Breaking News
-
രോഗിയല്ലെങ്കിൽ വിഷം കൊടുത്ത് ആശുപത്രിയിലാക്കും, ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്, വ്യാജ മെഡിക്കൽ റിപ്പോർട്ടും!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ
കാഠ്മണ്ഡു: വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗമുള്ള രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് ഏകദേശം 130 കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. വ്യാജ രക്ഷാപ്രവർത്തനങ്ങളുടെ പേരിലാണ് നേപ്പാളിൽ കോടികളുടെ തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തിൽ 33 പേർക്കെതിരേ നേപ്പാൾ പോലീസിന്റെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (സിഐബി) കേസെടുത്തു. ഇതിൽ പത്തുപേരെ സിഐബി അറസ്റ്റ് ചെയ്തു. ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 2022 മുതലാണ് വ്യാജ ഇൻഷുറൻസ് ക്ലെയിംചെയ്ത് ഇൻഷുറൻസ് കമ്പനികളിൽനിന്ന് കോടികൾ തട്ടിയെടുത്തു തുടങ്ങിയത്. ട്രക്കിങ്ങിനിടെ രക്ഷാപ്രവർത്തനത്തിലൂടെ എത്തിക്കുന്ന വിദേശ വിനോദസഞ്ചാരികളെ ചികിത്സ ആവശ്യമില്ലെങ്കിലും നിർബന്ധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം ആവശ്യപ്പെട്ടില്ലെങ്കിലും സഞ്ചാരികളെ നിർബന്ധിച്ച് ഹെലികോപ്റ്ററിൽ കൊണ്ടുവരും. ചില സഞ്ചാരികൾക്ക് ഭക്ഷണത്തിൽ വിഷംകലർത്തി ശാരീരികാസ്വാസ്ഥ്യമുണ്ടാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്. ഇനി ആശുപത്രിയിൽ പ്രവേശിപ്പിച്ചാലും രേഖകളിൽ മാത്രമാണ് ഇതുണ്ടായിരുന്നത്. ചില ആശുപത്രികളിൽ അഡ്മിറ്റായി കഴിഞ്ഞാൽ സഞ്ചാരികളെ പുറത്തുപോകാനും ഷോപ്പിങ്ങിനും മറ്റും അനുവദിച്ചിരുന്നു. ഇവരിൽനിന്ന് ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിമിനുള്ള അപേക്ഷകളും എഴുതിവാങ്ങി. മറ്റുചില…
Read More » -
ഉടന്‍ പണമില്ലെങ്കില്‍ എണ്ണയുമില്ല; വാങ്ങാന്‍ ആളുകള്‍ ഇഷ്ടംപോലെ! ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു; പണമിടപാടിലെ പ്രതിസന്ധിയെന്ന് പ്രാഥമിക സൂചന; ഷിപ്പ് ട്രാക്കിംഗ് രേഖകള്‍ പുറത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്കു പുറപ്പെട്ട ഇറാനില്‍നിന്നുള്ള എണ്ണക്കപ്പല്‍ ചൈനയിലേക്കു തിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. ഏഴുവര്‍ഷത്തിനിടെ ആദ്യമായി ഇറാനില്‍നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട ടാങ്കറായിരുന്നു ഇതെന്നും സൂചനയുണ്ട്. 2002-ല്‍ നിര്‍മ്മിച്ചതും 2025-ല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതുമായ അഫ്രാമാക്‌സ് (Aframax)കപ്പലായ പിംഗ് ഷുന്‍ (Ping Shun), 6 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണയുമായി ഇപ്പോള്‍ ചൈനയിലെ ഡോങ്യിംഗിലേക്ക് (Dongying) പോകുന്നതായാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍ സൂചന നല്‍കുന്നത്. ഈ ആഴ്ച ആദ്യം, ടാങ്കര്‍ ഗുജറാത്തിലെ വാഡിനാറില്‍ എത്തേണ്ടിയിരുന്നതാണ് ഇതെന്നാണ് കെപ്ലര്‍ (Kpler) ഡാറ്റ കാണിക്കുന്നു. വാഷിംഗ്ടണ്‍ അടുത്തിടെ നല്‍കിയ ഉപരോധ ഇളവിനെത്തുടര്‍ന്ന്, കടലിലുള്ള ഇറാനിയന്‍ എണ്ണ ചരക്കുകള്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യന്‍ റിഫൈനറികള്‍ പരിശോധിക്കുന്നതിനിടെയാണ് പുതിയ സംഭവം. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് 2019 മുതല്‍ ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നില്ല. ഈ ഷിപ്പ്‌മെന്റ് ഇന്ത്യയിലെത്തിയിരുന്നെങ്കില്‍ 2019നുശേഷം നടത്തുന്ന ആദ്യ ഇറക്കുമതിയാകുമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കപ്പല്‍ വാഡിനാറിലേക്ക് വരികയായിരുന്നു കപ്പല്‍. എന്നാല്‍ ലക്ഷ്യസ്ഥാനത്തിന് അടുത്തെത്തിയപ്പോള്‍ ഇന്ത്യയെ ഒഴിവാക്കി ചൈനയിലേക്ക്…
Read More » -
വരുന്നൂ ഭീമന്‍ പക്ഷി! ഇറാന്റെ ഷാഹെദ് ഡ്രോണുകളെ കടത്തി വെട്ടാന്‍ ഇന്ത്യ; നിരീക്ഷണത്തിനും ആക്രമണത്തിനും ഒരേപോലെ ശേഷി; 2000 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കും
ന്യൂഡല്‍ഹി: ഉക്രെയ്‌നും റഷ്യയും തമ്മിലുള്ളതോ അല്ലെങ്കില്‍ ഇറാന്‍ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ നടത്തുന്നതോ ആയ സമീപകാല യുദ്ധങ്ങളിലെ പ്രധാന ആയുധം ഡ്രോണുകളാണ്, ഇവ നിരീക്ഷണത്തിനും ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഇറാനിയന്‍ ഷാഹെദിനേക്കാള്‍ വലുതും, ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും, നിരീക്ഷണത്തിനായി ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഒരു ഡ്രോണ്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (HAL) തയ്യാറാക്കുകയാണെന്ന് എച്ച്എഎല്‍ (HAL) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഡി കെ സുനില്‍ പറഞ്ഞു. എച്ച്എഎല്‍ ‘ലാര്‍ജര്‍ ബേര്‍ഡ്’ പല ഇന്ത്യന്‍ സ്വകാര്യ മേഖലയിലെ കമ്പനികളും ചെറിയ ഡ്രോണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍, എച്ച്എഎല്‍ കൂടുതല്‍ ‘ചെറുതായ’ (compact) ഷാഹെദുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ‘വലിയ പക്ഷി’ (larger bird) നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണെന്ന് ഡോ. സുനില്‍ പറഞ്ഞു. തന്ത്രപരമായ തലത്തില്‍ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്‍ഫന്‍ട്രി ബറ്റാലിയനുകള്‍ക്ക് ഡ്രോണുകള്‍ നല്‍കിക്കൊണ്ട് ഡ്രോണുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇന്ത്യന്‍ സായുധ സേനയ്ക്ക് ഇസ്രായേലി ഹെറോണും (Heron) സെര്‍ച്ച് II (Search II)-ഉം…
Read More » -
സുരേഷ് ഗോപി എവിടെ? വിജയചരിത്രം കുറിച്ച തട്ടകത്തില്‍ ബിജെപിയുടെ പ്രചാരണത്തിന് പൊടിപോലുമില്ല; വന്നതു നാലുവട്ടം മാത്രം; ചെലവഴിച്ചത് മൂന്നു മണിക്കൂര്‍; പരാതിയുമായി പ്രവര്‍ത്തകര്‍; പോസ്റ്ററുകളില്‍ കേന്ദ്ര മന്ത്രിയുടെ ചിത്രം ഒഴിവാക്കി സ്ഥാനാര്‍ഥികള്‍
തൃശൂര്‍: രണ്ട് വര്‍ഷം മുമ്പ് തൃശൂരില്‍ എവിടെയും സുരേഷ് ഗോപിയായിരുന്നു. പത്രങ്ങളുടെ മുന്‍പേജുകളില്‍, പ്രൈം ടൈം ടിവി ഷോകളില്‍, ബാനറുകളില്‍, പോസ്റ്ററുകളില്‍, പൊതുചര്‍ച്ചകളില്‍ എല്ലാം അദ്ദേഹം നിറഞ്ഞുനിന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ എംപിയായി അദ്ദേഹം ചരിത്രം കുറിച്ചു. മോദി സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനവും ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍, താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ പോലും ബിജെപിയുടെ പ്രചാരണ രംഗത്ത് സുരേഷ് ഗോപിയുടെ അസാന്നിധ്യം പ്രകടമാണ്. നഗരത്തിലുടനീളമുള്ള ഭൂരിഭാഗം തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ഹോര്‍ഡിംഗുകളിലും സ്ഥാനാര്‍ത്ഥിയുടെ ചിത്രം മാത്രമാണുള്ളത്. ചേറുമുക്ക് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ബിജെപിയുടെ ഓഫീസായ ‘നമോ ഭവനില്‍’ പോലും സുരേഷ് ഗോപിയുടെ ചിത്രങ്ങളില്ല. ഏപ്രില്‍ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ മണ്ഡലത്തില്‍ കാണാനുമില്ല. തൃശ്ശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, തൃശ്ശൂര്‍, പുതുക്കാട്, കൈപ്പമംഗലം, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവ സുരേഷ് ഗോപിയുടെ പാര്‍ലമെന്റ് പരിധിയില്‍…
Read More » -
കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നിട്ടും എന്തുകൊണ്ട് എഎപിയുടെ വിശ്വാസം നഷ്ടപ്പെട്ടു? പാര്‍ട്ടിയും രാഘവ് ഛദ്ദയും തമ്മിലുള്ള അകല്‍ച്ചയുടെ കാരണങ്ങള്‍; രാജ്യസഭയ്ക്കു നല്‍കിയ കത്തില്‍ പേരുപോലുമില്ല; പുകഞ്ഞു പുകഞ്ഞു പുറത്തേക്കെന്ന് സൂചന
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കുറ്റമുക്തനാക്കി ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ യുവ നേതാവ് രാഘവ് ഛദ്ദയുടെ സീറ്റ് തെറിച്ചതാണ് ചര്‍ച്ച. കേജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നിട്ടും ഏറെക്കുറെ പുറത്താക്കലിന്റെ വക്കിലാണ് ഛദ്ദ. ഛദ്ദയ്ക്ക് പകരം അശോക് മിത്തലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി വ്യാഴാഴ്ച രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്തെഴുതി. രാജ്യസഭാ വെബ്സൈറ്റിലും സഭയിലെ എഎപിയുടെ ഡെപ്യൂട്ടി ലീഡറായി മിത്തലിന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. രാജ്യസഭാ സെക്രട്ടേറിയറ്റിന് നല്‍കിയ കത്തില്‍ ഛദ്ദയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും മിത്തലിനെ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും എഎപി വൃത്തങ്ങള്‍ പറഞ്ഞു. 2012-ല്‍ എഎപിയില്‍ ചേരുകയും 2022 മുതല്‍ രാജ്യസഭാംഗമായിരിക്കുകയും ചെയ്യുന്ന ഛദ്ദയെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ പുകയുന്നതായി വ്യക്തമായിരുന്നു. എന്നാല്‍, എംപി എന്ന നിലയില്‍ സംസാരിക്കാന്‍ ഛദ്ദയ്ക്ക് അനുവദിച്ചിട്ടുള്ള സമയം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍…
Read More » -
ധോണിയോടും കപില്‍ദേവിനോടും മാപ്പ്: തുറന്നു പറഞ്ഞ് യുവരാജ് സിംഗ്; ‘ഇതു ശരിയല്ലെന്ന് ഞാന്‍ അച്ഛനോടു പഞ്ഞതാണ്’
മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരായ കപില്‍ദേവിനോടും മഹേന്ദ്രസിങ് ധോണിയോടും പരസ്യമായി മാപ്പുപറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്. സച്ചിനും സെവാഗിനും ധോണിക്കും സഹീര്‍ഖാനുമെല്ലാമൊപ്പം ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയര്‍ ചെലവഴിച്ച യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ തലയെടുപ്പുള്ള താരമായിരുന്നു. 2007 ലെ ട്വന്‍റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ധോണി പ്രഭാവത്തില്‍ മുങ്ങിപ്പോയ അക്കാലത്ത് യുവരാജ് ഉള്‍പ്പടെയുള്ളവര്‍ തഴയപ്പെട്ടതായി വ്യാപക ആക്ഷേപവും ഉയര്‍ന്നിരുന്നു. യുവരാജ് സിങ് വിരമിച്ചതിന് ശേഷം പിതാവായ യോഗ്രാജ് സിങാണ് ടീമിനുള്ളില്‍ മകന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും കഴിവുണ്ടായിട്ടും പിന്തള്ളപ്പെട്ടതിനെ കുറിച്ചും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതിരുന്നതില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ചും തുറന്നടിച്ചത്. ഇക്കാര്യങ്ങളെ കുറിച്ചാണ് യുവരാജിന്‍റെ മാപ്പുപറച്ചിലെന്നാണ് സൂചന. ‘സ്പോര്‍ട്സ് തകി’ന്റെ പോഡ്കാസ്റ്റല്‍ സംസാരിക്കവേയാണ് ‘കപിലിനോടും ധോണിയോടും ഞാന്‍ മാപ്പ് പറയുന്നു’ എന്ന് താരം തുറന്ന് പറഞ്ഞത്. ‘ആ അഭിമുഖങ്ങള്‍ കാണുമ്പോള്‍ മോശമായിപ്പോയെന്ന് തോന്നാറുണ്ടോ എന്ന് യോഗ്രാജ് സിങിന്‍റെ…
Read More » -
കേരളം ഹാപ്പിയാണ്! എല്ലാവരെയും ചേര്‍ത്തു പിടിച്ച പത്തു വര്‍ഷങ്ങള്‍; യുവാക്കളുടെ കുടിയേറ്റം കുറഞ്ഞു; കണക്ടിവിറ്റി മുതല്‍ കളിക്കളങ്ങള്‍വരെ; ആരോഗ്യ മേഖലയിലും തിളക്കം; വികസന തുടര്‍ച്ച തേടി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ ജീവിതനിലവാരവും ജീവിതാന്തരീക്ഷവും ഗണ്യമായി മെച്ചപ്പെട്ടെന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍. പത്തുവര്‍ഷത്തിനിടെ ഗതാഗതം, വ്യവസായ സൗഹൃദ അന്തരീക്ഷം, സ്റ്റാര്‍ട്ടപ്പ് രംഗം, തൊഴിലവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വളര്‍ച്ചയാണ് സംസ്ഥാനം കൈവരിച്ചത്. ഈ നേട്ടങ്ങള്‍ ഓരോ പൗരന്റെയും ജീവിതത്തില്‍ പ്രകടമായി പ്രതിഫലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കപ്പുറം, ജീവിതത്തിലെ മാറ്റങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ വിധിയെഴുതുമെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നത് ഈ നേട്ടങ്ങള്‍ കൊണ്ടാണ്. 2018നുശേഷം കേരളത്തില്‍ നിന്നുള്ള യുവജന കുടിയേറ്റം കുറഞ്ഞെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ്. ഇരുദയ രാജന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. പഠനമനുസരിച്ച്, 2003-ല്‍ 18 ലക്ഷം പേര്‍ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറിയത് 2013-ല്‍ 24 ലക്ഷമാവുകയും, പിന്നീട് 2018-ല്‍ ഇത് 21 ലക്ഷമായി കുറയുകയുമുണ്ടായി. തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 2018-ലെ 12 ലക്ഷത്തില്‍ നിന്ന് 2023-ല്‍ 18 ലക്ഷമായി ഉയര്‍ന്നു. വിദേശ സാഹചര്യങ്ങള്‍ പ്രതികൂലമായെങ്കിലും കേരളത്തില്‍ അനുകൂലമായതാണ് കാരണം. കേരളം കൂടുതല്‍ ആകര്‍ഷകമായെന്നതിന്റെ സൂചനയാണിത്.…
Read More » -
സുഖസുന്ദരം! വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍: ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ ‘കൈനറ്റ് റെയില്‍വേ സൊല്യൂഷന്‍സ്’ ആദ്യ കോച്ചിന്റെ ബോഡി പൂര്‍ത്തിയാക്കി, പ്രോട്ടോടൈപ്പ് ഉടന്‍
മുംബൈ: ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ കിനറ്റ് റെയില്‍വേ സൊല്യൂഷന്‍സ് (Kinet Railway Solutions) വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ കാര്‍ ബോഡി നിര്‍മ്മാണം പൂര്‍ത്തിയാക്കി. ‘ഞങ്ങളുടെ ലാത്തൂര്‍ ഫെസിലിറ്റിയില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത കാര്‍ ബോഡി വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെ’ന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയ്ക്കായി 120 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ (അല്ലെങ്കില്‍ 1,920 കോച്ചുകള്‍) നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി പ്രമുഖ റഷ്യന്‍ റോളിംഗ് സ്റ്റോക്ക് കമ്പനിയായ ടിഎംഎച്ചും (TMH), റെയില്‍ വികാസ് നിഗം ലിമിറ്റഡും (RVNL) തമ്മിലുള്ള സംയുക്ത സംരംഭമായാണു കൈനറ്റ് സ്ഥാപിച്ചത്. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പ് 2026 ജൂണോടെ പുറത്തിറക്കാനാണ് ആര്‍വിഎന്‍എല്‍ ലക്ഷ്യമിടുന്നത്. ‘വന്ദേ ഭാരത് ഞങ്ങള്‍ക്കും റെയില്‍വേയ്ക്കും വളരെ അഭിമാനകരമായ ഒരു പദ്ധതിയാണ്. ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത പുരോഗതി അനുസരിച്ച് നടക്കുന്നു. റെയില്‍വേയ്ക്ക് പ്രോട്ടോടൈപ്പ് നല്‍കുക എന്നതാണ് ഞങ്ങളുടെ ആദ്യ നാഴികക്കല്ല്’ എന്ന് ആര്‍വിഎന്‍എല്‍…
Read More » -
അടുത്ത അമേരിക്കന്‍ സൈനിക മേധാവിയും തെറിച്ചു; രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി; എഫ്ബിഐ ഡയറക്ടര്‍ അടക്കമുള്ളവരെയും മാറ്റി നിര്‍ത്താന്‍ ആലോചന; ഇറാന്‍ യുദ്ധത്തില്‍ യുഎസ് സൈനിക തലപ്പത്ത് പൊട്ടിത്തെറി?
ന്യൂയോര്‍ക്ക്: യുഎസ് സൈനിക മേധാവിയോട് രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പശ്ചിമേഷ്യന്‍ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജിനോട് വിരമിക്കാനാവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. റാണ്ടിയോട് അടിയന്തരമായി സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട കാര്യം പെന്റഗണ്‍ പ്രതിരോധ കേന്ദ്രവും സ്ഥിരീകരിക്കുന്നുണ്ട്. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ആര്‍മി സെക്രട്ടറി ഡാനിയല്‍ ഡ്രിസ്‌കോള്‍, ലേബര്‍ സെക്രട്ടറി ലോറി ഷാവേസ്-ഡെറെമര്‍ എന്നിവരെയും മാറ്റിനിര്‍ത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദി അറ്റ്‌ലാന്റിക്’ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ഇസ്രയേല്‍ സൈന്യം ഇറാനെതിരെ സംയുക്തമായി നടത്തുന്ന സൈനിക നീക്കം ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ക്കിടെയാണ് ഭരണകൂടത്തിലും സൈന്യത്തിലും ഈ അഴിച്ചുപണി നടത്തുന്നത്. 2026 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അമേരിക്കന്‍ ഭരണകൂടത്തിലുള്‍പ്പെടെ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പന്ത്രണ്ടിലധികം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പീറ്റ് ഹെഗ്സെത്ത് ചുമതലകളില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും…
Read More »
