Breaking NewsKeralaNEWSpolitics

പള്ളികളെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ കേരളത്തില്‍ ഒരുപണിയും നടക്കില്ല ; മതാടിസ്ഥാനത്തില്‍ യോഗം വിളിച്ച സംസ്ഥാനകമ്മറ്റി; ക്രിസ്ത്യാനികളെ വലയിലാക്കാന്‍ ‘ക്രിസ്ത്യന്‍ ഔട്ട് റീച്ച്’ നടത്തി ബിജെപി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ ചരിത്രത്തില്‍ ആദ്യമായി മതാടിസ്ഥാനത്തില്‍ യോഗം വിളിച്ച് സംസ്ഥാന ബിജെപി. കോട്ടയ ത്ത് ഇന്നലെയായിരുന്നു പാര്‍ട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേര്‍ന്നു. ജില്ലകളില്‍ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് ചുമതല നല്‍കി. വിവാദമാകാതിരിക്കാന്‍ ‘ക്രിസ്ത്യന്‍ ഔട്ട് റീച്ച്’ എന്ന പേര് ‘സോഷ്യല്‍ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല’ എന്ന പേരിലേക്ക് മാറ്റിയായിരുന്നു പരിപാടി. എന്നാല്‍ കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു പ്രധാനമെന്നാണ് സൂചനകള്‍.

Signature-ad

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ ആകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. കോട്ടയത്ത് ക്‌നാനായ കത്തോലിക്കാ സഭാ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാടുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. നിലവില്‍ അഞ്ചംഗ ജില്ലാ കമ്മിറ്റികളെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 30 അംഗ കമ്മിറ്റികളായി വിപുലീകരിക്കും.

താഴെത്തട്ടിലേക്ക് വരെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് വ്യാപിപ്പിക്കാന്‍ മണ്ഡലം ഏരിയ പഞ്ചായത്ത് തലങ്ങളിലും ക്രിസ്ത്യന്‍ ഔട്ട് റീച്ച് കമ്മിറ്റി രൂപീകരിക്കും.  ക്രിസ്ത്യന്‍ ഔട്ട് റീച്ച് ചിലവുകള്‍ക്കായി ഒരു കോടി രൂപയാണ് പാര്‍ട്ടി മാറ്റിവെച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ ഔട്ട് റീച്ച് സംസ്ഥാന കണ്‍വീനര്‍ ഷോണ്‍ ജോര്‍ജില്‍ നിന്ന് കണക്ക് ബോധിപ്പിച്ച് ചിലവ് തുക വാങ്ങാം.

Back to top button
error: