IndiaNEWS

സര്‍ക്കാരിന്റെ തെറ്റിന് നദിയോട് മാപ്പു ചോദിച്ച് യമുനയില്‍ ഇറങ്ങി; ബിജെപി അധ്യക്ഷന് ശാരീരികാസ്വാസ്ഥ്യം

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യമുന ശുദ്ധീകരണത്തിനു ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി നേതാവ് വീരേന്ദ്ര സച്ച്‌ദേവ യമുനയിലിറങ്ങിയത്. സര്‍ക്കാരിന്റെ തെറ്റിന് നദിയോട് മാപ്പു ചോദിച്ച് പ്രസ്താവന നടത്തിയ ശേഷമാണ് നദിയിലിറങ്ങി മുങ്ങി പരിഹാരം ചെയ്തത്.

Signature-ad

വെള്ളത്തില്‍ മുങ്ങിയതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട വീരേന്ദ്ര സച്ച്‌ദേവയ്ക്ക് കടുത്ത ചൊറിച്ചിലുമുണ്ടായി. തുടര്‍ന്ന് ത്വക്കില്‍ തടിച്ച പാടുകളും പ്രത്യക്ഷപ്പെട്ടു. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ 3 ദിവസത്തേക്ക് മരുന്നു നല്‍കി പറഞ്ഞയച്ചു. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാ നദിയില്‍ കുറച്ചു ദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. എന്നാല്‍ ബിജെപി ഭരിക്കുന്ന അയല്‍ സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്കു തള്ളുന്നതിനാലാണു വിഷപ്പത ഉണ്ടാകുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: