CrimeNEWS

43 ലക്ഷം രൂപയുടെ സൈബര്‍ത്തട്ടിപ്പ്; മൂന്നുയുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് ഓണ്‍ലൈന്‍ വഴി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുയുവാക്കള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), ചോലയില്‍ വീട്ടില്‍ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷക് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ്‌ചെയ്തത്.

എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേര്‍ന്ന് വെല്‍വാല്യൂ ഇന്ത്യ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങള്‍ അയച്ച് ടെലഗ്രാമില്‍ ഗൂഗിള്‍മാപ്പ് റിവ്യൂ വി.ഐ.പിയെന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച് ചേര്‍ക്കുകയും ചെയ്തു. പിന്നീട് വിവിധ ലിങ്കുകളില്‍ കണ്ണിയാക്കുകയായിരുന്നു. ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

Signature-ad

നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, മോഹന്‍ദാസ്, ഷിജിത്ത് എന്നിവരാണുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതി മൂന്നുപ്രതികളെയും റിമാന്‍ഡ് ചെയ്തു.

Back to top button
error: