Breaking News

  • ലെബനൻ അതിർത്തി ഗ്രാമങ്ങളിലേ‍ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും- സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ, മരണം 2000 കടന്നു

    ബെയ്റൂട്ട്: ഹിസ്ബുള്ള സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങൾ നശിപ്പിക്കാനെന്ന പേരിൽ തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇസ്രയേൽ ലെബനനുനേരെ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിലെ വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുങ്ങളും സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിശദീകരണം. തെക്കൻ ലെബനനിലെ വലിയൊരു പ്രദേശം പിടിച്ചെടുത്ത് ലിതാനി നദി വരെ ഒരു ‘സുരക്ഷാ മേഖല’ സ്ഥാപിക്കാനാണ് ഇസ്രയേൽ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ലെബനനിലെ അതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർക്കുന്ന രീതിയാണ് ഇസ്രയേൽ സൈന്യം പിന്തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. ലെബനനിലെ തായ്‌ബെ, നഖുറ, ദൈർ സെര്യൻ എന്നീ ഗ്രാമങ്ങളിൽ ഇത്തരത്തിൽ സ്ഫോടനങ്ങൾ നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് പല അതിർത്തി ഗ്രാമങ്ങളിലും ഇതേ രീതിയിൽ സ്ഫോടനങ്ങൾ നടക്കുന്നതായി ലെബനീസ് മാൊൊധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മുൻപ് ഗാസയിലെ റഫയിലും…

    Read More »
  • ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ? ചായ കുടിക്കാത്തതുകൊണ്ട് അവരൊന്നും മരിച്ച് പോയിട്ടൊന്നുമില്ലല്ലോ? ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ, ഹിന്ദുക്കൾ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണം- വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ

    ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്ന വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നാണ് സാധ്വി ശ്രദ്ധ പറയുന്നത്. അതേസമയം വ്യാസ് പീഠിൽ നടത്തിയ പ്രസംഗത്തിൽ ഇവർ നടത്തിയ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയാണ് സാധ്വി. സംസ്കാര- ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇവ‍രുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്. ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ? ചായ കുടിക്കാത്തതുകൊണ്ട് അവ‍ർ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവർ അതൊഴിവാക്കണം. ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു.

    Read More »
  • ‘എനിക്ക് കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും തരണം!! എന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടി നേരിടാൻ തയാറായിക്കോ’… ഇറ്റാലിയൻ പ്രധാനമന്ത്രി യെ വിവാഹം കഴിക്കാൻ നൂറ് അങ്കോലെ പശുക്കളെ വാ​ഗ്ദാനം ചെയ്ത യുഗാണ്ട പ്രസിഡന്റിന്റെ മകൻ പുതിയ ആവശ്യവുമായി രം​ഗത്ത്

    കംപാല: പല തവണ വിചിത്ര ആവശ്യങ്ങളുമായി സമൂഹമാധ്യമത്തിനു മുന്നിലെത്തിയിട്ടുള്ള യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ ഇത്തവണ തുർക്കിയോട് ആവശ്യപ്പെട്ടത് പെണ്ണും പണവും. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ഈ ആവശ്യങ്ങൾ ഇതിനകം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. യുഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി. തന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുഹൂസി ഭീഷണി മുഴക്കി. യുഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ തുർക്കിയുടെ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും എന്നിങ്ങനെ നീളുന്നു ഭീഷണി. അതേസമയം ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മുഹൂസി കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. യുഗാണ്ടയുടെ അയൽരാജ്യമായ സൊമാലിയയിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽനിന്ന് തുർക്കി നേട്ടമുണ്ടാക്കുന്നു. എന്നാൽ, ഏകദേശം രണ്ടുപതിറ്റാണ്ടായി ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങളിലൂടെ…

    Read More »
  • അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല, യുഎസ് വൈസ് പ്രസിഡന്റ് വെറുംകയ്യോടെ വീട്ടിലേക്ക് പോയി, ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്- പരിഹസിച്ച് ഇറാൻ

    ഇസ്‍ലമാബാദ്∙ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‍ലാമാബാദിൽ യുഎസും ഇറാനും തമ്മിൽ നടത്തി ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാൻ രം​ഗത്ത്. ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങിയെന്ന് ഇറാൻ പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു. ‘‘21 മണിക്കൂർ നീണ്ട ചർച്ച. ഇതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു. ഇറാൻ അതിനെ ശക്തമായി എതിർത്തു. അതോടെ ചർച്ച കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വൈസ് പ്രസിഡന്റ് വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു. അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല’’– ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു. അതേസമയം, യുഎസ്-ഇറാൻ ചർച്ചകൾ ധാരണയാകാതെ അവസാനിച്ചതിന് പിന്നാലെ ഇറാനെതിരെ നാവിക ഉപരോധം ഏർ‍പ്പെടുത്തുമെന്ന് സൂചന നൽകി ട്രംപ് രം​ഗത്തെത്തി. ഉപരോധം സംബന്ധിച്ച് ഒരു…

    Read More »
  • നിതിൻരാജിന്റെ ദുരൂഹമരണത്തിൽ ഉന്നതല അന്വേഷണം വേണം, രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്- ചെന്നിത്തല

    കണ്ണൂർ: ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണം- ചെന്നിത്തല പറഞ്ഞു. അതുപോലെ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി- വർണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സർക്കാർ ഗൗരവമായി കണക്കിലെടുക്കണം. കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത് എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിധിന്റെ മാതാപിതാക്കൾ പറയുന്നത് തങ്ങളുടെ മകൻ കടുത്ത ജാതി വിവേചനത്തിന് ഇരയായെന്നാണ്, ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാംഗിഗിനും നിതിൻരാജ് വിധേയമായി എന്നാണ് അറിയാൻ കഴിയുന്നത്. അധ്യാപകരോടും വകുപ്പ്‌മേധാവികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ ആരോപണങ്ങളെല്ലാം ഗൗരവമായെടുത്ത് സർക്കാർ വിശദമായ അന്വേഷണത്തിന് നിർദേശം നൽകണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശുചിമുറിയിൽ കുളിക്കാൻ കയറിയ…

    Read More »
  • ആ സുവര്‍ണനാദം നിലച്ചു; ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; 20 ഭാഷകള്‍, 11,000 പാട്ടുകള്‍; മലയാളത്തിനും നല്‍കി ശബ്ദമധുരം

    സ്വപ്നഗായിക ആശ ഭോസ്‍ലെ (92) അന്തരിച്ചു . പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഞ്ചിൽ അണുബാധയുണ്ടായി അവശയായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. കാലത്തെ അതിജീവിക്കുന്ന ശബ്ദം കൊണ്ട് വ്യത്യസ്തയായ ഗായിക പാടിവച്ചത് 20 ഭാഷകളിലായി 11,000 ലേറെ പാട്ടുകളാണ്. പത്മവിഭൂഷണ്‍, ദാദാ ഫാല്‍കെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരി ലത മങ്കേഷ്കറിനൊപ്പം പാടിയത് 50 ഗാനങ്ങളാണ്. പ്രിയ പങ്കാളി R.D.ബര്‍മന്‍ ഈണമിട്ട് ആശ പാടിയത് അറുന്നൂറിലേറേയും. മലയാളത്തില്‍ ഒരു ഗാനം പാടിയിട്ടുണ്ട്, ‘സുജാത’യിലെ ‘സ്വയംവരശുഭദിന’ . പത്താംവയസില്‍ ചലച്ചിത്ര സംഗീത ലോകത്തേക്കെത്തി. ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന എന്നിവയെല്ലാം അനായാസേന കൈകാര്യം ചെയ്തു. 1977 ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്‌ലേ പാടി. സഹോദരി ലതാ മങ്കേഷ്കറെ അനുകരിക്കാന്‍ ശ്രമിക്കാതെ, സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാ ഭോസ്‌ലേ ശ്രമിച്ചത്. ബോളിവുഡിൽ ആശയിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ ഒ.പി.നയ്യാർ 1956 ൽ…

    Read More »
  • ഡഗൗട്ടില്‍ ഫോണ്‍ നോക്കിയിരുന്ന് ടീം മാനേജര്‍, എത്തി നോക്കി വൈഭവ് സൂര്യവംശി; രാജസ്ഥാന് പുതിയ വിവാദം; പ്രോട്ടോകോള്‍ ലംഘനം ഇരുവര്‍ക്കും പണിയാകും

    ഐപിഎല്ലില്‍ അപരാജിത കുതിപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെയസിങിലാണ് ടീമിന്‍റെ വിജയം. മത്സരത്തിനിടെയുള്ള ടീം ഡഗൗട്ടിലെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെ പുതിയ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഐപിഎല്‍ നിയമങ്ങള്‍ ലംഘിച്ച് ടീം മാനേജര്‍ ഫോണ്‍ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാജസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ 11-ാം ഓവറിലാണ് സംഭവം. രാജസ്ഥാന്‍ ടീം മാനേജര്‍ റോമി ബിന്ദർ ഫോണ്‍ ഉപയോഗിക്കുകയും അടുത്തിരിക്കുന്ന വൈഭവ് ഫോണിലേക്ക് എത്തിനോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. താരങ്ങള്‍ക്കും മാച്ച് ഓഫീഷ്യല്‍സിനുമായുള്ള 2026 ലെ ഐപിഎല്ലിലെ കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും ഏരിയ പ്രോട്ടോകോള്‍ പ്രകാരം ടീം മാനേജര്‍മാര്‍ക്ക് ഫോണ്‍ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടെങ്കിലും ഡഗൗട്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ല. ഡ്രസിങ് റൂമില്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. സംഭവത്തില്‍ ബിന്ദറിനെതിരെ നടപടി വന്നേക്കാം എന്നാണ് വിവരം. മാച്ച് റഫറിയും ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റും അദ്ദേഹത്തെ വിളിച്ചുവരുത്താനാണ് സാധ്യത. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, വിഷയം എങ്ങനെ…

    Read More »
  • ഒരു ഭാഗം ഒ.കെ.! സഞ്ജുവിന്റെ ഐപിഎല്‍ തുടക്കവും ലോകകപ്പിലെ അതേ പാറ്റേണില്‍; ആരാധകര്‍ക്ക് ഇനി മഞ്ഞപ്പടയുടെ ഭാവിയെക്കുറിച്ച് സ്വപ്‌നം കാണാം! ആര്‍പ്പുവിളികള്‍ ധോണിയില്‍നിന്ന് സഞ്ജുവിലേക്ക്; പടയപ്പ സല്യൂട്ടിനു പിന്നില്‍

    ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ (ഡിസി) മത്സരത്തിനുശേഷം സഞ്ജു ആദ്യം നന്ദി പറഞ്ഞത് പിച്ച് ക്യുറേറ്റര്‍ക്കാണ്- ബാറ്റിംഗിന് അനുകൂലമായി പിച്ച് ഒരുക്കിയതിന്! തന്റെ ശൈലി പുറത്തെടുക്കുന്നതിന് അപ്പുറം സഞ്ജുവിന് അധികമായി ഒന്നും ചെയ്യേണ്ടി വന്നില്ല എന്നതാണ് അതിനര്‍ഥം! 18-ാം ഓവര്‍ വരെ ബാറ്റ് ചെയ്ത് 98 റണ്‍സ് എടുക്കുന്നത് വരെ ‘ഒരുപക്ഷേ എനിക്ക് ഇങ്ങനെ ചെയ്യാമായിരുന്നു…’ എന്ന് ചിന്തിക്കേണ്ട ഒരു സാഹചര്യം പോലും അദ്ദേഹത്തിന് ഉണ്ടായില്ല. നടരാജന്റെ ഒരു യോര്‍ക്കര്‍ തടുത്തിട്ട് ഒരു സിംഗിളിനായി ഓടുമ്പോള്‍, ക്രീസില്‍ സുരക്ഷിതനായി എത്തിയ ഉടനെ സഞ്ജുവിന്റെ ആദ്യ ചിന്ത ഷോര്‍ട്ട് തേര്‍ഡ് മാന് മുകളിലൂടെ ഒരു റിവേഴ്‌സ് സ്‌കൂപ്പ് നോക്കുക എന്നതായിരുന്നു. ഈ സമയമായപ്പോഴേക്കും ചെപ്പോക്ക് ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. വാരാന്ത്യ മത്സരം കാണാന്‍ 31,244 ആളുകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. അവരെല്ലാവരും ആ മാന്ത്രിക നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. സഞ്ജുവിന്റെ പേരായിരുന്നു എല്ലാവരുടെയും നാവുകളില്‍. സഞ്ജുവിന്റെ പേരുള്ള ജേഴ്‌സി അണിഞ്ഞും നിരവധി പേര്‍ എത്തിയിരുന്നു. 98-ല്‍ നിന്ന് 100-ലേക്ക് കടക്കുന്നത്…

    Read More »
  • ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ മൈനുകള്‍ നീക്കാന്‍ മുന്നൊരുക്കം തുടങ്ങി; ഹോര്‍മൂസ് സുരക്ഷിതമാക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; ഇറാന്റെ എല്ലാ മൈന്‍ ഡ്രോപ്പര്‍ ബോട്ടുകളും മുക്കി; ചര്‍ച്ചകള്‍ക്കിടെ എണ്ണക്കപ്പലുകള്‍ ഹോര്‍മൂസ് കടന്നു

    വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് യുഎസ് സൈന്യം. രണ്ട് യുഎസ് യുദ്ധക്കപ്പലുകള്‍ ജലപാതയിലൂടെ കടന്നുപോയി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) നേരത്തെ സ്ഥാപിച്ച കടല്‍ മൈനുകളില്‍ നിന്ന് കടലിടുക്ക് പൂര്‍ണമായും മുക്തമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ‘വിപുലമായ ദൗത്യത്തിന്റെ ഭാഗമായി’ യുഎസ്എസ് ഫ്രാങ്ക് പീറ്റേഴ്‌സണും യുഎസ്എസ് മൈക്കല്‍ മര്‍ഫിയും ഹോര്‍മുസ് കടലിടുക്ക് കടന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സിലൂടെ അറിയിച്ചു. ‘ഇന്ന്, ഞങ്ങള്‍ ഒരു പുതിയ പാത സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വാണിജ്യത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സുരക്ഷിത പാതയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ഉടന്‍ തന്നെ സമുദ്ര വ്യാപാര മേഖലയുമായി പങ്കിടും’- സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച, യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം ഹോര്‍മുസ് കടലിടുക്ക് വൃത്തിയാക്കാന്‍ തുടങ്ങിയെന്നും ഇറാന്റെ എല്ലാ മൈന്‍ വിന്യാസ കപ്പലുകളും മുക്കിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ‘ഞങ്ങള്‍ ഇപ്പോള്‍…

    Read More »
  • ഒമ്പതുകാരനെ നഗ്നനാക്കി ഒന്നരവര്‍ഷം വാനില്‍പൂട്ടിയിട്ടു; രക്ഷപ്പെടുത്തി പോലീസ്; പിതാവ് അറസ്റ്റില്‍

    ഒന്‍പത് വയസ്  പ്രായമുള്ള ആണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം വാനില്‍  പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഫ്രാന്‍സിലെ ഹേഗന്‍ബീച്ചിലാണ് സംഭവം. 2024 നവംബര്‍ മുതലാണ് കുട്ടിയെ അനധികൃതമായി പിതാവ് തടവിലാക്കിയത്. പൂര്‍ണ നഗ്നനായും പോഷകാഹാരമില്ലാതെ അവശനായുമാണ് കുട്ടിയെ കണ്ടെത്തിയത്. നടക്കാനുള്ള ശേഷിയും ഏറെക്കുറെ നശിച്ചിരുന്നു. ദീര്‍ഘകാലമായി ഒരേയിരുപ്പ് ഇരുന്നതോടെയാണ് കുട്ടിയുടെ ചലനശേഷിക്ക് സാരമായ പ്രശ്നമുണ്ടായതെന്നാണ് വിലയിരുത്തല്‍. സ്വിറ്റ്സര്‍ലന്‍ഡ്–ജര്‍മനി അതിര്‍ത്തിക്കരികെയാണ് ഹേഗന്‍ബീച്ചെന്ന ഗ്രാമം. അയല്‍പക്കത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാനില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുവെന്ന് അയല്‍വാസി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പൊലീസ് വീട്ടിലെത്തി വാന്‍ പരിശോധിക്കണമെന്ന് പറഞ്ഞതോടെ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു.  പങ്കാളിയില്‍ നിന്ന് മകനെ രക്ഷിക്കുന്നതിനായാണ് വാനിലേക്ക് മാറ്റിയതെന്നും അല്ലെങ്കില്‍ കുഞ്ഞിനെ അവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ കുട്ടിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി രേഖകളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് അനധികൃതമായി തടവിലാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.…

    Read More »
Back to top button
error: