KeralaNEWS

ആഭ്യന്തരം ഭരിക്കുന്നത് പി. ശശി, പി.എസ് മുഖ്യമന്ത്രിക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ മറയായി നിന്നു; ആരോപണങ്ങള്‍ കടുപ്പിച്ച് അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പി.വി അന്‍വര്‍ എംഎല്‍എ. ശശിയുടെ നടപടികള്‍ മുന്നണിയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താത്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

ഷാജന്‍ സ്‌കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി. ശശിയും എം.ആര്‍ അജിത്കുമാറും ചേര്‍ന്നാണ്. അതിന് ശേഷം താന്‍ പി. ശശിയുമായി ബന്ധപ്പെട്ടിട്ടില്ല. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി. ശശിയാണ്. പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് അടുപ്പിക്കുന്നില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു മറയായി നില്‍ക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു.

Signature-ad

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് അന്‍വര്‍ ആരോപണങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തിയത്. ശശിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. എഡിജിപി എം.ആര്‍ അജിത്കുമാര്‍ സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. അതിന് പ്രതികളില്‍നിന്ന് പണം വാങ്ങി. കള്ളപ്പണം വെളുപ്പിക്കാന്‍ കവടിയാറില്‍ ഫ്ളാറ്റ് വാങ്ങി മറിച്ചുവിറ്റു തുടങ്ങിയ ആരോപണങ്ങളും അന്‍വര്‍ ഉന്നയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: