Breaking News
-
ഈജിപ്റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടം; ഖത്തര്‍ അമീറിന്റെ അടുപ്പക്കാര്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്; മരിച്ചത് ഗാസ സമാധാന ചര്‍ച്ചയ്ക്ക് എത്തിയവര്‍; ഇസ്രയേല്‍ പിന്‍മാറിയതിനു പിന്നാലെ വിമതരെ അടിച്ചമര്‍ത്തി ഹമാസ്; അറസ്റ്റും കൊലയും വ്യാപകം
കെയ്‌റോ: ഗാസയിലെ സമാധാന ചര്‍ച്ചയ്‌ക്കെത്തിയ ഖത്തര്‍ ഉദേ്യാഗസ്ഥര്‍ ഈജിപ്റ്റില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത. ഖത്തര്‍ അമീറിന്റെ ഉദേ്യാഗസ്ഥരായ മൂന്നുപേരാജ് ഹമാസ്- ഇസ്രയേല്‍ ചര്‍ച്ച നടന്ന ഷരാം അല്‍ ഷെയ്ക്കിലെ റെഡ് സീ റിസോര്‍ട്ടിനു സമീപം മരിച്ചത്. ഖത്തര്‍ എംബസി എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റെന്നും ഇവര്‍ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ദോഹയില്‍ എത്തിക്കും. നഗരത്തില്‍നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുള്ള വളവില്‍വച്ചാണ് അപകടമുണ്ടായതെന്നു രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഖത്തര്‍, ഈജിപ്റ്റ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്‌ക്കെത്തിയവരാണ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയില്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യഘട്ട നീക്കങ്ങള്‍ക്കു തീരുമാനമായിരുന്നു. തിങ്കളാഴ്ച ഈജിപ്റ്റിലെ സിറ്റിയില്‍ കരാറിന്റെ അവസാനഘട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആഗോള നേതാക്കള്‍ എത്താനിരിക്കേയാണ് അപകടമെന്നതും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. നേരത്തേ, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ നടന്ന അപകടത്തില്‍…
Read More » -
സ്ത്രീകള്‍ക്ക് ഒരിടവും ഇല്ലെന്നു താലിബാന്‍; വനിതാ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ മൗനം; അഫ്ഗാനിലും വനിതകളുടെ മാധ്യമ പ്രവര്‍ത്തനത്തിന് വിലക്ക്; 12 വയസിനു മുകളില്‍ വിദ്യാഭ്യാസവും ഇല്ല
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹിയിലെ വാർത്താസമ്മേളനത്തില്‍ നിന്ന് വനിത മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ രാജ്യമാകെ വിമര്‍ശനമുയരുമ്പോഴും പ്രതികരണങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് താലിബാന്‍ ഭരണകൂടം. പൊതുധാരയില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരിടവുമില്ലാതെയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം. രാജ്യാന്തര സമ്മര്‍ദങ്ങളെ താലിബാന്‍ അവഗണക്കുകയാണ്. ബെഹസ്ത അർഗന്ദ്. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ചാനലില്‍ അവതാരകയായിരുന്ന ബെഹസ്ത അർഗന്ദിന് താലിബാന് വീണ്ടും അധികാരത്തിലെത്തിയ 2021 ഓഗസ്റ്റ് അവസാനം നാടുവിടേണ്ടിവന്നു. ബെഹസ്ത അർഗന്ദിനൊപ്പം അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ മാധ്യമപ്രവര്‍ത്തനത്തിനും ഏതാണ്ട് തിരശീലവീണു. വീണ്ടും അധികാരത്തിലേക്ക് വന്ന താലിബാന്‍റെ ആദ്യനടപടികളിലൊന്ന് വനിതകളെ പൊതുധാരയില്‍ നിന്നും നിഷ്കാസനം ചെയ്യുകയായിരുന്നു. 12 വയസിനുമേല്‍ വിദ്യാഭ്യാസത്തിന് വിലക്കേര്‍പെടുത്തി. പൊതുസ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധം. സര്‍ക്കാര്‍ ജോലികളില്‍ നിയമനമില്ല. കായികമല്‍സരങ്ങള്‍ക്ക് വിലക്ക്. സ്ത്രീകള്‍ക്ക് ചികില്‍സ ഉള്‍പ്പെടെ പൊതുസേവനങ്ങള്‍ തേടണമെങ്കിലോ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനോ ബന്ധുവായ പുരുഷന്‍ ഒപ്പം വേണം. പാര്‍ക്കുകളിലും ജിംനേഷ്യങ്ങളിലും സ്ത്രീകളെ വിലക്കി ‘ദുരാചാര സദാചാര’ മന്ത്രാലയം ഉത്തരവുമിറക്കി. സ്ത്രീകളുടെ അവകാശനിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ കഴിഞ്ഞ…
Read More » -
ശബരിമലയില്‍ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയെന്ന് വെള്ളാപ്പള്ളി; സ്വര്‍ണ മോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരും; പ്രതിപക്ഷം അനാവശ്യമായി കലിതുള്ളുന്നെന്നും വിമര്‍ശനം
ശബരിമലയിൽ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വർണ്ണമോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരുമാണെന്നും വെള്ളാപ്പള്ളി. കുറ്റക്കാരെ പിടികൂടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമ്പോൾ പ്രതിപക്ഷം അനാവശ്യമായി കലിത്തുള്ളുകയാണ്. വിവാദത്തിൽ വി.എൻ.വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്നും കെ.ബി.ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കുകയാണ്. ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതിയാണ്. മതത്തിന്റെ പേരിലുള്ള പാർട്ടി മതേതര പാർട്ടിയാണെന്ന് പറഞ്ഞു ഈഴവരെ ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിനും മുസ്ലിം ലീഗിനും ലീഗ് നേതാക്കൾക്കുമെതിരെ അധിക്ഷേപം തുടർന്ന് എസ്.എൻഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.എം.ഷാജി പാക്കിസ്ഥാന്റെ സ്വരത്തിലും സ്വഭാവത്തിലുമാണ് പെറുമാറുന്നതെന്നും ലീഗിനെ മറികടന്ന് ഒന്നും ചെയ്യാനാവാത്തത് കൊണ്ടാണ് കോൺഗ്രസുകാർ തന്നെ ചീത്ത പറയുന്നതെന്നും വെള്ളാപ്പള്ളി തിരുവനന്തപുരം ഉഴമലയ്ക്കലിലെ എസ്എൻഡിപിയോഗം നേതൃസംഗമത്തിൽ പറഞ്ഞു.
Read More » -
കരിമണല്‍ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് സമയന്‍സ് അയയ്ക്കാത്തത് എന്തുകൊണ്ട്? കേസുകള്‍ സുപ്രീം കോടതിയിലും തോറ്റതോടെ പുതിയ ആരോപണം; മുഖ്യമന്ത്രിക്ക് വീണയെക്കൂടാതെ മകന്‍കൂടിയുണ്ടെന്ന് അറിയിക്കാനാണോ സമന്‍സ് എന്നും കെ. അനില്‍ കുമാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചെന്ന വാര്‍ത്ത തെളിയിക്കാന്‍ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അഗം കെ. അനില്‍ കുമാര്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു നടുവിലാണു മനോരമ മാസപ്പടി വാര്‍ത്തയുമായി ഇറങ്ങിയതെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ കള്ളപ്പണം കരിമണല്‍ കമ്പനിയില്‍നിന്നു കടത്തിയതില്‍ ചോദ്യമില്ലേയെന്നും അനില്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മുഖ്യമന്ത്രിയോ കേരള സര്‍ക്കാരോ നാളിതുവരെ കരിമണല്‍ കമ്പനിക്ക് അനുകൂലമായ ഒരു ചെറുകാര്യം പോലും ചെയ്തിട്ടില്ല എന്ന സത്യം സുപ്രീം കോടതി പറഞ്ഞത് മനോരമക്കുള്ള സമ്മാനം കൂടിയാണ്. കരിമണല്‍ കേസില്‍ കള്ളപ്പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് ഇഡി സമന്‍സ് അയയ്ക്കാത്തത് ഡീല്‍ അല്ലേയെന്നും അനില്‍ കുമാര്‍ ചോദിക്കുന്നു. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു എന്നു വാര്‍ത്തയില്‍ പറയുന്നു. എത്ര രൂപ, ഏത് അക്കൗണ്ടില്‍ എന്നു കൈമാറിയെന്നു കൂടി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിനു വിദേശ പണം…
Read More » -
ഗാസ കരാറില്‍ തകര്‍ന്നടിഞ്ഞത് ഇറാന്റെ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; അറബ് രാജ്യങ്ങളുടെ ഐക്യത്തില്‍ ഒറ്റപ്പെട്ട് ഇസ്ലാമിക രാഷ്ട്രം; യുഎന്‍ ഉപരോധത്തിനൊപ്പം ഹിസ്ബുള്ളയും ഹൂതികളും വീഴുന്നതോടെ പതനം സമ്പൂര്‍ണം; ഖമേനി അധികാരം പിടിച്ചശേഷം നേരിടുന്ന കടുത്ത പ്രതിസന്ധി
ടെഹ്‌റാന്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായതോടെ മേഖലയില്‍ ഒറ്റപ്പെട്ട് ഇറാന്‍. ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നിവയടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും പിന്തുണയുമെല്ലാം ഇറാന്റെ ഭാഗത്തുനിന്നും എത്തിയിരുന്നു. ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും പിന്നില്‍ പ്രത്യക്ഷത്തില്‍ ഇറാനാണെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദം. 1979ല്‍ അയൊത്തൊള്ള ഖമേനി ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരം പിടിച്ചതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയിലൂടെയാണ് ഇറാന്‍ കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ മാരക തിരിച്ചടിയാണ് ഇറാനു ലഭിച്ചത്. മുന്‍നിര ശാസ്ത്രജ്ഞരും സൈനിക മേധാവികളും ഇല്ലാതായി. ഇതിനുപിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധവുമെത്തി. നിലവില്‍ ഗ്യാസ്, പെട്രോള്‍ വില്‍പനയിലൂടെ പണമുണ്ടാക്കാമെന്ന ആഗ്രഹവും തടയപ്പെട്ടു. ദശാബ്ദങ്ങളായി ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന പേരിലാണ് ടെഹ്‌റാന്‍ മേഖലയിലെ ഇസ്ലാമിക നീക്കങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇസ്രയേലിന്റെ മരണം എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇപ്പോള്‍ മേഖലയിലെ പിടി അയഞ്ഞെന്നു മാത്രമല്ല, അടുത്ത നീക്കമെന്ത് എന്നതില്‍ നേതൃത്വത്തിനു വ്യക്തതയുമില്ല. ഗാസയില്‍ രണ്ടുവര്‍ഷമായി ഇസ്രയേല്‍ തുടരുന്ന ബോംബിംഗിനും ആക്രമണത്തിനും ഒടുവില്‍ ഹമാസ് തരിപ്പണമായതും…
Read More » -
പ്രിയപ്പെട്ട സുരേഷ് ഗോപി, താങ്കൾക്കിതെന്തു പറ്റി, ഒരിക്കലും കേരളത്തിന് അംഗീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമല്ല താങ്കൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്, മുൻകാലങ്ങളിൽ കേന്ദ്രമന്ത്രി പദവി അലങ്കരിച്ച ഏതെങ്കിലും ഒരു നേതാവിൽ നിന്ന് പോലും കോൾക്കാത്ത പദങ്ങൾ…
വളരെയധികം ഫീൽ ഗുഡ് ആയി പോകുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ രക്ത രൂക്ഷിതമായ ത്രില്ലർ സ്വഭാവം കൈവരുന്ന ഒട്ടനവധി സിനിമകൾ നാം കണ്ടിട്ടുണ്ട്. തൃശ്ശൂർ എംപി സുരേഷ് ഗോപിയുടെ കാര്യവും ഏതാണ്ട് ഇതിനു സമാനമാണ്. എംപി ആയി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് സുരേഷ് ഗോപിയെ പറ്റിയുണ്ടായിരുന്ന ഇമേജ് മനുഷ്യസ്നേഹി, വിവരവും വിദ്യാഭ്യാസവും ഉള്ള സിനിമാതാരം എന്നൊക്കെയായിരുന്നു. എന്നാൽ തൃശ്ശൂരിന്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള സുരേഷ് ഗോപി മലയാളിക്ക് കേട്ടു പരിചയമുള്ള സുരേഷ് ഗോപി അല്ല. പരാതിയുമായി എത്തുന്ന പൊതുജനങ്ങളോട് ക്ഷുഭിതനാകുന്ന, പൊതുജനത്തെ പ്രജയായി കാണുന്ന, നിരന്തരം രാഷ്ട്രീയപരമായി വിഡ്ഢിത്തങ്ങൾ സംസാരിക്കുന്ന ഒരാളെയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അധികാരം ഒരു മനുഷ്യനെ ഇത്തരത്തിൽ പരിവർത്തനം ചെയ്തതാണോ അതോ അധികാരം കിട്ടാൻ വേണ്ടി സിനിമയിൽ എന്നതുപോലെ അയാൾ പൊതുമധ്യത്തിലും അഭിനയിക്കുകയായിരുന്നോ എന്നതാണ് ഇതെല്ലാം കാണുമ്പോൾ തോന്നിപ്പോകുന്നത്. സുരേഷ് ഗോപിയുടെ ‘പൊതുജനം പ്രജകളാണ്’ എന്ന പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങളും വിമർശനങ്ങളും…
Read More » -
രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരന്‍ ആയിരുന്നില്ലെന്ന് മുഹമ്മദ് കെയ്ഫ്; ആദ്യ കളികളില്‍ അദ്ദേഹം പരാജയപ്പെടും, ഗംഭീര തിരിച്ചുവരവും നടത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതു നാം കണ്ടു; കോലിയെയും രോഹിത്തിനെയും കളിക്കാന്‍ അനുവദിക്കണമെന്നും മുന്‍ താരം
ന്യൂഡല്‍ഹി: രോഹിത്ത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ രോഹിത്തിന്റെ കളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. ടി20യില്‍നിന്നും ടെസ്റ്റില്‍നിന്നും വിരമിച്ച രോഹിത്ത്, നിലവില്‍ ടീമിലെ സാധാരണ കളിക്കാരന്‍ മാത്രമാണ്. 2027ലെ ലോകകപ്പ് കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റിനു മുമ്പായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ നല്‍കുന്നു. അതേസമയം, രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരനായിരുന്നില്ലെന്നും ചില നിര്‍ണായക കളികളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെന്നും മുന്‍ ഇന്ത്യന്‍ ടീം താരം മുഹമ്മദ് കെയ്ഫ് പറഞ്ഞു. രോഹിത്തിനെക്കാള്‍ സ്ഥിരതയുണ്ടായിരുന്നത് കോലിക്കായിരുന്നു. പക്ഷേ, കളികള്‍ വിജയിക്കാനുള്ള നീക്കങ്ങള്‍ രോഹിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഓസ്‌ട്രേലിയയില്‍കൂടി അദ്ദേഹം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു ജനം വിലയിരുത്തും. അദ്ദേഹത്തിന്റെ ഇന്നിംഗ് നോക്കുകയാണെങ്കില്‍ ആദ്യ ഒന്നു രണ്ടു കളികളില്‍ പരാജയപ്പെടുകയും പിന്നീടു ഗംഭീരമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ കളികളിലൊന്നും അദ്ദേഹം വലിയ സ്‌കോര്‍ നേടിയില്ല.…
Read More » -
യുദ്ധം ചെയ്തിടത്തെല്ലാം തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ ഹമാസ് തകര്‍ന്നടിഞ്ഞു, രണ്ടുവര്‍ഷം മുമ്പുള്ള സംഘടനയല്ല അവരെന്നും ഇസ്രയേല്‍; സൈന്യം പിന്‍മാറ്റം പൂര്‍ത്തിയാക്കി; ഇനി പന്ത് ഹമാസിന്റെ കോര്‍ട്ടില്‍; അവര്‍ യുദ്ധം ചെയ്തു തളര്‍ന്നെന്ന് ട്രംപ്
ടെല്‍അവീവ്: ഗാസ യുദ്ധ വിരാമത്തിനായി ട്രംപിന്റെ കരാറിന്റെ ആദ്യഘട്ടം അംഗീകരിക്കപ്പെട്ടതിനു പിന്നാലെ ഹമാസിനെ സമ്പൂര്‍ണമായി അടിച്ചമര്‍ത്തിയെന്നു പ്രഖ്യാപിച്ച് ഇസ്രയേല്‍. ഹമാസ് എന്ന തീവ്രവാദി സംഘടന തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നു. രണ്ടുവര്‍ഷത്തെ ഗാസ യുദ്ധത്തിലൂടെ അവര്‍ പോരാടിയ എല്ലായിടത്തുനിന്നും അവരെ തുരത്തി. ‘രണ്ടുവര്‍ഷം മുമ്പുള്ള ഹമാസ് അല്ല ഇപ്പോഴത്തെ ഹമാസ്. അവര്‍ പോരാട്ടത്തിന് ഇറങ്ങിയ എല്ലായിടത്തും തകര്‍ന്നടിഞ്ഞു’- സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്‌രിന്‍ പറഞ്ഞു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് ജനങ്ങള്‍ മടങ്ങിയെത്തരുതെന്നും നിര്‍ദേശം നല്‍കി. കരാര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കണം. നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇക്കാര്യം പറയുന്നത്. ALSO READ ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു ആയിരക്കണക്കിന് പലസ്തീനികളാണ് വെടിനിര്‍ത്തലിനെ തുടര്‍ന്ന് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. നടന്നും കാറിലും ട്രക്കുകളിലുമാണ് ഇവര്‍ തിരിച്ചെത്തുന്നത്. പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ്…
Read More » -
വെസ്റ്റിന്‍ഡീസിനെതിരേ പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ ടീം ; നായകന്‍ ഗില്ലിന് സെഞ്ച്വറി, ജെയ്‌സ്വാളിന് ഇരട്ടസെഞ്ച്വറി നഷ്ടം ; അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തു
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരേ പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ ടീം. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സ്് രണ്ടാം ദിവസത്തേക്കും നീട്ടിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. യശ്വസീ ജെയ്‌സ്വാളിന് ഇരട്ടശതകം നഷ്ടമായതാണ് രണ്ടാം ദിവസം ഇന്ത്യയ്ക്കുണ്ടായ നിരാശ. അതേസമയം നായകന്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടുകയും ചെയ്തു. ആദ്യ ഇന്നിംഗ്‌സിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് ഇതിനകം നാലു വിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്. സ്പിന്നര്‍മാരെ വെച്ച് ഇന്ത്യ നടത്തിയ ബൗളിംഗ് ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വെസ്റ്റിന്‍ഡീസ് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. ഓപ്പണര്‍ ജോണ്‍ കാംബല്‍ 10 റണ്‍സിനും ടാഗ് നരേണ്‍ ചന്ദര്‍പാള്‍ 34 നും വീണു. ജഡേജയുടെ പന്തില്‍ സായ് സുദര്‍ശന്‍ പിടിച്ചാണ് ജോണ്‍ കാംബല്‍ പുറത്തായത്. ചന്ദര്‍പാളിനെയും ജഡേജ വീഴ്ത്തി. കെ.എല്‍. രാഹുലിനായിരുന്നു ക്യാച്ച്. പിന്നാലെ നായകന്‍ റോസ്റ്റന്‍ ചാസിന് സ്‌കോര്‍ തുറക്കാനായില്ല. സ്വന്തം ബൗളിംഗില്‍ ജഡേജ തന്നെ പിടികൂടി. കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സുമായി ഷായ്…
Read More »
