Breaking News
-
ആശ്വാസം; രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറായി അമേരിക്ക; ഹൊർമൂസ് എത്രയും പെട്ടെന്ന് തുറക്കണമെന്ന് ഇറാനോട് ട്രംപ്
വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തലെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങൾ നിർത്തിവെക്കാൻ പാക് നേതാക്കൾ അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻതന്നെ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെങ്കിൽ, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും’.- ട്രംപ് കുറിച്ചു. ഇറാനെതിരായ സൈനിക നീക്കത്തിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് നേരത്തെ ട്രംപിനോട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അഭ്യർഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ഇറാനോടും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം…
Read More » -
ചൈനയും റഷ്യയും ഉടക്കി; ഹോര്‍മൂസ് തുറക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള നീക്കം പാളി; യുഎന്‍ സഭയില്‍ ബഹ്‌റൈന്‍ കൊണ്ടുവന്ന പ്രമേയത്തെ വീറ്റോ ചെയ്തു; കപ്പല്‍ ഗതാഗതത്തിലെ പ്രതിസന്ധി തുടരും
യുഎന്‍: ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ഗതാഗതം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുഎന്‍ പ്രമേയത്തെ ചൈനയും റഷ്യയും വീറ്റോ ചെയ്തു. സുപ്രധാനമായ ഈ ജലപാത സുരക്ഷിതമാക്കുന്നതില്‍ അമേരിക്കയോടൊപ്പം ചേരാന്‍ ലോകസഭയിലെ യുഎസ് അംബാസഡര്‍ ‘ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങളോട്’ ആഹ്വാനം ചെയ്തു. ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയത്തെ 15 അംഗ രക്ഷാസമിതിയില്‍ 11 പേര്‍ അനുകൂലിച്ചു. ചൈനയും റഷ്യയും എതിര്‍ത്തു. രണ്ട് രാജ്യങ്ങള്‍ വിട്ടുനിന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന തന്റെ അന്ത്യശാസനം ഇറാന്‍ അംഗീകരിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സാഹചര്യത്തില്‍, ‘ഒരു പരിഷ്‌കൃതി മുഴുവന്‍ ഇന്ന് രാത്രി മരിക്കും’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതു മുതല്‍ എണ്ണവില കുതിച്ചുയരുകയാണ്. അഞ്ച് ആഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ, ലോകത്തെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന പാതയായ കടലിടുക്ക് ടെഹ്റാന്‍ വലിയ തോതില്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സമിതിയിലെ ഒരു സ്ഥിരം അംഗത്തിന്റെ നെഗറ്റീവ് വോട്ട് കാരണം കരട്…
Read More » -
സര്‍ക്കാര്‍ ഇനി പാവ; അധികാരം പൂര്‍ണമായി റവല്യൂഷനറി ഗാര്‍ഡിലേക്ക്; ഇറാന്റെ ഭാഗത്തുനിന്ന് ഇനി ചര്‍ച്ചകള്‍ ഉണ്ടാകില്ല; അന്തിമ യുദ്ധത്തിന് തയാറെടുത്ത് ഇറാന്‍ സൈന്യം
ന്യൂയോര്‍ക്ക്: നയതന്ത്രത്തിന്റെ വാതിലുകള്‍ അടഞ്ഞതോടെ ഇറാന്‍ നേതൃത്വം ഏകീകൃതമായ കടുത്ത നിലപാടിലെത്തിയെന്ന് റിപ്പോര്‍ട്ട്. അന്തിമ അധികാരം സര്‍ക്കാരില്‍നിന്ന് റവല്യൂഷനറി (ഐആര്‍ജിസി) ഗാര്‍ഡിലേക്ക് കൈമാറുന്നതിനു തുല്യമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ‘കൂട്ടായ സന്നദ്ധ ആത്മബലി’യെക്കുറിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ വെറും രാഷ്ട്രീയ നാടകമല്ലെന്നാണു വിലയിരുത്തല്‍. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ദീര്‍ഘകാല പോരാട്ടത്തിനായി ടെഹ്റാന്റെ ഭാഗത്തുനിന്ന് ഇനി ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും ഇതു വ്യക്തമാക്കുന്നു. അമേരിക്കക്കാര്‍ ഈ യുദ്ധത്തില്‍ നിന്ന് എത്രയും വേഗം പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാനറിയാം. ഇറാന് യുദ്ധത്തില്‍നിന്ന് പുറത്തു കടക്കാന്‍ ഒട്ടും ധൃതിയുമില്ല. ഇറാനിയന്‍ നയതന്ത്രത്തിന്റെ യുഗം ഔദ്യോഗികമായി അവസാനിച്ചോ? ടെഹ്റാനിലെ ആഭ്യന്തര അധികാര സമവാക്യങ്ങളില്‍ മൗലികമായ മാറ്റം വന്നതായി ഇന്റലിജന്‍സ് കുറിപ്പ് സൂചിപ്പിക്കുന്നു. 2026-ലെ സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രായോഗികവാദികളും സുരക്ഷാ സംവിധാനങ്ങളും തമ്മില്‍ വടംവലി നടന്നിരുന്നെങ്കില്‍, ഇപ്പോള്‍ രാജ്യത്തിന്റെ നിയന്ത്രണത്തിനായുള്ള ആഭ്യന്തര പോരാട്ടത്തില്‍ ഐആര്‍ജിസി വിജയിച്ചെന്നു പറയുന്നു. ഇറാനിലെ ജനങ്ങള്‍ ‘മരിക്കാന്‍ തയ്യാറാണ്’ എന്ന് എടുത്തുപറഞ്ഞുകൊണ്ടുള്ള പെസെഷ്‌കിയന്റെ സമീപകാല പ്രസ്താവനകളെ,…
Read More » -
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ, പ്രചരിപ്പിച്ചത് ബിജെപിയെന്ന് കോൺഗ്രസ്- കേസെടുത്ത് സൈബർ പോലീസ്
ഹരിപ്പാട്: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചു പുറത്തിറക്കിയ എഐ വീഡിയോയ്ക്കെതിരെ കേസെടുത്ത് സൈബർ പോലീസ്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ചേർത്താണ് വീഡിയോ നിർമിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്‌മെന്റുകൾ ചേർത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും എതിർ ബിജെപി സ്ഥാനാർത്ഥിയുടെയും എഐ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വൻതോതിൽ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്. എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താൻ ശ്രമിച്ചതിന് എതിർ സ്ഥാനാർത്ഥിക്ക് എതിരെ…
Read More » -
‘ഇറാന്‍ പരമോന്നത നേതാവ് അബോധാവസ്ഥയില്‍; യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ കഴിയില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൈമാറിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ‘ദി ടൈംസ്’; ഇറാനില്‍ എവിടെയെന്ന വിവരവും വെളിയില്‍; എല്ലാം എഐ ദൃശ്യങ്ങള്‍
ലണ്ടന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയില്‍ ആണെന്നും യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കന്‍, ഇസ്രയേലി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ആസ്പദമാക്കി ‘ദി ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ഖ്വാം (Qom) നഗരത്തില്‍ ‘ഗുരുതരമായ’ ആരോഗ്യസ്ഥിതിക്ക് ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ, അദ്ദേഹത്തെ റഷ്യയിലേക്കു കൊണ്ടുപോയെന്നും ചികിത്സയിലാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ ഒന്നാം ദിവസം കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയില്‍ നിന്ന് പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം 56 കാരനായ ഖമേനിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. തന്റെ പിതാവും മാതാവും ഭാര്യയും മക്കളില്‍ ഒരാളും കൊല്ലപ്പെട്ട ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലിനു ‘ചെറിയ’ പരിക്കു പറ്റിയെന്നായിരുന്നു ഭരണകൂടം നേരത്തേ റിപ്പോര്‍ട്ട്് ചെയ്തിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഗള്‍ഫ് സഖ്യകക്ഷികളുമായി പങ്കുവെച്ചതും ‘ദി ടൈംസ്’ കണ്ടതുമായ പുതിയ നയതന്ത്ര മെമ്മോ സൂചിപ്പിക്കുന്നത് അദ്ദേഹം മുമ്പ് കരുതിയതിനേക്കാള്‍ വളരെ അപകടകരമായ…
Read More » -
യുഎസ് തീവ്രവാദ സൈന്യം റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മാറും!! അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും വർഷങ്ങളോളം ഇല്ലാതാക്കി കളയും, സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഞങ്ങൾ മറുപടി നൽകുമ്പോൾ പരിധികൾവെക്കില്ല- ഇറാൻ
ടെഹ്‌റാൻ: ഇറാന്റെ റെഡ് ലൈനുകൾ ലംഘിച്ചാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആഞ്ഞടിക്കും, അവരുടെ എണ്ണ, വാതക ശേഖരം വർഷങ്ങളോളം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർ (ഐആർജിസി). ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണിക്ക് മറുഭീഷണിയുമായി ഇറാനെത്തിയത്. ഇതിനിടെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് യുഎസ് കനത്ത ആക്രണം നടത്തിയതായി ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘യുഎസ് തീവ്രവാദ സൈന്യം’ റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കും. ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. എന്നിരുന്നാലും, ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പ്രതികരിക്കാൻ മടിക്കില്ല- ഇറാൻ സൈനിക വിഭാഗം പ്രതികരിച്ചു. ‘അമേരിക്കയുടെയും അതിന്റെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഞങ്ങൾ നടപടിയെടുക്കും, ഇത് അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും വർഷങ്ങളോളം മേഖലയിലെ എണ്ണ, വാതക വിതരണത്തിൽ നിന്ന് നിഷ്‌കരുണം പുറന്തള്ളും’ പ്രസ്താവനയിൽ ഐആർജിസി പറയുന്നു. അതുപോലെ അയൽ…
Read More » -
ഇനി വിധിയെഴുത്ത് മാത്രം ബാക്കി… കലാശക്കൊട്ട് വർണാഭമാക്കി മുന്നണികൾ
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള വിധിയെഴുത്തിന് രണ്ട് ദിവസം മാത്രം ബാക്കി…നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് ആറുമണിയോടെ തിരശീല വീണു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ മുന്നണികളെല്ലാം തങ്ങളുടെ ഭാഗം മനോഹരമായി ഓടിത്തീർത്തു. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായ ദിനത്തിനാണ് പര്യവസാനമായത്. ദിവസങ്ങൾ നീണ്ടുനിന്ന പോർവിളികൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരപ്പറമ്പാക്കി മാറ്റി മുന്നണികൾ. പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോൾ എൻഡിഎ സ്ഥാനാർഥി ആർ…
Read More » -
സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട് കൂടെ- പെസെഷ്‌കിയാൻ
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ സമയം അടുത്തു, രാജ്യത്തെ പ്രതിരോധിക്കാൻ ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ‘ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും’ പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു. അതേസമയം ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ നാശം വിതയ്ക്കുന്ന ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയപരിധി അടുത്തെത്തി നിൽക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്. ട്രംപിന്റെ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇതുവരെ കാര്യമായ തീരുമാനമുണ്ടായിട്ടില്ല. ഹോർമുസ് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ ബോംബിടുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന്, രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യ ശൃംഖല’ രൂപീകരിക്കാൻ ഇറാൻ മന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജീവൻ ത്യജിക്കാൻ 14 ദശലക്ഷത്തിലധികം ഇറാനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന പെസെഷ്‌കിയാൻ അറിയിച്ചത്.…
Read More » -
പാക്കിസ്ഥാനു കൊടുത്ത ഉറപ്പ് ഇറാൻ പിൻവലിച്ചു? മധ്യസ്ഥത പാളി!! ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ ഹോർമൂസിൽ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയിൽ
ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ യുദ്ധസമാന സാഹചര്യത്തിനിടെ നിർണ്ണായക നീക്കമായി ഇറാൻ്റെ എലൈറ്റ് സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ തടഞ്ഞതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ഹോർമുസ് കടലിടുക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കപ്പലുകൾ അപ്രതീക്ഷിതമായി തടഞ്ഞത്. റോയിറ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം, കപ്പലുകൾ തടഞ്ഞതിൻ്റെ കാരണം ഇറാൻ ആയി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇറാൻ തമ്മിൽ നടന്ന ചർച്ചകളുടെ ഭാഗമായിരുന്നു രണ്ടു കപ്പലുകളും ഹോർമൂസ് വഴി യാത്ര തിരിച്ചത്. ഈ ധാരണ പ്രകാരം ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി ഗതാഗതത്തിന് ഇറാൻ താൽക്കാലിക അനുമതി നൽകിയിരുന്നുവെന്നാണ് സൂചന. അതേസമയം, തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരു ടാങ്കറുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരത്തോട് ചേർന്ന് നിർത്തിയ നിലയിലായിരുന്നു. കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, ആ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാകുന്നു. സുരക്ഷാ സാഹചര്യങ്ങൾ മോശമായതിനെ…
Read More »
