CrimeNEWS

കാന്‍സര്‍ ബാധിച്ച് ഭാര്യ മരിച്ചു; ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഐ.സി.യുവില്‍ ജീവനൊടുക്കി

ഗുവാഹത്തി: കാന്‍സര്‍ ബാധിച്ച് ഭാര്യ മരിച്ച ദുഃഖം താങ്ങാനാകാതെ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ആശുപത്രിയുടെ ഐ.സി.യുവില്‍ ജീവനൊടുക്കി. അസം ആഭ്യന്തര വകുപ്പില്‍ സെക്രട്ടറിയായ സിലാദിത്യ ചേതിയെയാണ് ആശുപത്രിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍െ്‌റ ഭാര്യ ഭാര്യ ദീര്‍ഘനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ചേതിയ ജീവനൊടുക്കിയത്.

ഭാര്യയുടെ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ചേതിയ അവധിയിലായിരുന്നു. നില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഭാര്യ മരിച്ചു. ഭാര്യയ്ക്ക് വേണ്ടി തനിക്ക് പ്രാര്‍ഥിക്കണമെന്നും കൂടെയുണ്ടായിരുന്ന ഡോക്ടറോടും നഴ്സിനോടും കുറച്ച് നേരം പുറത്തിറങ്ങി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഇരുവരും വെടിയൊച്ച കേട്ട് എത്തി നോക്കിയപ്പോഴും ചേതിയയെ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു.

Signature-ad

2009 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ചേതിയ അസമിലെ ടിന്‍സുകിയ, സോനിത്പൂര്‍ ജില്ലകളിലെ പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പില്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അസം പൊലീസിന്റെ നാലാം ബറ്റാലിയന്റെ കമാന്‍ഡന്റും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: