ്ലാക്ക്ഔട്ട് , ഗതാഗത തടസം, ചോദ്യം ചെയ്യൽ, അറസ്റ്റ് എന്നിവയ്ക്ക് സാധ്യത, വിമാന സർവീസുകൾ ഏതുനിമിഷവും പരിമിതപ്പെടും!! സുരക്ഷിതമാണെങ്കിൽ, അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുക.., പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി
ടെഹ്റാൻ: മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ “ഉടൻ രാജ്യം വിടണം” എന്ന അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി. ആശയവിനിമയ ബ്ലാക്ക്ഔട്ട് വ്യാപകമാകുന്നതും ഗതാഗത തടസങ്ങളും ചോദ്യം ചെയ്യൽ, അറസ്റ്റ് സാധ്യതകൾ എന്നിവ വർധിക്കുന്നതും മുന്നറിയിപ്പിൽ പറയുന്നു. അതുപോലെ ഇറാനിൽ ഇന്റർനെറ്റ്, മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതായി എംബസി അറിയിച്ചു. പൊതുഗതാഗതം തടസപ്പെടുകയും നിരവധി റോഡുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. വിമാന സർവീസുകളും പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമാണെന്നും അറിയിപ്പിൽ പറയുന്നു. “ഇന്റർനെറ്റ് പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. സുരക്ഷിതമാണെങ്കിൽ, അമേരിക്കൻ പൗരന്മാർ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുന്നത് പരിഗണിക്കണം,” യുഎസ് എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് സർക്കാർ സഹായത്തെ ആശ്രയിക്കാതെ തന്നെ യാത്രാ പദ്ധതികൾ തയ്യാറാക്കണമെന്നും, വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാകാൻ സാധ്യതയുണ്ടെന്നും എംബസി അറിയിച്ചു. അതുപോലെ രാജ്യം വിടാൻ കഴിയാത്തവർ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും, ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കണമെന്നും പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും…
Read More » -
0 കോടി രൂപയുടെ ആദായനികുതി കുടിശ്ശിക; ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തിയിലേയ്ക്ക്?
ചെന്നൈ: ആദായനികുതി കുടിശിക അടയ്ക്കാത്തപക്ഷം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നികുതി കുടിശിക ആവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് ജയയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ.ദീപ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയ്ക്കാണ് ആദായനികുതി വകുപ്പിന്റെ ഇത്തരമൊരു അറിയിപ്പ് . കുടിശികയും പലിശയും സഹിതം 20 കോടി രൂപയാണ് ദീപയും സഹോദരൻ ദീപക്കും ചേർന്ന് അടയ്ക്കേണ്ടത്. നിയമപരമായ അവകാശികളിൽ ഒരാളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നൽകിയിട്ടുണ്ട്. 36 കോടി രൂപയായിരുന്നു നികുതിയായി ആദ്യം ഇരുവരിൽ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇതു പിന്നീട് 13 കോടിയായി കുറച്ചു. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ദീപയുടെ വാദം 18നു കേൾക്കും. ജയയുടെ മൊത്തം സ്വത്തുക്കൾക്ക് 600 കോടിയിലേറെ രൂപയുടെ മൂല്യമുണ്ട്.
Read More » -
അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ, കൂടിക്കാഴ്ച നടത്തിയതായി മുഖ്യപ്രതിയുടെ മൊഴി… പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം പിരിച്ചതായി ആരോപിച്ച് പറവൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പോലീസ് വ്യാഴാഴ്ച വൈകുന്നേരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, രണ്ട് വർഷത്തിന് ശേഷവും വാഹനമോ പണമോ തിരികെ നൽകിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട സമാനമായ പരാതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കൂടുതൽ പരിശോധന നടക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എഎൻ രാധാകൃഷ്ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി…
Read More » -
ഇതു ടീമുകളുടേയും യാത്ര പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇംഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ
ഹരാരെ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇരു ടീമിന്റെ അപരാജിത ജൈത്രയാത്രയ്ക്ക് ഇന്ന് ഫുൾസ്റ്റോപ്പ് വീഴുകയാണ്. ആറാം കിരീടത്തിൽ കണ്ണുവെച്ചാണ് ആയുഷ് മാത്രെയുടെ കീഴിൽ ഇന്ത്യൻ കൗമാരപ്പട ഇറങ്ങുന്നത്. മറു സൈഡിൽ ഇംഗ്ലണ്ടിനാകട്ടെ 27 വർഷമായി മോഹിക്കുന്ന ആ കപ്പെടുക്കുകയെന്നതാണ് ലക്ഷ്യം. അവസാനമായി 1998 ലാണ് ഇംഗ്ലണ്ട് കപ്പുയർത്തിയത്. അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ രണ്ട്അപരാജിതശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശം അതിന്റെ മൂർദ്ധന്യത്തിലെത്തുമെന്ന് ഉറപ്പ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ. കണക്കുകൾ വച്ചുനോക്കിയാൽ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയർത്തിയത്. 2024-ലാണ് അവസാനമായി ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്ട്രേലിയയോട് ഫൈനലിൽ കീഴടങ്ങുകയായിരുന്നു. അതേസമയം തുടർച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്. സെമിയിൽ റെക്കോഡ് റൺ ചേസ് നടത്തി അഫ്ഗാനിസ്താനെ കീഴടക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഒരു പടിക്ക് കൂട്ടിയിട്ടുണ്ട്. കൂടാതെ ഓപ്പണർമാരായ വൈഭവ് സൂര്യവംശി, മലയാളി താരം ആരോൺ ജോർജ് എന്നിവരുടെ…
Read More » -
കാർ പാർക്കുചെയ്യുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു, പട്ടാപ്പകൽ എഎപി നേതാവ് ലക്കി ഒബ്‌റോയിക്ക് ദാരുണാന്ത്യം, പഞ്ചാബിൽ ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ല, അപ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ്
ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധറിൽ പട്ടാപ്പകൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതരായ അക്രമികൾ നടുറോഡിൽ വെടിവച്ചു കൊന്നു. ജലന്ധറിലെ മോഡൽ ടൗണിലുള്ള ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ ലക്കിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാവിലെ ഗുരുദ്വാരയ്ക്ക് പുറത്ത് തന്റെ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ലക്കി ഒബ്‌റോയിക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ദേഹത്ത് അഞ്ച് വെടിയുണ്ടകൾ ഏറ്റു. ഉടൻതന്നെ ലക്കി ഒബ്റോയിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിനു പിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ ചോദിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകരാറിലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയും ആരോപിച്ചു.
Read More »
