Social MediaTRENDING

ഡേറ്റിംഗ് ചെയ്തത് പരസ്പരം കാണാതെ; കണ്ടപാടെ ആശങ്ക, ഒടുവില്‍ യുവാവിന് സംഭവിച്ചത്

രാളെ പോലെ ഏഴ് പേരുണ്ടായിരിക്കുമെന്ന് മിക്കവരും സംസാരത്തിനിടയില്‍ പറയുന്നത് കേട്ടവരായിരിക്കും നമ്മള്‍. എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടായിരിക്കുമെന്നും അറിയില്ല. ഒരാളെ പോലെയാകാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ. ചിലപ്പോള്‍ സ്ഥിരം കാണുന്നവര്‍ക്ക് പരസ്പരം വസ്ത്രധാരണവും സ്വഭാവവും ഭാവങ്ങളുമെല്ലാം അനുകരിക്കാന്‍ സാധിക്കും.

എന്നാല്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേര്‍ ഒരു പോലെയാകുമ്പോള്‍ അതില്‍ കുറച്ച് കൗതുകവും അത്ഭുതവും ഉണ്ടാകും. അത്തരത്തില്‍ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു യുവാവ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ച കാര്യം കേട്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്.

ആറ് വര്‍ഷമായി ഓണ്‍ലൈന്‍ വഴി സൗഹൃദത്തിലായ കാമുകി തന്റെ മരിച്ചുപോയ സഹോദരിയെ പോലെയാണെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവിന്റെ സഹോദരി ഒരു കാറപകടത്തില്‍ മരിച്ചത്. മാത്രമല്ല തന്റെ സഹോദരിയുടെയും കാമുകിയുടെയും പേര് ഒന്നാണെന്നും യുവാവ് പറയുന്നു. റെഡിറ്റ് എന്ന സോഷ്യല്‍മീഡിയയിലാണ് യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്.

‘തന്റെ ഇരട്ട സഹോദരി കഴിഞ്ഞ ഡിസംബറിലാണ് മരണപ്പെട്ടത്. അവളുടെ വേര്‍പാട് താങ്ങുന്നതിലും അപ്പുറമായിരുന്നു. സഹോദരി എനിക്കെല്ലാമായിരുന്നു. അവള്‍ എനിക്ക് അമ്മയെപോലെയും കൂട്ടുകാരിയും മകളുമായിരുന്നു. അവള്‍ മരിച്ചതോടെ ഞാന്‍ സുഹൃത്തുക്കളില്‍ നിന്നും അകലാന്‍ ആരംഭിച്ചു.കടുത്ത ഒറ്റപ്പെടലാണ് അനുഭവിച്ചത്.

ഇതിനിടയില്‍ ഞാനും കാമുകിയും ഒരുപാട് അടുത്തു. ഞങ്ങള്‍ ഡേറ്റിംഗിലായി. ജനുവരിയില്‍ കോളേജില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്. അവളെ കണ്ടതോടെ ഞാന്‍ അതിശയിച്ചുപോയി. മരിച്ചുപോയ തന്റെ സഹാേദരി ജീവനോടെ വന്നുനില്‍ക്കുന്നത് പോലെയുണ്ടായിരുന്നു. കാമുകി കാഴ്ചയില്‍ മാത്രമല്ല സഹോദരിയെ പോലെയുണ്ടായിരുന്നത്. ഇരുവരുടെയും ശബ്ദവും വസ്ത്രധാരണവും സ്വഭാവവും ഒരുപോലെയായിരുന്നു.

കാമുകിയോട് വിവരം തുറന്നുപറയാന്‍ ഭയമായിരുന്നു.ഞാന്‍ എന്ത് ചെയ്യും. അവളെ നഷ്ടപ്പെടുത്താന്‍ സാധിക്കില്ല. എനിക്കിനിയും ഡേറ്റിംഗ് ചെയ്യാന്‍ താല്‍പര്യമുണ്ട്. സഹോദരിയോടൊപ്പം ജീവിച്ച പോലെ അവളുമായി ജീവിക്കാനും ആഗ്രഹിക്കുന്നു’- യുവാവ് പറഞ്ഞു.ഇതോടെ യുവാവിന് പലതരതരത്തിലുളള അഭിപ്രായങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ ചിന്തിക്കുന്നത് തെ?റ്റാണ്. ഇതെല്ലാം തോന്നലാണെന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു. മറ്റൊരാള്‍ പറഞ്ഞത് യുവാവിനോട് മാനസികാരോഗ്യ വിദഗ്ദ്ധനെ കാണാനാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: