CrimeNEWS

കാറിടിച്ച് ബൈക്ക് യാത്രിക മരിച്ച സംഭവം; നിര്‍ത്താതെ പോയ വാഹനം പിടികൂടി

കൊച്ചി: ആലുവയില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പിടികൂടി. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആലുവ തുരുത്ത് വാടക്കല്‍വീട്ടില്‍ ഷേര്‍ളി തോമസ് (63) അപകടത്തില്‍ മരണപ്പെട്ടിരുന്നു. കലൂരില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ ജോഷിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഡിസംബര്‍ 31ന് രാത്രി 10.45 ഓടെ തോട്ടുമുഖം മാര്‍വര്‍ കവലയ്ക്ക് സമീപത്ത് വച്ചാണ് അപകടം സംഭവിക്കുന്നത്. പുതുവത്സര കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സഹോദരന്‍ സില്‍വിയ്ക്ക് ഒപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേയാണ് ഇവരുടെ വാഹനത്തില്‍ കാര്‍ ഇടിക്കുന്നത്. ശേഷം വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു. ആലുവ പോലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിക്കുന്നത്.

Signature-ad

ചികിത്സയിലിരിക്കേ ഡിസംബര്‍ രണ്ടിനാണ് ഷേര്‍ളി മരണപ്പെടുന്നത്. വാഹനം ഇടിച്ചയുടനെ ഷേര്‍ളിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കളും ആരോപണം ഉന്നിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കാര്‍ കണ്ടെത്താനായത്. നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ജോഷിയെ ചോദ്യം ചെയ്ത് വരികയാണ്.

Back to top button
error: