Breaking News
-
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാക്ഷാൽ കിങ് ഇങ്ങനെ കുറിച്ചു… “അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹൻ, ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു, നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ”….
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ‘‘അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹനാനായ ആളാണ് സഞ്ജു സാംസൺ. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ.’’ എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കിങ് കോലി കുറിച്ചു. അതേസമയം ലോകകപ്പിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽനിന്നു വെറും 46 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇതോടെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ട് ഇഷാൻ കിഷനു വിക്കറ്റ് കീപ്പർ സ്ഥാനവും നൽകി ഡഗൗട്ടിൽ ഇരിപ്പുറപ്പിച്ച സഞ്ജു, അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. നമീബിയയ്ക്കും സിംബാബ്‌വെയ്ക്കുമെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കയോടുള്ള ഇന്ത്യയുടെ തോൽവി സഞ്ജുവിന്റെ തലവര മാറ്റി. സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 97*, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ…
Read More » -
കാര്യവട്ടത്ത് കിവീസിലൂടെ തുടങ്ങിയ അപമാനത്തിനും തഴയലിനും കിവീസിൽകൂടിത്തന്നെ കണക്കുതീർത്ത് മലയാളി താരം!! അഞ്ച് കളിയിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’, കോലിയുടെ 12 വർഷം ടി20 ലോകകപ്പ് റെക്കോർഡ് തകർത്തു, സിക്സർ- 24
അഹമ്മാദാബാദ്: പ്രതികാരം അത് വീട്ടാനുള്ളതാണ് അത് സ്വന്തമാണെങ്കിലും എതിരാളിയാണെങ്കിലും. 36 ദിവസം മുൻപ് തഴയപ്പെട്ട് ലോകകപ്പ് വേദിയിൽ ഒരു കളിയിലെങ്കിലും ഇറങ്ങാനാവില്ലെന്ന് പ്രതീക്ഷിച്ചിടത്തുനിന്ന് ടി 20 ലോകകപ്പ് 2026 ന്റെ താരമായി സഞ്ജു സാംസൺ. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയാണ് മലയാളി താരം നേടിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് ലോകകപ്പ് ഇലവനിൽ നിന്ന് പുറത്തായത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയത്തിനു ശേഷം ടീമിൽ ഇടംപിടിച്ച സഞ്ജു തുടർച്ചയായ മൂന്ന് വെടിക്കെട്ട് ഫിഫ്റ്റികളും നേടി. ഫൈനലിൽ 46 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റൺസാണ് താരം നേടിയത്. അതേസമയം മുൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോർഡും സഞ്ജു തകർത്തു. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ എന്ന റെക്കോർഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്. 2014 ടി20 ലോകകപ്പിൽ കോഹ്ലി…
Read More » -
ഗൾഫ് രാജ്യങ്ങളെ തുടരെത്തുടരെ ആക്രമിച്ച് ഇറാൻ, ആക്രമണത്തിൽ 5 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം
ദുബായ് / ടെഹ്റാൻ / ബെയ്റൂട്ട്: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം രൂക്ഷമാകുന്നു, ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. കുവൈത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. കൂടാതെ ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരേയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി. ഇതിനിടെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു. ബഹ്റൈനിലെ മുഹാറഖിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ മിസൈൽഭാഗം വീണു. മനാമ റോഡിൽ മിസൈൽഭാഗം വീണു കടകൾ തകർന്നു. സൗദിയിലെ ഷയ്ബ എണ്ണപ്പാടവും…
Read More » -
ആര്‍ത്തിരമ്പും നീലക്കടല്‍ സാക്ഷി! മൂന്നാംവട്ടവും ഇന്ത്യ! റണ്‍മല താണ്ടിയ കിവിസ് 96 റണ്‍സ് അകലെ വീണു; സഞ്ജു വീണ്ടും താരം; സിക്‌സറോടു സിക്‌സര്‍
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യയുടെ മിന്നും പ്രകടനം. 2026 മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെ റണ്‍സിനു 96 തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ തോല്‍വിയെന്ന ശാപവും ഇന്ത്യ മറികടന്നു. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതിയും സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ചാംപ്യന്‍ ടീമെന്ന റെക്കോര്‍ഡും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി, ഇപ്പോള്‍ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്,…
Read More » -
തുടർച്ച… രണ്ടാംതവണയും ലോക രാജാക്കന്മാർ… ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ, ജയം 96 റൺസിന്
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് രണ്ടാം തവണയും ഇന്ത്യ ലോക രാജാക്കാന്മാർ. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസ് തകർത്താണ് ഇന്ത്യ രണ്ടാംതവണയും ലോകരാജാക്കന്മാരായത്. ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 158 റൺസിന് ഓൾഔട്ടാവുകയാവുകയായിരുന്നു. ഓപ്പണർ ഫിൻ അലൻ (9), രചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്സ് (5), മാർക് ചാപ്മാൻ (3), ടിം സെയ്ഫർട്ട് (52), ഡാരില്‍ മിച്ചല്‍ (17), ജെയിംസ് നീഷാം (8), മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍- 47), മാറ്റ് ഹെന്റി- (0), ജേക്കബ് ഡഫി-3 ലോക്കി ഫെര്‍ഗൂസണ്‍-(6*) എന്നിങ്ങനെയാണ് ന്യൂസിലൻഡ് സ്കോറുകൾ. സെമി ഫൈനലിലെ സെഞ്ചുറി വീരനായ അലനെ മൂന്നാം ഓവറിൽ തിലക് വർമയുടെ കൈകളിൽ എത്തിച്ച് അക്ഷർ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിലാണ് രചിൻ പുറത്തായത്. ഫൈനലിൽ നാലു വിക്കറ്റുകൾ നേടി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബൗൾണ്ടാക്കി…
Read More » -
കളിച്ചത് അഞ്ചു മത്സരം മാത്രം; കോലിയെ മറികടന്ന് സഞ്ജു സാംസണ്‍; റെക്കോര്‍ഡ് ഇങ്ങെടുത്തു; ഏറ്റവും കൂടുതല്‍ സിക്‌സര്‍ തൂക്കിയതും സഞ്ജു
ബംഗളുരു: കഴിഞ്ഞ ലോകകപ്പില്‍ മുഴുവന്‍ ബെഞ്ചിലിരുത്തിയെങ്കിലും ഇക്കുറി ആവശ്യം വന്നപ്പോള്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ച് ഉയിര്‍ത്തെഴുന്നേല്‍പിച്ചു സഞ്ജു സാംസണ്‍. 89 റണ്‍സാണ് ലോകകപ്പ് ഫൈനലില്‍ സഞ്ജു നേടിയത്. ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗമുയര്‍ത്തിയ ഇന്നിങ്‌സ്്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. എട്ട് സിക്‌സും അഞ്ച് ഫോറും സഹിതമാണ് ഇന്നിങ്‌സ്. ഇന്ത്യയുടെ ടോപ്പ് സ്‌കോററായതിനൊപ്പം റെക്കോര്‍ഡുകളും തൂക്കിയ ഇന്നിങ്‌സാണ് ഫൈനലില്‍ സഞ്ജുവിന്റേത്. ഫൈനലില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ കിവീസിനെ അടിച്ചൊതുക്കി എന്നു പറയാം. ടോപ്പ് ഓര്‍ഡറിലെ മൂന്നു താരങ്ങളും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്നു ബാറ്റ്‌സമാന്‍മാരും അര്‍ധ സെഞ്ചറി നേടുന്നത്. ഇന്ത്യയുടെ ഫൈനലിലെ ഉയര്‍ന്ന സ്‌കോര്‍ എന്നതിനൊപ്പം ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് സഞ്ജുവിന്റെ 89 റണ്‍സ്. 2016 ല്‍ മാര്‍ലോണ്‍ സാമുല്‍സ് നേടിയ 85 നോട്ടൗട്ട്, 2021 കെയിന്‍ വില്യംസണ്‍ നേിയ 85 റണ്‍സ് എന്നിവ…
Read More » -
ഇറാനിട്ടുള്ള പണി യുഎഇ തുടങ്ങിക്കഴിഞ്ഞു… ആദ്യം നോക്കിയത് ഇറാന്റെ കുടിവെള്ളം മുട്ടിക്കാൻ, യുഎഇയുടെ ആദ്യ ആക്രമണം ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ട്!! ഇറാനുമായുള്ള ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ മരവിപ്പിക്കുന്നതും യുഎഇയുടെ പരിഗണനയിൽ
മധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമ്പോൾ ഇറാനെതിരെ യുഎഇ ആദ്യ പ്രതികാരാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഞായറാഴ്ച ഇറാനിലെ ഒരു ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്രജലത്തിൽ നിന്നോ, ഉപ്പുവെള്ളം നിറഞ്ഞ ഭൂഗർഭജലത്തിൽ നിന്നോ ഉപ്പും മറ്റ് ധാതുക്കളും നീക്കം ചെയ്ത് ശുദ്ധജലം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഡീസലൈനേഷൻ പ്ലാന്റാണ് യുഎഇ ഇറാനെതിരായ ആദ്യ പ്രതികാര ആക്രമണത്തിൽ തകർത്തതെന്ന് ഈ വിഷയവുമായി പരിചയമുള്ള ഒരു സ്രോതസ്സ് ജറുസലേം പോസ്റ്റിനോട് പറഞ്ഞു. ഇവർ പറഞ്ഞതനുസരിച്ച്, ഇറാനെതിരെ യുഎഇ നടത്തിയ ആദ്യ പ്രതികാരാക്രമണത്തിലാണ് ഈ പ്ലാന്റ് ലക്ഷ്യമിട്ടത്. ഇസ്രയേലി മാധ്യമമായ Ynet റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുഎഇയുടെ പുതിയ നീക്കത്തോടെ ഇറാനെതിരെ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ എണ്ണം വർധിക്കാമെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. അബുദാബി ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങൾ…
Read More » -
ഐആർജിസി കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്നും ഇറാൻ നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു; കൊണ്ടുപോയത് റഷ്യൻ വിമാനത്തിൽ
ബയ്‌റൂത്ത്: നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരുമടങ്ങുന്ന 117 ഇറാനികളെ ലെബനന്റെ തലസ്ഥാനമായ ബയ്‌റൂത്തിൽ നിന്ന് റഷ്യൻ വിമാനത്തിൽ ഒഴിപ്പിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ഒഴിപ്പിക്കൽ. ശനിയാഴ്ച രാത്രിയോടെയാണ് ഇറാനിയൻ പ്രതിനിധി സംഘവുമായി റഷ്യൻ വിമാനം ബയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ഈ ആഴ്ച കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങളും ഇതേ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഇറാന്റെ പിന്തുണയുള്ള ഖുദ്സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ പ്രവർത്തനങ്ങൾക്ക് ലെബനൻ നിരോധനം ഏർപ്പെടുത്തി. കൂടാതെ ഇറാൻ പൗരന്മാർക്ക് വിസ നിർബന്ധമാക്കിയതിനും പിന്നാലെയാണ് ഈ അടിയന്തര ഒഴിപ്പിക്കൽ നടന്നത്. ഹിസ്ബുള്ളയെയും ഇറാന്റെ പിന്തുണയുള്ള ഖുദ്‌സ് ഫോഴ്‌സിനെയും ലക്ഷ്യമിട്ട് ലെബനൻ തലസ്ഥാനമായ ബയ്‌റൂത്തിൽ ഇസ്രയേൽ…
Read More » -
എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു!! ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല, സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും- ഇറാൻ പ്രസിഡന്റ്
ടെഹ്റാൻ: അയൽരാജ്യങ്ങളോടുള്ള അനുനയ നിലപാടിൽ താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കഴിഞ്ഞ ദിവസം അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ തങ്ങൾക്കെതിരെയുള്ള ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. ‘‘എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു. ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല. സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും’’ – ഞായറാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മസൂദ് പെസഷ്കിയാൻ പറഞ്ഞു. അതേസമയം ഇന്നലെ നടത്തിയ പ്രസ്താവനയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ അയൽരാജ്യങ്ങളോട് താൻ വ്യക്തിപരമായും രാജ്യത്തിനു വേണ്ടിയും ക്ഷമ ചോദിക്കുന്നു എന്നാണ് മസൂദ് പെസഷ്കിയാൻ പറഞ്ഞത്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ നേതൃത്വം തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. അയൽരാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ ശത്രുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും അത്തരം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ശക്തമായ ആക്രമണം തുടരുമെന്നും ഇറാന്റെ ജുഡീഷ്യറി ചീഫ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ഇറാൻ നിരുപാധികം…
Read More »
