IndiaNEWS

പ്രശസ്തിക്കായി കോടിക്കണക്കിന് ഇന്ത്യക്കാരെ പറ്റിച്ചു, പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്;  ഭർത്താവ് സാമും കുടുങ്ങി

    ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഫെബ്രുവരി 2 നു വന്ന ഒരു പോസ്റ്റ് എല്ലാവരെയും ഞെട്ടിച്ചു. ഗർഭാശയമുഖ കാൻസർ മൂലം നടി മരിച്ചുവെന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ അടുത്ത ദിവസം ഇത് തെറ്റാണെന്ന് തെളിഞ്ഞു. പൂനം തന്നെ നേരിട്ടെത്തി താൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. ഗർഭാശയമുഖ കാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് താൻ ഇത് ചെയ്തതെന്നായിരുന്നു നടിയുടെ വിശദീകരണം.

ഇപ്പോൾ ഈ വിഷയത്തിൽ നിയമപോരാട്ടത്തിൽ കുടുങ്ങിയിരിക്കുകയാണ് പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഇവർക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിയായ ഫൈസാൻ അൻസാരി എന്നയാളാണ് പരാതിക്കാരൻ. പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കാൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കാൻസറിൻ്റെ ഗൗരവം നിസാരവൽക്കരിച്ച് പലരുടെയും വികാരങ്ങൾ വച്ചു കളിച്ച പൂനത്തെയും സാമിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് ഫൈസാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

  സിവിൽ ലൈൻസ് കാൺപൂർ കോടതിയിൽ താൻ ഹാജരായതായും പൂനത്തിനും ഭർത്താവ് സാമിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും അതിൻ്റെ പകർപ്പ് കാൺപൂർ പൊലീസ് കമ്മീഷണർക്കും നൽകിയിട്ടുണ്ടെന്നും ഫൈസാൻ അറിയിച്ചു.

പൂനം പാണ്ഡെ തന്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകർക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരനായ ഫൈസാൻ പറയുന്നത്.

Back to top button
error: