CrimeNEWS

ക്രികറ്റ് കളി കാണുന്നതിനിടെ ടിവി ഓഫ് ചെയ്തു, ക്രൂദ്ധനായ പിതാവ് മകനെ മൊബൈൽ ഫോൺ ചാര്‍ജര്‍ കൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു

    ഞായറാഴ്ച നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കാണുന്നതിനിടെ ടി.വി ഓഫ് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ പിതാവ് മകനെ കൊലപ്പെടുത്തി. മത്സരം നടക്കുന്നതിനിടെ ടിവി ഓഫ് ചെയ്തതിൽ ക്രുദ്ധനായ പിതാവ് ഗണേഷ് പ്രസാദാണ് മകൻദീപക് നിഷാദിനെ കൊലപ്പെടുത്തിയത്. യുപിയില്‍ കാൺപൂരിനടുത്ത് ചക്കേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കൃത്യത്തെ കുറിച്ച് കാൺപൂർ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ബ്രിജ് നാരായണ്‍ സിംഗ് പറയുന്നത് ഇങ്ങനെ:

ക്രികറ്റ് മത്സരം കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. കാണ്‍പൂരിലെ വീട്ടിലിരുന്ന് ഗണേഷ് പ്രസാദ് മത്സരം കാണുകയായിരുന്നു. അപ്പോഴായിരുന്നു രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ മകന്‍ ദീപക് നിഷാദ് ആവശ്യപ്പെട്ടത്. എന്നാല്‍ ഗണേഷ് ഇത് ചെവികൊണ്ടില്ല. തുടര്‍ന്ന് മകന്‍ ദീപക് ടി.വി ഓഫ് ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയിലേക്ക് നയിച്ചു. ഇതിനിടെ, മദ്യലഹരിയിലായിരുന്ന ഗണേഷ് മൊബൈല്‍ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ച് മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൊബൈല്‍ ചാര്‍ജിംഗ് കേബിളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. കോണിപ്പടിയില്‍ കിടന്ന മൃതദേഹം ബന്ധുവാണ് കണ്ടെത്തിയത്.  അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഇരുവരും തമ്മില്‍ അടിപിടിയുണ്ടായപ്പോള്‍ അമ്മ വീടുവിട്ടിറങ്ങി പോയി.

Back to top button
error: