KeralaNEWS

‘മീനച്ചിലില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു; 24 വയസിനു മുമ്പ് അവരെ കല്യാണം കഴിപ്പിക്കണം’

തിരുവനന്തപുരം: മത വിദ്വേഷ പരാമര്‍ശത്തില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെ വീണ്ടും പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം. കേരളത്തില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്നാണ് ജോര്‍ജിന്റെ ആരോപണം. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പു പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയാറാകണം. യാഥാര്‍ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമാണ് പി.സി. ജോര്‍ജ് പ്രസംഗിച്ചത്.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ടെന്നും പി.സി. ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു. ”അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്” ജോര്‍ജ് പറഞ്ഞു.

Signature-ad

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തതും പി.സി. ജോര്‍ജ് ജയിലിലായതും. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Back to top button
error: