CrimeNEWS

”കതകില്‍ ആരോ നിര്‍ത്താതെ അടിച്ചു, ജനല്‍ തുറന്നപ്പോള്‍ മകളുടെ കൈ പിടയ്ക്കുന്നു, ഒന്നും മിണ്ടാനായില്ല”

തിരുവനന്തപുരം: വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയാണെന്നു കരുതിയ മകള്‍ അര്‍ധരാത്രിയില്‍ വീടിനു മുന്നില്‍ വെട്ടേറ്റു വീണതു നേരില്‍ കാണേണ്ടിവന്നതിന്റെ ഞെട്ടല്‍ മാറാതെ സംഗീതയുടെ മാതാപിതാക്കള്‍. തൊട്ടടുത്ത് ഉണ്ടായിട്ടും മകള്‍ക്കു നേരെ നീണ്ട കൊലക്കത്തി തടുക്കാനാകാത്തിന്റെ വേദനയിലാണ് സംഗീതയുടെ പിതാവ് സജീവ്. വാതിലില്‍ ആരോ മുട്ടുന്നതു കേട്ട് പുറത്തിറങ്ങിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സജീവ് പറയുന്നു.

”കതകില്‍ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. എന്താണെന്ന് മനസ്സിലായില്ല, തുടരെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനലു തുറന്ന് ആരാണെന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. പെട്ടെന്ന് എന്റെ മോളുടെ കൈ കണ്ടു. മിണ്ടാന്‍ കഴിയില്ലായിരുന്നു അവള്‍ക്ക്. പിടച്ചു കൊണ്ട് കൈ ഉയര്‍ത്തി കാട്ടി. കതകു തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നതാണ് കണ്ടത്. എന്തു പറ്റി മോളെ എന്നു ചോദിച്ച് അവളെ കെട്ടിപ്പിടിച്ചു. അവള്‍ക്ക് ഒന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല.. മരിച്ചാ മതി…എന്റെ പൊന്നു മോളു പോയി..” ഹൃദയം തകര്‍ന്ന് സജീവ് പറയുന്നു.

Signature-ad

ഇന്നലെ അര്‍ധരാത്രിയോടെയാണ് വര്‍ക്കല കുളക്കോടുപൊയ്ക സംഗീതനിവാസില്‍ സജീവിന്റെയും ശാലിനിയുടെയും മകള്‍ സംഗീത കൊല്ലപ്പെട്ടത്. സംഗീതയുമായി അടുപ്പത്തിലായിരുന്ന പള്ളിക്കല്‍ സ്വദേശി ഗോപു വീട്ടില്‍നിന്നു വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: