IndiaNEWS

പ്രവര്‍ത്തകരെ കാണാന്‍ മോദി; യോഗം വിളിച്ച് ‘ഇന്‍ഡ്യ’ മുന്നണി

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ‘ഇന്‍ഡ്യ’ മുന്നണി യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ.ഡിസംബര്‍ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്.ഡല്‍ഹിയിലാണ് ‘ഇന്‍ഡ്യ’ മുന്നണി യോഗം ചേരുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് എത്തിയാണ് അഭിസംബോധന ചെയ്യുക.

അതേസമയം, വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശില്‍ 150 ലധികം സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പോരാടുന്നത് 71 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശില്‍ ബി.ജെ.പി തുടര്‍ഭരണം ഉറപ്പായി.

മൂന്ന് സീറ്റുകളിലാണ് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പ്രതീക്ഷയോടെ നോക്കിക്കണ്ട സംസ്ഥാനം ഇവ്വിതം തകര്‍ന്നത് അവരെ വേട്ടയാടും. ചില എക്‌സിറ്റ്‌പോള്‍ഫലങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും അതുപോലും ഉണ്ടായില്ല. 2018ലേക്കളും മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. ഇനിയൊരു വലിയ മാറ്റം സാധ്യമല്ലെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, രാജസ്ഥാനും കോണ്‍ഗ്രസ് കൈവിട്ടു. ഭരണവിരുദ്ധ കോണ്‍ഗ്രസിന് തലവേദനയാകുമെന്ന് ഉറപ്പായിരുന്നു. 104 സീറ്റുകളിലാണ് ഇപ്പോള്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസാവട്ടെ 71 സീറ്റുകളിലും. ഇവിടെ 19 സീറ്റുകളില്‍ മറ്റുള്ളവരും ബി.എസ്പി രണ്ടും ആര്‍.എല്‍.ഡി ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

എന്നാല്‍ ഛത്തീസ്ഗഡില്‍ ലീഡ് നില മാറിമറിയുകയാണ്. ഫലസൂചന പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രകടമായിരുന്നുവെങ്കിലും പിന്നീട് ചിത്രം മാറി. ഇപ്പോള്‍ 49 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ടെങ്കിലും സുരക്ഷിതമല്ല കാര്യങ്ങള്‍. തൊട്ടുപിന്നില്‍ 41 സീറ്റുമായി ബി.ജെ.പിയും പിന്നിലുണ്ട്. മറ്റുള്ളവര്‍ക്കൊന്നും ഇവിടെ സീറ്റില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ പോലും ഇവിടെ കഷ്ടപ്പെടുകയാണ്. മാറിയും മറിഞ്ഞുമാണ് പാടനിലെ അദ്ദേഹത്തിന്റെ ലീഡ് നില.

 

Back to top button
error: