IndiaNEWS

സ്കൂട്ടറിൽ ഇടിച്ച കാർ  2കിലോമീറ്ററോളം  സ്കൂട്ടറിനെ  റോഡിലൂടെ വലിച്ചിഴച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

 നാഗർകോവില്‍: സ്കൂട്ടർ യാത്രികനായ വിദ്യാർഥിയെ ഇടിച്ച കാർ നിർത്താതെ 2കിലോമീറ്ററോളം കുട്ടിയേയും സ്കൂട്ടറിനെയും അതിവേഗം റോഡിലൂടെ വലിച്ചിഴച്ചു.ഒടുവില്‍  സ്കൂട്ടറിന് തീപിടിച്ച്‌ വിദ്യാർഥി വെന്തുമരിച്ചു.

നാഗർകോവിലിലാണ് സംഭവം.തെക്ക്ചൂരൻകുടി പള്ളിതെരുവ് സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ മകൻ അജാസ്(15) ആണ് ദാരുണമായി മരിച്ചത്. പുത്തൻ തുറ ദേവാലയ ഉത്സവ പറമ്ബില്‍ മിഠായി കട നടത്തുന്ന ബന്ധുവിനെ സഹായിക്കാൻ വന്നതായിരുന്നു.

 സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഇത്താമൊഴി തെക്ക് പാല്‍കിണറ്റാൻവിള സ്വദേശിയും പെയിൻ്റ് കട ഉടമയായ ഗോപി(39)യെ പൊലീസ് അറസ്റ്റ് ചെയ്തു.

Signature-ad

ഞായറാഴ്ച വൈകിട്ട് ഈത്താമൊഴിയില്‍നിന്നും ശംഖുതുറ ബീച്ചിലേക്ക് കാറിൽ പോവുകയായിരുന്നു ഗോപിയും കുടുംബവും. മേലെ കൃഷ്ണൻപുതൂരിന് സമീപം ചെമ്ബൊൻകരയില്‍ വെച്ച്‌ മുന്നില്‍ പോവുകയായിരുന്ന അജാസ് സഞ്ചരിച്ച സ്കൂട്ടറില്‍ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറും അജാസും കാറിന്റെ മുൻവശത്ത് കുടുങ്ങി.

 

എന്നിട്ടും കാർ നിർത്താതെ അജാസിനെയും വലിച്ച്‌ കൊണ്ട് അതിവേഗത്തില്‍ 2കി.മീ സഞ്ചരിച്ച്‌ ശംഖുതുറ ഭാഗത്ത് എത്തി. ഇവിടെ വെച്ച്‌ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കാറില്‍ കുടുങ്ങിക്കിടന്ന അജാസും സ്കൂട്ടറും കത്തിയമർന്നു. കാറിലുണ്ടായിരുന്ന ഗോപി(39), ഭാര്യ ലേഖ(30), മൂന്ന് മക്കള്‍ തുടങ്ങിയവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

ഇവരെ ശുചീന്ദ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടന്ന് ഗോപിയെ അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം അജാസിനെയും വലിച്ച്‌ കൊണ്ട് കാർ പോകുന്നത് കണ്ട് നിർത്താൻ ഗോപിയോട് ആളുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് നിറത്താതിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Back to top button
error: