KeralaNEWS

ഭാര്യയെ ഉപേക്ഷിച്ച് പതിനാലുകാരിയുമായി പ്രണയം; പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് നിരവധി തവണ; ഒളിച്ചോടിയത് കാമുകിയുടെ കൂട്ടുകാരിക്കൊപ്പവും

പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 48 വർഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവല്ല പുറമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന റിജോമോൻ ജോണിനെ (സനീഷ്-31) ആണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാൽ 30 മാസം കൂടി  തടവ് അനുഭവിക്കണം.ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി.


വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതിയായ റിജോമോൻ.  ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച്  വിവിധസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടയിൽ പെൺകുട്ടി അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽനിന്ന് ഇടയ്ക്കിടക്ക് റിജോമോനെ വിളിച്ചിരുന്നു. ഇതോടെ ഇയാൾ ഫോണിന് ഉടമയായ സ്ത്രീയുമായി സൗഹൃദത്തിലായി. ഒടുവിൽ അവരുമായി ഒളിച്ചോടുകയും ചെയ്തു. ചതി മനസ്സിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾവഴി പോലീസിൽ അറിയിച്ചു.

Signature-ad

തിരുവല്ല പോലീസ് ഇൻസ്പെക്ടർ ആയിരുന്ന പി.എസ്. വിനോദ് അന്വേഷണം നടത്തിയ കേസിൽ ഡിവൈ.എസ്.പി. രാജപ്പൻ റാവുത്തറാണ് അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ വാദം പൂർത്തിയായശേഷം പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടുമൊപ്പം കഴിഞ്ഞിരുന്ന ഇയാളെ ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റുചെയ്തത്.

Back to top button
error: