NEWSWorld

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കി കുറയ്ക്കും! നിയമഭേദഗതിക്ക് അംഗീകാരം നല്‍കി ഇറാഖ് പാര്‍ലമെന്റ്

ബാഗ്ദാദ് : പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് ഒമ്പതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാര്‍ലമെന്റിന്റെ അംഗീകാരം. കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഭേദഗതി നടപ്പാകുന്നതോടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയില്‍ മത കോടതികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും.

ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നു എന്നതിന്റെ പേരില്‍ ഭേദഗതിക്ക് എതിരെ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959ലെ കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഇറാഖ് പാര്‍ലമെന്റ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.

Signature-ad

കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്. എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ഇത് പിന്‍വലിച്ചു. എന്നാല്‍, ഇപ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആയി അംഗീകരിക്കുന്ന ഷിയാ വിഭാഗം ഭേദഗതിയെ പിന്തുണച്ചതോടെ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുകയായിരുന്നു. കുട്ടികളില്‍ പാശ്ചാത്യ സംസ്‌കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികള്‍ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗത്തിന്റെ അവകാശ വാദം. കൂടാതെ ഭേദഗതി രാജ്യത്ത് ശരീയത്ത് നിയമത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ വഴിതെറ്റി പോകാതെ രക്ഷിക്കുമെന്നും ഷിയ വിഭാഗം പറയുന്നു.

Back to top button
error: