Breaking NewsIndiaLead Newspolitics

വിമാനത്താവളം മുതല്‍ സുരക്ഷാസംവിധാനം ഒരുക്കണം ; ആരും പിന്തുടരരരുത്, സായുധ സംഘം ഒപ്പമുണ്ടാകണമെന്നും ; കരൂര്‍ സന്ദര്‍ശനത്തില്‍ നടന്‍ വിജയ് നിര്‍ദേശിച്ചത് കര്‍ശന ഉപാധികള്‍

ചെന്നൈ: തന്റെ പരിപാടിയില്‍ ഉണ്ടായ വന്‍ ദുരന്തത്തിന് പിന്നാലെ ആദ്യമായി ദുരന്തവേദിയായ കരൂരില്‍ എത്തുന്ന വിജയ് തന്റെ സന്ദര്‍നത്തിന് മുന്നോടിയായി ആവശ്യപ്പെട്ടത് വലിയ സുരക്ഷ. വിജയ്യുടെ അഭിഭാഷകന്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് തമിഴ്‌നാട് ഡിജിപി വെങ്കട്ടരാമനും അതിന്റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.

വിമാനത്താവളം മുതല്‍ സുരക്ഷ ഒരുക്കണം, വേദിക്ക് ചുറ്റം സുരക്ഷാ ഇടനാഴിയുണ്ടാകണം, ആരും പിന്തുടരാതിരിക്കാനായി സായുധ സംഘം ഒപ്പമുണ്ടാകണമെന്നും ഉപാധിയില്‍ പറയുന്നു. കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കരൂര്‍ സന്ദര്‍ശിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.

Signature-ad

യാത്രാ വിവരങ്ങള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഡിജിപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് മുന്നില്‍ ടിവികെ ഉപാധികള്‍വെച്ചത്. യാത്രാ അനുമതിക്കും സുരക്ഷ ഒരുക്കുന്നതിനും കരൂര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാനാണ് ഡിജിപി താരത്തിന് നല്‍കിയിരിക്കുന്ന മറുപടി. മതിയായ സുരക്ഷയോടെ നടന്‍ ഉടന്‍ തന്നെ കരൂരിലെത്തും.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വീട്ടില്‍ പോയി കാണാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പകരം സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കുന്ന രീതിയില്‍ കരൂരില്‍ പ്രത്യേക വേദി ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട ചില പ്രവര്‍ത്തകരും മാത്രമായിരിക്കും അവിടെ ഉണ്ടാകുക. അതേസമയം കരൂര്‍ ദുരന്തത്തില്‍ ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരന്തം നടന്ന കരൂരിലെ വേലുച്ചാമിപുരവും സമീപ പ്രദേശങ്ങളും അന്വേഷണ സംഘം സന്ദര്‍ശിച്ചിരുന്നു. അടുത്ത ദിവസം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം. സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Back to top button
error: