CrimeNEWS

ആടുകള്‍ ചത്തതില്‍ പ്രതിഷേധം; വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞവര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഖൊരഗ്പുര്‍-ലഖ്‌നൗ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ്. ജൂലൈ 9ന് വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ആടുകള്‍ ചത്തിരുന്നു. ഇതേതുടര്‍ന്നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. നന്‍ഹു പാസ്വാന്‍ മക്കളായ അജയ് വിജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാളത്തിലുണ്ടായിരുന്ന ആറ് ആടുകളാണ് ട്രെയിന്‍ തട്ടി ചത്തത്.

അയോധ്യക്കു സമീപം ഒരുകൂട്ടം ആളുകള്‍ വന്ദേഭാരത് ട്രെയിനിനു കല്ലെറിയുകയായിരുന്നു. റൗനഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സോഹവാളിലായിരുന്നു സംഭവം. കല്ലേറില്‍ രണ്ടുകോച്ചുകളിലെ ജാലകങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായി ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സോനുകുമാര്‍ സിങ് അറിയിച്ചു. തകര്‍ന്ന ജാലകത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Signature-ad

കേടുപാടുകള്‍ സംഭവിച്ചു എങ്കിലും ട്രെയിന്‍ അയോധ്യയില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്ര തുടര്‍ന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Back to top button
error: