CrimeNEWS

വാട്ടര്‍ അതോറിട്ടിയുടെ ബോര്‍ഡ് വച്ച കാറില്‍ പരിശോധന; ഡിക്കിയില്‍നിന്ന് പിടിച്ചെടുത്തത് 40 കിലോ ചന്ദനമുട്ടികള്‍

കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ചുപേര്‍ പിടിയില്‍. കോഴിക്കോട് മലാപ്പറമ്പില്‍ വച്ചാണ് 40 കിലോ വരുന്ന 10 ചന്ദനമുട്ടികള്‍ കാറിന്റെ ഡിക്കിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതിന് 30 ലക്ഷം രൂപ വില മതിക്കുന്നു.

കാര്‍ മലാപ്പറമ്പിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് വളപ്പിന് മുന്‍വശത്ത് നിറുത്തിയ നിലയിലായിരുന്നു. പ്രതികളായ കാര്‍ ഡ്രൈവര്‍ ശ്യാമപ്രസാദ് എന്‍ പന്തീരാങ്കാവ്, നൗഫല്‍ നല്ലളം, ഷാജുദ്ദീന്‍ ഒളവണ്ണ, അനില്‍ സി.ടി പന്തിരാങ്കാവ്, മണി പിഎം എന്നിവരെയും കാറും തൊണ്ടിമുതലും മാത്തോട്ടം വനംവകുപ്പ് കാര്യാലയത്തില്‍ എത്തിച്ചു. ശ്യാമപ്രസാദ് 4 വര്‍ഷമായി ഈ കാറിന്റെ ഡ്രൈവറാണ്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി.

Signature-ad

ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ബാലുശേരി സ്വദേശി ടി.സി അതുല്‍ഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെ ചെത്തി മിനുക്കിയ 25 കിലോ ചന്ദനവുമായി പിടികൂടി. ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.

Back to top button
error: