IndiaNEWS

ഉത്തർപ്രദേശിലെ വനിതാ ഡോക്ടറെ  പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ; ഭാര്യ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥാനം രാജിവെച്ചു

ഗാസിയാബാദ്: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് കൂടിയായ ബിജെപി നേതാവ് അറസ്റ്റില്‍.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ സുനില്‍ (42) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ സ്ഥലത്തെ പ്രാദേശിക ബിജെപി നേതാവാണ്.

വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ മാതാവുമായ വനിതാ ഡോക്ടറെയാണ് സുനിൽ പീഡിപ്പിച്ചത്. ഇയാളും വിവാഹിതനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇയാളുടെ ഭാര്യ. സുനിലും വനിതാ ഡോക്ടറും തമ്മില്‍ ഇതിനിടെ പ്രണയത്തിലാകുകയും പിന്നീട് നിരവധി തവണ ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും വച്ച്‌ ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ഇയാൾ ചിത്രീകരിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കി സാമ്ബത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Signature-ad

 ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്ബത്തിക ചൂഷണം തുടർന്നുവെന്നും ഇക്കഴിഞ്ഞ ശനിയാഴ്ച തന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കയറിയ സുനില്‍ തന്റെ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും തടഞ്ഞ തന്നെ മർദ്ദിക്കുകയും ചെയ്തുവെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു.

വനിതാ ഡോക്ടറുടെ പരാതിയിൽ  സുനിലിനെ ബലാത്സംഗം, അതിക്രമിച്ച്‌ കടക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവം വിവാദമായതോടെ സുനിലിന്റെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥാനം രാജിവെക്കുകയായിരുന്നു.

Back to top button
error: