IndiaNEWS

വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി;6 ലക്ഷം തട്ടിയെടുത്ത് കാമുകൻ കടന്നുകളഞ്ഞു

ഗാസിയാബാദ്: വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിനു പിന്നാലെ തന്നെ കാമുകൻ ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമണ്‍.

കൂട്ടുകാരനെ വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതിനു പിന്നാലെ താൻ കബളിപ്പിക്കപ്പെട്ടതായിട്ടാണ് യുവതി പറയുന്നത്. ഉത്തര്‍പ്രദേശിലെ കൗശുമ്പി ജില്ലയിലെ ദുല്‍ഹനിയപൂര്‍ ഗ്രാമത്തിലാണ് സംഭവം.

 

Signature-ad

അടുത്ത കൂട്ടുകാരനെ വിവാഹം കഴിക്കാനാണ് ദുല്‍ഹനിയപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രാഹുല്‍ കുമാര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.2016 ലാണ് ഹിസാംപൂര്‍ ഗ്രാമത്തിലെ സന്തോഷ് എന്ന സതീഷിനെ രാഹുല്‍ പരിചയപ്പെട്ടത്. ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. സതീഷിന്റെ നിര്‍ദേശപ്രകാരം ഏകദേശം 8 ലക്ഷം രൂപ ഉപയോഗിച്ച്‌ രാഹുല്‍ ലിംഗമാറ്റം നടത്തി പെണ്‍കുട്ടിയായി രാഗിണിയെന്ന് പേരും മാറ്റി.ഇതിന് പിന്നാലെ യുവാവ് കടന്നുകളയുകയായിരുന്നു.

 

സതീഷിനെ കാണാൻ  വീട്ടിൽ ചെന്ന തനിക്ക് ‍മർദ്ദനമേറ്റുവെന്നും സതീഷിന്റെ അച്ഛനും അമ്മാവനും തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഗിണി പറഞ്ഞു. 8 ലക്ഷം രൂപ മുടക്കിയാണ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്.ഇത് കൂടാതെ 6 ലക്ഷം രൂപ സതീഷ് തട്ടിയെടുത്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

Back to top button
error: