NEWSPravasi

സിപിഎം നേതാവിനെ കൊന്ന് മുങ്ങിയിട്ട് 17 വര്‍ഷം, ഒടുവില്‍ സൗദിയില്‍ ചെന്ന് പൊക്കി കേരള പൊലീസ്

തിരുവനന്തപുരം: സിപിഎം മണ്‍വിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം സൗദിയില്‍ നിന്ന് പിടിയില്‍.

കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡൻ എന്ന സുധീഷിനെ(36) സൈബര്‍സിറ്റി അസി. കമീഷണര്‍ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയില്‍ നിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.റിയാദില്‍ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു പ്രതി.

Signature-ad

2006 നവംബര്‍ 30നാണ്‌ കേസിനാസ്‌പദമായ സംഭവം. മണ്‍വിളയില്‍ ലഹരി മാഫിയ–ഗുണ്ടാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഒരു സംഘമാളുകളെ പൊലീസ്‌ പിടികൂടിയിരുന്നു. രക്ഷപ്പെട്ട മറ്റൊരു പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുരളീധരന്റെ നേതൃത്വത്തിലാണ്‌ സാമൂഹികവിരുദ്ധ സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചത്‌. ഇതിലുള്ള വിരോധമാണ്‌ കൊലപാതകത്തിലെത്തിയത്‌. കേസില്‍ ഒരു പ്രതി നേരത്തേ പിടിയിലായിരുന്നു.

Back to top button
error: