CrimeNEWS

എത്തിയത് മകളുടെ ഉപരിപഠനത്തിന്റെ വിവരങ്ങള്‍ അറിയാന്‍! മതില്‍ ചാടി വീട്ടില്‍ അതിക്രമച്ചു കയറിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ വിജയകുമാര്‍

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ വിജയകുമാര്‍. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് വിജയകുമാറിന്റെ മകള്‍ അര്‍ഥന വിജയകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്

വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അര്‍ഥന ആരോപിച്ചത്. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില്‍ ചാടി പോകുന്ന വീഡിയോ അര്‍ഥന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും അര്‍ഥന വിശദമാക്കുന്നത്.

Signature-ad

അര്‍ഥനയുടെ വാക്കുകള്‍

ഏകദേശം 9:45 ന് ഞങ്ങള്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടന്‍ കൂടിയായ എന്റെ അച്ഛന്‍ വിജയകുമാറാണ് വീഡിയോയിലുള്ളത്. അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം മതില്‍ ചാടിക്കടന്ന് പോകുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്. എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് ഈ അതിക്രമം.

എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളില്‍ പ്രായമുള്ള അമ്മൂമ്മയ്ക്കൊപ്പം ഞങ്ങളുടെ അമ്മ വീട്ടില്‍ ആണ് താമസിക്കുന്നത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നത് അദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ നിരവധി തവണ ഞങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഇന്ന്, അദ്ദേഹം ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി, വാതില്‍ പൂട്ടിയിരുന്നതിനാല്‍ തുറന്നു കിടന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഞാന്‍ സംസാരിച്ചു. സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്നും അനുസരിച്ചില്ലെങ്കില്‍ എന്നെ ഇല്ലാണ്ടാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഭീഷണി മുഴക്കി. അല്ലെങ്കില്‍ അദ്ദേഹം പറയുന്ന സിനിമകളില്‍ മാത്രം അഭിനയിക്കണമെന്നും (അഭിനയിക്കണമെങ്കില്‍) പറഞ്ഞു. ജീവിക്കാന്‍ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാള്‍ ആരോപിച്ചു. ഞാന്‍ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു.

https://www.instagram.com/reel/CuQ2m_2pxHV/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

എന്റെ ജോലി സ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും അമ്മയുടെ ജോലി സ്ഥലത്തും സഹോദരി പഠിക്കുന്ന സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും കൂടി അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത കേസ് കോടതിയില്‍ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്റെ ഇഷ്ടത്തിന് മാത്രമാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയം എപ്പോഴും എന്റെ ആവേശമാണ്, ആരോഗ്യം ഉള്ളിടത്തോളം കാലം ഞാന്‍ അഭിനയം തുടരും.

ഞാന്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നതിനിടെ അതില്‍ നിന്ന് തടയാന്‍ അദ്ദേഹം കേസ്‌കൊ ടുത്തു. ‘ഷൈലോക്ക്’സിനിമയില്‍ അഭിനയിച്ചപ്പോഴും അദ്ദേഹം കേസ് ഫയല്‍ ചെയ്തു. സിനിമ മുടങ്ങാതിരിക്കാന്‍ ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയില്‍ അഭിനയിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക നിയമ രേഖയില്‍ വരെ ഒപ്പിടേണ്ടി വന്നിട്ടുണ്ട്. കൂടുതല്‍ എഴുതാനുണ്ട് എന്നാല്‍ ഇവിടെ എഴുതാന്‍ പരിമിതി ഉള്ളതിനാല്‍ നിര്‍ത്തുന്നു. എന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ ഫയല്‍ ചെയ്ത കേസും അദ്ദേഹത്തിനെതിരേ നിലവിലുണ്ട്.

Back to top button
error: