Breaking News
-
സമ്മതമില്ലാതെ ചേർത്തു പിടിച്ചു, എതിർപ്പറിയിച്ചിട്ടും ശരീരത്തിൽ സ്പർശിച്ചു, ഓട്ടോയിൽ വച്ച് ബലമായി ചുംബിക്കാൻ ശ്രമം!! മുസിരിസ് ബിനാലെയ്ക്കെത്തിയ വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമം, മുംബൈ സ്വദേശിക്കെതിരെ ഇമെയിൽ വഴി പരാതി
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വിദേശ കലാകാരിക്കു നേരെ ലൈംഗികാതിക്രമമെന്ന് പരാതി. തയ്വാൻ സ്വദേശിയായ ആർട്ടിസ്റ്റാണ് മുംബൈ സ്വദേശി സുമിത് കടാരെയ്ക്കെതിരെ ഇമെയിൽ വഴി പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. ഉടൻ തന്നെ ഇയാളെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ഈ മാസം രണ്ടിനാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി വിദേശ കലാകാരി പരാതി നൽകിയത്. എന്നാൽ അതിൽ ഒപ്പ് ഇല്ലാത്തതിനാൽ അതുകൂടി ഉൾപ്പെടുത്തി പരാതി നൽകാൻ നിർദേശിച്ചതനുസരിച്ച് ഈ മാസം ഏഴിന് വീണ്ടും പരാതി നൽകുകയായിരുന്നു. അതേസമയെ സുമിത് കടാരെ ബിനാലെയുടെ ഭാഗമായ വ്യക്തിയാണോ അതോ കാഴ്ചക്കാരനായി എത്തിയതാണോ എന്നത് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചശേഷം വ്യക്തമാക്കാമെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിദേശവനിതയുടെ പരാതി ഇങ്ങനെ: ബിനാലെയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ യുവതിയെ ജനുവരി രണ്ടിനാണ് പ്രതി ആദ്യം സമീപിക്കുന്നത്. ബിനാലെയുടെ വേദികളിലൊന്നായ പെപ്പർ ഹൗസിനു പുറത്തു വച്ച്…
Read More » -
ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം പോരായെന്ന് സിപിഎം; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഗൃഹസന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് സംസ്ഥാന കമ്മിറ്റി ;ഗുണപ്രദമാക്കാവായിരുന്ന ഗൃഹസന്ദർശനത്തോട് പാർട്ടി ഘടകങ്ങൾ അനാസ്ഥ കാട്ടിയെന്നും വിമർശനം
കാസർകോട്: ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധത്തിൽ പോരായ്മയുള്ളതായി സി.പി.എം. വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഗൃഹസന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദ്ദേശത്തിലാണ് ഈ പരാമർശം. ഏറെ ഫലപ്രദമാക്കാവുന്ന ഗൃഹസന്ദർശനത്തോട് വിവിധ പാർട്ടിഘടകങ്ങൾ അനാസ്ഥയാണ് കാട്ടിയതിൻറെ നിർദ്ദേശത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഓരോ ബൂത്തിലും രണ്ടു പാർട്ടി അംഗങ്ങൾ മുഴുവൻ സമയ പ്രവർത്തകരായി വേണം. ബൂത്ത് അടിസ്ഥാനത്തിൽ മുഴുവൻ സമയ പ്രവർത്തകരായി നിശ്ചയിക്കുന്നവർക്ക് പഞ്ചായത്ത്, നഗരസഭാ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക പരിശീലനം നൽകണം. ബൂത്ത് കമ്മിറ്റികൾ രൂപവത്കരിക്കുമ്പോൾ പാർട്ടി അംഗങ്ങളില്ലാത്തയിടങ്ങളിൽ അനുഭാവികളെ ഉൾപ്പെടുത്തി നിർബന്ധമായും കമ്മിറ്റിയുണ്ടാക്കണം. ബൂത്ത് കമ്മിറ്റിക്കുപുറമേ മുൻകാല പാർട്ടി പ്രവർത്തകർ, അംഗങ്ങൾ ഇല്ലാത്ത സക്രിയ അനുഭാവികൾ, പൊതു സ്വീകാര്യതയുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി സഹായകമ്മിറ്റികളും രൂപവത്കരിക്കണം. വോട്ടർമാരുമായും അവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധമുണ്ടാക്കാൻ ശ്രദ്ധിക്കണം. പാർട്ടിയിൽനിന്ന് വിട്ടുപോയവരെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കണം. സമുദായസംഘടനകളോട് നല്ലബന്ധം പുലർത്തണം. പട്ടികജാതി, പട്ടികവർഗ മേഖലകൾ കേന്ദ്രീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കണം.…
Read More » -
ബംഗ്ലാദേശിനായുള്ള പിസിബിയുടെ വിശാല ഹൃദയം കാണാതെ പോകരുത് ഐസിസി!! ലോകകപ്പ് നഷ്ടപരിഹാരത്തുക വർധിപ്പിക്കണം, ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവർക്കു കൃത്യമായി നൽകണം, ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം- കടുംപിടിത്തത്തിൽ നഖ്വി… അന്തിമ തീരുമാനം പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
ലഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കാൻ പുതിയ ഡിമാന്റുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മൂന്ന് ആവശ്യങ്ങളാണ് പിസിബി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു മുന്നിൽവച്ചിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ രണ്ട് ഐസിസി അംഗങ്ങൾ ഞായറാഴ്ച ലഹോറിലെത്തിയിരുന്നു. എന്നാൽ മത്സരം ബഹിഷ്കരിച്ചാലുള്ള നടപടികൾ ഐസിസി പിസിബി അംഗങ്ങളെ അറിയിച്ചു. അതേസമയം പിസിബിയിലെ ഒരു വിഭാഗം ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാൽ പിസിബി തലവനും പാക്ക് മന്ത്രിയുമായ മൊഹ്സിൻ നഖ്വിയാണു കടുംപിടിത്തമാണ് ഇതിനു തടസമായി നിൽക്കുന്നത്. ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ ഇറങ്ങണമെങ്കിൽ മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ലോകകപ്പിൽനിന്നു പുറത്താക്കിയതിനുള്ള നഷ്ടപരിഹാരമായി ബംഗ്ലദേശിനു നൽകുന്ന തുക വർധിപ്പിക്കണം. ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവർക്കു കൃത്യമായി നൽകണം. ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം.– എന്നിവയാണു പാക്കിസ്ഥാന്റെ ആവശ്യങ്ങൾ. ഇതൊക്കെ അംഗീകരിച്ചാൽ ഇന്ത്യയ്ക്കെതിരെ കളിക്കാമെന്നാണ് പിസിബിയുടെ നിലപാട്. അന്തിമ തീരുമാനം…
Read More » -
കുന്നോളമുണ്ട് ആ നെഞ്ചിലെ പരിഭവം… കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി, മോദിയുടെ ക്ഷണം സ്വീകരിച്ച് കൗൺസിലർമാർ ട്രെയിനിൽ നേരെ ഡൽഹിക്ക്!! ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ ഫ്ലൈറ്റിന് വന്നുകൊള്ളാം- ആർ ശ്രീലേഖ, സ്വതന്ത്രനും ക്ഷണം
തിരുവനന്തപുരം: കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി. മേയർക്കും കൗൺസിലർമാർക്കും പുറമേ സ്വതന്ത്രനേയും ക്ഷണിച്ചിട്ടുണ്ട് മോദി. അതേസമയം പാർട്ടിക്കൊപ്പം പോകാതെ ഡൽഹിയിലേക്കുള്ള യാത്ര ഒറ്റയ്ക്കാക്കാൻ തീരുമാനിച്ച് കൗൺസിലർ ആർ. ശ്രീലേഖ. അതിനാൽതന്നെ ഇന്ന് രാവിലെ 12.15ന് കേരള എക്സ്പ്രസിൽ മറ്റു കൗൺസിലർമാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വിമാനത്തിൽ പോകാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. സ്വീകരണ ദിവസം ഡൽഹിയിൽ എത്താനാണ് ശ്രീലേഖയുടെ തീരുമാനം. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനും കൂടിയാണ് ബിജെപി കൗൺസിലർമാർ യാത്രതിരിച്ചത്. ഫെബ്രുവരി 12നാണ് പരിപാടി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മേയർക്ക് ലഭിച്ചിരുന്നു. തുടർന്ന് കൗൺസിലർമാർ ഫെബ്രുവരി ഒൻപതിന് പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകരും സംഘത്തിനു സ്വീകരണം നൽകും.ബിജെപിക്ക് പുറമേ പിന്തുണ നൽകുന്ന സ്വതന്ത്ര കൗൺസിലറും യാത്രയിൽ…
Read More » -
ആ വരുന്നത് ഒരു ഡ്രോണാണോ… മേയ് 7 ന് ഇന്ത്യ പാക്കിസ്ഥാനുമേൽ ഏൽപ്പിച്ച ഒന്നൊന്നര പ്രഹരം… നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ ബ്രഹ്മോസ് ആക്രമണ വീഡിയോ പുറത്ത്
ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിനു തിരിച്ചടിയായി 2025 മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത്. റാവൽപിണ്ടിയിലെ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വ്യോമത്താവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് സൂചന. നൂർ ഖാൻ വ്യോമതാവളത്തിനു പുറത്തുനിന്നും എടുത്ത വീഡിയോയിൽ മിസൈൽ വ്യോമത്താവളത്തിൽ പതിച്ച് വലിയ സ്ഫോടനം ഉണ്ടാകുന്നത് കാണാനാവും. ആകാശത്തുനിന്നും മിസൈൽ പതിക്കുമ്പോൾ ‘ങേ അതൊരു ഡ്രോൺ ആണോ?’ എന്ന് വീഡിയോ പകർത്തുന്ന പാക്കിസ്ഥാനി ചോദിക്കുന്നതും കേൾക്കാനാകും. അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്കുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല. അതേസമയം പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻപ് സ്ഥിരീകരിച്ചിരുന്നു. പാക്ക് വ്യോമതാവളങ്ങൾക്കു സുരക്ഷ നൽകിയിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്ക്രിയമാക്കിയായിരുന്നു ഇന്ത്യയുടെ…
Read More » -
നിലപാടിലുറച്ച് സച്ചിദാനന്ദന്; കോണ്‍ഗ്രസ് ഭരിച്ചാലും ഞാന്‍ ഇതു പറയും; ഗുരുവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളെ പ്രീണിപ്പിക്കുന്നത് ഭൂഷണമല്ല, ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ബിജെപിയില്‍ പ്രതീക്ഷയില്ല
തൃശൂര്‍: ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണു കേരളത്തിനു നല്ലതെന്ന നിലപാടിലുറച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലോ ഏതെങ്കിലുമൊരു പാര്‍ട്ടിയെക്കുറിച്ചോ നേതാവിനെ ഉന്നമിട്ടോ അല്ല പറയുന്നത്. എക്കാലത്തും പറഞ്ഞിട്ടുണ്ട്. 10 വര്‍ഷമായി കോണ്‍ഗ്രസ് ആണു ഭരിക്കുന്നതെങ്കിലും ഇക്കാര്യം പറയുമായിരുന്നു. ഭരണ-പ്രതിപക്ഷങ്ങള്‍ മാറിമാറിവരേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. പാര്‍ട്ടിപോലും ആഗ്രഹിക്കാത്തവര്‍ സ്വാര്‍ഥ ലക്ഷ്യങ്ങളോടെ കടന്നുവരാനുള്ള സാധ്യതയുണ്ട്. അധികാരവികേന്ദ്രീകരണം കുറഞ്ഞുവരുന്നു. പ്രതിപക്ഷമെന്തെന്ന് ഭരിക്കുന്നവര്‍ മറക്കുന്നു. ജനഹിതം പ്രകടിപ്പിക്കുന്നതു പ്രതിപക്ഷമാണ്. ജയം- തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലെ ജനങ്ങളെയും ന്യൂനപക്ഷത്തെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കേള്‍ക്കേണ്ടതുണ്ട്. അദൃശ്യരായവരെ ദൃശ്യരാക്കുന്നതാണു ജനാധിപത്യം. ഇതുവരെ കാണാത്തവര്‍ പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ്വരെ എത്തുമ്പോഴാണു ജനാധിപത്യം അതിന്റെ ആത്യന്തിക അര്‍ഥം കൈവരിക്കുന്നത്. ഒരുകാലത്ത് സായുധ വിപ്ലവത്തിലാണു വിശ്വസിച്ചത്. അതില്‍നിന്ന് ഞാന്‍ ഏറെ അകന്നിട്ടുണ്ട്. ജനാധിപത്യത്തെ എങ്ങനെ സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കേരളത്തിലെ രണ്ടു മുന്നണികള്‍ ധാരണയിലെത്തിയിരുന്നെങ്കില്‍ ബിജെപിക്കു പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകുമായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ക്ക്…
Read More » -
ബന്ധങ്ങളില്ലാത്ത സ്ത്രീകളെ വശീകരിച്ച് ആഭരണങ്ങളും പണവും കൈക്കലാക്കി കൊല്ലുന്ന മനോവൈകൃതമുള്ള കുറ്റവാളിയാണ് സെബാസ്റ്റ്യൻ…കുറ്റപത്രം!! മൂവരേയും കൊന്നത് സെബാസ്റ്റ്യൻ തന്നെ, പക്ഷെ മൃതദേഹാവശിഷ്ടങ്ങൾ എവിടെ? ബിന്ദു കൊലക്കേസിനു പിന്നാലെ ഐഷ കൊലക്കേസും ക്രൈംബ്രാഞ്ചിന്…ജെയ്നമ്മ കേസിൽ സെബാസ്റ്റ്യനെ പിടിച്ചുകെട്ടാൻ നീക്കം, കുരുക്കായി ഡിഎൻഎ ഫലം
ചേർത്തല: മൂന്നു സ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭൻ കൊലക്കേസിനു പിന്നാലെ ചേർത്തല സ്വദേശിനി ഐഷ (ഹയറുമ്മ) കൊലക്കേസും സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്നു. നിലവിൽ ചേർത്തല പോലീസ് അന്വേഷിക്കുന്ന കേസിൽ മൃതദേഹമടക്കമുള്ള തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് കൈമാറുന്നത്. അതേസമയം ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറയിലെ ഡിഎൻഎ പരിശോധനാഫലത്തിനു പിന്നാലെ എല്ലിന്റെ അവശിഷ്ടങ്ങളും കാണാതായ ജെയ്നമ്മയുടേതാണെന്നുറപ്പിക്കുന്ന ഡിഎൻഎ ഫലവും എത്തി. 2012-ൽ ഐഷയെ കാണാതായതായികാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് ആദ്യം അന്വേഷണം തുടങ്ങിയത്. ഐഷ തന്റെ വീട്ടിൽവെച്ചാണു കൊല്ലപ്പെട്ടതെന്ന സെബാസ്റ്റ്യന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുമാസം മുൻപ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താനായില്ല. ഇതിനിടെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യനാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുമ്പോഴും ശാസ്ത്രീയ തെളിവൊന്നും കണ്ടെത്തിയിട്ടില്ല. കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷിച്ച ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലക്കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനു നേരെയുള്ള കുരുക്കുമുറുകി.…
Read More » -
ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്പി മാറ്റി… അവധി വേണമെങ്കിൽ നേരിട്ട് വരണം, മണിക്കൂറുകളോളം കാത്തുനിർത്തുക, അവഹേളിക്കുക, ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞാൽ ശിക്ഷിക്കുക എസ്എച്ച്ഒമാർക്കെതിരെയുള്ള റൂറൽ എസ്പിയുടെ ക്രൂര വിനോദങ്ങൾ…സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ഇതേ ആരോപണവുമായി എസ്എച്ച്ഒമാരും
തൃശ്ശൂർ: ദിവസങ്ങളോളം ജോലി ചെയ്തിട്ടും അവധി അനുവദിക്കാത്തതിനാൽ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തീരദേശ പോലീസ് ബോട്ട് കമാൻഡർ ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്ത തൃശ്ശൂർ റൂറൽ പോലീസിൽ അവധി കിട്ടാതെ എസ്എച്ച്ഒമാർ മാനസികസമ്മർദത്തിൽ. ഡ്യൂട്ടി അവധിയും ആഴ്ച അവധിയുംപോലും അനുവദിക്കാതെ റൂറൽ പോലീസ് മേധാവി പീഡിപ്പിക്കുകയാണെന്നുകാണിച്ച് നിരവധി എസ്എച്ച്ഒമാർ ഇതിനോടകം പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പരാതി നൽകിക്കഴിഞ്ഞു. നേരത്തെ റൂറൽ പോലീസിലെ മാനസികപീഡനം കാരണം കാണിച്ചാണ് വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം മുൻപ ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്പി മാറ്റിയതോടെയാണ് എസ്എച്ച്ഒമാരും പ്രതിസന്ധിയിലായത്. സാധാരണയായി സിപിഒമാർക്ക് എസ്ഐയും എസ്ഐമാർക്ക് എസ്എച്ച്ഒമാരും എസ്എച്ച്ഒമാർക്ക് ഡിവൈഎസ്പിമാരുമാണ് അവധി അനുവദിക്കേണ്ടത്. മേൽജീവനക്കാർ നേരിട്ടുള്ള അനുമതി വാങ്ങാതെ ആർക്കും അവധി അനുവദിക്കരുതെന്ന് റൂറൽ എസ്പി വാക്കാൽ നിർദേശം നൽകിയതോടെ എസ്എച്ച്ഒമാർ അടക്കമുള്ളവർ ദുരിതത്തിലായി. ഇതോടെ കീഴ്ജീവനക്കാർക്ക് അവധി നൽകാൻ ഇത് തടസമായി. ഇതിനിടെ എസ്എച്ച്ഒമാർക്ക് അവധി അനുവദിക്കുന്നതിനുള്ള അവകാശം ഡിവൈഎസ്പിമാരിൽനിന്ന്…
Read More » -
മാളുകളിൽ കയറിയാൽ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി
ടെക്സസ്: അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്ന വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രൻഡൻ ഗിൽ. തന്റെ മണ്ഡലമായ ടെക്സസിലെ ചില ഭാഗങ്ങളിൽ ഇസ്ലാമികവൽക്കരണം സംഭവിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ചില മാളുകൾ സന്ദർശിക്കുമ്പോൾ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിനിൽ ആണെന്ന് തോന്നിപ്പോകുന്നു’ എന്നായിരുന്നു എംപിയുടെ പരാമർശം. റിയൽ അമേരിക്കാസ് വോയ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ഗില്ലിന്റെ വിവാദ പ്രസ്താവന. ഡാലസ് പ്രദേശത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ സാംസ്കാരിക സ്വഭാവത്തെ മാറ്റിമറിച്ചതായി അദ്ദേഹം ആരോപിച്ചു. ‘അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു. തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു. അതിനുപിന്നാലെ അവിടെയുള്ള ജനങ്ങളെല്ലാം മതംമാറ്റത്തിലേക്ക് നയിക്കപ്പെടുന്നു. അതുകൊണ്ടാണ് ആ പ്രദേശത്ത് ഇസ്ലാമികവൽക്കരണം നടക്കുന്നതായി ഞാൻ പറയുന്നത്.’ ഗിൽ വ്യക്തമാക്കി. അതുപോലെ തന്റെ മണ്ഡലത്തിൽനിന്നുള്ള ആളുകൾ പതിവായി ഈ വിഷയത്തെക്കുറിച്ച് അത്യധികം വിഷമത്തോടെ തന്നോട് സംസാരിക്കാറുള്ളതായും ഗിൽ പറഞ്ഞു. തങ്ങളുടെ സംസ്കാരവും ജീവിതരീതിയും മാറിക്കൊണ്ടിരിക്കുന്നതായി താമസക്കാർക്ക്…
Read More » -
ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി, മുങ്ങിയ പ്രതിക്കായി തെരച്ചിൽ വ്യാപകം, മുങ്ങിയത് റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രി, പ്രതിക്കെതിരെ പോക്സോ കേസ്
കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു ഒളിവിലെന്ന് സൂചന. മുങ്ങിയ ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം പുത്തൂരിൽ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിക്കു നേരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജോത്സ്യൻ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രിയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Read More »