CrimeNEWS

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് പരുക്ക്; ആയുധങ്ങള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ്. പട്രോളിങ് സമയത്ത് മാവോയിസ്റ്റുകള്‍ ആദ്യ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. കൂടുതല്‍ പൊലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

വയനാട്ടില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കരിക്കോട്ടക്കരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയാതായും വിവരമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ നിലനിന്നിരുന്ന പ്രദേശമാണ് കരിക്കോട്ടക്കരി.

Signature-ad

നേരത്തെ പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും ശക്തമായ സാന്നിധ്യം നിലനില്‍ക്കുന്ന സമയത്താണിവര്‍ കരിക്കോട്ടക്കരിയില്‍നിന്ന് അരിയും സാധനങ്ങളുമായി തിരിച്ചു പോയത്. കരിക്കോട്ടക്കരി സ്റ്റേഷന്‍ പരിധിയിലെ മൂന്നു വീടുകളിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതംഗങ്ങള്‍ സംഘത്തിലുണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ നല്‍കിയ വിവരം. കേളകം, ആറളം, അയ്യന്‍കുന്ന് വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്.

Back to top button
error: