Month: August 2025

  • Breaking News

    ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി’: ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി

    ന്യൂഡല്‍ഹി: പ്രത്യേക തീവ്ര പുനപരിശോധനയെ (എസ്ഐആര്‍) തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവര്‍ കണ്ടത്. ‘ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,’ എന്നാണ്…

    Read More »
  • Breaking News

    എത്തിയത് അസമില്‍ നിന്ന് നാല് മാസം മുന്‍പ് വെല്‍ഡിങ് ജോലിക്കായി; പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

    ഫറോക്ക്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി അന്വേഷണത്തിനൊടുവില്‍ പിടിയില്‍. ഗവ. മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. ഫറോക്ക് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്. പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും രാത്രിവൈകിയും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ എആര്‍ ക്യാമ്പില്‍നിന്നെത്തിയ കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. അസമില്‍ നിന്ന് നാല് മാസം മുന്‍പ് വെല്‍ഡിങ് ജോലിക്കായിട്ടാണ് പ്രസന്‍ജിത്ത് എത്തിയത്. അതുകൊണ്ടുതന്നെ പ്രദേശം പ്രതിക്ക് മുന്‍പരിചയമുണ്ടാകുമെന്ന ധാരണയും പൊലീസിനുണ്ട്. സ്റ്റേഷന്പുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗണ്‍, ഒഴിഞ്ഞപറമ്പുകള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. വിലങ്ങുള്ളതിനാല്‍ അധികംദൂരം പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കെട്ടിടത്തിന്റെ അകത്ത് പിന്‍വശത്ത് നിന്ന് മുകളിലേക്ക് കയറാന്‍ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്.

    Read More »
  • Breaking News

    ഒടുവില്‍ നീതി വൈകി കിട്ടി ; നാറാണമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; ശമ്പള കുടിശ്ശിക പകുതിയോളം അക്കൗണ്ടിലെത്തി, ബാക്കി തുക പി എഫില്‍ ലയിപ്പിക്കുമെന്ന് കുടുംബം

    പത്തനംതിട്ട : വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്നതിന്റെ ഏറ്റവം വലിയ ഉദാഹരണമാണ് നാറാണമൂഴിയില്‍ അദ്ധ്യാപികയുടെ ശമ്പളക്കുടിശ്ശിക തുക അക്കൗണ്ടിലെത്തിയത്. ഭാര്യയുടെ ശമ്പളകുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്തിരുന്നു. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത അധ്യാപികയുടെ ശമ്പള കുടിശ്ശിക പകുതിയോളവും തിങ്കളാഴ്ച അക്കൗണ്ടിലെത്തി. ബാക്കി തുക പി എഫില്‍ ലയിപ്പിക്കുമെന്ന് കുടുംബം പറഞ്ഞു. ശമ്പള കുടിശ്ശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ഡി. ഇ. ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെയും വിദ്യാഭ്യാസ മന്ത്രി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശമ്പള കുടിശ്ശിക ലഭിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ്, അധ്യാപികയുടെ ഭര്‍ത്താവ് ഷിജോ വി.റ്റി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ ജോലിയില്‍ കയറുന്നത്. മുന്‍പ് ജോലി ചെയ്യുകയും പിന്നീട് രാജിവെച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം…

    Read More »
  • Breaking News

    പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി രക്ഷപ്പെട്ടു, ഓടിയത് കൈവിലങ്ങുമായി; തിരച്ചില്‍

    കോഴിക്കോട്: പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസന്‍ജിത്ത് (21) ആണ് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപോയത്. പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെണ്‍കുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ പ്രതിയെയും പെണ്‍കുട്ടിയെയും ബെംഗളൂരില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇരുവരെയും ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് പുറത്തുചാടി; സ്റ്റേഷന് വെളിയില്‍ സ്‌കൂട്ടറുമായി ഭാര്യ; കൊല്ലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ തമിഴ്‌നാട്ടില്‍ ബസ് തടഞ്ഞ് പിടികൂടി പെണ്‍കുട്ടിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. പ്രതി പ്രസന്‍ജിത്തിനെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനു ശേഷം പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായി. സെല്ലില്‍ ഇടാതെ പുറത്തു നിര്‍ത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ വീഴ്ചയാണ് പ്രതി രക്ഷപെടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്.

    Read More »
  • Breaking News

    പി വി അന്‍വര്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെ എഫ് സിയില്‍ വിജിലന്‍സ് പരിശോധന ; 12 കോടി 2015 ല്‍ വായ്പയെടുത്തു, ഇപ്പോള്‍ തിരിച്ചടയ്ക്കാനുള്ളത് 22 കോടി രൂപയെന്ന് ആക്ഷേപം

    ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി എന്നാണ് വിവരം. കേസില്‍ നാലാം പ്രതിയാണ് അന്‍വര്‍. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോണ്‍ അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നുമാണ് അന്‍വറിനെതിരായ കേസ്. 2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി കടം വാങ്ങിയ പി വി അന്‍വര്‍ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോള്‍ തിരികെ നല്‍കാനായുള്ളത് 22 കോടി രൂപയാണെന്നുമാണ് പരാതി. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയെന്നും പറയുന്നു. ഈ പരാതിയിന്മേ ലാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. കെഎഫ്‌സി ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹ്മദ്, പിവി അന്‍വര്‍, അന്‍വറിന്റെ അടുപ്പക്കാരന്‍ സിയാദ് എന്നിവരാണ് എന്നിവരാണ്…

    Read More »
  • Breaking News

    കൗമാരക്കാരിയായ സഹോദരി പകല്‍ രാഖികെട്ടി സാഹോദര്യം ഊട്ടിയുറപ്പിച്ചു ; രാത്രിയില്‍ അതേ സഹോദരന്‍ പൊക്കിയെടുത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; 14 കാരിയെ 33 കാരന്‍ കൊന്നു കെട്ടിത്തൂക്കി

    സാഹോദര്യത്തിന്റെ ഏറ്റവും വലിയ മുദ്രയായി കണക്കാക്കപ്പെടുന്ന രാഖിബന്ധനം നടത്തി മണിക്കൂറുകുള്‍ക്കുള്ളില്‍ 14 കാരിയെ 33 കാരന്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കെട്ടി ത്തൂക്കി. സംഭവത്തില്‍ യുപി സ്വദേശി ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തി യയാള്‍ തന്നെ അന്വേഷണം വഴിതെറ്റിക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. അടുത്ത ദിവസം, പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ അയാള്‍ വീട്ടിലേക്ക് പോയി പോലീസുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. കുടുംബാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉ ത്തരം നല്‍കാതിരുന്ന അയാള്‍ പോലീസ് ചോദ്യം ചെയ്യലില്‍ സംസാരിക്കാന്‍ വീട്ടുകാരെ അ നുവദിക്കാതിരിക്കുകയും ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുക യാ യിരുന്നു. ശനിയാഴ്ച രാവിലെ, 33 വയസ്സുള്ള സുര്‍ജിത് തന്റെ അമ്മാവന്റെ വീട്ടില്‍ പോയി സഹോദരി യെക്കൊണ്ട് രാഖി കെട്ടിച്ചു. അതേ രാത്രിയില്‍, ധാരാളം മദ്യം കഴിച്ച ശേഷം, അയാള്‍ വീട്ടി ലേക്ക് മടങ്ങുകയും ഉറങ്ങിക്കിടന്ന 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയു മായിരുന്നു. തുടര്‍ന്ന് അയാള്‍ അവളെ കൊലപ്പെടുത്തുകയും മൃതദേഹം കെട്ടിത്തൂക്കുകയും…

    Read More »
  • Breaking News

    സവര്‍ക്കറിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും രാഹുലിന് വധഭീഷണി ഉണ്ടായെന്ന് അഭിഭാഷകന്‍ ; മുത്തശ്ശിഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ഭീഷണി

    ന്യൂഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ചില എംപിമാര്‍ ഭീഷണിപ്പെടുത്തിയതെന്നും പറഞ്ഞു. 2022 ലെ ‘ഭാരത് ജോഡോ യാത്ര’ യില്‍ വെച്ചായിരുന്നെന്നും പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ജൂലൈ 24 ന് മഹാരാഷ്ട്രയിലെ നാസിക്കിലെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ രാഹുലിന്റെ അഭിഭാഷകന്‍ മിലിന്ദ് വോറയും ഇക്കാര്യം കോടതിയില്‍ പറഞ്ഞിരുന്നു. മുഴുവന്‍ രാഷ്ട്രീയവും ചരിത്രപരവുമായ സന്ദര്‍ഭവും മൊത്തത്തില്‍ കാണാന്‍ കഴിയുന്ന തരത്തില്‍ ചില പ്രധാന സംഭവവികാസങ്ങള്‍ ജുഡീഷ്യല്‍ രേഖയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചതായി ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ പറഞ്ഞു. ‘കഴിഞ്ഞ 15 ദിവസമായി, ഞങ്ങളുടെ ക്ലയന്റ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം നടത്തിവരികയാണ്. പാര്‍ലമെന്റ്…

    Read More »
  • Breaking News

    ഇന്ത്യയ്ക്ക് ബ്രഹ്‌മോസ് മാത്രം മതിയെന്ന് പാകിസ്താന്‍ ഓര്‍ക്കണം ; തുടര്‍ച്ചയായി ആണവഭീഷണി ഉയര്‍ത്തുന്ന പാകിസ്താന് മറുപടിയുമായി അസസുദ്ദീന്‍ ഒവൈസി ; പാക്പ്രധാനമന്ത്രി വിവരക്കേട് പറയരുതെന്നും ഉപദേശം

    ന്യൂഡല്‍ഹി: സിന്ധു നദീജല ഉടമ്പടിയെച്ചൊല്ലി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയ്ക്കെതിരായ ഭീഷണിപ്പെടുത്തുമ്പോള്‍ അതിന് മറുപടി നല്‍കിക്കൊണ്ട്, ഹൈദരാബാദ് എംപിയും എഐഎംഐഎം മേധാവിയുമായ അസസുദ്ദീന്‍ ഒവൈസി. പാകിസ്ഥാന്‍ നേതാവ് ഈ രീതിയില്‍ വിഡ്ഢിത്തം പറയരുതെന്നും തങ്ങള്‍ക്ക് ബ്രഹ്മോസ് മിസൈലുണ്ടെന്നും പറഞ്ഞു. ഒമ്പത് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത ലഭിക്കുമ്പോള്‍ താന്‍ നീന്തല്‍ വേഷത്തിലായിരുന്നുവെന്ന് പറഞ്ഞയാളാണ് പാക് പ്രധാനമന്ത്രി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹം ഇത്തരം അസംബന്ധങ്ങള്‍ പറയരുതെന്നും അത്തരം ഭാഷ ഇന്ത്യയെ ബാധിക്കില്ലെന്നും പറഞ്ഞു. സിന്ധു നദീജല കരാര്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിങ്ങളുടെ വഴികള്‍ ശരിയാക്കുന്നതിനുപകരം നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഭീഷണികള്‍ പ്രവര്‍ത്തിക്കില്ലെന്നും ഒവൈസി പറഞ്ഞു. 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവെച്ചത്. പാകിസ്ഥാന്‍ ‘ഭീകരതയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനാവാത്തവിധം ഉപേക്ഷിക്കുന്നതുവരെ 1960 ലെ ജല പങ്കിടല്‍ കരാര്‍ നിര്‍ത്തിവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ പറഞ്ഞു. ഇസ്ലാമാബാദില്‍ ഒരു…

    Read More »
  • Breaking News

    കുട്ടികളുടെ സംരക്ഷണയാണ് പ്രധാനം ; 2800 തെരുവ് നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ടെന്ന് കര്‍ണാടകാ എംഎല്‍എ ; ഇക്കാര്യത്തില്‍ മവണ്ടി വന്നാല്‍ ജയിലില്‍ പോകാന്‍ വരെ തയ്യാറാണെന്ന് ഭോജഗൗഡ

    ബംഗലുരു: വീട്ടിലെ കുട്ടികളെ വിചാരിച്ച് 2,800 നായ്ക്കളെ കൊലപ്പെടുത്തിയെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് കര്‍ണാടകാ നേതാവ്. സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യണമെന്നും നായ്ക്കള്‍ക്കെതിരേ നടപടിയെടുക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക മാറട്ടെയെന്നും പറഞ്ഞു. എച്ച്ഡി കുമാരസ്വാമിയുടെ ജനതാദള്‍ സെക്കുലറിലെ എസ്എല്‍ ഭോജഗൗഡയാണ് രംഗത്ത് വന്നത്. കൊച്ചുകുട്ടികള്‍ തെരുവ് നായ്ക്കള്‍ കാരണം കഷ്ടപ്പെടുകയാണ്. ഇതിനെക്കുറിച്ച് ദിവസവും പത്രങ്ങളിലും ടിവിയിലും വാര്‍ത്തകള്‍ വരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിക്കമംഗളൂരുവിലെ നഗരസഭാധ്യക്ഷനായിരുന്നപ്പോള്‍ ‘ഒരിക്കല്‍’ മാംസത്തില്‍ വിഷം കലര്‍ത്തി ഏകദേശം 2800 നായ്ക്കളെ തീറ്റിച്ച് തെങ്ങുകള്‍ക്കടിയില്‍ കുഴിച്ചിട്ടതായും അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കായി ആവശ്യമെങ്കില്‍ നമുക്ക് ജയിലിലും പോകാന്‍ വരെ തയ്യാറാണെന്നും പറഞ്ഞു. ഭോജഗൗഡയുടെ വെളിപ്പെടുത്തല്‍ മൃഗസ്‌നേഹികള്‍ക്കിടയില്‍ വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്. നേരത്തേ ഡല്‍ഹിയില്‍ നിന്നും എന്‍സിആറില്‍ നിന്നും എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്ത് ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് തന്നെ മൃഗസംരക്ഷകരുടെ അതൃപ്തിയ്ക്ക് കാരണമായിരുന്നു. അതേസമയം ബെംഗളൂരു നഗരസഭയായ…

    Read More »
  • Breaking News

    ഒരു വീട്ടു നമ്പറില്‍ 327 വോട്ടര്‍മാര്‍, കോഴിക്കോടും വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന് എം കെ മുനീര്‍

    കോഴിക്കോട്: കരിഓയില്‍ പ്രതിഷേധത്തിലേക്കും പരസ്പരം ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചും ഉള്‍പ്പെടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് വരെ മാറിയ വ്യാജവോട്ട് വിവാദം കോഴിക്കോട്ടേയ്ക്ക്. മു്‌സ്‌ളിംലീഗ് നേതാവ് എം.കെ. മുനീറാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നാണ് ആരോപണം. മാറാട് ഡിവിഷനില്‍ ഒരു വീട് നമ്പറില്‍ 327 വോട്ടാണ് ചേര്‍ത്തിരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. പ്രാഥമിക നോട്ടത്തില്‍ തന്നെ കണ്ട കാര്യമാണ് ഇതെന്നും ഇങ്ങനെ എത്ര വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടാകുമെന്നും മുനീര്‍ ചോദിക്കുന്നു. ഇത് കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു ഡിവിഷനിലെ ഒരു വീട് നമ്പറില്‍ മാത്രം ചേര്‍ത്ത വോട്ടാണ്. എവിടൊക്കെ എങ്ങിനെ യൊക്കെ വോട്ട് ചേര്‍ത്തെന്ന് വ്യക്തമല്ലെന്നും തെരഞ്ഞെടുപ്പ് സംവിധാന ത്തിനോടുള്ള ജനത്തിന്റെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന കാര്യമാണ് ഇതെന്നും പറഞ്ഞു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും വോട്ടുമോഷണം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും വ്യാജവോട്ട് വിവാദം ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാന ത്തെ തകര്‍ക്കുന്ന കാര്യങ്ങളാണ് ഇതെന്നും ഗൗരവമായി തെരഞ്ഞെടുപ്പ്…

    Read More »
Back to top button
error: