IndiaNEWS

പൊലീസ് റെയ്‍ഡിനിടെ യുവാവ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

ലക്നൗ:പൊലീസ് റെയ്‍ഡിനിടെ യുവാവ് വീടിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ.യു.പിയിലെ ബിജ്നോറിലാണ് സംഭവം.

 കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചതില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Signature-ad

ബിജ്നോര്‍ സ്വദേശി ഷെഹ്സാദ് (40) ആണ് മരിച്ചത്. ഇയാള്‍ക്കെതിരെ ഐപിസി 503 (ഭീഷണിപ്പെടുത്തല്‍), 341 (തടഞ്ഞുവയ്ക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തി ധംപൂര്‍ പൊലീസ് സ്റ്റേഷനില്‍ ആഗസ്റ്റ് 28ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു സ്ത്രീ നല്‍കിയ പരാതിയിലായിരുന്നു നടപടി.

അന്നുമുതല്‍ പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഒടുവിൽ വ്യാഴാഴ്ച വൈകുന്നേരം ബിജ്‌നോര്‍ റൂറല്‍ പൊലീസ് സംഘം പ്രതിയെ പിടികൂടാനായി വീട്ടില്‍ റെയ്ഡ് നടത്തി. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെഹ്‌സാദ് വീടിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയും മരിക്കുകയുമായിരുന്നു.

സംഭവത്തിൽ  സബ് ഇൻസ്പെക്ടര്‍ അനില്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ അങ്കിത് റാണ, വിജയ് തോമര്‍ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Back to top button
error: