Breaking News

  • ആഹാ… നല്ല ഉത്തരവാദിത്വമുള്ള വാട്ടർ അതോറിറ്റി!! കൊച്ചി- ധനുഷ്‌കോടി ദേശീയപാത വ്യാഴാഴ്ച ടാറിട്ടു, വെള്ളിയാഴ്ച ആഴ്ചകൾക്കു മുൻപ് നിന്നുപോയ കുടിവെള്ളമെത്തിക്കാൻ കുത്തിപ്പൊളിച്ച് കുഴിയെടുത്തു, ആളെക്കൊല്ലിയായി റോഡ് സൈഡിലെ കുഴി

    മൂവാറ്റുപുഴ: കൊച്ചി- ധനുഷ്‌കോടി ദേശീയപാത ടാർ ചെയ്തതിന്റെ പിറ്റേദിവസം തെന്ന വെട്ടിപ്പൊളിച്ച് കുഴിയെടുത്തു. മൂവാറ്റുപുഴ വാളകം പഞ്ചായത്തിൽ മേക്കടമ്പ് കരോട്ടെ വാളകത്താണ് വ്യാഴാഴ്ച ടാർ ചെയ്ത റോഡാണ് വെള്ളിയാഴ്ച ജല അതോറിറ്റി പൈപ്പ് ലൈൻ നന്നാക്കാനെന്ന പേരിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആറ് മീറ്റർ നീളത്തിൽ കുഴിയെടുത്തത്. ബിഎംബിസി റോഡിലാണ് വാട്ടർ അതോറിറ്റിയുടെ ഒന്നാന്തരം തോന്നിവാസം. അതേസമയം ടാർ ചെയ്യുന്നതിന് ഒരാഴ്ച് മുൻപ് ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയതാണ്. അപ്പോൾ മുതൽ പൈപ്പ് ലൈൻ പരിശോധിക്കാനും പൊട്ടിയിട്ടുണ്ടെങ്കിൽ നന്നാക്കാനും ആവശ്യപ്പെട്ട് നാട്ടുകാർ ജല അതോറിറ്റി ഓഫീസ് കയറിയിറങ്ങിയെങ്കിലും മുഖം തിരിച്ചു. പക്ഷേ ടാറിങ് കഴിഞ്ഞ് യന്ത്രങ്ങൾ റോഡിൽനിന്ന് മാറിയതോടെ അവർ മണ്ണുമാന്തിയുമായെത്തി. സംഭവത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയപ്പോൾ കുടിവെള്ളം വേണമെങ്കിൽ റോഡ് പൊളിക്കും എന്ന നിലപാടാണ് ജല അതോറിറ്റി കരാറുകാർ സ്വീകരിച്ചത്. റോഡ് നന്നാക്കുന്നതിന് മുന്നേ തന്നെ പൈപ്പിന്റെ കാര്യം റോഡ് കോൺട്രാക്ടർമാരോടും പറഞ്ഞിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പൈപ്പ് പൊട്ടിയാൽ ഇനിയും…

    Read More »
  • കടൽവെള്ളം ചൂടാകുന്നു ; തീരദേശത്ത് മത്സ്യം കിട്ടാനില്ല; തൊഴിലാളികൾക്ക് തിരിച്ചടിയായി ഇന്ധന വില വർദ്ധനവും

    ആലപ്പുഴ:കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയെ ഗൗരവമായി ബാധിക്കുന്നതായി മത്സ്യത്തൊഴിലാളികൾ. പകൽ താപനില ഉയരുന്നതോടെ തീരക്കടലിൽ ‘ചൂടുനീർ’ രൂപപ്പെടുകയും ഇതിന്റെ ഫലമായി മത്തി ഉൾപ്പെടെയുള്ള തണുത്ത ജലത്തിൽ കഴിയുന്ന മത്സ്യങ്ങൾ ആഴക്കടലിലേക്കു നീങ്ങുകയും ചെയ്തതോടെ തീരദേശത്ത് മത്സ്യലഭ്യത കുത്തനെ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടലിൽ പോകുന്നവർക്ക് മുൻപത്തെപ്പോലെ മീൻ ലഭിക്കാത്തത് തൊഴിലാളികളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നു. കഠിനമായ ചൂടിൽ കടലിലിറങ്ങേണ്ടിവരുന്നതും, ഇറങ്ങിയാലും ആവശ്യത്തിനു മത്സ്യം ലഭിക്കാത്തതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. ഇൻബോർഡ്, ഔട്‌ബോർഡ് വള്ളങ്ങൾ, പൊന്തുവള്ളങ്ങൾ എന്നിവയിലായി ജില്ലയിൽ ഏകദേശം മുപ്പതിനായിരത്തിലധികം ആളുകൾ ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ എൽനിനോ പ്രതിഭാസവും നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. കടൽജലത്തിന്റെ താപനില ഉയരുന്നതിന് പുറമേ കടൽപ്രവാഹങ്ങളുടെ സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നു. ഇതോടെ മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും ഭക്ഷണ ശൃംഖലയും താളംതെറ്റുന്നതായി വിദഗ്ധർ പറയുന്നു. നിലവിൽ തീരപ്രദേശത്ത് കൂടുതലായി ലഭിക്കുന്നത് മത്തി, കൊഴുവ എന്നിവയാണെങ്കിലും ലഭ്യത മുൻകാലത്തേതിന്റെ പകുതിപോലുമില്ലെന്നാണ് തൊഴിലാളികളുടെ വിലയിരുത്തൽ. സാധാരണയായി…

    Read More »
  • സെക്കന്‍ഡ് ഗിയറില്‍ മാത്രം കയറുന്ന 40 ഹെയര്‍പിന്‍ വളവുകള്‍; 60 കിലോമീറ്റര്‍; കണ്ണുതെറ്റിയാല്‍ ദുരന്തം; മനോഹര കാഴ്ചകളിലേക്കു ശ്രദ്ധ പാളിയാല്‍ ഈ പാത അതീവ അപകടകരം

    ആളിയാര്‍ ചുരം, 60കിലോമീറ്റര്‍ ദൂരത്തിലായി 40 ഹെയര്‍പിന്‍ വളവുകള്‍ ഉള്‍പ്പെട്ട പാത. സാഹസിക യാത്രക്കാര്‍ പലപ്പോഴും തിരഞ്ഞെടുക്കുന്ന മാര്‍ഗം. സെക്കന്റ് ഗിയറില്‍ മാത്രം വണ്ടിയോടിക്കാന്‍ പറ്റുന്ന അപകടപാത കൂടിയാണിത്. ഒന്നു ശ്രദ്ധ തെറ്റിയാല്‍, ഭാഗ്യം നഷ്ടപ്പെട്ടാല്‍ ദുരന്തത്തിലെത്താന്‍ സാധ്യതയുള്ള റോഡ്, ആ നിര്‍ഭാഗ്യമാണ് മലപ്പുറം പാങ്ങ് ഹയര്‍സെക്കന്ററി സ്‌കൂളില്‍നിന്ന് വിനോദയാത്ര പോയവരുടെ ഉയിരെടുത്തത്. വാല്‍പാറ വിട്ടുകഴിഞ്ഞാല്‍ പിന്നെ ജനവാസമില്ലാത്ത വനമേഖലകളാണ്. രാത്രിയാത്ര ഈ മേഖലയില്‍ നിരോധിച്ചിട്ടുണ്ട്. പാങ്ങില്‍ നിന്നും പുലര്‍ച്ചെ യാത്ര തിരിച്ചവര്‍ ആദ്യം അതിരപ്പിള്ളിയിലെത്തി വാട്‌സാപ് ഗ്രൂപില്‍ ഉള്‍പ്പെടെ ഫോട്ടോ പങ്കുവച്ചു. പിന്നാലെ മലക്കപ്പാറ, വാല്‍പ്പാറ. 40 വളവുകളും കടന്നാണ് താഴെ ആളിയാര്‍ ഡാം പരിസരത്തെത്തുക. ഇതിനിടെയിലെ 13-ാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്. 13-ാം വളവ് മനോഹരമായ കാഴ്ചകള്‍ കാണാന്‍ പറ്റിയ സ്ഥലമാണ്. അതുപോലെ തന്നെ അതീവ അപകടകരവും. വാല്‍പാറയില്‍ നിന്നുള്ള ചുരം റോഡില്‍ ഏറ്റവും അപകടം പിടിച്ച മേഖല ആരംഭിക്കുന്നത് പതിമൂന്നാം വളവിലാണ്. താഴെ ആളിയാര്‍ അണക്കെട്ടിന്റെ മനോഹരദൃശ്യങ്ങള്‍…

    Read More »
  • ഉമ്മ മരിച്ചതറിയാതെ 11 കാരി മസ്‌നീൻ ചികിത്സയിൽ, സാജിതയുടെ ജീവൻ നഷ്ടപ്പെട്ടതറിയാതെ മരണത്തോട് മല്ലടിച്ച് മകൻ ഷഹദീൻ… വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും പൊതുദർശനം ആരംഭിച്ചു, പ്രധാനാധ്യാപികയുടെ സംസ്കാരം ഷൊർണൂരിൽ

    മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും സംസ്കാരം ഇന്ന് തന്നെ നടക്കും. പോസ്റ്റ്‍മോർട്ടത്തിനുശേഷം 9 പേരുടേയും മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലെത്തി. രാവിലെ ഒൻപതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം ആരംഭിച്ചു. ഒരു മണിക്കൂറോളം പഠിപ്പിച്ച സ്കൂളിൽ പൊതുദർശനമുണ്ടാകും. പിന്നാലെ സംസ്കാര ചടങ്ങുകൾ നടക്കുക. പ്രത്യേക ഉത്തരവ് ഇറക്കി 9 പേരു‍ടേയും പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തുകയായിരുന്നു. അർധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‍മോർട്ടം പുലർച്ചെ നാലോടെയാണ് പൂർത്തിയായത്. തുടർന്ന് ഒൻപത് ആംബുലൻസുകളിലായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ വളപ്പിൽ പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം വാൽപ്പാറ അപകടത്തിൽ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54) മൃതദേഹം പൊതുദർശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ഷൊർണ്ണൂരിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അധ്യാപിക റംലത്തിൻറെ…

    Read More »
  • തുടരും! റഷ്യയില്‍നിന്ന് എണ്ണ വാങ്ങാനുള്ള സമയം നീട്ടി നല്‍കി അമേരിക്ക; കപ്പലുകള്‍ ഇന്ത്യയിലേക്ക് ഒഴുകും; ഇളവ് മുതലാക്കി മാര്‍ച്ചില്‍ എത്തിച്ചത് മൂന്നിരട്ടി എണ്ണ; പ്രതിസന്ധി അയയുന്നു

    ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും കടല്‍മാര്‍ഗം വാങ്ങാന്‍ രാജ്യങ്ങളെ അനുവദിക്കുന്ന ഇളവ് ഏകദേശം ഒരു മാസത്തേക്കുകൂടി അമേരിക്ക പുതുക്കി നല്‍കി. അത്തരമൊരു പദ്ധതിയില്ലെന്ന് പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപ് ഭരണകൂടം ഇളവു പ്രഖ്യാപിച്ചത്. ഏപ്രില്‍ 11-ന് കാലാവധി അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണിത്. വെള്ളിയാഴ്ച മുതല്‍ മെയ് 16 വരെയുള്ള കാലയളവില്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങളെ അനുവദിച്ചുകൊണ്ടുള്ള ലൈസന്‍സ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച വൈകി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവും ഇറാനിയന്‍ എണ്ണയ്ക്കുള്ള മറ്റൊന്നും വാഷിംഗ്ടണ്‍ പുതുക്കില്ലെന്ന് ബുധനാഴ്ച നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞിരുന്നു. മെയ് 16 വരെ കപ്പലുകളില്‍ കയറ്റിയ എണ്ണ 30 ദിവസത്തേക്ക് വാങ്ങാന്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ അനുവദിച്ചിരുന്നു, അതിന്റെ കാലാവധി ഏപ്രില്‍ 11-ന് അവസാനിച്ചു. യുഎസ്-ഇസ്രായേല്‍ ഇറാന്‍ യുദ്ധത്തിനിടയിലും, യുഎസിനും സഖ്യകക്ഷികള്‍ക്കുമായി ഇറാന്‍ ഹോര്‍മുസ് കടടുടുക്ക് അടച്ചതിനെത്തുടര്‍ന്നും കുതിച്ചുയര്‍ന്ന ആഗോള…

    Read More »
  • എണ്ണ വില മുംബൈയില്‍നിന്ന് ചൈനവഴി ഇറാനിലേക്ക്! അതും ചൈനീസ് കറന്‍സിയായ യുവാനില്‍! അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; വമ്പന്‍ വെളിപ്പെടുത്തല്‍ പുറത്ത്; റഷ്യക്കും ഇത്തരത്തില്‍ പണം നല്‍കി

    ന്യൂഡല്‍ഹി/മുംബൈ: അമേരിക്ക നല്‍കിയ താത്കാലിക ഇളവിന്റെ പശ്ചാത്തലത്തില്‍ ഇറാനിയന്‍ എണ്ണയുടെ പരിമിതമായ ഷിപ്പിംഗുകള്‍ക്കുള്ള പണമിടപാട് മുംബൈ ആസ്ഥാനമായുള്ള ഐസിഐസിഐ ബാങ്ക് (ICICI Bank) വഴി ചൈനീസ് യുവാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ റിഫൈനറികള്‍ തീര്‍പ്പാക്കിയെന്ന് റിപ്പോര്‍ട്ട്. യുദ്ധത്തിനു പിന്നാലെ വിലവര്‍ധന തടയുന്നതിന് കടലിലുള്ള റഷ്യന്‍, ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് വാഷിംഗ്ടണ്‍ കഴിഞ്ഞ മാസം 30 ദിവസത്തെ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനിയന്‍ എണ്ണയുടെ ഇളവ് ഞായറാഴ്ച അവസാനിക്കുമെന്നും ഇളവുകള്‍ പുതുക്കില്ലെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ടെഹ്റാനെതിരെയുള്ള ദീര്‍ഘകാല ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം കാര്‍ഗോകള്‍ക്ക് പേയ്മെന്റ് നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇത് ഇറാനിയന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ചിലര്‍ക്കു തടസവുമായി. എന്നാല്‍, ഈ മാസം ആദ്യം രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ പൊതുമേഖലാ സ്ഥാപനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC), ‘ജയ’ (Jaya) എന്ന വമ്പന്‍ ക്രൂഡ് കാരിയറില്‍ നിന്ന് 2 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ വാങ്ങിയിരുന്നു. ഏകദേശം 200 ദശലക്ഷം…

    Read More »
  • 50 ദിവസത്തെ യുദ്ധം; നഷ്ടമായത് 50 ബില്യണ്‍ ഡോളറിന്റെ എണ്ണ ഉത്പാദനം; 11 ദിവസം ലോകമെമ്പാടും വാഹനങ്ങള്‍ ഓടാത്തതിന് തുല്യം; ഗള്‍ഫ് കയറ്റുമതി 19 ദശലക്ഷം ബാരലില്‍ നിന്ന് നാല് ആയി കുറഞ്ഞു; നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും

    ലണ്ടന്‍: 50 ദിവസം മുമ്പ് ഇറാന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്തതിലൂടെ ലോകത്തിന് 50 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ക്രൂഡ് ഓയില്‍ നഷ്ടപ്പെട്ടെന്നു റിപ്പോര്‍ട്ട്. പ്രതിസന്ധിയുടെ ആഘാതം വരും മാസങ്ങളിലും വര്‍ഷങ്ങളിലും അനുഭവപ്പെടുമെന്ന് വിദഗ്ധരുടെ കണക്ക്. ലെബനനില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഹോര്‍മുസ് കടടുടുക്ക് തുറന്നതായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറക്ചിയും ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ‘ഉടന്‍’ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു. ഫെബ്രുവരി അവസാനത്തില്‍ യുദ്ധം ആരംഭിച്ചത് മുതല്‍, 500 ദശലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലും കണ്ടന്‍സേറ്റും ആഗോള വിപണിയില്‍നിന്ന് പുറത്തായതായി കെപ്ലര്‍ (Kpler) ഡാറ്റ വ്യക്തമാക്കുന്നു. ഇത് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ വിതരണ തടസമാണ്. വിപണിയില്‍ നഷ്ടപ്പെട്ട 500 ദശലക്ഷം ബാരല്‍ എണ്ണ താഴെ പറയുന്നവയ്ക്ക് തുല്യമാണ് 1. ആഗോളതലത്തില്‍ 10 ആഴ്ചത്തേക്ക് വ്യോമയാന ആവശ്യത്തിനുള്ള ഇന്ധനം വെട്ടിക്കുറയ്ക്കുന്നതിനോ 11 ദിവസം ലോകമെമ്പാടും ഒരു വാഹനവും നിരത്തില്‍ ഇറക്കാത്തതിനും തുല്യമാണ്.…

    Read More »
  • ഒരൊറ്റ നിമിഷം കൊണ്ട് അനാഥമായി ഒരു വിദ്യാലയം; പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും

    മലപ്പുറം: ഒറ്റദിവസംകൊണ്ട് അനാഥമായത് ഒൻപതുകുടുംബങ്ങൾ മാത്രമല്ല ഒരു സ്കൂൾതന്നെ. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. പ്യൂൺ ഗോപാലകൃഷ്ണൻ, എൽ.പി. വിഭാഗം അധ്യാപിക ഹസ്‌നത്ത്, എൽ.കെ.ജി. അധ്യാപികമാരായ റസീന, യശോദ എന്നിവർ. സ്കൂൾ പി.ടി.എ. പ്രസിഡന്റ് പ്രസീജ പറഞ്ഞത്, അധ്യാപകസംഘത്തിന്റെ വിനോദയാത്രാവിവരം അറിഞ്ഞത് അവരുടെ സ്റ്റാസ്റ്റസ് കണ്ടപ്പോഴാണെന്നാണ്. അധ്യാപികയായ ആശ എല്ലാ യാത്രയിലും തന്റെ ഒന്നാംക്ലാസിൽ പഠിക്കുന്ന മകൻ അജുവിനെ കൊണ്ടുപോകാറുണ്ടായിരുന്നു.എന്നാൽ, ഈ യാത്രയിൽ അജുവുണ്ടായിരുന്നില്ല. പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ അധ്യാപകർ മാത്രമല്ല, ഇവരുടെ സുഹൃത്തുക്കളായ മറ്റുചില അധ്യാപകരും വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അധ്യാപകർക്ക് പുറമേ പാങ്ങ് സ്കൂളിലെ ആയയും സ്കൂൾ ബസ് ഡ്രൈവറും സംഘത്തിലുണ്ടായിരുന്നു. ചിലരുടെ കുട്ടികളെയും കൂടെക്കൂട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. വിനോദയാത്രയ്ക്കിടെ അധ്യാപകർ അതിരപ്പിള്ളിയിൽനിന്ന് പകർത്തിയ ചിത്രവും നാട്ടുകാർ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപ്പിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടർന്ന് ഒൻപതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും കോയമ്പത്തൂർ പോലീസ്…

    Read More »
  • പുറത്തു കൊടുക്കാനില്ല! ശതകോടികളുടെ ആയുധങ്ങള്‍ പൊട്ടിച്ചു തീര്‍ത്തു! ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയുടെ ആയുധപ്പുര കാലിയാകുന്നു; യൂറോപ്പിനു നല്‍കാമെന്ന് ഏറ്റ ആയുധങ്ങള്‍ കൈമാറുന്നത് വൈകും; കാലതാമസം ഉണ്ടാകുമെന്ന് യുഎസ് അറിയിച്ചതായി സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധം ആയുധശേഖരത്തെ ബാധിച്ചതിനാല്‍ മുമ്പു കരാറിലെത്തിയെങ്കിലും ആയുധ വിതരണം വൈകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങളെ അറിയിച്ച് അമേരിക്ക. അഞ്ചുപേരെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളോടെ ആരംഭിച്ച ഇറാനെതിരായ യുദ്ധം, നിര്‍ണ്ണായകമായ ചില ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും യുഎസ് വിതരണത്തെ എത്രത്തോളം ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നതിലേക്ക് ഈ കാലതാമസം വിരല്‍ ചൂണ്ടുന്നു. ബാള്‍ട്ടിക് മേഖലയിലും സ്‌കാന്‍ഡിനേവിയയിലുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളെ ഇത് ബാധിക്കുമെന്ന് സോഴ്‌സുകള്‍ പറഞ്ഞു. വിദേശ സൈനിക വില്‍പന (Foreign Military Sales – FMS) പ്രോഗ്രാമിന് കീഴില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ബുക്ക് ചെയ്തതും ഇതുവരെ വിതരണം ചെയ്യാത്തതുമായ ചില ആയുധങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവ വൈകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളില്‍ യൂറോപ്യന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായി ഉറവിടങ്ങള്‍ പറഞ്ഞു. ഇറാന്‍ യുദ്ധം കാരണം യുഎസ് സൈനിക ഉപകരണങ്ങളുടെ വിതരണത്തില്‍ കാലതാമസം ഉണ്ടായേക്കാമെന്ന്…

    Read More »
  • ഞങ്ങള്‍ ഇന്‍സ്റ്റഗ്രാം നോക്കാറില്ല! വൈഭവ് സൂര്യവംശിയെന്ന ഐപിഎല്‍ പ്രതിഭയുടെ ഉദയം ഇങ്ങനെ; ഇന്ത്യന്‍ ക്രിക്കറ്റില്‍ 20 വര്‍ഷം തിളങ്ങും; ഏക പോരായ്മ ഫുഡ് അടി മാത്രമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ സ്‌കൗട്ട് സമര്‍ ഖാദ്രി

    ബംഗളുരു: ക്രിക്കറ്റ് സ്വപ്നങ്ങള്‍ പലപ്പോഴും 30 സെക്കന്‍ഡ് റീലുകളിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, സമര്‍ ഖാദ്രിയുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്: ‘ഞങ്ങള്‍ ഇന്‍സ്റ്റാഗ്രാം നോക്കാറില്ല. ഞങ്ങള്‍ കളിക്കാരെ ഫീല്‍ഡിലാണ് കാണുന്നത്!’ ബിഹാര്‍, ജാര്‍ഖണ്ഡ്, ഈസ്റ്റ് സോണ്‍ എന്നിവയ്ക്കായി കളിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് ഇക്കോസിസ്റ്റത്തില്‍ സ്‌കൗട്ടായും പ്രവര്‍ത്തിക്കുകയാണ് ഖാദ്രി. കഴിവുള്ള താരങ്ങളെ ഫീല്‍ഡില്‍നിന്നു കണ്ടെത്തുകയാണ് സ്‌കൗട്ടുകളുടെ പണി. ഐപിഎല്‍ 2026-ല്‍ തരംഗമായി മാറിയ വൈഭവ് സൂര്യവംശിയെ (ഇപ്പോള്‍ 15 വയസ്) പന്ത്രണ്ടാം വയസില്‍ ആദ്യം ശ്രദ്ധിച്ച വ്യക്തിയാണ്. വിശ്വസ്തരായ ഒന്നിലധികം കണ്ണുകള്‍ ഒരേ പ്രതിഭയിലേക്ക് ഒത്തുചേര്‍ന്നതിന്റെ ഫലമാണ് വൈഭവ് സൂര്യവംശിയുടെ വളര്‍ച്ചയെന്ന് ഖാദ്രി വെളിപ്പെടുത്തി. വൈഭവ് സൂര്യവംശിയെ എങ്ങനെ കണ്ടെത്തി? സുബിന്‍ ബറൂച്ച അവനെ അണ്ടര്‍-19 തലത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. വിവിഎസ് ലക്ഷ്മണാവട്ടെ രാഹുല്‍ ദ്രാവിഡിനോട് ആ പേര് നിര്‍ദ്ദേശിച്ചു. ‘അവര്‍ കണ്ട കാര്യങ്ങള്‍ സ്ഥിരീകരിക്കാനും അവന്‍ എങ്ങനെയാണെന്നും അവന്റെ കളി…

    Read More »
Back to top button
error: