Breaking News
-
ഹോപ്പിന്റെയും കാംബെല്ലിന്റെയും സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു ; രണ്ടാംടെസ്റ്റില്‍ ഒരു ദിവസത്തേക്ക് കൂടി ജീവന്‍ നീട്ടിയെടുത്തു, വിജയം 58 റണ്‍സ് അകലെ
ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഹോപ്പും കാംബെല്ലും നേടിയ സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു. ഫോളോ ഓണില്‍ ഇന്ത്യന്‍ സ്‌കോര്‍ മറികടന്ന വെസ്റ്റിന്‍ഡീസിനെതിരേ ജയിക്കാന്‍ ഇന്ത്യയ്ക്ക് 58 റണ്‍സുകള്‍ കൂടി വേണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകര്‍ച്ച അതിജീവിച്ചു. ജോണ്‍ കാംബെല്‍ 115 റണ്‍സും ഷായ്‌ഹോപ്പ് 103 റണ്‍സും നേടിയ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ 390 റണ്‍സ് അടിച്ചുകൂട്ടി. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കു മ്പോഴായി രുന്നു ഇരുവരുടേയും സെഞ്ച്വറി. ജോണ്‍ കാംബെല്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കുറിച്ചപ്പോള്‍ ഷായ് ഹോപ്പ് എട്ട് വര്‍ഷത്തിനിടയിലെ ആദ്യ സെഞ്ച്വറി നേട്ടമാണ് ഉണ്ടാക്കി യത്. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ അവര്‍ 79 റണ്‍സ് ചേര്‍ത്തു. ഇത് 2025-ലെ അവരുടെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടായിരുന്നു. സെഞ്ച്വറി അടിച്ച കാംബെല്‍ ഒടുവില്‍ ജഡേജയ്ക്ക്് മുന്നില്‍ എല്‍ബിഡബ്‌ള്യൂ ആയി. ഷായ് ഹോപ്പ് മുഹമ്മദ് സിറാജിനും ഇരയായി. ഫോളോ ഓണ്‍ചെയ്ത് കരീബിയന്‍ ടീമിനായി…
Read More » -
‘ഹാല്‍’ നിരോധിച്ചത് ബീഫിന്റെ പേരിലല്ലെന്ന് ഷോണ്‍ജോര്‍ജ്ജ് ; ലൗജിഹാദിനെ ന്യായീകരിക്കുന്നു, ബിഷപ്പ് ഹൗസിനെയൂം തെറ്റിദ്ധരിപ്പിക്കുന്നു ; മതംമാറ്റാനുള്ള പ്രണയത്തെ ലൗജിഹാദെന്ന് തന്നെ വിളിക്കും
ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത് ബീഫിന്റെ പേരിലല്ലെന്നും ലൗ ജിഹാദിനെ ന്യായീകരിക്കുന്നതിന്റെ പേരിലാണെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ്. ഇങ്ങിനെയൊരു കാര്യം നാട്ടിലില്ല എന്ന രീതിയിലാണ് സിനിമയിലെ ബിഷപ്പിന്റെ കഥാപാത്രത്തെക്കൊണ്ടു പറയിക്കുന്നെന്നും സിനിമയുടെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കലാണെന്നും പറഞ്ഞു. സിനിമയില്‍ താമരശ്ശേരി ബിഷപ്പഹൗസിനെയും ബിഷപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കമെന്നും ലൗജിഹാദിനെ ന്യായീകരിക്കുന്ന സംഭാഷണങ്ങള്‍ ബിഷപ്പിന്റെ കഥാപാത്രത്തിന് നല്‍കിയെന്നും പറഞ്ഞു. സിനിമയില്‍ പതിനെട്ടോ ഇരുപതോ സീനുകളില്‍ ലൗജിഹാദിനെ ന്യായീകരിക്കുന്നുണ്ടെന്നും പറഞ്ഞു. മതംമാറ്റാന്‍ വേണ്ടി പ്രണയം നടിക്കുന്നതിനെ ലൗജിഹാദെന്ന് വിളിക്കാനാണ് ബിജെപി തീരുമാനം അതിനെ അങ്ങിനെ തന്നെ വിളിക്കുകയും ചെയ്യുമെന്ന് ഷോണ്‍ജോര്‍ജ്ജ് പറഞ്ഞു. സിനിമയില്‍ ബിഷപ്പിനെ സൂചിപ്പിക്കുന്ന കഥാപാത്രം ലൗ ജിഹാദ് നല്ലതല്ലെ എന്ന് പറയുന്നു. അതിനെ ലൗജിഹാദ് എന്ന് പറയാന്‍ പാടില്ല. സ്‌നേഹിക്കുന്ന കുട്ടികളല്ലെ. അതിനെ അങ്ങിനൊരു പരിവേഷം കൊടുക്കുന്ന ശരിയല്ലെന്നും പറയുന്നു. സിനിമയിലൂടെ ഇവര്‍ പറയാന്‍ ശ്രമിക്കുന്നത് എന്താണ്. ഹാല്‍ സിനിമയെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത് ബീഫ് വിളമ്പുന്ന സീനുകള്‍ ഉള്ളതിനാലാണ് അത്…
Read More » -
ഗാസയില്‍ സമാധാന ശ്രമങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം ; ഹമാസ് പോരാളികളും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഓപ്പറേഷനുകള്‍ അവസാനിച്ചതിന് ശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും അക്രമാസക്തമായ ആഭ്യന്തര സംഘട്ടനങ്ങളില്‍ ഒന്നാണിത്. നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികളും കുടുംബത്തിലെ പോരാളികളും തമ്മില്‍ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഹമാസ് നിയന്ത്രിത ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സുരക്ഷാ യൂണിറ്റുകള്‍ ഇവരെ വളയുകയും പിടികൂടാന്‍ കനത്ത പോരാട്ടത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തില്‍ ദുഗ്മുഷ് കുടുംബത്തിലെ 19 പേരും എട്ട് ഹമാസ് പോരാളികളും കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. 300-ല്‍ അധികം പോരാളികളുള്ള ഹമാസ് സേന, ദുഗ്മുഷ് തോക്കുധാരികള്‍ ഒളിച്ചിരുന്ന ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്ക് ലക്ഷ്യമാക്കി നീങ്ങിയതിനെ തുടര്‍ന്നാണ് ഗാസ…
Read More » -
ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായേലി പൗരന്മാരെയും 2 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ചു ; ഗാസാ മുനമ്പില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിതം ഒന്നില്‍ നിന്നും തുടങ്ങാന്‍
ടെല്‍ അവീവ്: രണ്ട് വര്‍ഷത്തെ യുദ്ധത്തിനും ആയിരക്കണക്കിന് ജീവന്‍ ബലി കഴിക്കുകയും ചെയ്തതിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്ത ലിനെ തുടര്‍ന്ന് ഹമാസ് ഇസ്രായേലിന് മുഴുവന്‍ തടവുകാരെയും കൈമാറി. യു എസ് പ്രസിഡ ന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി ഹമാസ് എല്ലാ ഇസ്രായേലി ബന്ദികളെയും റെഡ് ക്രോസിന്റെ കസ്റ്റഡിയിലേക്ക് വിട്ടയച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബന്ദികളെ വിട്ടയച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍ 13 ബന്ദികളെ ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ വെച്ച് കൈമാറിയതായി ഇസ്രായേലിന്റെ പൊതു പ്രക്ഷേപണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു. ഒന്നാമ ത്തെ കൂട്ടത്തില്‍ ഗാലി, സിവ് ബെര്‍മാന്‍ എന്നീ സഹോദരങ്ങള്‍, മാതന്‍ അന്‍ഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈതന്‍ മോര്‍, ഗൈ ഗില്‍ബോവ-ഡല്ലല്‍ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍ ബാര്‍ കുപ്പേര്‍സ്റ്റീന്‍, എവിയാതര്‍ ഡേവിഡ്, യോസെഫ്-ഹായിം ഓഹാന, സെഗേവ് കല്‍ഫോണ്‍, അവിനാതന്‍ ഓര്‍, എല്‍ക്കാന ബൊഹ്‌ബോട്ട്,…
Read More » -
ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി പാൻ ഇന്ത്യൻ ചിത്രം, പൂജ ഹെഗ്ഡെയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നായികയായ പൂജ ഹെഗ്ഡെയുടെ പുത്തൻ പോസ്റ്റർ പുറത്ത്. നടിയുടെ ജന്മദിനം പ്രമാണിച്ചാണ് ആശംസാ പോസ്റ്റർ പുറത്ത് വിട്ടത്. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ഓഗസ്റ്റ് മാസത്തിലാണ് ചിത്രം ആരംഭിച്ചത്. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാൻ്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ DQ41 ഒരു പ്രണയ കഥയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ…
Read More » -
ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും, സ്ഥാപനത്തിന് പരാതി നല്‍കിയിട്ട് രക്ഷയില്ല ; നഴ്‌സ് പ്രധാനമന്ത്രിയുടെ ഓഫീസിനെഴുതി ; എയിംസിലെ ഉന്നതസര്‍ജനെ സസ്‌പെന്റ് ചെയ്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ നഴ്‌സിന്റെ പീഡനപരാതിയില്‍ ഉടനടി നടപടി. എയിംസിലെ ഉന്നത സര്‍ജനെ സസ്‌പെന്റ് ചെയ്തു. എയിംസ് ഭരണകൂടം സീനിയര്‍ പ്രൊഫസര്‍ ഡോ. ബിസോയിക്ക്് എതിരേയാണ് നടപടി. മറ്റൊരു സീനിയര്‍ പ്രൊഫസര്‍ വി ദേവഗൗരുവിന് പകരം ചുമതല നല്‍കുകയും ചെയ്തിരിക്കുകയാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി വിഭാഗം തലവനായിരുന്ന ഡോ. എ.കെ. ബിസോയിയെ ഒരു വനിതാ നഴ്‌സിങ് ഓഫീസറുടെ പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക പീഡനം, അശ്ലീല ഭാഷയുടെ ഉപയോഗം, ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തല്‍ എന്നിവ ആരോപിച്ച് എയിംസ് നഴ്‌സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കുകയായിരുന്നു. ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തലും ലൈംഗിക പീഡനവും ആരോപിച്ച് സെപ്റ്റംബര്‍ 30-ന് വനിതാ നഴ്‌സിങ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു. പരാതിപ്പെട്ടിട്ടും സ്ഥാപനത്തിന്റെ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയന്‍ ഒക്ടോബര്‍ 9-ന് പ്രധാനമന്ത്രിയുടെ ഓഫീസിന് വിഷയം കൈമാറുകയും ചെയ്തതാണ് നിര്‍ണ്ണായകമായത്. ഡോ. ബിസോയി സ്ത്രീകളായ…
Read More » -
നായികയായി മമിത ബൈജു, പ്രദീപ് രംഗനാഥൻറെ മൂന്നാമത്തെ സിനിമയും കേരളത്തിൽ എത്തിച്ച് ഇ ഫോർ എൻറർടെയ്ൻമെൻറ്സ്, ‘ഡ്യൂഡ്’ ദീപാവലി റിലീസായി 17ന് തിയേറ്ററുകളിൽ
കൊച്ചി: തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻറെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ കേരളത്തിൽ വിതരണത്തിനെത്തിച്ച് ഇ ഫോർ എൻറർടെയ്ൻമെൻറ്സ്. പ്രദീപിൻറെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് തന്നെയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ‘ഡ്യൂഡ്’ വേൾഡ് വൈഡ് റിലീസിനെത്തുന്നത്. യുവാക്കൾക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥൻ. കൂടാതെ മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. സായ് അഭ്യങ്കറിൻറെയാണ് പാട്ടുകൾ, ഇക്കാരണങ്ങൊക്കെകൊണ്ട് ഈ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണ് ‘ഡ്യൂഡ്’ എന്ന് ഇ ഫോർ എൻറടെയ്ൻമെൻറ്സ് സാരഥി മുകേഷ് ആർ മെഹ്ത പറയുന്നു. മികച്ച ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന മൈത്രി മൂവി മേക്കേഴ്സിലും വലിയ വിശ്വാസമാണെുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ…
Read More » -
പുലര്‍ച്ചെ വീടുവളഞ്ഞ കാട്ടാന ജനാല തകര്‍ത്തു; പേടിച്ച് രണ്ടരവയസ്സുകാരി കൊച്ചുമകളുമായി രക്ഷപ്പെടാന്‍ മുറ്റേത്തേക്ക് ചാടിയ മുത്തശ്ശി പെട്ടത് മറ്റൊരാനയ്ക്ക് മുന്നില്‍ ; രണ്ടുപേര്‍ക്കും ദാരുണാന്ത്യം
വാല്‍പ്പാറ: വീടുവളഞ്ഞ കാട്ടാന ജനാല തകര്‍ത്തതിനെ തുടര്‍ന്ന് കുഞ്ഞുമായി രക്ഷപ്പെടാന്‍ ചാടിയ മുത്തശ്ശിയും കൊച്ചുമകളും മറ്റൊരു ആനയുടെ ആക്രമണത്തില്‍ മരിച്ചു. നിരന്തരം വന്യജീവി ആക്രമണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്ന വാല്‍പ്പാറയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയ്ക്കും രണ്ടരവയസ്സുള്ള കുഞ്ഞു മകള്‍ക്കുമാണ് ദാരുണാന്ത്യം ഉണ്ടായത്. രണ്ടരവയസ്സുകാരി ഹേമശ്രീയും മുത്തശ്ശി അസ്സലയുമാണ് കാട്ടാന ആക്രമണത്തില്‍ കൊല്ല പ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ വീട്ടില്‍ കാട്ടാന ആക്രമണം ഉണ്ടാകു കയായി രുന്നു. വീടിന് സമീപത്ത് എത്തിയ കാട്ടാന ജനാല തകര്‍ത്തപ്പോള്‍ കുഞ്ഞുമായി രക്ഷപ്പെടാന്‍ മുറ്റത്തേക്ക് ഇറങ്ങിയ മുത്തശ്ശിയും കുഞ്ഞും വീടിന്റെ മുറ്റത്ത് നിന്ന കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുത്തശ്ശി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയി ലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു. അതേസമയം ഇവിടെ നിന്നും വന്യജീവികളുടെ ആക്രമണ ത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നത് ആശങ്ക പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസങ്ങള്‍ ആനയ്ക്ക് പുറമേ പുലയുടെയും കരടിയുടേയും ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം…
Read More » -
മകൾക്കും മരുമകനുമൊപ്പം ട്രംപ് ഇസ്രയേലിൽ, ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കും? 2023 ഒക്ടോബർ 7ലെ മുഴുവൻ ബന്ദികളെയും വിട്ടയച്ച് ഹമാസ്, 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും
ടെൽ അവീവ്: മകൾക്കും മരുമകനുമൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഹെർസോഗും വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ട്രംപിന്റെ മകൾ ഇവാൻക, മരുമകൻ ജരേദ് കുഷ്‌നർ, പശ്ചിമേഷ്യയുടെ അമേരിക്കൻ നയതന്ത്രജ്ഞൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇസ്രയേലിലെത്തിയ ട്രംപ് അസംബ്ലിയിൽ പങ്കെടുക്കും. കൂടാതെ ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശേഷം വെടിനിർത്തൽ കരാറിന്റെ ചർച്ചയ്ക്കായി ഈജിപ്തിലേക്ക് പോകും. അതേസമയം 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടികൂടിയ ഇസ്രയേലി ബന്ദികളിൽ ജീവനോടെയുള്ളവരെയെല്ലാം ഹമാസ് വിട്ടയച്ചു. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികൾക്കായി ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. വിട്ടയച്ച ബന്ദികളെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മതൻ ആംഗ്രെസ്റ്റ്, സഹോദരങ്ങളായ…
Read More » -
പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലം!! ഡീസൽ മാഫിയയുടെ കഥ പറയുന്ന ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടെയ്നർ, ശ്രദ്ധേയമായി ‘ഡീസൽ’ പ്രസ് മീറ്റ്
കൊച്ചി: ഡീസൽ മാഫിയയുടെ അധോലോക കളികളുമായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ഹരീഷ് കല്യാൺ നായകനാകുന്ന ‘ഡീസൽ’ സിനിമയുടെ പ്രസ് മീറ്റ് ശ്രദ്ധേയമാകുന്നു. ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടെയ്നറായി എത്തുന്ന ‘ഡീസൽ’ ഒക്ടോബർ 17നാണ് തിയേറ്ററുകളിൽ എത്തുന്നത്. ‘പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലമാകുമെന്നും ഇതുവരെ ആരും കടന്നുചെല്ലാത്ത ഡീസൽ മാഫിയയുടെ കാണാകഥകളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന്’ സംവിധായകൻ ഷൺമുഖം മുത്തുസാമി വ്യക്തമാക്കി. ”പെട്രോളിനും ഡീസലിനും ഒരു രൂപ കൂടിയാൽ കൂടി ചിലപ്പോൾ ജീവിത ചിലവിൽ ഒരു മാസം പതിനായിരം രൂപയുടെ മാറ്റമുണ്ടാക്കിയേക്കാം. ഒരുപാട് സർപ്രൈസുകളുമായാണ് ഡീസൽ എത്തുന്നത്. നമ്മൾ റോഡരികിലെ കടയിൽ നിന്നൊക്കെ സാധനം വാങ്ങുന്നതുപോലെ പെട്രോളും ഡീസലും ഒക്കെ കിട്ടുന്നൊരിടം. അത്തരത്തിലൊരു ത്രെഡിൽ നിന്നാണ് ഡീസൽ സിനിമ ഒരുക്കിയതെന്നും’ അദ്ദേഹം കൊച്ചിയിൽ നടത്തിയ പ്രസ്മീറ്റിൽ പറഞ്ഞു. ‘ആക്ഷൻ, ഡാൻസ്, റൊമാൻസ്, ഇമോഷൻസ് എല്ലാമുള്ള ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടെയ്നറാണ് ഡീസൽ’ എന്ന് നായകൻ ഹരീഷ് കല്യാൺ പറഞ്ഞു. ചിത്രത്തിലെ നായികമാരായ…
Read More »