IndiaNEWS

ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; ഹേമന്ത് സോറന്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീം കോടതിയിയില്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ചു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെയാണ് ഹേമന്ത് സോറന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. അപേക്ഷ സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഹര്‍ജി സ്വീകരിച്ചാല്‍ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രം ജാര്‍ഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഇത്തരമൊരു നിലപാടെടുത്തത്. ഇതോടെ, ഹേമന്ത് സോറന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു.

Signature-ad

ഇ.ഡിയുടെ വാദം കൂടി പൂര്‍ത്തിയായാല്‍ സുപ്രീം കോടതി ഇടക്കാല ജാമ്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുത്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റേതിനു സമാനമായ സാഹചര്യമാണ് തനിക്കുമുള്ളതെന്നായിരുന്നു ഹേമന്ത് സോറന്റെ പ്രധാന വാദം. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഹേമന്ത് സോറന്‍ മനഃപൂര്‍വം ജാതി അധിക്ഷേപ കേസുകള്‍ ചുമത്തിയെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു.

Back to top button
error: