Breaking NewsIndiaLead NewsNEWSNewsthen Specialpolitics

അദാനിയുടെ സിമെന്റ് കമ്പനിക്കായി ബിജെപി ഭരിക്കുന്ന അസമില്‍ ഒരു ജില്ല മുഴുവന്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം! ഞെട്ടിത്തരിച്ച് ഹൈക്കോടതി ജഡ്ജി; കോടതി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നിങ്ങള്‍ തമാശ പറയുകയാണോ എന്നും കോടതി

ഗുവാഹത്തി: അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിര്‍മാണക്കമ്പനിക്കു വന്‍ തോതില്‍ ഭൂമി നല്‍കാനുള്ള അസം സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദത്തില്‍. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് നിര്‍മാണ ഫാക്ടറിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടയിലാണ് ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അസാധാരണമായ പ്രതികാരണം നടത്തിയത്.

സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ഞെട്ടി. ‘കേള്‍ക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് നല്‍കിയോ’ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം.

Signature-ad

വിചാരണക്കിടയിലെ ജഡ്ജിയുടെ അവിശ്വസനീയമായ പ്രതികരണവും ചോദവ്യവും അടങ്ങിയ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പ്രതിപക്ഷം ഹിമന്ത ബിശ്വശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെതിരെ ഇതൊരു ആയുധമാക്കുകയാണ്.

ALSO READ  കത്ത് വിവാദത്തില്‍ മൗനം വെടിഞ്ഞ് രാജേഷ് കൃഷ്ണ; ‘മഞ്ഞപ്പത്രക്കാരന്റെ കൂടെച്ചേര്‍ന്ന് ദുഷ് പ്രചാരണം നടത്തി; കത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതും അയാള്‍തന്നെ; പത്തുകോടി മാനനഷ്ടക്കേസ് നല്‍കിയപ്പോള്‍ പുതിയ കഥ ഇറക്കുന്നു; മാധ്യമ പ്രവര്‍ത്തകരുടെ പേരും പുറത്തുവിടട്ടെ’

ദിമാ ഹാസാവോ ജില്ലയിലെ ഏറെക്കുറെ മുഴുവന്‍ ഭൂമിയും മഹാബല്‍ സിമെന്റ് കമ്പനിക്കായി കമ്പനിക്കായി വിട്ടു നല്‍കാനുള്ള നീക്കമാണ് ജഡ്ജിയെ ഞെട്ടിച്ചത്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഭൂമിയാണിത്. പ്രാദേശിക ആദിവാസി വിഭാഗങ്ങളുടെ ഭൂമിയെന്നതിനപ്പുറം ദേശാടനപ്പക്ഷികളുടെ കേന്ദ്രംകൂടിയാണ്. ഇതൊരു തമാശയായിട്ടാണോ പറയുന്നത് എന്ന് ഒരു ഘട്ടത്തില്‍ കോടതി ചോദിക്കുന്നുണ്ട്.

ALSO READ  സിപിഎമ്മിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ ഭാര്യയും പുഴു സിനിമയുടെ സംവിധായികയുമായ രത്തീന; ‘ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; വ്യവസായി എന്ന ലേബല്‍ തട്ടിപ്പു നടത്താന്‍; തോമസ് ഐസക്ക് സഹായിച്ചു; എം.വി. ഗോവിന്ദനെയോ മകനെയോ പരിചയമില്ല’

കേസുമായി ബന്ധപ്പെട്ടതും ഭൂമിയുമായി ബന്ധപ്പെട്ടതുമായ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കാച്ചര്‍ ഹില്‍സ് ഓട്ടോണമസ് കൗണ്‍സിലിനോട് കോടതി ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലിനെതിരേ നാട്ടുകാര്‍ നല്‍കിയ ഹര്‍ജിയും മറ്റൊന്നു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ടു മഹാബല്‍ സിമെന്റ്‌സും നല്‍കിയ ഹര്‍ജികളിലാണ് കോടതി വാദം കേട്ടത്. കേസ് സെപ്റ്റംബര്‍ ഒന്നിനു വീണ്ടും പരിഗണിക്കും.

കൊക്രജര്‍ ജില്ലയില്‍ 3600 ബിഗ ഭൂമി അദാനി ഗ്രൂപ്പിനു കീഴിലെ വൈദ്യുതി നിലയത്തിനായി നല്‍കാനുള്ള നീക്കം ഇതിനകം തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. പിന്നോക്ക ദളിത് വിഭാഗങ്ങള്‍ അധിവസിച്ച് പോരുന്ന പ്രദേശങ്ങളാണ് കമ്പനിക്കായി സര്‍ക്കാര്‍ എഴുതി നല്‍കിയതെന്നാണ് ആരോപണം.

3000-bighaas-entire-district-for-one-company-gauhati-hc-questions-land-allotment

 

Back to top button
error: