Month: February 2024

  • India

    ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് 41 ലക്ഷം തട്ടിയ രാജസ്ഥാൻകാര്‍ പിടിയില്‍

    കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന പാലാരിവട്ടം സ്വദേശിയായ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 41ലക്ഷംരൂപ അപഹരിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പവൻ കുമാർ, ലോകേഷ് ഭട്ട് എന്നിവരെയാണ് പൊലീസ് സംഘം രാജസ്ഥാനില്‍ ചെന്ന് പിടികൂടിയത്. ഡോക്ടറുടെ പേരില്‍ തയ്‌വാനിലേക്ക് അയച്ച പാഴ്‌സലില്‍ എം.ഡി.എം.എ ഉണ്ടെന്നും അത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഡോക്ടർ ഇത്തരത്തില്‍ പാഴ്‌സല്‍ അയച്ചിരുന്നില്ലെന്ന് അറിയിച്ചപ്പോള്‍ അക്കൗണ്ട് പരിശോധിക്കണമെന്നായി പ്രതികള്‍. തുടർന്ന് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിലെ 41 ലക്ഷംരൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഡോക്ടറുടെ പരാതിയില്‍ സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശനന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കണ്ടെത്തിയത്. പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ മിഥുൻ, എസ്.ഐമാരായ കലേശൻ, അജിനാഥ് പിള്ള, സീനിയർ സിപി.ഒ അനീഷ്, ഇഗ്‌നേഷ്യസ് എന്നിവർ രാജസ്ഥാനില്‍ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ്…

    Read More »
  • Crime

    ശില്‍പ  യുവാവിന് അയച്ച സന്ദേശം നിർണായക തെളിവായി; ഷൊര്‍ണ്ണൂരില്‍ ശില്‍പയെ കുടുക്കിയത് ആ മെസേജ്

    ഷൊർണൂർ: ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച, 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചത് വാട്‌സാപ്പ് സന്ദേശത്തില്‍. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്‍പയെ (29) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം, വാടകയ്‌ക്കെടുത്ത കാറില്‍ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു ശില്‍പ. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയില്‍ ശില്‍പ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശമാണ് കേസിൽ നിർണായക തെളിവായത്. ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടില്‍ വച്ചാണു കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ വലിയ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയിരുന്നു. യുവാവു ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററില്‍ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശില്‍പ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. എന്നാല്‍, കുഞ്ഞ് മണിക്കൂറുകള്‍ക്കു മുൻപേ മരിച്ചുവെന്ന് കണ്ടെത്തി. യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു…

    Read More »
  • Kerala

    കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശില്‍പ അറസ്‌റ്റില്‍

    ഷൊര്‍ണൂര്‍: ഒരു വയസുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവ്‌ അറസ്‌റ്റില്‍. കോട്ടയം സ്വദേശി ശില്‍പ(30)യാണ്‌ അറസ്‌റ്റിലായത്‌. ശനിയാഴ്‌ച രാവിലെ ആലപ്പുഴ ഭാഗത്തുനിന്നു കുഞ്ഞുമായി ഷൊര്‍ണൂരിലെത്തിയ യുവതി കൂട്ടുകാരന്‍ ജോലി ചെയ്യുന്ന സിനിമാ തിയറ്ററിലെത്തി കുഞ്ഞു മരിച്ചെന്നും മറവു ചെയ്യണമെന്നും പറയുകയായിരുന്നു. യുവതിയും കൂട്ടുകാരനും രണ്ടുവര്‍ഷത്തിലേറെ ഒന്നിച്ചാണ്‌ താമസിച്ചതെന്നും അതിലുണ്ടായതാണ്‌ കുഞ്ഞെന്നും പറയുന്നു. ആറുമാസത്തോളമായി അവര്‍ പിണങ്ങി താമസിക്കുകയായിരുന്നു. കുഞ്ഞിനെ തിയറ്ററില്‍ കിടത്തിയതോടെ തിയേറ്റര്‍ ജീവനക്കാര്‍ ഷൊര്‍ണൂര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ പരിശോധനയില്‍ ആറുമണിക്കൂര്‍ മുമ്ബ്‌ കുഞ്ഞ്‌ മരിച്ചതായി വ്യക്‌തമായി. തുടര്‍ന്ന്‌ തൃശുര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ശ്വാസംമുട്ടിയാണ്‌ മരണമെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌്. പിണങ്ങിയതിന്‌ ശേഷം യുവതി പലതവണ ഞാന്‍ കുട്ടിയെ കൊല്ലുമെന്ന്‌ കാണിച്ച്‌ തന്റെ ഫോണിലേക്ക്‌ സന്ദേശമയച്ചിരുന്നതായി സുഹൃത്ത്‌ പറഞ്ഞു.

    Read More »
  • Health

    ചുമയും കഫക്കെട്ടും നൊടിയിടയിൽ മാറും; അറിയാം മഞ്ഞള്‍ പാലിന്റെ ഗുണങ്ങൾ 

    ഒരു നുള്ള് മഞ്ഞള്‍ ചൂടുള്ള പാലില്‍ കലര്‍ത്തി കഴിക്കുന്നതിലൂടെ എണ്ണമറ്റ ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കുര്‍ക്കുമിന്‍ കൊണ്ട് സമ്ബുഷ്ടമാണ് മഞ്ഞള്‍. ഇത് സൈനസ്, വീക്കം എന്നിവ ഒഴിവാക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്ബന്നമായ ഉറവിടം എന്നതിനു പുറമെ, മഞ്ഞളിന് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങളുമുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. ശ്വാസകോശത്തിലൂടെ മാത്രമേ ശ്വാസം ശരീരത്തില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുള്ളൂ. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, അതിനര്‍ത്ഥം അവരുടെ ശ്വാസകോശത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്. ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവിന് തന്നെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഈ‌ മാർഗം ഇടയ്ക്കിടയ്ക്ക് പരീക്ഷിക്കാവുന്നതാണ്. (ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടുന്നവർ വൈദ്യസഹായം തേടാൻ വൈകരുത് )

    Read More »
  • India

    മധ്യപ്രദേശിലെ വനത്തിൽ 200ഓളം പശുക്കള്‍ ചത്തനിലയില്‍;ചത്തത് ശിവ്പുരിയിലെ ഗോശാലയിൽ നിന്നും ഉപേക്ഷിച്ച പശുക്കൾ 

    ഭോപ്പാൽ: മധ്യപ്രദേശില്‍ 200ഓളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.ശിവ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സാലാര്‍പൂര്‍ റോഡില്‍ ദേശീയപാതയില്‍ നിന്ന് 600 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ നിന്നാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശിവ്പുരിയിലെ ഒരു ഗോശാലയിൽ നിന്നും ഉപേക്ഷിച്ച പശുക്കളാണ് ചത്തതെന്ന് കണ്ടെത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുസംരക്ഷണ സമിതികളുടെ നേത്വത്തിൽ ഗോക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ സഹായത്തോടെ ഗോശാലകൾ  പ്രവർത്തിക്കുന്നുണ്ട്.എന്നാൽ പലയിടത്തും സ്ഥിതി കഷ്ടമാണ്.ഇത്തരത്തിൽ ഒരു ഗോശാലയിൽ നിന്നുമാണ് പശുക്കളെ രാത്രിയിൽ ആരുമറിയാതെ വനത്തിൽ ഉപേക്ഷിച്ചത്.

    Read More »
  • Health

    വായിലെ ക്യാന്‍സറിന്‍റെ  പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

    അമിത പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയൊക്കെ ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതകളെ കൂട്ടാം. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ പല്ലുകളില്‍ പോലും കാണാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല്ലുകള്‍ക്കും മോണകള്‍ക്കും ചുറ്റും കാണപ്പെടുന്ന അണുബാധ, അസഹനീയമായ വേദന, അയഞ്ഞ പല്ലുകള്‍, പല്ലുകള്‍ കൊഴിയുക, വായില്‍ മുഴ കാണുക, അമിതമായി വായില്‍ വ്രണങ്ങള്‍ വരുക, ഉണങ്ങാത്ത മുറിവ്, വായില്‍ ചുവപ്പോ വെള്ളയോ പാടുകള്‍ കാണുക തുടങ്ങിയവയൊക്കെ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം. 1. ശബ്ദത്തിലെ മാറ്റങ്ങള്‍, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 2. ഭക്ഷണം വിഴുങ്ങുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് അല്ലെങ്കില്‍ വേദന വായിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം ആണ്. 3. വായ്ക്കകത്തോ കഴുത്തിലോ തൊണ്ടയിലോ കാണപ്പെടുന്ന മുഴകളും തടിപ്പും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം. 4. വിട്ടുമാറാത്ത…

    Read More »
  • Kerala

    ശ്രീകുമാരഗുരുദേവൻ എന്ന പൊയ്കയിൽ അപ്പച്ചൻ

    തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ പറയസമുദായത്തിലാണ് 1878 കുംഭം അഞ്ചിന് കുമാരൻ ജനിച്ചത്. ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്നു കുമാരന്റെ മാതാപിതാക്കൾ. കടുത്ത ജാതിവിവേചനം നിലനിന്ന കാലമാണല്ലോ അത്. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനശ്രമങ്ങൾ കേരളത്തിൽ വിജയിച്ചതിന് ഒരു കാരണം ഈ ജാതിവിവേചനമായിരുന്നു. അടിമപ്പണി സഹിക്കാനാകാതെ കൗമാരകാലത്തുതന്നെ മാർത്തോമാസഭയിൽ ചേർന്ന കുമാരൻ, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. ഉപദേശിമാരുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ യോഹന്നാൻ പിന്നീട് പ്രഭാഷകനും മതപ്രചാരകനുമായി മാറി. കുട്ടിക്കാലത്തുതന്നെ കുമാരൻ അയിത്തത്തെയും അന്ധവിശ്വാസത്തെയും ചോദ്യംചെയ്തു. മന്ത്രവാദത്തിനുവന്ന മടവതിയുടെ ശംഖും മണിയും കുറ്റിക്കാട്ടിൽ എറിഞ്ഞതും അടിയാളർക്ക് ഭക്ഷണം നൽകിയിരുന്ന പട്ടപ്പാള എറിഞ്ഞുടച്ചതും കുട്ടിക്കാലത്തെ സംഭവങ്ങളാണ്. ജാതിക്കെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തി ദളിതരെ ബോധവൽക്കരിക്കാനും അവകാശബോധമുള്ളവരാക്കിമാറ്റാനും ശ്രമിച്ചു. സ്കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച്് വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിലിനുമുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിച്ചു. ഹിന്ദുമതത്തിനുള്ളിലെ ജാതികൾക്കും ഉപജാതികൾക്കുമുള്ളിൽ തുടർന്നുവന്ന ഉച്ചനീചത്വങ്ങൾകാരണം മതപരിവർത്തനത്തിന് തയ്യാറായ ‘അധഃസ്ഥിത’ർക്ക് ക്രിസ്തുമതത്തിനുള്ളിലും വിവേചനം അനുഭവിക്കേണ്ടിവന്നു. സവർണാവർണവിവേചനം മാർത്തോമാസഭയ്ക്കുള്ളിലും നിലനിൽക്കുന്നത് യോഹന്നാൻ തിരിച്ചറിഞ്ഞു. സമൂഹത്തിൽ…

    Read More »
  • Social Media

    വലിച്ചെറിയാൻ ഉള്ളതല്ല തണ്ണിമത്തൻ്റെ തോട് ; ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും

    ഏവരും ഇഷ്ട്ടപ്പെടുന്ന ഒരു പഴമാണ് തണ്ണിമത്തൻ.എന്നാൽ തണ്ണിമത്തന്റെ മാംസളമായ ഭാഗം കഴിച്ചശേഷം തോട് വലിച്ചെറിയുകയാണ് നാം ചെയ്യുന്നത്.എന്നാല്‍ നമ്മള്‍ വലിച്ചെറിയുന്ന അതിൻ്റെ തോടും ആരോഗ്യകരമാണ് എന്നതാണ് വസ്തുത.  തണ്ണിമത്തൻ തോടില്‍ അടങ്ങിയിരിക്കുന്ന സിട്രുലിൻ  വളരെയധികം ഊർജം നല്‍കുന്ന ഒന്നാണ്. ഇവ രക്തക്കുഴലുകളുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു. മറ്റൊരു ഗുണം തണ്ണിമത്തൻ തോട് നാരുകളുടെ സമൃദ്ധമായ ഉറവിടമാണ് എന്നതാണ്. സ്ഥിരമായ മലവിസർജനം നിലനിർത്താൻ നാരുകള്‍ സഹായിക്കുന്നു. കൂടാതെ ഇത് കൊളസ്‌ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് തണ്ണിമത്തൻ തോടില്‍ നിങ്ങള്‍ക്ക് 30% വിറ്റാമിൻ സി ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകില്ല, നിങ്ങള്‍ക്ക് ഫ്രീ റാഡിക്കലുകളെ ഒഴിവാക്കാം. തണ്ണിമത്തൻ തോട് ഉപയോഗിക്കുന്നത് ചർമത്തിലെ ചുളിവുകള്‍ കുറയ്ക്കാനും നല്ലതാണ്. ഫ്ലേവനോയിഡുകള്‍, ലൈക്കോപീൻ, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന…

    Read More »
  • Kerala

    സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ ആരോഗ്യവകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാവാതിരിക്കാൻ ജാഗ്രത വേണം. വെയിലത്ത് ജോലി ചെയ്യുന്നവർ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ ജോലി സമയം ക്രമീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.കേരളത്തില്‍ മാർച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ അനുഭവപ്പെടേണ്ട ചൂടാണ് ഫെബ്രുവരിയില്‍ തന്നെ അനുഭവപ്പെടുന്നത്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നല്‍കിയത്.ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്‌.സി/സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസർമാർക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാർക്കും അടിയന്തിര നിർദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെെ കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചൂട്…

    Read More »
  • Kerala

    വിഴിഞ്ഞം തുറമുഖത്ത്‌ ആറുവർഷത്തിനിടെ എത്തുന്നത്‌ 23,000 കോടി രൂപയുടെ നിക്ഷേപം

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത്‌ ആറുവർഷത്തിനിടെ എത്തുന്നത്‌ 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്‌. ഇത്‌ 2028ൽ പൂർത്തീകരിക്കും. പാരിസ്ഥിതികാനുമതി ലഭിച്ചാൽ നിർമാണം തുടങ്ങും.   2028നും 2030നുമിടയിൽ 10,000 കോടി രൂപയുടെ നിക്ഷേപംകൂടി എത്തും. ലോജിസ്റ്റിക്‌സ്‌ ഹബ്‌ ഉൾപ്പെടെയുള്ള വികസനത്തിനായിരിക്കും തുക വിനിയോഗിക്കുക. അനുബന്ധ മേഖലയിൽ സംസ്ഥാന സർക്കാർ മൂന്നുവർഷത്തിനകം 3000 കോടി വിഴിഞ്ഞത്ത്‌ നിക്ഷേപിക്കും. രണ്ടും മൂന്നും ഘട്ടങ്ങളിൽ സംസ്ഥാനം പണം മുടക്കേണ്ടതില്ല. 2034ൽ തുറമുഖത്തിൽനിന്ന്‌ വരുമാനം പങ്കിടൽ ആരംഭിക്കുകയും ചെയ്യും. മേയിൽ ട്രയൽ റൺ ആരംഭിക്കും. രണ്ടുകപ്പലുകൾക്ക്‌ അടുക്കാനുള്ള 4-00 മീറ്റർ ബർത്ത്‌ പൂർത്തിയായിട്ടുണ്ട്‌. നിർമാണം നടക്കുന്ന ബർത്തിൽ സ്ഥാപിക്കാനുള്ള 17 ക്രെയിനുമായി മൂന്നു കപ്പലുകൾ മാർച്ച്‌ 30, ഏപ്രിൽ 7, ഏപ്രിൽ 12 തീയതികളിൽ എത്തുമെന്നാണ്‌ പ്രതീക്ഷ. ഇതിൽ നാല്‌ ഷിപ്പ്‌ ടു ഷോർ ക്രെയിനുകളും 13 യാർഡ്‌ ക്രെയിനുകളുമാണ്‌. ട്രയൽ റണ്ണിന്‌ വൻകിട കപ്പലുകളാണ്‌ എത്തുക. 2023 ഒക്‌ടോബറിലാണ്‌ തുറമുഖത്ത്‌…

    Read More »
Back to top button
error: