Month: April 2024
-
India
ഉത്തരേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടി; നേതൃത്വത്തെ ആശങ്കയിലാക്കി സിഎസ്‌ഡിസി-ലോക്‌നീതി സർവേഫലങ്ങൾ
ന്യൂഡൽഹി: മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും സീറ്റുകള്‍ കുറയുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമുൾപ്പടെ തിരിച്ചടി നേരുമെന്നും സർവ്വെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ സ്ഥിതിയും വിത്യസ്തമല്ല. സിഎസ്‌ഡിഎസ് ആണ് സർവ്വേ നടത്തിയത്.ഇതില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റി നടത്തുന്ന സിഎസ്‌ഡിസി-ലോക്‌നീതി സർവേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍. 2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂർണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍…
Read More » -
Kerala
കനത്ത മഴ; കോഴിക്കോട് മൂക്കത്ത് നിരവധി വീടുകൾ തകർന്നു
കോഴിക്കോട്: മുക്കത്ത് ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. ശനിയാഴ്ച വൈകിട്ട് പെയ്ത വേനല്‍ മഴയിലും കാറ്റിലുമാണ് സംഭവം. മുക്കത്ത് വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഗസ്ത്യമുഴി തടപ്പറമ്ബില്‍ സുധാകരന്റെ വീടിന്റെ മുകളിലേക്കും മരം വീണു. ന്നടുത്തൊടികയില്‍ ജയപ്രകാശന്റെ വീടിന് മുകളിലും മരം വീണ് അടുക്കളയുടെ മേല്‍കൂരക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തടപ്പറമ്ബില്‍ ഗീതയുടെ പറമ്ബിലെ പ്ലാവും കടപുഴകി വീണു. മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.പലയിടത്തും ഇലക്‌ട്രിക് ലൈനിന്റെ മുകളിലേക്കും മരം വീണിട്ടുണ്ട്.
Read More » -
Kerala
സൈക്കിളില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: സൈക്കിളില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെമ്ബേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്ബതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളില്‍ നിന്നും റോഡിലേക്ക് തലയിടിച്ച് വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Kerala
ട്രെയിനില്‍ നിന്നുവീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കെ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു
പാലക്കാട്: ട്രെയിനില്‍ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. തിരുവില്വാമല മലേശമംഗലം കോട്ടാട്ടുകുന്ന് വിജയകുമാരൻ – സരോജിനി ദമ്ബതികളുടെ മകൻ നിധിനാണ് (26) മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവില്‍ നിന്നു വരുന്ന വഴി സേലത്തിനടുത്തായിരുന്നു സംഭവം. സുഹൃത്ത് ലക്കിടി സ്വദേശി രതീഷ് (36) അബദ്ധത്തില്‍ ട്രെയിനില്‍ നിന്നു താഴെ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രതീഷ് ഗുരുതരാവസ്ഥയില്‍ ധർമ്മപുരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
Kerala
ആനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ്
പാലക്കാട്: വാളയാറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ കാട്ടാനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ചരിഞ്ഞിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് ആനയ്ക്ക് പരിക്കേറ്റത്. പുലര്‍ച്ചെ മൂന്നരയ്ക്ക് നാലാനകള്‍ അടങ്ങുന്ന സംഘം പാളം മുറിച്ച് കടക്കുന്നതിനിടെ ഇതുവഴി വന്ന ഗുഡ്‌സ് ട്രെയിന്‍ കൂട്ടത്തിൽ ഒരു ആനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ആനയ്ക്ക് പിന്നീട് എഴുന്നേറ്റു നില്‍ക്കാൻ സാധിച്ചിരുന്നില്ല.ചികിത്സ നല്‍കാൻ വനം വകുപ്പ് നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.തുടർന്നാണ് ലോക്കോ പൈലറ്റിനെതിരെ കേസെടുത്തത്.
Read More » -
Kerala
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സ്വകാര്യ ബാങ്ക് മാനേജര്‍ പിടിയില്‍
കുമളി: തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള രണ്ട് ഐഫോണുകള്‍ മോഷ്ടിച്ച തമിഴ്നാട് ട്രിച്ചി സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കുമളി പോലീസ്. ട്രിച്ചിയില്‍ സ്വകാര്യ ബാങ്ക് മാനേജരായ ദീപക് മനോഹർ (32) ആണ് പിടിയിലായത്. ഞായറാഴ്ച തേക്കടി സന്ദർശനത്തിനെത്തിയ ഇയാള്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നു. മൊബൈല്‍ ഷോപ്പിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിൻതുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കുമളി എസ്‌എച്ച്‌ഒ പി.എസ്. സുജിത്ത്, എസ്‌ഐ മാരായ പി.വി. ബിബിൻ, ജമാലുദീൻ, എഎസ്‌ഐ സുബൈർ, ആർ. ഷിജുമോൻ, സാദിഖ്, സലീല്‍ രവി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
Read More » -
Kerala
വന്ദേ ഭാരത് ട്രെയിനിലെ ബ്രേക്ക്ഫാസ്റ്റില്‍ നിന്നും കിട്ടിയ പാറ്റയുടെ ചിത്രവുമായി നടന്‍ മുരളി മേനോന്‍
വന്ദേ ഭാരത് ട്രെയിനിലെ ബ്രേക്ക്ഫാസ്റ്റില്‍ നിന്നും കിട്ടിയ പാറ്റയുടെ ചിത്രവുമായി നടന്‍ മുരളി മേനോന്‍. വന്ദേ ഭാരതിലെ ‘നോണ്‍ വെജ് ബ്രേക്ക്ഫാസ്റ്റ്’എന്ന കുറിപ്പോടെയാണ് മുരളി മേനോന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ മുട്ടക്കറിയില്‍ നിന്നുമാണ് പാറ്റയെ ലഭിച്ചതെന്ന് മുരളി മേനോന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.ഇതിന്റെ ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. നിരവധി പേരാണ് നടന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.’ ഇലക്ഷനൊക്കെയല്ലേ ഭാരത് റൈസിനൊപ്പം ഭാരത് പാറ്റ..’ ‘പാറ്റ… ഫ്രീ ആയി കിട്ടിയതല്ലേ…. ഒരു താങ്ക്‌സ് പറഞ്ഞു കൂടെ..’ ‘പാറ്റ മുട്ട വിരിഞ്ഞുണ്ടായതാണെന്ന് തോന്നുന്നു..’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നുമാണ് ഇദ്ദേഹം ട്രെയിന്‍ കയറിയത്. ‘വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു’. മുട്ടക്കറിയില്‍ പാറ്റ കിടക്കുന്ന ചിത്രം അടക്കം മുരളി മേനോൻ സോഷ്യല്‍മീഡിയയില്‍…
Read More » -
Kerala
പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു
കോട്ടയം: പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി പാലാ പൈകയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം.പെട്ടെന്ന് തന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More » -
Kerala
അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് 13 വയസുകാരിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 വയസുകാരി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകള്‍ സത്യ(13)യാണ് മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം അമ്ബലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം ഷോളയൂർ എഫ്‌എച്ച്‌സി ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Sports
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് അഞ്ചാം വിജയം;; പഞ്ചാബിനെ വീഴ്ത്തിയത് മൂന്ന് വിക്കറ്റിന്
മൊഹാലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് അഞ്ചാം വിജയം. ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബൗളിംഗിന് അനുകൂലമായ വിക്കറ്റിൽ ആദ്യം പന്തെറിയാനാണ് സഞ്ജു തീരുമാനിച്ചത്. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് രാജസ്ഥാൻ ബൗളർമാർ പഞ്ചാബിനെ വലിഞ്ഞുമുറുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും തുടക്കത്തിൽ പതറി. തനൂഷ് കോട്യാന് 24 റൺസെടുക്കാൻ 31 പന്ത് വേണ്ടിവന്നു. ജയ്സ്വാൾ 39 റൺസും സഞ്ജു 18 റൺസും റിയാൻ പരാഗ് 23 റൺസുമെടുത്ത് പുറത്തായി.വിക്കറ്റുകൾ തുടരെ വീണതോടെ പഞ്ചാബ് മത്സരം മെല്ലെ പിടിമുറുക്കുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ഷിമ്രോൺ ഹെറ്റ്മയർ കളം നിറഞ്ഞതോടെ രാജസ്ഥാൻ മത്സരത്തിലേക്ക് വീണ്ടും തിരികെയെത്തി. വിൻഡീസ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് രാജസ്ഥാന് മൂന്ന് വിക്കറ്റ് വിജയം നേടിക്കൊടുത്തു. 10 പന്തിൽ 27 റൺസുമായി ഹെറ്റ്മയർ…
Read More »