Breaking News

  • തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപത്തിന്റെ രേഖകള്‍ ഹാജരാക്കി; ജാമ്യം കൊടുക്കരുതെന്ന് എസ്‌ഐടി; 2004 മുതല്‍ പോറ്റിയുമായി ബന്ധം; സാമ്പത്തിക സ്രോതസും കോടതിക്കു മുന്നില്‍; കോണ്‍ഗ്രസിനും നിര്‍ണായകം

    പത്തനംതിട്ട: ശബരിമല സ്വര്‍ണാപഹരണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം. തന്ത്രിയുടെ പേരിലുള്ള 2.05 കോടിയുടേയും ഭാര്യയുടെ പേരിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സമ്പാദ്യത്തിന്റെയും രേഖകള്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. അതേസമയം കേസിലെ പ്രതി ജ്വല്ലറിയുടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം തേടിയായിരുന്നു അപ്പീലുകള്‍. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നു പറയും തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നും ഇന്നലെയുമായാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നത്. താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളില്‍ മാത്രമാണ് ഇടപെട്ടതെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും, സ്വര്‍ണക്കൊള്ളകേസില്‍ പങ്കില്ലെന്നുമായിരുന്നു പ്രധാന വാദം. എന്നാല്‍ തന്ത്രിയുടെ ജാമ്യം നല്‍കരുതെന്നു അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. 2004 മുതല്‍ പോറ്റിയുമായി ബന്ധമുണ്ടെന്നും കുടുംബാഗങ്ങളുടെയടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവും കോടതിയില്‍ ഹാജരാക്കി. തന്ത്രി 2.05 കോടിയും ഭാര്യയുടെ പേരില്‍ 62 ലക്ഷത്തിന്റേയും നിക്ഷേപം സ്വകാര്യ…

    Read More »
  • ഇനി തീ തുപ്പില്ല, കൊല്ലത്തു ഭീതി വിതച്ച കാര്‍ കസ്റ്റഡിയില്‍ എടുത്ത് എംവിഡി; പുതിയ നിറമടിച്ചു രക്ഷപ്പെടാനുള്ള നീക്കം പാളി; നമ്പര്‍ പ്ലേറ്റ് മറച്ചിട്ടും രക്ഷയില്ല!

    കൊല്ലം: കൊല്ലത്തു ഭീതി വിതച്ച തീ തുപ്പുന്ന കാറിനേയും ഉടമയേയും കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ്. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റേതാണ് വാഹനം. കാറിന്റെ പുക കുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ മുഖത്തലയിലെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമടിക്കാനായിരുന്നു നീക്കം. സമൂഹമാധ്യമത്തിലടക്കം ദൃശ്യങ്ങള്‍ വൈറലായിരുന്നെങ്കിലും നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. 2017ലില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം ഇയാള്‍ വാങ്ങുന്നത് 2024 ലാണ്. അന്നുമുതല്‍ ഇന്നുവരെ വിവിധ നിയമലംഘനങ്ങള്‍ക്കായി 11 പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 4 എണ്ണം അടച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കും കഴിഞ്ഞ ദിവസമാണ് കാറിന്റെ പുകകുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ കണ്ടെത്തിയത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോഴും , റൈസ് ചെയ്യുമ്പോഴും പുകകുഴല്‍ വഴി തീ തുപ്പുന്നുണ്ടായിരുന്നു. കൊല്ലത്തെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി വന്നവര്‍ സഞ്ചരിച്ച വാഹനമായിരുന്നു ഇത്. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍…

    Read More »
  • ‘കെപിസിസിക്ക് കിട്ടിയ ഒമ്പത് പരാതികളില്‍ ഒരെണ്ണമെങ്കിലും അവിവാഹിതയല്ലേ? അതേക്കുറിച്ച് എന്താണ് മിണ്ടാത്തത്? പൂട്ടാമെങ്കില്‍ പൂട്ട്’ വീണ്ടും രാഹുല്‍ മാങ്കൂട്ടത്തെ പരിഹസിച്ച് എം.എ. ഷഹനാസ്; 10 കോടിയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ രാഹുല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന 1.10 കോടി എവിടെ നിന്നാണെന്നു സോഷ്യല്‍ മീഡിയയും

    കോഴിക്കോട്: കോണ്‍ഗ്രസ് സഹയാത്രിക എം.എ. ഷഹനാസിനെതിരേ പത്തുകോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. ‘നിന്നെ കൊല്ലാന്‍ എത്ര സമയം വേണമെന്നു ചോദിച്ച ജനപ്രതിനിധിയില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍’ എന്നു പറഞ്ഞു കൊണ്ട് ശരണ്യ എഴുതിയ പോസ്റ്റാണ് ഷഹനാസ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ പോയതല്ലേ എന്ന രാഹുല്‍ ടീമിന്റെ ചോദ്യത്തിനാണ് ശരണ്യ മറുപടി നല്‍കുന്നത്. അതേസമയം, രാഹുല്‍ പത്തുകോടി മാനനഷ്ടം ഫയല്‍ ചെയ്യണമെങ്കില്‍ ഒരുകോടി പത്തുലക്ഷമെങ്കിലും കോടതിയില്‍ കെട്ടി വയ്ക്കണം. എന്നാല്‍, പാലക്കാട് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ സമര്‍പ്പിച്ച ആസ്തി വിവരം പരിശോധിച്ചാല്‍ ഇതിനു കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന ഒരുകോടിയിലധികം രൂപ എവിടെനിന്നു കിട്ടിയെന്നു വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. 24 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ കണക്കുകള്‍. ഇതുകൂടി കൂട്ടിയാല്‍ ആകെ ആസ്തി ഒരു കോടിക്കു മുകളില്‍ വരും. സ്വന്തം ആസ്തി പണയപ്പെടുത്തി ആരെങ്കിലും…

    Read More »
  • ബാബറി മസ്ജിദ് ഇനി ഒരിക്കലും ഉയരില്ല, ലോകാവസാനംവരെ ആ സ്വപ്നം സഫലമാകില്ല!! ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല, അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുകയേയുള്ളു,- യോഗി ആദിത്യനാഥ്

    ലഖ്നൗ: ലോകാവസാനം വരെ ബാബറി മസ്ജിദ് ഇനിയാരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല. അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുമെന്നും അങ്ങനെയൊരു ദിവസം ഒരിക്കലും വരില്ലെന്നും അദ്ദേഹം പരിഹസിച്ചു “വിധിദിനം വന്നാലും ബാബറി ഘടന തിരികെ വരില്ല. അത്തരം സ്വപ്നങ്ങൾ കാണുന്നവർ അത് ഉപേക്ഷിക്കണം,” എന്ന് യോഗി പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കുള്ളിൽ ജീവിക്കാനും പാരമ്പര്യങ്ങളെ ആദരിക്കാനും ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. അയോധ്യ വിഷയത്തിൽ ബിജെപിയുടെ ദീർഘകാല നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി, ശ്രീരാമന്റെ ജന്മസ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം പാർട്ടി പാലിച്ചതായും വ്യക്തമാക്കി. “രാം ലല്ലയ്ക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥലത്ത് ക്ഷേത്രം പണിയുമെന്നുമാണ് ഞങ്ങൾ പറഞ്ഞത്. ഇനി സംശയമുണ്ടോ?” എന്നും അദ്ദേഹം ചോദിച്ചു. അതുപോലെ അവസരവാദികൾ എന്ന് വിശേഷിപ്പിച്ച ചിലരെ വിമർശിച്ച യോഗി, പ്രതിസന്ധിക്കാലത്ത്…

    Read More »
  • സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണം- എൻജിഒ സംഘ്!! ശബരിമല- മാരാമൺ കൺവൻഷനെ ഒഴിവാക്കി, 12ലെ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും- സംയുക്ത ട്രേഡ് യൂണിയൻ

    തിരുവനന്തപുരം: ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽനിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ. കൂടാതെ കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഷോപ്പിങ് മാളുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതുപോലെ സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും…

    Read More »
  • ‘ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ റഷ്യൻ ഇന്ധനം വാങ്ങുന്നത് തടയാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് അമേരിക്ക; അതിനുള്ള സമ്മർദ്ദതന്ത്രമാണ് താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ പയറ്റുന്നത്’ റഷ്യൻ വിദേശ കാര്യമന്ത്രി

    മോസ്‌കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയാൻ പ്രതിരോധ തന്ത്രം പയറ്റുന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി റഷ്യ. സാമ്പത്തികമായി സ്വാധീനം നേടാനായി താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ടീം ട്രംപ് മറ്റ് രാജ്യങ്ങളെ സമർദ്ദത്തിലാക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കുറ്റപ്പെടുത്തി. അലാസ്കയിൽ പുടിനും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈൻ വിഷയത്തിൽ ധാരണയിലെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റഷ്യ കരാറിൽ ഒപ്പുവെക്കാൻ തയ്യാറായിട്ടും അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയാണ് ചെയ്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന രാജ്യങ്ങളെ തടയാനും അവർ ശ്രമിച്ചു.  നിയമങ്ങൾ ലംഘിച്ച് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ പോവുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള പങ്കാളികൾ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് മുടക്കി ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കുന്നു. ഇന്ധന വിതരണ രാജ്യങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തി ഈ മേഖലയിൽ അധീശത്വം സ്ഥാപിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കയുടെ ഈ നീക്കം…

    Read More »
  • രമേശ് പിഷാരടി തൃപ്പൂണിത്തുറ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; തീരുമാനം കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്; സിപിഎം പരി​ഗണിക്കുന്നത് എം. അനിൽകുമാറിനെ

    കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എ കെ.ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ്. സ്ഥാനാർത്ഥിയായേക്കും. പിഷാരടിയുമായി നേതാക്കൾ ഇത് സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം കൈവിടാതെ പിടിച്ചുനിർത്തുന്നത് യുഡിഎഫിനെ സംബന്ധിച്ചുള്ളതാണ് അഭിമാനപ്രശ്നം കൂടിയാണ്.വിജയസാധ്യത എന്ന മാനദണ്ഡത്തിൽ പല പേരുകളും പരിഗണിച്ചതിനൊടുവിലാണ് രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്. കൊച്ചി കോർപ്പറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പൂണിത്തുറ നഗരസഭയ്ക്ക് പുറമേ മരട് മുൻസിപ്പാലിറ്റിയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്നു. ആറ് കോർപ്പറേഷൻ ഡിവിഷനുകളിൽ ഇത്തവണ എൽഡിഎഫാണ് ജയിച്ചത്. ബാക്കി മരട് മുൻസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്. ചുവപ്പു കോട്ടയായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം ദീർഘകാലത്തിന് ശേഷം 1991-ൽ കെ. ബാബുവിലൂടെയാണ് പിടിച്ചെടുത്തത്. പിന്നെ സിപിഎമ്മിലെ പല മുതിർന്ന നേതാക്കൾ മത്സരിച്ചിട്ടും ബാബു തുടർച്ചയായി അഞ്ച്…

    Read More »
  • മാധ്യമപ്പടയ്ക്കുമുന്നിൽ അളുചമഞ്ഞ് നഖ്വി!! ചുമ്മാ ഭീഷണി ഇങ്ങോട്ടിറക്കണ്ടാ….’ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ പാക്കിസ്ഥാനോപേടിക്കില്ല… ഞങ്ങളുടെ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ നിങ്ങൾക്കറിയാലോ…ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടി, പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല’

    ലാഹോർ: ടി-20 ലോകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങൾക്കുമുന്നിൽ ​തള്ളിമറിച്ച് നഹ്വി. വിവാദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച്ചയാണ് പാക്കിസ്ഥാൻ കളിക്കുന്ന കാര്യം തീരുമാനമായത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെയും ശ്രീലങ്കയുടെയും അഭ്യർത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാൻ തയാറാവുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചത്.എന്നാൽ കളിക്കാനുള്ള അനുമതി നൽകുന്നതിന് മുമ്പ് വരെ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി വെല്ലുവിളികൾ ഉയർത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ, പാക്കിസ്ഥാൻ സർക്കാരോ പേടിക്കില്ല. ഇനി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല,’ നഖ്‌വി പറഞ്ഞു. പിന്നാലെ ഇന്ത്യക്കെതിരെ കളിക്കാമെന്ന് പാക്കിസ്ഥാൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ വിശദീകരണം.’ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകും.…

    Read More »
  • ‘അഫ്​ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്ക്കോ വത്തക്കയ്ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ല,അതേസമയം ഭീകരവാദികൾ ഒഴുകുകയാണ്;കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാന്റെ അഫ്ഗാൻ നയം പരാജയത്തിലാണ്’ പാക് ഭരണകൂടത്തിനെതിരെ മതനേതാവ്

    ഇസ്‌ലാമാബാദ്∙ വർധിച്ചുവരുന്ന ഭീകരവാദ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാകിസ്ഥാൻ സർക്കാരിനെ വിമർശിച്ച് പാക്ക് മതനേതാവ്. ജാമിഅത്ത് ഉലമ-ഇ-ഇസ്ലാം മേധാവി മൗലാന ഫസ്ലുർ റഹ്മാനാനാണ് പാക്ക് സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്‌ക്കോ വത്തക്കയ്‌ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ലെങ്കിലും ഭീകരവാദികൾ നേരിട്ട് രാജ്യത്തേക്ക് കടക്കണമെന്ന് റഹ്മാൻ പറഞ്ഞു. റാവൽപിണ്ടിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാക്ക് മതനേതാവ്. ”വ്യത്യസ്തരായ ആളുകൾ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ വന്നു. കമ്യൂണിസ്റ്റ് സർക്കാർ വന്നു, ഇസ്‌ലാമിസ്റ്റ് ഭരണം വന്നു. താലിബാൻ്റെ ഭരണകൂടം വന്നു, അതുപോലെ പാകിസ്ഥാൻ അനുകൂലികളായവരും അധികാരത്തിൽ എത്തി. കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാൻ്റെ അഫ്ഗാൻ നയം എന്തുകൊണ്ട് പരാജയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഭീകരവാദികൾ പാകിസ്ഥാനിലേക്ക് വരുന്നുവെന്ന് അവർ പറയുന്നുണ്ട്.അവർ വരുന്നുണ്ടെങ്കിൽ അവരെ തടയുക, ഇല്ലാതാക്കുക. അഫ്ഗാൻ സർക്കാർ നിങ്ങളുടെ നീക്കങ്ങളെ ഒരിക്കലും എതിർത്തിട്ടില്ല. പാകിസ്ഥാൻ്റെ വിശാലമായ വിദേശനയം സമ്പൂർണ പരാജയമായി. ഈ നയതന്ത്രം രാജ്യത്തിന് വിനാശകരമാണെന്ന് തെളിഞ്ഞു. നമ്മൾ ഇന്ത്യയുമായി…

    Read More »
  • റാഫേൽ വിമാനങ്ങൾക്കായി 3.25 ലക്ഷം കോടിയുടെ കരാർ… ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ!! 18 വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന്, 96 യുദ്ധവിമാനങ്ങൾ നിർമിക്കുക ഇന്ത്യയിൽതന്നെ

    ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ വമ്പൻ കരാറിന് ഒപ്പിടാനൊരുങ്ങി ഇന്ത്യ. ഈ ആഴ്ച തന്നെ പ്രതിരോധ മന്ത്രാലയം അനുമതി നൽകാൻ സാധ്യതയുണ്ടെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഡൽഹിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായാണ് അനുമതി നടപടികൾ പൂർത്തിയാക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ*കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS)യുടെ അന്തിമ അനുമതിയും കരാറിന് ആവശ്യമായിരിക്കും. കരാർ പ്രകാരം 18 റഫാൽ വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന് വാങ്ങും. ശേഷിക്കുന്ന 96 യുദ്ധവിമാനങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. പരിശീലന ആവശ്യങ്ങൾക്കായി ചില വിമാനങ്ങൾ ഇരട്ട സീറ്റർ (ട്വിൻ സീറ്റർ) വകഭേദങ്ങളായിരിക്കും. അത്യാധുനിക യുദ്ധവിമാന സാങ്കേതികവിദ്യയുടെ കൈമാറ്റവും തന്ത്രപ്രധാന പങ്കാളിത്തവും കരാറിന്റെ പ്രധാന ഘടകങ്ങളാണ്. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ…

    Read More »
Back to top button
error: