NEWS

പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു നീന്തൽ പരിശീലനത്തിനിടെ   ശ്വാസതടസ്സം, കരയിൽകയറിയ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

    നീന്തല്‍ പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍കയറി ഇരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.  വെഞ്ഞാറമൂട്  കോലിയക്കോട് കുന്നിട ഉല്ലാസ് നഗര്‍ അശ്വതി ഭവനില്‍ താരാ ദാസിന്റെയും ബിനുവിന്റെയും മകള്‍ ദ്രുപിത (14) ആണ് മരിച്ചത്.

വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വൈകുന്നേരം 4.30 മുതലാണ് ദ്രുപിത പരിശീലനം നടത്തിയിരുന്നത്. പരിശീലനം നടത്തിക്കൊണ്ടിരിക്കെ 6.45ഓടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍ കയറി ഇരിക്കുകയായിരുന്നു. തുടര്‍ന്നാണ് കുഴഞ്ഞുവീണത്.

ഉടന്‍തന്നെ പിരപ്പന്‍കോട് സ്വകാര്യ  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോത്തന്‍കോട് എല്‍.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദ്രുപിത. കുട്ടിക്ക് നേരത്തെതന്നെ ശ്വാസംമുട്ടല്‍ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Back to top button
error: