CrimeNEWS

‘എന്തുവന്നാലും ഞങ്ങളുടെ മൃതദേഹം മകളെ കാണിക്കരുത്’; കൊല്ലത്ത് ദമ്പതികള്‍ ജീവനൊടുക്കിയത് കുറിപ്പെഴുതി വച്ച ശേഷം

കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് കൊല്ലത്ത് അച്ഛനും അമ്മയും ജീവനൊടുക്കിയത് ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം. പാവുമ്പ കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. എന്തുവന്നാലും തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുതെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

പാവുമ്പ കാളിയംചന്തയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ബിന്ദു അന്ന് തന്നെ മരിച്ചു. ഉണ്ണികൃഷ്ണപിള്ള ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഏക മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

Signature-ad

മകള്‍ പോയ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതി വച്ചിട്ടുള്ളതായും പൊലീസ് പറയുന്നു. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോകുന്നതും ഇതില്‍ മനം നൊന്ത് ഉണ്ണികൃഷ്ണപിള്ളയും ഭാര്യയും ജീവനൊടുക്കുന്നതും.

 

Back to top button
error: