KeralaNEWS

തോമസ് ഐസക്കിന് മുന്നിൽ പിന്നെയും ഇളിഭ്യരായി ഇഡി; ഐസക്കിന് നൽകിയ അന്ത്യശാസനവും കോടതി തടഞ്ഞു.

പത്തനംതിട്ട: രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടിയുള്ള ഇഡിയുടെ അഭ്യാസങ്ങള്‍ക്ക് പിന്നെയും തിരിച്ചടി.
സിപിഎം പിബി അംഗവും പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർത്ഥിയുമായ തോമസ് ഐസക്കിന് നൽകിയ അന്ത്യശാസനവും കോടതി തടഞ്ഞു.
വിശദമായ വാദം വെള്ളിയാഴ്ച കേള്‍ക്കും. അതുവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി പറഞ്ഞു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..(ഇന്നലെ പങ്ക് വച്ചത്)
‘ഇന്നാണ് കിഫ്ബി മസാലാ ബോണ്ട് കേസില്‍ ഈഡിയ്ക്കു മുന്നില്‍ ഹാജരാകാൻ അവസാന അവസരം നല്‍കിയിരുന്നത്. എന്തായാലും കേരള ഹൈക്കോടതി അതു മാറ്റി വെച്ചിട്ടുണ്ട്. അങ്ങനെ ഇത്തവണത്തെ അന്ത്യശാസനം പോയി.
റിസർവ് ബാങ്ക് അനുമതിയോടെ വാങ്ങിയതാണ് മസാലബോണ്ട്. അതിന്റെ പണം എന്തിനു ചെലവിട്ടു എന്നതു വാങ്ങിയ സമയം മുതല്‍ ഈ വായ്പ പൂർണ്ണമായും തിരിച്ചടച്ച ഇക്കഴിഞ്ഞ മാർച്ച്‌ മാസം വരെ (മാസം തോറും) ഓഡിറ്റ് ചെയ്ത കണക്കുകള്‍ റിസർവ് ബാങ്കിനു കൊടുത്തിട്ടുണ്ട്, ഇതിന്റെ വിനിയോഗത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു അവർ പറഞ്ഞോ? ഇല്ല എന്നു മാത്രമല്ല,അവർ അനുമതി തന്നു എന്നും കണക്ക് കിട്ടുന്നുണ്ട് എന്നും കോടതിയില്‍ സത്യവാങ്മൂലം കൊടുത്തു.

കിഫ്ബി മാത്രമല്ല മസാല ബോണ്ട് വഴി പണം സമാഹരിച്ചത്. കേന്ദ്ര സർക്കാർ ഏജൻസികള്‍ അടക്കം മറ്റു പലരും മസാലാബോണ്ട് ഇറക്കിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ കോടതതി തന്നെ ചോദിച്ചു, മസാലാബോണ്ട് ഇറക്കിയ മറ്റ് ഏജൻസികള്‍ക്കെതിരെ അന്വേഷണം എന്തെങ്കിലും ഇഡി നടത്തുന്നുണ്ടോ എന്ന്? ഇതേ വരെ കമാന്നു മിണ്ടിയിട്ടില്ല.

ആദ്യ ഘട്ടത്തില്‍ തന്ന സമൻസുകള്‍ ഞാൻ ചോദ്യം ചെയ്തു. തർക്കങ്ങള്‍ക്കൊടുവില്‍ ഇഡി എല്ലാം പിൻവലിച്ചു. അപ്പോള്‍ ഏതാണ്ടു പന്ത്രണ്ടോളം കാര്യങ്ങളാണ് ഇഡി ചോദിച്ചിരുന്നത്. ഒട്ടുമുക്കാലും പൊതു രേഖകള്‍. പലതും എന്റെ കുട്ടികളുടെയടക്കം വിവരങ്ങള്‍. മന്ത്രിയായിരിക്കെ ആ പദവിയില്‍ പല കമ്ബനികളുടെയും ഡയറക്ടർ ആകും. ഉദാഹരണത്തിന് കൊച്ചിൻ എയർ പോർട്ട്.

Signature-ad

ഇവയുടെയെല്ലാം കണക്ക്പുസ്തകങ്ങള്‍,പത്തു കൊല്ലത്തെ എന്റെ യാത്രയുടെയും ബാങ്ക് കണക്കുകളുടെയും രേഖകള്‍, ഇങ്ങനെ പത്തു പതിമൂന്നു കൂട്ടം. മസാലാ ബോണ്ട് ഇറക്കിയത് 2019 ലാണ്. എന്തിനാണ് പിന്നെ പത്തു കൊല്ലത്തെ കണക്കുകള്‍. ഇൻകം ടാക്സ് വകുപ്പില്‍ ഫയല്‍ ചെയ്ത പൊതു രേഖയായി ആർക്കും എടുക്കാവുന്ന ഈ കടലാസുകളും കൊണ്ട് ഞാൻ ചെല്ലണം എന്നു പറയുന്നതെന്തിനാണ്. ഈ തർക്കങ്ങളുടെ ഒടുവില്‍ മറുപടിയില്ലാതെ ഇഡി സമണ്‍സ് പിൻവലിച്ചു.

അടുത്ത ഘട്ടം സമൻസുകള്‍ വന്നു തുടങ്ങിയപ്പോള്‍ ആവശ്യങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. ഒന്ന് എന്റെ തിരിച്ചറിയല്‍ കാർഡാണ്. മസാലാ ബോണ്ട് ഇറക്കാൻ തീരുമാനിച്ചത്തില്‍ എന്റെ പങ്ക് എന്താണ്? ആ പണം ചെലവിട്ടത്തില്‍ എന്റെ പങ്കെത്ര? മറ്റു രണ്ടു കാര്യങ്ങള്‍ ഇവയായിരുന്നു. മസാലാ ബോണ്ട് ഇറക്കുന്നത് എന്തോ മഹാപരാധമാണ് എന്ന ആഖ്യാനം ഉണ്ടാക്കാനായിരിക്കണം ബോണ്ട് ഇറക്കിയത്തില്‍ എന്റെ പങ്കെന്ത് എന്ന ചോദ്യം ഉന്നയിച്ചത്. ആർബിഐ അനുമതിയുടെ പശ്ചാത്തലത്തില്‍ ഇതു നിലനില്‍ക്കില്ല എന്നതു കൊണ്ടായിരിക്കും ഒടുവില്‍ തന്ന സമൻസില്‍ അതും പോയി.

ഒറ്റക്കാര്യമേ ഇപ്പോള്‍ ചോദിക്കുന്നുള്ളൂ. മസാലാ ബോണ്ട് പണം ചെലവിട്ടതെങ്ങനെ? ഇതിനെയും ഞാൻ കോടതിയില്‍ ചോദ്യം ചെയ്തു. ഇഡി യുടെ അന്വേഷണ അധികാരം തന്നെയാണ് ഞാൻ ചോദ്യം ചെയ്തിട്ടുള്ളത്. അതു കോടതിയില്‍ നിലനില്‍ക്കുമ്ബോള്‍ തുടരെ സമൻസ് അയയ്ക്കുന്നത് ദുരൂപതിഷ്ട്ടിതമാണ്. അതു തടയണം. ഇതാണു കേസ്. കോടതി വിശദീകരണം ചോദിച്ചു. രണ്ടു വട്ടം അവർ മാറ്റി വെച്ചിട്ട് ഒടുവില്‍ ഒരു സത്യവാങ്മൂലം സമർപ്പിച്ചു.കിഫ്ബി ഉദ്യോഗസ്ഥർ കൊടുത്ത സ്റ്റേറ്റ്മെന്റില്‍ തെറ്റായ വഴിയില്‍ മസാലബോണ്ട് പണം വിനിയോഗിച്ചു എന്ന സൂചനകളുണ്ട്. അതു തോമസ്‌ഐസക്കിന്റെ അറിവോടെയാണ്. അതുകൊണ്ട് തോമസ് ഐസക്കില്‍ നിന്നും മൊഴി എടുക്കണം. ഇതാണ് അവസാനം ചെയ്ത കാര്യം.

കിഫ്ബിയുടെ വായ്പാ സ്രോതസ് പലതാണ്. ഓരോ പദ്ധതിയും ഏതു വായ്പാ പണത്തില്‍ നിന്നും ഫിനാൻസ് ചെയ്യണം എന്നു തീരുമാനിക്കുന്നത് ഭരണസമിതികളല്ല. കിഫ്ബി പ്രൊഫഷണലായി മാത്രം തീരുമാനിക്കുന്നതാണ്. അതില്‍ ഐസക്കിൻ്റെയോ ഭരണസമിതികളുടേയോ അനുമതി ആവശ്യവുമില്ല,അത്തരം ഇടപെടല്‍ ഉണ്ടായിട്ടുമില്ല. കിഫ്ബി ഉദ്യോഗസ്ഥർ അങ്ങനെ പറഞ്ഞു എന്നത് അവാസ്തവമാണ്. കിഫ്ബി പുലർത്തുന്ന പ്രൊഫഷണല്‍ മൂല്യങ്ങളെയും വിശ്വാസ്യതയേയും ബാധിക്കുന്നതാണ് ഇഡി യുടെ അവാസ്തവ പ്രസ്താവന.അതിനാലാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഇക്കാര്യം ബോധിപ്പിക്കുന്നത്. കിഫ്ബി ഇത്തരത്തില്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു.

കിഫ്ബിയോ ഉദ്യോഗസ്ഥരോ പറയാത്ത മൊഴിയുടെ പേരില്‍ അനാവശ്യമായി , ഈ തെരെഞ്ഞെടുപ്പു കാലത്തു നാടകം കളിക്കുകയാണ് ഇഡി ചെയ്യുന്നത്. വിശദമായ വാദം കേള്‍ക്കണം എന്ന നമ്മുടെ ആവശ്യം കോടതി അംഗീകരിച്ചു. വെള്ളിയാഴ്ച കേള്‍ക്കും. അതുവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി. അതായത് ഇന്നത്തെ ലാസ്റ്റ് ചാൻസ് കോടതി എടുത്തു മാറ്റി.

 

രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടിയുള്ള ഈ അഭ്യാസങ്ങള്‍ക്ക് ചുമ്മാ വഴങ്ങില്ല. എന്തിനു വിളിപ്പിക്കുന്നു എന്നതു സത്യസന്ധമായി പറയട്ടെ. അപ്പോള്‍ പോകും. ഇമ്മാതിരി നുണകള്‍ വെച്ചുള്ള കളി നിയമ വഴിയിലൂടെ പ്രതിരോധിക്കും…’

Back to top button
error: