IndiaNEWS

ഷിന്‍ഡെ വിഭാഗം നേതാവിനെ വെടിവച്ച എംഎല്‍എ ജയിലില്‍; ഭാര്യയെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മുംബൈ: ബിജെപിയുടെ ആദ്യപട്ടിക പുറത്തുവന്നതിനു പിന്നാലെ കല്യാണ്‍ ഈസ്റ്റിലെ സ്ഥാനാര്‍ഥിയെ ചൊല്ലി ബിജെപിയും ഷിന്‍ഡെ വിഭാഗവും തമ്മില്‍ തര്‍ക്കം. ഷിന്‍ഡെ വിഭാഗം നേതാവിനുനേരെ വെടിയുതിര്‍ത്ത കേസില്‍ സിറ്റിങ് എംഎല്‍എ ഗണ്‍പത് ഗെയ്ക്വാദ് ജയിലിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ സുല്‍ഭ ഗെയ്ക്വാദിനെ ബിജെപി രംഗത്തിറക്കി. എന്നാല്‍, വെടിയേറ്റ മഹേഷ് ഗെയ്ക്വാദിനെ വിമത സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുമെന്നാണു ഷിന്‍ഡെ വിഭാഗത്തിന്റെ ഭീഷണി

ഉല്ലാസ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ വച്ചാണു മഹേഷിനു നേരെ ഗണപത് ഗെയ്ക്വാദ് വെടിയുതിര്‍ത്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുല്‍ഭ ഗെയ്ക്വാദ് ശിവസേനാ ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തിയിരുന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെക്കെതിരെ പരസ്യപ്രചാരണം നടത്തിയയാളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണു ഷിന്‍ഡെ വിഭാഗം. കല്യാണില്‍ ശിവസേന പ്രതിഷേധ പ്രകടനവും നടത്തി. ഇതു കറുത്ത ദിനമാണെന്നായിരുന്നു മഹേഷ് ഗെയ്ക്വാദിന്റെ പ്രതികരണം.

Signature-ad

അതേസമയം, മഹായുതിയില്‍ (എന്‍ഡിഎ) സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക് അടുത്തു. ബിജെപി 152-155 സീറ്റുകളില്‍ മത്സരിച്ചേക്കും. ശിവസേനാ ഷിന്‍ഡെ വിഭാഗം 78-80 സീറ്റുകളിലും എന്‍സിപി അജിത് വിഭാഗം 52-54 സീറ്റുകളിലും മത്സരിച്ചേക്കും. അന്തിമ ചര്‍ച്ചയില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: